അപ്പുണ്ണിയും കവിതയും ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം കഴിച്ചത്.കവിത ചെമ്മീൻ സിനിമയിലെ കറുത്തമ്മയുടെ വേഷം അഭിനയിച്ച ഷീലയെപ്പോലുള്ള കൈലിയും ബ്ലൗസും ധരിച്ചാണ് നടക്കാറുള്ളത്. വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ്. അന്ന് അതാണ് പൊതുവിൽ സാധരണക്കാരയായ സ്ത്രീകളുടെ വേഷം.സർക്കാർ ജോലിക്കാരായ സ്ത്രീകൾ സാരിയുടുത്ത് പോകുന്നത് കണ്ടിട്ടുണ്ട്. കാലം പിന്നെയും കഴിഞ്ഞാണ് ചുരിദാറും നൈറ്റിയും ഇറങ്ങുന്നത്.
അപ്പുണ്ണിയും കവിതയും ഒരുമിച്ചാണ് നാട്ടിലെ പണിക്കെല്ലാം പോയിരുന്നത്. പണ്ട് കാലത്ത് ഇന്നത്തെ പോലെ ഓരോ വീട്ടിലേക്കും പ്രത്യേക വഴികളൊന്നും ഇല്ല.ആർക്കും ആരുടെ വീട്ടിലൂടെയും നടക്കാം.ആർക്കും ആരെയും പേടിയുമില്ല.അതിക്രമങ്ങളോ മാല പൊട്ടിക്കലോ കുട്ടികളെ തട്ടികൊണ്ടു പോകലോ ഒന്നുമില്ല. ഒരു പ്രദേശത്തെ ജനങ്ങൾ ഒത്തൊരുമയോടെ കഴിയുന്ന സുന്ദര സുരഭിലമായ ഗ്രാമങ്ങൾ.
അന്ന് മേസ്തിരിമാർ വീടുപണിയുമ്പോൾ മൈക്കാട്ട് പണിക്കാണ് ഇവർ പോകാറുള്ളത്. കയ്യ് ക്കാരൻ, സഹായി ഇങ്ങനെ ഓരോ സ്ഥലത്തും ഓരോ പേര് പറയും. അപ്പുണ്ണിയുടെ നാട്ടിൽ മൈക്കാട്ട് പണിക്കാരൻ എന്നാണ് പറയുക.
അപ്പുണ്ണിയുടെ ശരീരം ബോഡി ബിൽഡറെ പോലെ നല്ല ഉറച്ചതായിരുന്നു. അത്രയ്ക്ക് ബലിഷ്ഠ കായൻ. മസിലൊക്കെ കണ്ടാൽ കൊതി വരും.
അന്ന് കാലത്ത് വീടിനു മുൻപിൽ ലോറി വരാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. അന്നാട്ടിൽ വീടുപണി തിരുന്നത് വലിയ വെട്ട് കല്ലുകൾ കൊണ്ടായിരുന്നു.അത് റോഡിൽ ഇറക്കിയാൽ ഏകദേശം 300 മീറ്റർ തല ചുമടായി വേണം വീട് പണിയുന്ന സ്ഥലത്തെത്തിക്കാൻ. തലയിൽ ഒരു തുണി തെറുത്ത ഒരു ചിമ്മാട് ( ഭാരം തലയിലേറ്റുമ്പോൾ തലയിൽ ഭാരത്തിനുകീഴെ താങ്ങിനു വയ്ക്കുന്ന സാധനം.) വെച്ച് ഒരു പലകയിൽ അപ്പുണ്ണി നാലു വലിയ കല്ലുകൾ വരെ ചുമക്കും. കവിത രണ്ടു കല്ലും.മണലും ഇതുപോലെ തല ചുമടായി എത്തിക്കും.
അപ്പുണ്ണികല്ലു ചുമക്കുമ്പോൾ കവിതയ്ക്കും കവിതകല്ലു ചുമക്കുമ്പോൾ അപ്പുണ്ണിക്കും വിഷമമായിരുന്നു. കല്ലും മണലും കടത്തി കഴിഞ്ഞാൽ കല്ല് ചെത്താനും വീട് കെട്ടാനുമായി ആശാരിമാർ എത്തും. അവരെ സഹായിക്കലാണ് പിന്നത്തെ പണി.ആ പണിയുടെ പേരാണ് മൈക്കാട്ട് പണി.സി മൻ്റും മണലും ചേർത്ത് നന്നായി വെള്ളവും ചേർത്ത് മൺവെട്ടി (കൈകോട്ട്) കൊണ്ട് പരുവമാക്കും. കവിതയ്ക്ക് ഇടയ്ക്ക് അതിലേക്ക് കുറച്ചു വെള്ളമൊഴിച്ചു കൊടുത്താൽ മതി.
കല്ലെടുത്ത് വച്ച് ആശാരി വിളിച്ചുകൂവും.കിണ്ടീം വെള്ളോം കൊണ്ടു വാ. ഇതു കേൾക്കുന്നതും അപ്പുണ്ണി ഒരു സിമൻ്റ് ചട്ടിയിൽ ഈ മിശ്രിതം ( കലവ, പരുക്കൻ എന്നൊക്കെ പറയും) കോരിയിട്ട് വേഗം ആശാരിയുടെ അടുത്ത് എത്തിക്കും. ഇനി കവിത സിമൻ്റ് ചട്ടി എടുക്കാൻ തുടങ്ങിയാലും അപ്പുണ്ണി വിലക്കും. അതു കൊണ്ട് തന്നെ നാട്ടുകാർ പറയും രണ്ടു പേരെയും കൂടി ഒരുമിച്ച് പണിക്ക് വിളിക്കരുതെന്ന്. ഒരാൾ പണിയെടുക്കുന്നത് കാണുമ്പോൾ ഒരാൾക്ക് സങ്കടം..
അവർക്ക് രണ്ട് മക്കൾ ഉണ്ട്. അവരെ നല്ല വിദ്യാഭ്യാസം ചെയ്യിക്കണമെന്നും നല്ല ജോലി ലഭിക്കണമെന്നും അവർ ആഗ്രഹിച്ചു. തങ്ങളെപ്പോലെ കല്ലു ചുമന്നും സിമൻറ് ചുമന്നും നിങ്ങൾ കഷ്ടപ്പെടരുതെന്നും പഠിച്ച് നല്ല ജോലി വാങ്ങണമെന്നും അവർ മക്കളെ ഉപദേശിക്കും. എല്ലാ രക്ഷിതാക്കളും അത് തന്നെയാണല്ലോ ആഗ്രഹിക്കുന്നത്.വിദ്യാഭ്യാസ മേഖലയിൽ കേരളം നേടിയ പുരോഗതിയുടെ അടിസ്ഥാനം സാക്ഷരരായ ജനതയാണ്.
കാലം ഒരുപാട് കഴിഞ്ഞു. എല്ലാ ജോലിക്കും അതിൻ്റേതായ മാന്യതയുണ്ടെങ്കിലും കല്ലു ചുമക്കലും കന്നുപൂട്ടാനും പുതുതലമുറയിലെ ആരും ഇഷ്ടപ്പെട്ടില്ല.
ആ തലമുറയുടെ ഉൽക്കടമായ അഭിവാജ്ഞ, വിദ്യാഭ്യാസം ചെയ്യിക്കാനുള്ള അതിയായ അഭിലാഷം ഫലംകണ്ടു.
ഇന്ന് കേരളത്തിൽ പണിയെടുക്കുന്ന കെട്ടിട നിർമ്മാണമേഖലയിലെ സഹായികളിലധികവും അന്യസംസ്ഥാന തൊഴിലാളികളാണ്. വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാതെ രാജസ്ഥാനിൽ നിന്നും ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വരുന്ന വരാണെന്നുള്ളത് കേരളം നേടിയ വിദ്യാഭ്യാസ പുരോഗതിയുടെ വ്യക്തമായതെളിവാണ്. നമ്മുടെ കുട്ടികൾ മറ്റ് ടെക്ന്യക്കൽ മേഖലകളിലും ധാരാളം പേർ ജോലി ചെയ്യുന്നുണ്ട്.
കൊയ്ത്തുയന്ത്രങ്ങളും വന്നു കഴിഞ്ഞു.ടിപ്പറും ജെ.സി.ബിയും വന്നു.കേരളത്തിലുള്ള ജനങ്ങളിലുള്ള പുരോഗമനപരമായ ആശയങ്ങൾ കാതലായ മാറ്റങ്ങൾക്ക് കാരണമായി. എങ്കിലും കേരളത്തിൽ തൊഴിൽ സാധ്യത 40 % ത്തിൽ താഴെ മാത്രം. അതിനും മാറ്റം വരേണ്ടിയിരിക്കുന്നു.
ഇനി അപ്പുണ്ണിയിലേക്കും കവിതയിലേക്കും പോകാം.അവർ കഠിനമായി അദ്ധ്വാനിച്ച് സന്തോഷമായി ജീവിതം ഭംഗിയായി നയിച്ചു വരികയായിരുന്നു. മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുന്നതിലും അവർ ശ്രദ്ധിച്ചു.
അപ്പുണ്ണിയുടെ ഏക സഹോദരൻ ഊമയായിരുന്നു. അദ്ദേഹവും ജോലി ചെയ്താണ് ജീവിച്ചിരുന്നത്. അവിവാഹിതനും ആയിരുന്നു.
ഒരു വൈകുന്നേരം അപ്പുണ്ണി പുറത്തുപോയി തിരിച്ചു വരുമ്പോഴുള്ള കാഴ്ച്ച അയാളെ ഞെട്ടിച്ചു. സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിലേക്ക് നൂണ്ടിറങ്ങി കൊണ്ടിരുന്നു. പ്രകൃതിയിൽ ചുവന്ന രശ്മികൾ പരന്നു.അപ്പുണ്ണിയുടെ സഹോദരൻ മലർന്നുകിടക്കുന്ന കവിതയെ ചുംബിക്കുന്ന രംഗം കണ്ട് അയാൾ ഞെട്ടി.
" ദ്രോഹീ ,എന്നെ ചതിക്കുന്നോ?" എന്ന് പറഞ്ഞ് കോലായിൽ ഇരുന്ന കൊടുവാളുകൊണ്ട് സഹോദരനെ വെട്ടി. അയാൾ എന്തോ ആ ഗ്യം കാണിക്കാൻ ശ്രമിച്ചു.പക്ഷേ അത് പൂർത്തിയാകുന്നതിനു മുമ്പ് വെട്ടു കൊണ്ട് അയാൾ ചോര വാർന്നു മരിച്ചു.
കവിത പ്ലഗിൽ വയർ കുത്തുമ്പോൾ ഷോക്കടിച്ചു വീണത് കണ്ട ഊമയായ സഹോദരൻ കൃത്രിമശ്വാസോശ്ച്വാസം കൊടുക്കുന്നതാണ് അപ്പുണ്ണി കണ്ടത്. പക്ഷേ, അപ്പുണ്ണി സഹോദരനെ തെറ്റിദ്ധരിച്ചു.
കളിക്കാൻ പുറത്തു പോയിരുന്ന മക്കളും ഓടി അകത്തെത്തി. ചോര കണ്ട അവർ ഉറക്കെ നിലവിളിച്ചു.
പതിയെ പതിയെ കവിത കണ്ണുതുറന്നു. നാവനക്കി. ഷോക്കടിച്ച് വീണ താ ണെന്ന് അവൾ വ്യക്തമാക്കി. ചോര കണ്ട കവിതയും ഞെട്ടി.
"ആ മനുഷ്യൻ എന്നെ രക്ഷിച്ചു. നിങ്ങൾ എന്താണീ കാണിച്ചത്??" " ഞാൻ അങ്ങനെ എന്തെങ്കിലും ചെയ്യുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ???" "എന്തിനാണ് നിങ്ങൾ ഇത്രയും കാലം എനിക്കൊപ്പം ജീവിച്ചത്????" അവൾ വിതുമ്പികരഞ്ഞു.
നിൻ്റെ ചുണ്ടിൽ മുഖം അമർത്തുന്നതു കണ്ടാൽ പിന്നെ ഞാൻ എന്തു വിചാരിക്കണമായിരുന്നു???"
"ക്ഷമിക്കാമായിരുന്നില്ലേ?... ഞാൻ ചീത്തയാണെങ്കിൽ ഉപേക്ഷിക്കാമായിരുന്നില്ലേ????", ഇതാണോ ചെയ്യേണ്ടത്....?"
എന്തു ചെയ്യുന്നതിനു മുമ്പും രണ്ട് വട്ടം ആലോചിക്കേണ്ടതായിരുന്നു.വൈകിപ്പോയി.
സഹോദരൻ മരിച്ചുവീണു.
പോലീസ് എത്തി.അപ്പുണ്ണിയെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നത് കവിതയും മക്കളും കരച്ചിലോടെ നോക്കി നിന്നു.
സഹോദരൻ മരിച്ചുവീണു.
പോലീസ് എത്തി.അപ്പുണ്ണിയെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നത് കവിതയും മക്കളും കരച്ചിലോടെ നോക്കി നിന്നു.
പശ്ചാത്തപ വിവശനായി മൂകനായി അപ്പുണ്ണി പോലീസ് ജീപ്പിൽ കയറി. കെട്ടിപ്പടുത്ത ജീവിതവും സ്വപ്നങ്ങളും വിവേചനരഹിതമായ പ്രവൃത്തി മൂലം നിമിഷാർദ്ധത്തിൽ അവസാനിച്ചതിൽ അയാൾ പശ്ചാത്തപിച്ചു. തൻ്റെ സഹോദരനോട് കാണിച്ച ക്രുരതയിൽ അയാളുടെ ഉള്ളുരുകി.
ഇനി എത്രജൻമം തപസു ചെയ്താലാണ് ഈ പാപകറ തീരുന്നത്. ഇനി ഏത് അഗ്നിയിൽ നീറി എരിയണം. അയാൾ സ്വയം ചോദിച്ചു കൊണ്ട് ജയിലിൻ്റെ മൂലയിൽ കുത്തിയിരുന്നു.
- ശുഭം -
✍️ മജു.
No comments:
Post a Comment