Thursday, May 28, 2020

ഞാൻ വരച്ച ചിത്രങ്ങൾ - 50


ഞാൻ വരച്ച ചിത്രങ്ങൾ - 49


കൊച്ചി മെട്രോ



കൊച്ചി മെട്രോയിൽ കയറാൻ പലതവണ അവസരം ലഭിച്ചെങ്കിലും എനിക്ക് കയറാൻ താൽപ്പര്യം തോന്നിയില്ല. തീവണ്ടിയാത്ര സാധാരണ ചെയ്യുന്നതാണല്ലോ എന്ന് വിചാരിച്ചു .അതിനേക്കാൾ ചെറിയ ഒരു തീവണ്ടി, ഇതിൽ ഇപ്പോ എന്താ ഇത്ര പുതുമ എന്ന് വിചാരിച്ചു. എന്തായാലും വേണ്ടീല്ല ഒന്നു കയറിക്കളയാം എന്ന് വിചാരിച്ചു. ആലു വയിൽ നിന്ന് ഇടപ്പള്ളി വരെ ടിക്കെറ്റടുത്തു. മെട്രോ സ്റേഷനുകൾ ആരെയും അതിശയിപ്പിക്കും. മനോഹരമായ തീവണ്ടി, വൃത്തിയുള്ള സീറ്റുകൾ, കൃത്യമായ അറിയിപ്പുകൾ. ഇടപ്പള്ളി സ്റ്റേഷനിലിറങ്ങി പുറത്തേക്ക് കടക്കണമെങ്കിൽ ടിക്കറ്റ് ഒരു സ്കാനറിൽ വയ്ക്കണം. അപ്പോഴേ നമുക്ക് കടന്നു പോരാനുള്ള വാതിൽ തുറക്കൂ. മെട്രോ മാൻ ഇ. ശ്രീധരൻ സാറിനെ ഓർത്തു പോയി. ആധുനിക എൻ ജീനിയറങ്ങ് എന്താണെന്നറിയണമെങ്കിൽ മെട്രോ നിർമ്മാണം കാണണം. അത് എന്താണെന്ന് മെട്രോമാൻ ശ്രീധരൻ സർ പഠിപ്പിച്ചു. മെട്രോ സ്റ്റേഷൻ സംവിധാനം ഇന്ത്യ മുഴുവൻ ഏർപ്പെടുത്തിയാൽ ഇന്ത്യൻ റെയിൽവേയിൽ ടിക്കെറ്റെടുക്കാതെ യാത്ര ചെയ്യുന്നവർ (മലയാളികളല്ല ) ഉണ്ടാവില്ല. ടിക്കറ്റ് സ്കാനറിൽ വയ്ക്കാതെ പുറത്തേക്കുള്ള വാതിൽ തുറക്കില്ലെങ്കിൽ ടിക്കെറ്റെടുക്കുകയല്ലാതെ വേറെ എന്തു മാർഗം. അതുപോലെ തീവണ്ടിയിൽ കയറുന്നതിന് മുമ്പും സുരക്ഷാ പരിശോധനയുണ്ട്. അപ്പാഴും ടി ക്കെറ്റില്ലെങ്കിൽ യാത്ര നടക്കില്ല.

✍️M@ju 

ഞാൻ വരച്ച ചിത്രങ്ങൾ - 48


Wednesday, May 27, 2020

ഞാൻ വരച്ച ചിത്രങ്ങൾ - 47


പാൽ പുഞ്ചിരി



നിൻ പാൽ പുഞ്ചിരി നീറ്റു-
ന്നതെൻ ഹൃത്തിനെ
അമ്മയെവിടെ?
ഒരു വയസുകാരൻ ധ്രുവിൻ്റെ ചോദ്യം
അമ്മ മാമ്പിച്ചി കടിച്ചിട്ട്
ആശുപത്രിയിലാ കുട്ടാ.....
അച്ഛൻ വരാത്തതെന്ത്?
വരും കുട്ടാ... മാമ്പിച്ചിയെ പിടി -
ക്കാൻ പോയിരിക്കുവാ....
ഒന്നുമറിയാതമ്മ വീട്ടിൽ കളിക്കുമ്പോഴും
തിരയുന്നു അമ്മതൻ അമ്മിഞ്ഞപാൽ മധുരം
അമ്മ വരില്ലെന്നാകിലും
ജീവിച്ചു തീർക്കണം തൻ ജീവിതം
പിതാവായ മാതൃഘാതകനോട് ഒരു -
നാൾ ചോദിച്ചിടും എന്തിനെന്നമ്മയെ
കൊന്നു താതാ ...
ഉത്തരം കിട്ടാതന്നു നീ നീറു-
ന്നൊരുള്ളം തണുക്കാൻ..
ഉമിത്തീയിൽ നീറിയെരിഞ്ഞാലും
 അതും മതിയാവില്ലല്ലോ... ..

✍️M@ju

Saturday, May 23, 2020

അനുഭവങ്ങൾ പാളിച്ചകൾ, ബാല്യകാലസ്മരണകൾ-26



ഒരു തോണി മറിഞ്ഞ കഥ
       പത്താം ക്ലാസിൽ പഠിക്കുമ്പോഴുള്ള ഒരു സംഭവം ഓർമ്മ വരികയാണ്.ഒരു ദിവസം സ്കൂളിൽ സമരം മൂലം ക്ലാസ് പത്ത് മണിക്ക് തന്നെ വിട്ടു. ഞാനും ഒരു സഹപാഠിയും കൂടി അടുത്തുള്ള സഹപാഠിയായ രജിത്തിൻ്റെ വീട്ടിലേക്കും വേറെ രണ്ട് സഹപാഠികൾ രണ്ട് കിലോമീറ്റർ ദൂരമുള്ള സജിത്തിൻ്റെ വീട്ടിലേക്ക് റോഡ് മാർഗം നടന്നു പോയി. ഞങ്ങൾ രജിത്തിൻ്റെ വീട്ടിൽ നിന്ന് സജിത്തിൻ്റെ വീട്ടിലേക്ക് വള്ളത്തിൽ വരുമെന്ന് പറഞ്ഞിരുന്നു. രജിത്തിൻ്റെ വീടിൻ്റെ കിഴക്കു ഭാഗത്ത് ഒരു പുഴയുണ്ട്. ആ പുഴയിൽ അവരുടെ ആവശ്യത്തിന് ഉപയോഗിക്കുന്ന ഒരു കൊതുമ്പ് തോണിയുണ്ട്. അവർ അത് പശുവിന് പുല്ലും മറ്റും അരിഞ്ഞു കൊണ്ടുവരുന്നതിന് ഉപയോഗിച്ചിരുന്നു. ഞങ്ങൾ വള്ളത്തിൽ കയറി ഇരുന്നു.രജിത്ത് വള്ളത്തിൻ്റെ പുറകിൽ ഇരുന്ന് പങ്കായം കൊണ്ട് തോണി തുഴഞ്ഞു.തോണി തുഴഞ്ഞ് പുഴ കടന്ന് തോട് അടുക്കാറായി.ആ തോടിൽ കൂടി പിന്നെ കുറെ ദൂരം കൂടി തുഴഞ്ഞാലാണ് സജിത്തിൻ്റെ വീട്ടിലെത്തുക.
         ഈ സമയം ഞങ്ങളെ കാണാതെ സജിത്തും മറ്റു രണ്ടു കൂട്ടുകാരും അവൻ്റെ ചെറിയ തോണിയിൽ തുഴഞ്ഞ് പുഴയുടെ അടുത്തെത്താറായി.അവരുടെ വള്ളം ഞങ്ങളുടെ അടുത്തെത്തിയും അതിൽ നിന്ന് ഒരു കൂട്ടുകാരൻ ഞങ്ങളുടെ വള്ളത്തിലേക്ക് ചാടിക്കയറി. ചാടിക്കയറിയതും ചെറിയ തോണിയുടെ ബാലൻസ് പോയി വള്ളം മറിഞ്ഞു. ഞങ്ങൾ അപ്പോൾ നാലാളും നിലയില്ലാത്ത വെള്ളത്തിൽ ആയി. എൻ്റെ കയ്യിൽ പത്താം ക്ലാസിലെ നോട്ട് ബുക്കും പാഠപുസ്തകങ്ങളും ഉണ്ടായിരുന്നു.പുസ്തകം നെഞ്ചോടു ചേർത്തു പിടിച്ച് കാലുകൊണ്ട് തുഴഞ്ഞ് അടുത്തുള്ള തോട്ടിൻ വക്കിൽ ചവിട്ടി കരയ്ക്കുകയറി.
     രജിത്ത് ഈ സമയം മറിഞ്ഞവള്ളം തിരിച്ചിട്ട് വെള്ളം കോരി കളഞ്ഞു. എനിക്ക് നീന്താനറിയാം. എന്നാലും പുഴയുടെ മധ്യത്തിൽ വച്ചാണ് മറിഞ്ഞെതെങ്കിൽ അത് കൂടുതൽ ബുദ്ധിമുട്ടാവുമായിരുന്നു. രജിത്തിൻ്റെ വള്ളത്തിൽ ഞങ്ങൾ തിരിച്ച് അവൻ്റെ വീട്ടിലേക്ക് പോയി. സജിത്തിൻ്റെ വള്ളത്തിൽ വന്നവർ തിരിച്ച് സജിത്തിൻ്റെ വീട്ടിലേക്കും പോയി.
     രജിത്തിൻ്റെ വീട്ടിലെ ടെറസിനു മുകളിൽ പോയി വസ്ത്രത്തിലെ വെള്ളമൊക്കെ പിഴിഞ്ഞ് കളഞ്ഞ് വീട്ടിലേക്ക് തിരിച്ചു.
                              (തുടരും)
✍️M@ju.

അനുഭവങ്ങൾ പാളിച്ചകൾ (ബാല്യകാല സ്മരണകൾ- 25)



   ഞാൻ ഒമ്പതിലും പത്തിലും പഠിക്കുമ്പോൾ ഞങ്ങളെ കണക്കു പഠിപ്പിച്ചിരുന്നത് ശ്രീമതി. രാജമ്മ ടീച്ചറായിരുന്നു. ടീച്ചർ മുഖത്ത് എപ്പോഴും നല്ല ഗൗരവം ക്ലാസിൽ പ്രകടിപ്പിച്ചിരുന്നു. നന്നായി കണക്ക് പഠിപ്പിക്കുമായിരുന്നു. ഏതെങ്കിലും കണക്കിൻ്റെ സൂത്രവാക്യം തെറ്റിയാൽ ഇരുപത് പ്രാവശ്യം ഇമ്പോസിഷൻ എഴുതിക്കുമായിരുന്നു. അടിയും കിട്ടും തെറ്റിയാൽ.പിറ്റേ ദിവസം ഇമ്പോസിഷൻ എഴുതിയതിൽ ഒരു തെറ്റുണ്ടെങ്കിൽ അതിനും കിട്ടും അടി.
     ഏതെങ്കിലും ദിവസം സുത്രവാക്യം ഇമ്പോസിഷൻ ഉണ്ടെങ്കിൽ രണ്ടാമത്തെ പീരീഡ്‌ ഞങ്ങൾ ഒന്നു രണ്ടു പേർ സ്കൂളിനടുത്തുള്ള സർക്കാർ ആശുപത്രിയിൽ വയറുവേദന നടിച്ച് മരുന്ന് വാങ്ങിക്കാൻ പോകും. രണ്ടാമത്തെ പീരീഡായിരുന്നു കണക്ക്.ആശുപത്രിയിൽ പോയി സൗജന്യമായി ഒ.പി ടിക്കെറ്റെടുത്ത് സൗജന്യ മായി ഡോകടറെ കണ്ട് കഴിയുമ്പോഴേക്കും 11:30 നുള്ള ഇടവേള ബെൽ അടിക്കും. അങ്ങനെ ഒന്നു രണ്ട് ദിവസങ്ങളിൽ ഇംമ്പോസിഷനിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. ടീച്ചർ ക്ലാസിൽ ഗൗരവക്കാരിയായിരുന്നെങ്കിലും ഒരിക്കൽ എന്തോ കാര്യം പറഞ്ഞപ്പോൾ ടീച്ചർ നിഷ്കളങ്കമായി ചിരിച്ചു കൊണ്ടാണ് അന്ന് മറുപടി പറഞ്ഞത്. പത്താം ക്ലാസിൽ കണക്കിന് നല്ല മാർക്കോടെ പാസാകാൻ കഴിഞ്ഞു. ടീച്ചറോടുള്ള ആദരവ്  രേഖപ്പെടുത്തി കൊണ്ട്  ഗുരു ബ്രഹ്മ:
                                      (തുടരും)
✍️M@ju.

അനുഭവങ്ങൾ പാളിച്ചകൾ , സ്മരണകൾ-24



    മഹാരാജാസ് കോളേജിൽ പഠിക്കുന്ന സമയത്ത് ഒരു ദിവസം തൊട്ടടുത്തുള്ള ടി.ഡി.എംഹാളിൽ ഒരു കല്യാണത്തിന് പോകാൻ സീനിയേഴ്സായ കൂട്ടുകാർ വിളിച്ചു. ബ്രാഹ്മിൺസിൻ്റെ കല്യാണസദ്യയ്ക്കാണ് ഞങ്ങൾ അഞ്ച് പേർ പോയത്. കൂട്ടുകാരിൽ മുസ്ലീം സഹോദരൻമാരും ഉണ്ടായിരുന്നു.
കല്യാണ ഹാളിനടുത്തെത്തിയപ്പോൾ ഒരു കൂട്ടുകാരൻ മുസ്ലീം കൂട്ടുകാരുടെ പേരൊക്കെ മാറ്റി ഹിന്ദു പേരാക്കി. സദ്യയ്ക്കിരിക്കുമ്പോൾ ബഷീറേ, സുൽഫിക്കറേ എന്നൊന്നും വിളിക്കരുതെന്നും പറഞ്ഞപേരേ വിളിക്കാവൂ എന്നും ഒരു കൂട്ടുകാരൻ തമാശയായും സ്വൽപ്പം ഗൗരവം കലർത്തിയും പറഞ്ഞു. അപ്പോഴാണ് വിളിക്കാത്ത കല്യാണമാണ് ഉണ്ണാൻ പോകുന്നതെന്ന് എനിക്ക് മനസിലായത്. ഞങ്ങൾ നല്ല വെജിറ്റേറിയൻ സദ്യ ഉണ്ട് കോളേജിൽ തിരിച്ചെത്തി. അതൊക്കെ ഒരു കാലം. അല്ലേ........
                                      (തുടരും)
✍️M@ju.

Thursday, May 14, 2020

അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ-23 മല്ലി അച്ഛൻ



  മല്ലി എന്നായിരുന്നു ആ പ്രായമായ മനുഷ്യൻ്റെ പേര്. എല്ലാവരും സ്നേഹത്തോടെ മല്ലി അച്ഛൻ എന്നാണ് വിളിച്ചിരുന്നത്. ഞാൻ സ്വാമിയുടെ വീട്ടിൽ വച്ചാണ് അദ്ദേഹത്തെ കാണുന്നത്. അവിടെ ചെറിയ സഹായങ്ങളൊക്കെ ചെയ്യുമായിരുന്നു മല്ലി അച്ഛനും ഭാര്യയും.അവർക്ക് മക്കളുണ്ടായിരുന്നില്ല. സ്വാമിയുടെ വീടിൻ്റെ പടിഞ്ഞാറു ഭാഗത്ത് 10 സെൻ്റ് സ്ഥലത്ത് ചെറിയ ഒരു വീട്ടിലാണ് മല്ലി അച്ഛൻ താമസിച്ചിരുന്നത്.
     ഞാൻ മoത്തിൽ താമസിക്കുമ്പോൾ ജൂൺ, ജൂലായ് മാസങ്ങളിൽ നല്ല തണുപ്പുള്ള സമയമാണ്, വിശപ്പും കൂടും, വൈകുന്നേരങ്ങളിൽ ചില ദിവസം മല്ലി അച്ഛനെ വിട്ട് അടുത്തുള്ള ചാരായ ഷോപ്പിൽ നിന്ന് പുഴുങ്ങിയ കോഴി മുട്ടകൾ വാങ്ങിക്കുമായിരുന്നു. ചാരായം ഇന്നേ വരെ കുടിച്ചിട്ടില്ല. അന്ന് ചാരായ ഷാപ്പുകൾ നിർത്തലാക്കിയിരുന്നില്ല. മല്ലി അച്ഛനും മദ്യപിക്കുന്ന ശീലമില്ല.
മല്ലി അച്ഛൻ ആ നാടിനു മുഴുവൻ ഉപകാരിയായിരുന്നു. ആളുകളുടെ കരണ്ട് ബി ല്ലൊക്കെ അദ്ദേഹം കൊണ്ടുപോയി അടയ്ക്കും. ചെറിയ തുകകൾ അദ്ദേഹത്തിന് അവർ പ്രതിഫലവും കൊടുക്കും.
      മല്ലി അച്ഛന് ഒരു പാട് പണം ഉണ്ടായിരുന്നില്ല, വലിയ പഠിപ്പ് ഉണ്ടായിരുന്നില്ല, വലിയ ജോലി ഉണ്ടായിരുന്നില്ല, ഒരു പാട് സ്വത്തുണ്ടായിരുന്നില്ല, ചെറിയ ഒരു വീടും ഒരു ഭാര്യയും അദ്ദേഹത്തിന് ഉണ്ടായിരുന്നു.
      ആരോടും കയർത്തു സംസാരിക്കില്ല, പതിയെ സംസാരിക്കൂ, ആരോടും പരിഭവമോ പരാതിയോ ഉണ്ടായിരുന്നില്ല. ഉള്ളതിൽ തൃപ്തനായിരുന്നു.എല്ലാവരോടും സ്നേഹത്തോടെ പെരുമാറി. ലോകവിവരവും വിജ്ഞാനവും അദ്ദേഹത്തിന് ധാരാളം ഉണ്ടായിരുന്നു ,അനുഭവജ്ഞാനവും .
    ഞാൻ മoത്തിലെ താമസം മാറ്റി ഒറ്റയ്ക്കു താമസം തുടങ്ങിയപ്പോൾ എന്നെ സഹായിക്കാനും മല്ലി അച്ഛൻ വരുമായിരുന്നു.രാവിലെ നേരത്തെ വന്ന് ചായ വച്ച് തരും. കഞ്ഞിയും ചോറും കറിയും വച്ചു തരുമായിരുന്നു. ഞാൻ ആവശ്യപ്പെടാതെ തന്നെ എന്നെ സഹായിക്കാൻ വന്ന ഒരു മനുഷ്യൻ. അദ്ദേഹത്തിൻ്റെ സാമീപ്യം എനിക്ക്  തന്ന ആശ്വാസം ചെറുതല്ല.ഞാൻ രാവിലെ കഞ്ഞി കുടിച്ച് സ്കൂളിൽ പോയാലും മല്ലി അച്ഛൻ തൊടിയിലെ പുല്ലൊക്കെ വൃത്തിയാക്കി മെല്ലെയെ പോകുമായിരുന്നുള്ളൂ. അദ്ദേഹത്തിനോട് യാത്ര പറഞ്ഞാണ് ഞാൻ സ്കൂളിലേക്ക് ഇറങ്ങിയിരുന്നത്.
     ഞാൻ അവിടുന്ന് താമസം മാറ്റിയതിനു ശേഷം മല്ലി അച്ഛനെ കാണുമായിരുന്നു.പരോപകാരിയായി അദ്ദേഹം സമൂഹത്തിൽ ഇടപെട്ടു ജീവിച്ചു.
2009നു ശേഷമാണ് മല്ലി അച്ഛൻ്റെ മരണം. ഭാര്യ ആദ്യം മരിച്ചു.ചെറിയ വീടും സ്ഥലവും ബന്ധുക്കൾക്ക് എഴുതി കൊടുത്തു. അവരാണ് അവസാനകാലത്ത് നോക്കിയത്. അവസാന ശ്വാസം വരെ മല്ലി അച്ഛനെ ഒരു രോഗവും ബാധിച്ചില്ല. നല്ല ഓർമ്മയും ഉണ്ടായിരുന്നു. ഒരാളെയും ബുദ്ധിമുട്ടിക്കാതെ വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകൾക്കൊടുവിൽ അദ്ദേഹം 88 ആമത്തെ വയസിൽ ഈ ലോകത്തോട് വിട പറഞ്ഞു.സ്നേഹത്തോടു കൂടിയല്ലാതെ മല്ലി അച്ഛനെ എനിക്ക് ഓർക്കാൻ കഴിയില്ല.
                            (തുടരും)
✍️ മജു

ഞാൻ വരച്ച ചിത്രങ്ങൾ - 27


ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും (കഥ)



    അപ്പുണ്ണിയും കവിതയും ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം കഴിച്ചത്.കവിത ചെമ്മീൻ സിനിമയിലെ കറുത്തമ്മയുടെ വേഷം അഭിനയിച്ച ഷീലയെപ്പോലുള്ള കൈലിയും ബ്ലൗസും ധരിച്ചാണ് നടക്കാറുള്ളത്. വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ്. അന്ന് അതാണ് പൊതുവിൽ സാധരണക്കാരയായ സ്ത്രീകളുടെ വേഷം.സർക്കാർ ജോലിക്കാരായ സ്ത്രീകൾ സാരിയുടുത്ത് പോകുന്നത് കണ്ടിട്ടുണ്ട്. കാലം പിന്നെയും കഴിഞ്ഞാണ് ചുരിദാറും നൈറ്റിയും ഇറങ്ങുന്നത്.
       അപ്പുണ്ണിയും കവിതയും ഒരുമിച്ചാണ് നാട്ടിലെ പണിക്കെല്ലാം പോയിരുന്നത്. പണ്ട് കാലത്ത് ഇന്നത്തെ പോലെ ഓരോ വീട്ടിലേക്കും പ്രത്യേക വഴികളൊന്നും ഇല്ല.ആർക്കും ആരുടെ വീട്ടിലൂടെയും നടക്കാം.ആർക്കും ആരെയും പേടിയുമില്ല.അതിക്രമങ്ങളോ മാല പൊട്ടിക്കലോ കുട്ടികളെ തട്ടികൊണ്ടു പോകലോ ഒന്നുമില്ല. ഒരു പ്രദേശത്തെ ജനങ്ങൾ ഒത്തൊരുമയോടെ കഴിയുന്ന സുന്ദര സുരഭിലമായ ഗ്രാമങ്ങൾ.
        അന്ന് മേസ്തിരിമാർ വീടുപണിയുമ്പോൾ മൈക്കാട്ട് പണിക്കാണ് ഇവർ പോകാറുള്ളത്. കയ്യ് ക്കാരൻ, സഹായി ഇങ്ങനെ ഓരോ സ്ഥലത്തും ഓരോ പേര് പറയും. അപ്പുണ്ണിയുടെ നാട്ടിൽ മൈക്കാട്ട് പണിക്കാരൻ എന്നാണ് പറയുക.
   അപ്പുണ്ണിയുടെ ശരീരം ബോഡി ബിൽഡറെ പോലെ നല്ല ഉറച്ചതായിരുന്നു. അത്രയ്ക്ക് ബലിഷ്ഠ കായൻ. മസിലൊക്കെ കണ്ടാൽ കൊതി വരും.
   അന്ന് കാലത്ത് വീടിനു മുൻപിൽ ലോറി വരാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. അന്നാട്ടിൽ വീടുപണി തിരുന്നത് വലിയ വെട്ട് കല്ലുകൾ കൊണ്ടായിരുന്നു.അത് റോഡിൽ ഇറക്കിയാൽ ഏകദേശം 300 മീറ്റർ തല ചുമടായി വേണം വീട് പണിയുന്ന സ്ഥലത്തെത്തിക്കാൻ. തലയിൽ ഒരു തുണി തെറുത്ത ഒരു ചിമ്മാട് ( ഭാരം തലയിലേറ്റുമ്പോൾ തലയിൽ ഭാരത്തിനുകീഴെ താങ്ങിനു വയ്ക്കുന്ന സാധനം.) വെച്ച് ഒരു പലകയിൽ അപ്പുണ്ണി  നാലു വലിയ കല്ലുകൾ വരെ ചുമക്കും. കവിത രണ്ടു കല്ലും.മണലും ഇതുപോലെ തല ചുമടായി എത്തിക്കും.
    അപ്പുണ്ണികല്ലു ചുമക്കുമ്പോൾ കവിതയ്ക്കും കവിതകല്ലു ചുമക്കുമ്പോൾ അപ്പുണ്ണിക്കും വിഷമമായിരുന്നു. കല്ലും മണലും കടത്തി കഴിഞ്ഞാൽ കല്ല് ചെത്താനും വീട് കെട്ടാനുമായി ആശാരിമാർ എത്തും. അവരെ സഹായിക്കലാണ് പിന്നത്തെ പണി.ആ പണിയുടെ പേരാണ് മൈക്കാട്ട് പണി.സി മൻ്റും മണലും ചേർത്ത് നന്നായി വെള്ളവും ചേർത്ത് മൺവെട്ടി (കൈകോട്ട്) കൊണ്ട് പരുവമാക്കും. കവിതയ്ക്ക് ഇടയ്ക്ക് അതിലേക്ക് കുറച്ചു വെള്ളമൊഴിച്ചു കൊടുത്താൽ മതി.
     കല്ലെടുത്ത് വച്ച് ആശാരി വിളിച്ചുകൂവും.കിണ്ടീം വെള്ളോം കൊണ്ടു വാ. ഇതു കേൾക്കുന്നതും അപ്പുണ്ണി ഒരു സിമൻ്റ് ചട്ടിയിൽ ഈ മിശ്രിതം ( കലവ, പരുക്കൻ എന്നൊക്കെ പറയും) കോരിയിട്ട് വേഗം ആശാരിയുടെ അടുത്ത് എത്തിക്കും. ഇനി കവിത സിമൻ്റ് ചട്ടി എടുക്കാൻ തുടങ്ങിയാലും അപ്പുണ്ണി വിലക്കും. അതു കൊണ്ട് തന്നെ നാട്ടുകാർ പറയും രണ്ടു പേരെയും കൂടി ഒരുമിച്ച് പണിക്ക് വിളിക്കരുതെന്ന്. ഒരാൾ പണിയെടുക്കുന്നത് കാണുമ്പോൾ ഒരാൾക്ക് സങ്കടം..
      അവർക്ക് രണ്ട് മക്കൾ ഉണ്ട്. അവരെ നല്ല വിദ്യാഭ്യാസം ചെയ്യിക്കണമെന്നും നല്ല ജോലി ലഭിക്കണമെന്നും അവർ ആഗ്രഹിച്ചു. തങ്ങളെപ്പോലെ കല്ലു ചുമന്നും സിമൻറ് ചുമന്നും നിങ്ങൾ കഷ്ടപ്പെടരുതെന്നും പഠിച്ച് നല്ല ജോലി വാങ്ങണമെന്നും അവർ മക്കളെ ഉപദേശിക്കും. എല്ലാ രക്ഷിതാക്കളും അത് തന്നെയാണല്ലോ ആഗ്രഹിക്കുന്നത്.വിദ്യാഭ്യാസ മേഖലയിൽ കേരളം നേടിയ പുരോഗതിയുടെ അടിസ്ഥാനം സാക്ഷരരായ ജനതയാണ്.
    കാലം ഒരുപാട് കഴിഞ്ഞു. എല്ലാ ജോലിക്കും അതിൻ്റേതായ മാന്യതയുണ്ടെങ്കിലും കല്ലു ചുമക്കലും കന്നുപൂട്ടാനും പുതുതലമുറയിലെ ആരും ഇഷ്ടപ്പെട്ടില്ല.
    ആ തലമുറയുടെ ഉൽക്കടമായ അഭിവാജ്ഞ, വിദ്യാഭ്യാസം ചെയ്യിക്കാനുള്ള അതിയായ അഭിലാഷം ഫലംകണ്ടു.
    ഇന്ന് കേരളത്തിൽ പണിയെടുക്കുന്ന കെട്ടിട നിർമ്മാണമേഖലയിലെ സഹായികളിലധികവും അന്യസംസ്ഥാന തൊഴിലാളികളാണ്. വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാതെ രാജസ്ഥാനിൽ നിന്നും ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വരുന്ന വരാണെന്നുള്ളത് കേരളം നേടിയ വിദ്യാഭ്യാസ പുരോഗതിയുടെ വ്യക്തമായതെളിവാണ്. നമ്മുടെ കുട്ടികൾ മറ്റ് ടെക്ന്യക്കൽ മേഖലകളിലും ധാരാളം പേർ ജോലി ചെയ്യുന്നുണ്ട്.
    കൊയ്ത്തുയന്ത്രങ്ങളും വന്നു കഴിഞ്ഞു.ടിപ്പറും ജെ.സി.ബിയും വന്നു.കേരളത്തിലുള്ള ജനങ്ങളിലുള്ള പുരോഗമനപരമായ ആശയങ്ങൾ കാതലായ മാറ്റങ്ങൾക്ക് കാരണമായി. എങ്കിലും കേരളത്തിൽ തൊഴിൽ സാധ്യത 40 % ത്തിൽ താഴെ മാത്രം. അതിനും മാറ്റം വരേണ്ടിയിരിക്കുന്നു.
       ഇനി അപ്പുണ്ണിയിലേക്കും കവിതയിലേക്കും പോകാം.അവർ കഠിനമായി അദ്ധ്വാനിച്ച് സന്തോഷമായി ജീവിതം ഭംഗിയായി നയിച്ചു വരികയായിരുന്നു. മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുന്നതിലും അവർ ശ്രദ്ധിച്ചു.
      അപ്പുണ്ണിയുടെ ഏക സഹോദരൻ ഊമയായിരുന്നു. അദ്ദേഹവും ജോലി ചെയ്താണ് ജീവിച്ചിരുന്നത്. അവിവാഹിതനും ആയിരുന്നു.
    ഒരു വൈകുന്നേരം അപ്പുണ്ണി പുറത്തുപോയി തിരിച്ചു വരുമ്പോഴുള്ള കാഴ്ച്ച അയാളെ ഞെട്ടിച്ചു. സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിലേക്ക് നൂണ്ടിറങ്ങി കൊണ്ടിരുന്നു. പ്രകൃതിയിൽ ചുവന്ന രശ്മികൾ പരന്നു.അപ്പുണ്ണിയുടെ സഹോദരൻ മലർന്നുകിടക്കുന്ന കവിതയെ ചുംബിക്കുന്ന രംഗം കണ്ട് അയാൾ ഞെട്ടി.
   " ദ്രോഹീ ,എന്നെ ചതിക്കുന്നോ?" എന്ന് പറഞ്ഞ് കോലായിൽ ഇരുന്ന കൊടുവാളുകൊണ്ട് സഹോദരനെ വെട്ടി. അയാൾ എന്തോ ആ ഗ്യം കാണിക്കാൻ ശ്രമിച്ചു.പക്ഷേ അത് പൂർത്തിയാകുന്നതിനു മുമ്പ് വെട്ടു കൊണ്ട് അയാൾ ചോര വാർന്നു മരിച്ചു.
   കവിത പ്ലഗിൽ വയർ കുത്തുമ്പോൾ ഷോക്കടിച്ചു വീണത് കണ്ട ഊമയായ സഹോദരൻ കൃത്രിമശ്വാസോശ്ച്വാസം കൊടുക്കുന്നതാണ് അപ്പുണ്ണി കണ്ടത്. പക്ഷേ, അപ്പുണ്ണി സഹോദരനെ തെറ്റിദ്ധരിച്ചു.
     കളിക്കാൻ പുറത്തു പോയിരുന്ന മക്കളും ഓടി അകത്തെത്തി. ചോര കണ്ട അവർ ഉറക്കെ നിലവിളിച്ചു.
  പതിയെ പതിയെ കവിത കണ്ണുതുറന്നു. നാവനക്കി. ഷോക്കടിച്ച് വീണ താ ണെന്ന് അവൾ വ്യക്തമാക്കി. ചോര കണ്ട കവിതയും ഞെട്ടി.
"ആ മനുഷ്യൻ എന്നെ രക്ഷിച്ചു. നിങ്ങൾ എന്താണീ കാണിച്ചത്??" " ഞാൻ അങ്ങനെ എന്തെങ്കിലും ചെയ്യുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ???" "എന്തിനാണ് നിങ്ങൾ ഇത്രയും കാലം എനിക്കൊപ്പം ജീവിച്ചത്????" അവൾ വിതുമ്പികരഞ്ഞു.
   നിൻ്റെ ചുണ്ടിൽ മുഖം അമർത്തുന്നതു കണ്ടാൽ പിന്നെ ഞാൻ എന്തു വിചാരിക്കണമായിരുന്നു???"
    "ക്ഷമിക്കാമായിരുന്നില്ലേ?... ഞാൻ ചീത്തയാണെങ്കിൽ ഉപേക്ഷിക്കാമായിരുന്നില്ലേ????", ഇതാണോ ചെയ്യേണ്ടത്....?"
  എന്തു ചെയ്യുന്നതിനു മുമ്പും രണ്ട് വട്ടം ആലോചിക്കേണ്ടതായിരുന്നു.വൈകിപ്പോയി.
സഹോദരൻ മരിച്ചുവീണു.
  പോലീസ് എത്തി.അപ്പുണ്ണിയെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നത് കവിതയും മക്കളും കരച്ചിലോടെ നോക്കി നിന്നു.
  പശ്ചാത്തപ വിവശനായി മൂകനായി അപ്പുണ്ണി പോലീസ് ജീപ്പിൽ കയറി. കെട്ടിപ്പടുത്ത ജീവിതവും സ്വപ്നങ്ങളും വിവേചനരഹിതമായ പ്രവൃത്തി മൂലം നിമിഷാർദ്ധത്തിൽ അവസാനിച്ചതിൽ അയാൾ പശ്ചാത്തപിച്ചു. തൻ്റെ സഹോദരനോട് കാണിച്ച ക്രുരതയിൽ അയാളുടെ ഉള്ളുരുകി.
  ഇനി എത്രജൻമം തപസു ചെയ്താലാണ് ഈ പാപകറ തീരുന്നത്. ഇനി ഏത് അഗ്നിയിൽ നീറി എരിയണം. അയാൾ സ്വയം ചോദിച്ചു കൊണ്ട് ജയിലിൻ്റെ മൂലയിൽ കുത്തിയിരുന്നു.
            - ശുഭം -
✍️ മജു.