Sunday, August 23, 2020

അനുഭവങ്ങൾ പാളിച്ചകൾ സ്മരണകൾ-33

 


എന്റെ മകൾ ഒന്നാം ക്‌ളാസിൽ പഠിക്കുമ്പോൾ കേന്ദ്രീയ വിദ്യാലയത്തിൽ ചേർക്കണമെന്ന് എനിക്ക് തോന്നി.6 വയസിലാണ് കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനം ലഭിക്കുക.കിട്ടാനുള്ള സാധ്യതയും കുറവാണു.മകളോട് പറഞ്ഞപ്പോൾ ഞാൻ പോകില്ല എന്ന് പറയുകയും ചെയ്തു.എന്നാലും ഒരു അപ്ലിക്കേഷൻ കൊടുത്തിട്ടുകളയാം എന്ന് ഞാൻ തീരുമാനിച്ചു

അപ്ലിക്കേഷൻ ഫോം വാങ്ങി ഞാൻ തിരിച്ചു ഉച്ചയോടു കൂടി എന്റെ മകൾ പഠിക്കുന്ന വീടിനടുത്തുള്ള പൊതു വിദ്യലയത്തിൽ എത്തി.വിദ്യാലയത്തിനടുത്തൂകൂടി പോരുന്നത് കൊണ്ട് ഒന്ന് കയറി കളയാം എന്ന് വിചാരിച്ചതാണ്.അവിടെ മാഷ് പഠിപ്പിക്കുന്നുണ്ട്.മാഷിനോട് സംസാരിച്ചുതിരിച്ചു മെയിൻ റോഡിലൂടെ നടന്നു എന്റെ വീട്ടിലേക്കു വരുമ്പോൾ എന്റെ മകളുടെ പ്രായമുള്ള ഒരു കുട്ടി റോഡ്സൈഡിൽ ആക്രി പെറുക്കുന്നു. ആ കുട്ടിയുടെ അമ്മയും റോഡിൻ്റെ ഒരു സൈഡിൽ നിന്ന് ആക്രി പെറുക്കുന്നുണ്ടായിരുന്നു.ആ കാഴ്ച എന്നെ നടുക്കി.സ്കൂളിൽ പോകാൻ സാഹചര്യമില്ലാതെ അലയുന്ന കുട്ടി; എന്റെ കുട്ടിക്ക് അതിനുള്ള സാഹചര്യം തന്ന ദൈവത്തിന് ഞാൻ നന്ദി പറഞ്ഞു.കേന്ദ്രീയവിദ്യാലയം ഒന്നും വേണ്ട എന്ന്അപ്പോഴേ എനിക്കുതോന്നി.എന്റെമകൾപഠിച്ചത്പൊതുവിദ്യാലയത്തിലാണ്.

ആ കുട്ടിയുടെമാതാവും അടുത്ത് തന്നെ ആക്രി പെറുക്കി കൊണ്ട് നടക്കുന്നുണ്ടായിരുന്നു.പിന്നീടും പലപ്പോഴും ബാല്യത്തിൽ തന്നെ സ്കൂളിൽ പോകാൻ കഴിയാത്ത പണിശാലകളിൽ ജോലി ചെയ്യുന്ന കുട്ടികളെയും കണ്ടു വേദന തോന്നിയിട്ടുണ്ട്. എല്ലാകുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യസമാണെങ്കിലും ഇന്നും സ്കൂളിൽ പോകാൻ കഴിയാതെ കുറെ ബാല്യങ്ങൾ തെരുവിലുണ്ട്. അവരെയും നമുക്ക് പഠിപ്പിക്കാൻ കഴിയണം.അത് ഓരോ കുട്ടിയുടെയും അവകാശവുമാണ്.
     
                   (തുടരും)

✍️മജു

No comments:

Post a Comment