Monday, September 28, 2020

ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ (ആസ്വാദന കുറിപ്പ്)

 


ശ്രീ.എം.മുകുന്ദൻ്റെ ഏഴ് കഥകൾ അടങ്ങുന്നതാണ് ഈ പുസ്തകം. സമൂഹത്തിൻ്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് അതിനെ സൂക്ഷ്മമായി നിരീക്ഷിച്ചിച്ച് രചന നടത്തുകയെന്നുള്ളത് ശ്രീ.എം.മുകുന്ദൻ്റെ കൃതികളിലൊക്കെ തന്നെ കാണാം. ഈ കഥയിൽ മിത്തെല പുരയിൽ സജീവൻ ബാങ്കിൽ നിന്ന് ലോണെടുത്ത് ഒരു ഓട്ടോ വാങ്ങിക്കുന്നു. പെണ്ണ് കാണാൻ ചെന്നപ്പോൾ എല്ലാവരും നോക്കിയത് ഓട്ടോയുടെ ചന്തത്തെ. പെണ്ണിനെ തികച്ചും സൗജന്യമായി തന്നെ കിട്ടി. മൂന്നര പവൻ്റ താലിമാല എന്നു പറഞ്ഞ് കെട്ടിയത് നൂലുപോലുള്ള ഒരു മാലയും ലോക്കറ്റും.
  സജീവന് കൃത്യമായി ഓട്ടോ ഓടിക്കണമെന്നോ ലോൺ തിരിച്ചടയ്ക്കണമെന്നോ ഉള്ള വിചാരമൊന്നുമില്ല. മടിയനാണ്. ഉച്ചയ്ക്ക് ഊണുകഴിഞ്ഞാൽ കുറേ നേരം ഉറങ്ങണം. ആ സമയത്താണ് തീവണ്ടിയിൽ ആളു വരുന്നതും കൂടുതൽ ഓട്ടം കിട്ടുന്നതും. ഭാര്യ ഓട്ടം പോകാൻ പറഞ്ഞാലും ഏതെങ്കിലും മരത്തിനു ചുവട്ടിൽ വണ്ടി നിർത്തി സജീവൻ ഉറങ്ങും.
       രാത്രി അവളുടെ വെളുത്ത ശരീരം ട്യൂബ് ലൈറ്റിൽ നോക്കിക്കിടക്കുമ്പോൾ അവൾ ഒരു പായ്ക്കറ്റ് നിരോധ് എടുത്തു കൊടുക്കുന്നു. ഇതെന്താ എന്നുള്ള സജീവൻ്റെ ചോദ്യത്തിന് ഇത് എന്താണെന്ന് ആണുങ്ങൾക്കല്ലേ നന്നായി അറിയുന്നതെന്ന് ഭാര്യ രാധിക.വിവാഹം ഉറപ്പിച്ചപ്പോൾ തന്നെ രാധിക വാങ്ങി വെച്ചതാണ് അത്. എനിക്ക് ഈ രാധികയെ കുറിച്ച് തോന്നിയതെന്തെന്നാൽ രാധിക കണക്കിൻ്റെയോ കെമിസ്ട്രിയുടെയോ ആളല്ല ഫിസിക്സിൻ്റെ യാണെന്നാണ് തോന്നിയത്.
    ഓട്ടോയ്ക്ക് ദിവ്യാമോൾ എന്ന് പേരിടുക കൂടി ചെയ്തു സജീവൻ. കടം വീട്ടാതെ കുട്ടികൾ വേണ്ടെന്ന് രാധികയും.
     രാധിക സ്വന്തമായി ഓട്ടോ ഓടിക്കാൻ പഠിക്കുന്നു. വെളുപ്പിന് അയാൾ എണീക്കുന്നതിന് മുമ്പ് അവൾ തീവണ്ടി യുടെ സമയം നോക്കി സ്റ്റേഷനിൽ ചെല്ലുന്നു. ഓട്ടം കിട്ടുന്നു. മടക്ക ഓട്ടത്തിനും അവൾക്ക് ആളെ കിട്ടുന്നു. ഉച്ചയ്ക്ക് ഊണുകഴിഞ്ഞാലും ട്രെയിനിൻ്റെ സമയം നോക്കി അവൾ പോകും.ആട്ടോ സ്റ്റാൻ്റിലെ സഹപ്രവർത്തകരായ സഖാക്കൾ അവൾക്ക് എല്ലാ സുരക്ഷിതത്വവും ഒരുക്കി കൊടുത്തു.
      ഒരു ദിവസം പതിവിലും നേരത്തെ വീട്ടിലെത്തിയപ്പോൾ ഇന്നെന്താ നേരത്തെ എന്നുള്ള സജീവൻ്റെ ചോദ്യത്തിന് ഇന്നു മ്മടെ  വിവാഹ വാർഷികമല്ലേ എന്നും പറഞ്ഞ് ബ്ലൗസിനിടയിൽ നിന്ന് മൂന്നര പവൻ്റെ താലിമാല എടുത്തു കൊടുത്ത് അതിൽ സജീവൻ കൊടുത്ത നൂൽ മാലയിൽ നിന്ന് ഉണ്ണികൃഷ്ണൻ്റെ ചിത്രമുള്ള ലോക്കറ്റ് ആ താലിമാലയിൽ കൊരുത്തിട്ടു എന്നിട്ട് ദാ ഇതെൻ്റെ കഴുത്തിൽ കെട്ട് എന്നു പറഞ്ഞ് കഴുത്തു നീട്ടികൊടുത്തു. സജീവൻ ചമ്മലോടെ അനുസരിച്ചു. " മ്മടെ അടവും തീർന്നു, എൻ്റെ കഴുത്തില് മൂന്നര പവൻ്റെ താലീം ആയീ, എനി നമുക്കൊരു കുഞ്ഞ് വേണം, നെടുമ്പ്രത്ത് രാധിക മീത്തെലപ്പുരയിൽ സജീവൻ്റെ കൈ പിടിച്ച് കിടപ്പുമുറിയിലേക്ക് നടന്നു.

എം.മുകുന്ദൻ വിത്യസ്തമായ രീതിയിൽ കഥ പറയുമ്പോൾ അത് വായനക്കാരിൽ ഒരു സ്ത്രീയുടെ ഇച്ഛാശക്തിയും തൻ്റേടവും സ്വാശ്രയ ബോധവും ഏറെ പ്രകടമാണ്.

            ശുഭം

✍️ മജു

No comments:

Post a Comment