Monday, August 24, 2020

#അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ-- 42 ബന്ധങ്ങൾ

 


     1992 ൽ ജൂനിയർ മോസ്റ്റായ ഞാൻ ഒരു കുട്ടിയുടെ കുറവുമൂലം ഡിവിഷൻ ഫാൾ നിമിത്തം പുറത്തു പോകുന്ന ഒരു സാഹചര്യം സംജാതമായി.ഉടനെ തന്നെ ഈ പ്രശ്നത്തിന് ഒരു പരിഹാരം നിർദ്ദേശിക്കാനായി ഞങ്ങളുടെ സുഹൃത്തായ ശ്രീ.മോഹനൻ മാസ്റ്ററെ സമീപിച്ചു. അദ്ദഹവും ഇതിന് പ്രത്യേകമായ വഴികളൊന്നും നിർദ്ദേശിച്ചില്ല. അപ്പോൾ ഞങ്ങൾ മോഹനൻ മാഷ് ജോലി ചെയ്യുന്ന സ്ക്കൂളിൽ നിന്ന് ഒരു ടി. സി. ത ര ണമെന്നും ആ ടി. സി യുടെ ബലത്തിൽ ഡിവിഷൻ ഫാൾ ഒഴിവാക്കാൻ കഴിയുമെന്നും പ്രസാദ് നിർദ്ദേശിച്ചു. അപ്പോൾ അവിടെ എച്ച്.എം. ഞങ്ങളുടെ സുഹൃത്തായ ശ്രീ.പരമേശ്വരൻ മാഷായിരുന്നു. മോഹനൻ മാഷ്ഞങ്ങളുടെ നിർദ്ദേശം അംഗീകരിച്ചില്ല. ഞങ്ങളവിടുന്ന് സഗൗരവം പുറത്തിറങ്ങി. അപ്പോൾ മോഹനൻ മാഷ് പുറത്തേക്കു വന്നു. ആൾ അയഞ്ഞു. ഞങ്ങൾ നേരെ എച്ച്.എം.പരമേശ്വരൻ മാഷിനെ വന്നു കണ്ടു. അദ്ദേഹം ടി. സി. ഞങ്ങൾക്കു വളരെ വേണ്ടപ്പെട്ട ഒരു രക്ഷിതാവിന്റെ സമ്മതത്തോടെ എന്റെ സ്ക്കൂളിൽ എത്തിച്ചു. പക്ഷേ ഞങ്ങളുടെ എച്ച്.എം.കുട്ടിയും ദിവസം ഇവിടെ ഈ സ്കൂളിൽ വരണമെന്ന് വാശി പിടിച്ചു. ഞങ്ങളുടെ സുഹൃത്തും കുട്ടിയുടെ ബന്ധുവുമായ സുലൈമാനെ ഞാനും പ്രസാദും വി.സി.ചന്ദ്രൻ മാസ്റ്ററും കൂടി ദേശാഭിമാനി പത്രം ഇടുന്ന സഖാവ്.മാണിക്കേട്ടനും കൂടി രാത്രിയിൽ തന്നെ  ചെന്നു കണ്ടു. അപ്പോൾ സുലൈമാൻ ഇങ്ങനെ പറഞ്ഞു: " കുട്ടിയുടെ അമ്മ വീട് ആ സ്ക്കൂളിനടുത്താണ്. അവൻ അവിടെ വന്നു താമസിച്ചു പഠിക്കട്ടെ. ശനിയും ഞായറും ഇങ്ങോട്ട് വരുകയുമാവാല്ലോ ." ഞങ്ങൾ അങ്ങനെ ഒരു മറുപടി ഞങ്ങൾപ്രതീക്ഷിച്ചില്ല. ആദ്യത്തെ ഒന്നു രണ്ടു ദിവസം സുരക്ഷിതമായി ചന്ദ്രൻ മാഷിന്റെ വീട്ടിൽ താമസിപ്പിച്ച് സ്കൂളിൽ അയക്കാം എന്നാണ് കരുതിയത്. അതിനു ശേഷം അവന്റെ സ്കൂളിൽ തുടരട്ടെ എന്നുമാണ് ഞങ്ങൾ എടുത്തിരുന്ന തീരുമാനം.

       കുട്ടി ഇവിടെ പഠിച്ചാലേ ടി.സി സ്വീകരിക്കൂ എന്ന് പറഞ്ഞിരുന്ന എച്ച്.എം രാവിലെ 10 മണിക്ക്  അവിടെ നിന്ന് പഠിക്കാൻ തയ്യാറായി വന്ന കുട്ടിയേയും രക്ഷിതാവിനേയും കണ്ട് അന്തം വിട്ടു.എച്ച്.എം പറഞ്ഞത് നിയമപരമായി ശരിയാണ് താനും.അങ്ങനെ ആകൊല്ലം അവൻ അവിടെ പഠിച്ചു.അഷറഫ് എന്ന ഏഴ് വയസ് കാരനായിരുന്നു ആ ബാലൻ. അവൻ അവിടെ ആകൊല്ലം പഠിച്ചതുകൊണ്ടാണ്  ആവർഷം ഡിവിഷൻ ഫാൾ ഒഴിവായത്.  ഉദ്ദേശ ശുദ്ധിയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ആളും അർത്ഥവും തനിയെ ഉണ്ടാവും എന്നാണ് എന്റെ അനുഭവം.അഷറഫ് ആകൊല്ലം കഴിഞ്ഞ് തിരിച്ച് അവൻ ആദ്യം പഠിച്ച സ്ക്കൂളിലേക്ക് പോയി. പിന്നെ എന്നെ കാണാൻ വേണ്ടി ഒരു ദിവസം അമ്മ വീട്ടിൽ വന്നപ്പോൾ എന്നെ വന്നു കണ്ടു. ഞാൻ മാഷിനെ കാണാൻ വന്നതാണെന്നു പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് എന്റെ മനം നിറഞ്ഞു.പിന്നെ അഷറഫിനെ ഞാൻ കണ്ടിട്ടില്ല.അഷറഫ് ഇപ്പോൾ വലിയ കുട്ടി ആയി കാണും. ഞാൻ കണ്ടാൽ അറിയണമെന്നില്ല.അഷറഫ് എ വിടെയാണെങ്കിലും എന്നെ വന്ന് ഒന്ന് കാണണം എന്ന് ഞാൻ ആത്മാർത്ഥമായും ആഗ്രഹിക്കുന്നു.

         അങ്ങനെ ഇരിക്കുമ്പോൾ വർഷങ്ങൾക്കു ശേഷം അഷറഫിന്റെ ബന്ധു സഖാവ്.സുലൈമാൻ സഹകരണ ബാങ്കിൽ നിന്ന് ലോണെടുക്കാൻ ഒരു സാലറി സർട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായി എന്നെ വന്നു കണ്ടു. സഖാഖ്.മാണിക്കേട്ടനും ഒപ്പം ഉണ്ടായിരുന്നു. സഖാവ്.വി.സിയാണ് അവരെ എന്റെ അടുക്കലേക്ക് പറഞ്ഞു വിട്ടത്. പക്ഷേ ആ സമയത്ത് മറ്റൊരാൾക്ക് കെ.എസ്.എഫ്.ഇ യിൽ ജാമ്യം നിന്നിട്ട് തുക അടയ്ക്കാതിരുന്നതുകൊണ്ട് മാസാമാസം എന്റെ ശംബളത്തിൽ നിന്ന് പിടിച്ച് മണിയോർഡറായി അയച്ചു കൊണ്ടിരിക്കുകയായിരുന്നു.മണി ഓർഡർ ചാർജും കഴിഞ്ഞുള്ള പൈസയാണ് എനിക്ക് ശംബളമായി കിട്ടി കൊണ്ടിരുന്നത്. അതു കൊണ്ട് തന്നെ സാലറി സർട്ടിഫിക്കറ്റ് കൊടുക്കാൻ  നിർവ്വാഹമില്ലാത്ത സ്ഥിതിയായി. രണ്ട് വർഷത്തോളം വേണ്ടി വന്നു അദ്ദേഹത്തെ കൊണ്ട് കെ.എസ്.ഫി.യിലെ തുക അടപ്പിച്ചു തീർത്ത് സാലറി കട്ടിങ്ങ് ഒഴിവാക്കി എടുക്കാൻ. സാലറി കട്ടിങ്ങിൽ പിടിച്ച തുകയും മണി ഓർഡർ ചാർജും തിരിച്ചു തന്നു എന്നും പറയട്ടെ.
     പ്രത്യേകിച്ചും അന്യനാട്ടിൽ സുരക്ഷിതമല്ലാത്ത ഒരു പോസ്റ്റിൽ ആയിരുന്നു എന്റെ നിയമനം, എനിക്ക് മുമ്പ് ഒരാൾ ആ പോസ്റ്റിൽ നിയമിതനായിട്ട് ഡിവിഷൻ ഫാൾ മൂലം പോയിട്ടുണ്ടെന്ന് എനിക്ക് പിന്നീട് അറിയാൻ കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും ജനങ്ങൾ എന്നെ എത്രമാത്രം സ്നേഹിച്ചു, സഹകരിച്ചു എന്നുള്ളത് തർക്കമില്ലാത്ത വസ്തുതയാണ്. എല്ലാം വിധിഗതിയുടെ ലീലാവിലാസം. പണം വരും, പോകും, ശാശ്വതമായിട്ടുള്ള സ്നേഹം,ബന്ധങ്ങൾ ഇവ അനശ്വരമായി അമൃതമായി നില നിൽക്കും.

                                         (തുടരും)

Ⓜ️✍️മജു.

🌟☀️✨⭐🌟☀️✨⭐🌟✨☀️⭐🌟✨☀️⭐☀️

No comments:

Post a Comment