Monday, September 21, 2020

അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ-51 ഡി.ഒ.ഡി.ഇല്ല.

 


ഏഴാം ക്ലാസിൽ മുൻ ബഞ്ചിലിരുന്ന മിടുക്കനായ ഒരു വിദ്യാർത്ഥിയുടെ ചോദ്യം ഏറെ തമാശകലർന്നതാണെങ്കിലും അധികമൊന്നും ചിന്തിക്കാതെ തൻ്റെ പേരിന് ഒപ്പമില്ലാതെ രജിസ്റ്ററിൽ കണ്ട ഒരു കാര്യം ചോദിക്കുകയായിരുന്നു.
  " സർ, കെ.കേളപ്പൻ, അക്കാമ്മ ചെറിയാൻ, മന്നത്ത് പത്മനാഭൻ ഇവരുടെയൊക്കെ ചിത്രത്തിനുതാഴെ ഡി.ഒ.ബി യും ഡി.ഒ.ഡി യും ഉണ്ട്. എനിക്ക് ഡി. ഒ.ബി മാത്രമേയുള്ളൂ. അതെന്താ അങ്ങനെ?"
  "അവർ ജനിച്ച തീയതിയും മരിച്ച തീയതിയും ആണ് എഴുതിയിരിക്കുന്നത് "ഞാൻ പറഞ്ഞു.
" അത് മനസിലായി "
    അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
" താൻ ജീവിച്ചിരിക്കുന്നുണ്ടല്ലോ?"
  "ങാ....മനസിലായി .... മനസിലായി..... " അവൻ ചിരിച്ചു കൊണ്ട് വിനയാന്യത നായി ഇരുന്നു.
     ചിലപ്പോഴെങ്കിലും നമ്മുടെയൊക്കെ ഓർമ്മകളെ മറ്റെന്തിലോക്കോതിരിക്കുമ്പോഴായിരിക്കണം അറിയാതെ എങ്കിലും ഇത്തരം ചോദ്യം വരുന്നത്.

            (തുടരും)

✍️ മജു
 

No comments:

Post a Comment