തമിഴിലെ പ്രശസ്ത എഴുത്തുകാരനായ ജയമോഹൻ ഐ.എ.എസ് ഓഫീസറായ ധർമ്മപാലൻ എന്ന നായാടിയുടെ കഥ പറയുമ്പോൾ സാധാരണ ജീവിതങ്ങളിൽ നിന്ന് വിഭിന്നമായി ജീവിതം നയിച്ചു വന്ന ഒരു സമുദായത്തിലെ ഒരു കുട്ടിയെ പഠിപ്പിച്ച് കളക്ടറാക്കുന്ന ഉദ്യോഗഭരിതമായ രംഗങ്ങൾ വായനക്കാരുടെ മനസിൽ നിന്ന് ഒരിക്കലും മാഞ്ഞ് പോകില്ല.
ഏഴു വയസുവരെ തിരുവനന്തപുരം നഗരത്തിൽ പൂർണ്ണ നഗ്നനായി അമ്മയോടൊപ്പം അലഞ്ഞു തിരിഞ്ഞ നാളുകളിൽ ദേഹം മുഴുവൻ പറ്റം പറ്റമായി ചൊറിയും ചിരങ്ങും വ്രണങ്ങളും നിറഞ്ഞിരിക്കും. കുളിയോ ജപമോ ഇല്ല. ഏതു നേരവും വിശപ്പാണ്. കയ്യിൽ കിട്ടുന്ന എന്തും തിന്നാനാവുമോ എന്ന് വായിൽ വച്ച് നോക്കും. സ്ഥിരമായി ഒരിടത്ത് താമസിക്കുന്ന ശീലവും ഇല്ല.
ആരോ ഒരാൾ ചോറു കൊടുക്കുന്നുണ്ടെന്ന് കേട്ട് കരമനയാറ്റിൻ്റെ കരയിലുണ്ടായിരുന്ന പ്രജാനന്ദ സ്വാമികളുടെ ആശ്രമത്തിലേക്ക് പോയി.കരമനയാറ്റിൽ ഇറങ്ങി കുളിക്കണം.അവർ നൽകുന്ന വസ്ത്രം ധരിക്കണം.
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് "ദൈവമേ കാത്തുകൊൾകങ്ങ് ,കൈവിടാതെ ഞങ്ങളെ " എന്ന് ചൊല്ലണം.അതിനു ശേഷമാണ് ചോറു കൊടുക്കുക.
സ്വാമി പ്രജാനന്ദൻ ,ധർമ്മപാലൻ എന്ന് പേരിട്ട് വളർത്തി പഠിപ്പിച്ച് ഐ.എ.എസ് എടുത്തു കളക്ടറാകുന്ന ധർമ്മപാലൻ അമ്മയെ ഒപ്പം കൊണ്ടു താമസിപ്പിക്കുമ്പോഴും പഴയ ശീലങ്ങളിൽ നിന്നും ഒട്ടും വ്യതിചലിക്കാത്ത അമ്മ, ചവറ്റുകൂനകൾക്കിടയിൽ അലഞ്ഞു തിരിയുന്ന സ്വഭാവം ധർമ്മ പാലന് മാറ്റാൻ കഴിയുന്നില്ല. അമ്മയെ ശുശ്രൂഷിക്കാൻ ധർമ്മപാലൻ എത്രയൊക്കെ ശ്രമിച്ചിട്ടും പഴയ സംസ്ക്കാരത്തിൻ്റെ എഴുത്തും വായനയും വിദ്യാഭ്യാസമില്ലാത്തതിൻ്റെ കുറവും ഒരു സമുദായത്തെ എങ്ങനെ ഗ്രസിച്ചു എന്നറിയണമെങ്കിൽ നൂറു സിംഹാസനങ്ങൾ അതു കാണിച്ചു തരും.
ശുഭം
✍️ മജു.
No comments:
Post a Comment