ഏഴാം ക്ലാസിൽ മുൻ ബഞ്ചിലിരുന്ന മിടുക്കനായ ഒരു വിദ്യാർത്ഥിയുടെ ചോദ്യം ഏറെ തമാശകലർന്നതാണെങ്കിലും അധികമൊന്നും ചിന്തിക്കാതെ തൻ്റെ പേരിന് ഒപ്പമില്ലാതെ രജിസ്റ്ററിൽ കണ്ട ഒരു കാര്യം ചോദിക്കുകയായിരുന്നു.
" സർ, കെ.കേളപ്പൻ, അക്കാമ്മ ചെറിയാൻ, മന്നത്ത് പത്മനാഭൻ ഇവരുടെയൊക്കെ ചിത്രത്തിനുതാഴെ ഡി.ഒ.ബി യും ഡി.ഒ.ഡി യും ഉണ്ട്. എനിക്ക് ഡി. ഒ.ബി മാത്രമേയുള്ളൂ. അതെന്താ അങ്ങനെ?"
"അവർ ജനിച്ച തീയതിയും മരിച്ച തീയതിയും ആണ് എഴുതിയിരിക്കുന്നത് "ഞാൻ പറഞ്ഞു.
" അത് മനസിലായി "
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
" താൻ ജീവിച്ചിരിക്കുന്നുണ്ടല്ലോ?"
"ങാ....മനസിലായി .... മനസിലായി..... " അവൻ ചിരിച്ചു കൊണ്ട് വിനയാന്യത നായി ഇരുന്നു.
ചിലപ്പോഴെങ്കിലും നമ്മുടെയൊക്കെ ഓർമ്മകളെ മറ്റെന്തിലോക്കോതിരിക്കുമ്പോഴായിരിക്കണം അറിയാതെ എങ്കിലും ഇത്തരം ചോദ്യം വരുന്നത്.
(തുടരും)
✍️ മജു
No comments:
Post a Comment