Thursday, September 24, 2020

അനുഭവങ്ങൾ പാളിച്ചകൾ, ക്രിക്കറ്റ് കളി🏏🏏🏏🏏🏏🏏🏏🏏🏏🏏🏏🏏🏏🏏 ബാല്യകാല സ്മരണകൾ-52.


 


എൻ്റെ ചെറുപ്പത്തിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരിക്കണം ക്രിക്കറ്റ് കളി തുടങ്ങുന്നത്. ഒരു മടലും ഒരു റബർ ബോളും മൂന്ന് കമ്പുമായി ഞങ്ങൾ കളി തുടങ്ങി.അരമതിലിൽ വിക്കറ്റിന് സമാന്തരമായി കുറച്ചു ദൂരെ സ്വന്തം വീട്ടിൽ ഇരുന്ന ഞങ്ങളുടെ ടീം മേറ്റിൻ്റെ അച്ഛൻ്റെ നെഞ്ചിലായിരുന്നു എൻ്റെ ആദ്യ ബോൾകൊണ്ടത്. അധികം ശക്തിയില്ലാത്തതുകൊണ്ടാവാം അദ്ദേഹം ചിരിച്ചു.ദേഷ്യപ്പെട്ടില്ല. വീണ്ടും ഞങ്ങളുടെ കളി നോക്കിയിരുന്നു. അന്ന് ടി.വി.ഇല്ല.
    ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ടി.വിയുടെ ഉദയം.ദൂരദർശനിൽ ക്രിക്കറ്റ് കളി കാണാൻ പറ്റുന്ന ഒരു സാഹചര്യം സംജാതമായി.ഞങ്ങളുടെ കളി മടലും കമ്പും റബർ ബോളുമായി തന്നെ തുടർന്നു.
    ടി.വിയിൽ ടെസ്റ്റ് ക്രിക്കറ്റ് കണ്ട് ഞങ്ങൾ കോരിതരിച്ചു. സുനിൽ ഗവാസ്ക്കറും കപിൽ ദേവും കൃഷ്ണമാചാരി ശ്രീകാന്തും രവി ശാസ്ത്രിയും വിവിയൻ റിച്ചാർഡ്സും അലൻ ബോർഡറും മാൽക്കം മാർഷലും ദിലീപ് വെങ്ങ് സർക്കാറും മൊ ഹിന്ദർ അമർനാഥും കിർമാണിയും ഞങ്ങളുടെ മുറിയെ അലങ്കരിച്ചു. അവരെപ്പോലെ ആകും എന്ന് കരുതി കളിച്ചു.സ്പോർട്ട്സ് സ്റ്റാർ മാഗസിൻ ഞങ്ങൾക്ക് വലിയ സംഭവമായിരുന്നു.
     പത്താം ക്ലാസും പ്രീഡിഗ്രിയും എത്തിയപ്പോൾ കളി വിശാലമായ പാടത്തേക്ക് മാറ്റി.നാലഞ്ചുമാസം സുഖമായി കളിക്കാം.
   ഞങ്ങൾക്ക് ഒറിജിനൽ ക്രിക്കറ്റ് ബാറ്റും ഒറിജിനൽ ക്രിക്കറ്റ് പന്തും സ്റ്റമ്പും ഉണ്ടായി. പക്ഷേ ഞങ്ങൾ ആരും ഹെൽമറ്റോ പാഡോ ധരിക്കാതെയാണ് കളിച്ചിരുന്നത്.എന്നിട്ടും വളരെ ഫാസ്റ്റായി എറിയുന്ന പന്ത് കളെ സധൈര്യം നേരിട്ടു. ഒരിക്കൽ ഞങ്ങളേക്കാൾ മുതിർന്ന അത്രയ്ക്ക് പ്രാക്ടീസ് പോരാതിരുന്നത് കൊണ്ടോ എന്തോ ബാൾ ബാറ്റിൽ തട്ടി മൂക്കിൽ കൊണ്ട് ചോര വരികയും ആശുപത്രിയിൽ ഒരു ദിവസം കിടക്കേണ്ടതായും വന്ന ഒരാളും ഞങ്ങളുടെ കൂടെ ഉണ്ടായി.
    ചിലപ്പോഴൊക്കെ 45 ഡിഗ്രി ചരിച്ച് അടിച്ച് ഫോറുകൾ പറത്തി.സിക്സറുകൾ അടിച്ചു. മീഡിയം വേഗത്തിൽ ബോൾ ചെയ്തു. ഒരിക്കൽ ഇന്ത്യൻ ടീമിൽ കളിക്കുമെന്ന് ഞങ്ങൾ ആവേശം കൊണ്ടു.ശനിയും ഞായറും രാവിലെ മുതൽ വൈകുന്നേരം വരെ പൊരിവെയിലിൽ ടെസ്റ്റ് കളിച്ചു. തൊട്ടടുത്ത ദേശങ്ങളുമായി വൺഡേ മാച്ച് സംഘടിപ്പിച്ചു. അങ്ങനെ കാലം കടന്നു പോയി. ഓരോരുത്തർ ഓരോ വഴിയിലൂടെ തിരിഞ്ഞു.
    ഇന്ന് ദൂരദർശൻ കണ്ടിരുന്ന തലമുറയിൽ നിന്ന് സ്റ്റാർ സ്പോർട്ട് സ് കാണുന്ന തലമുറയിലേക്ക് വളർന്നു കഴിഞ്ഞു. 135 കോടി ജനങ്ങളിൽ നിന്ന് ആ11 പേരിൽ ഉൾപ്പെടുക എന്നുള്ളത് മഹത്തായ കാര്യമല്ലേ.... തീർച്ചയായും ആണ്. ഇനി എന്നാണ് കേരളത്തിൽ നിന്ന് ഒരു കളിക്കാരൻ ഇന്ത്യൻ ടീമിൽ എത്തുക. എത്തിയ വിരലിലെണ്ണാവുന്നവർ വേണ്ട രീതിയിൽ തുടരുന്നു മില്ല.

   135 കോടിയിൽ നിന്ന് ആ 11പേരിൽ ഒരാളെങ്കിലും ഉയർന്നു വരേണ്ടേ .....

2.5കോടി ജനങ്ങളുള്ള ഓസ്ട്രേലിയയിൽ നിന്ന് ലോകോത്തര നിലവാരമുള്ള ഒരു ടീം ഉണ്ടായില്ലേ....

  വെസ്റ്റ് ഇൻഡീസിനെ 1983 ജൂൺ 25 ന് കപിൽദേവും കൂട്ടരും തോൽപ്പിച്ച് ലോകകപ്പ് നേടിയില്ലേ..... പ്രൂഡൻഷ്യൽ കപ്പ്.....

ടെസ്റ്റിൽ പതിനായിരം റൺസെടുക്കാൻ ഗവാസ്ക്കറോടിയ ഓട്ടം ടി.വിയിൽ കണ്ട് ഞങ്ങൾ ആനന്ദനൃത്തമാടി....

പിന്നെ ദൈവമായി മാറിയ സച്ചിൻ തെൻഡുൽക്കർ.....
    
മക്കളോട് ഏതു സമയവും പഠിക്കെടാ.....
അല്ലെങ്കിൽ കഴിക്കെടാ.....
   എന്നു പറയുന്ന ഒരു വിഭാഗമായി നമ്മൾ മാറിയില്ലേ.......

   നമ്മുടെ കുട്ടികൾ പഠിക്കുന്ന പല സ്കൂളുകളിലും കുട്ടിക്ക് ഓടാനോ കളിക്കാനോ സ്ഥലമില്ലാതെ ഗുഡുസുമുറികളിൽ ആൾജിബ്രയും സയൻസും മാത്രം അടിച്ചു കയറ്റിയാൽ മതിയോ...... അതു വേണ്ടെന്നല്ല....

നമുക്കും വേണ്ടേ ആ പതിനൊന്നു പേരിൽ ഒരാളെങ്കിലും.....

   തീർച്ചയായും വേണം......
കളിക്കും പ്രാധാന്യം കൊടുക്കുന്ന ഒരു പഠന സമ്പ്രദായം കാര്യക്ഷമമായി ഉയർന്നു വരട്ടെ....

     കേരളത്തിലെ സ്കൂളുകളിൽ ചെറിയ പ്രായത്തിലേ എന്തുകൊണ്ടാണ് ഗണിതവും ശാസ്ത്രവും മാത്രം കുത്തി വയറു നിറയ്ക്കുന്നത്......

  പണ്ടൊക്കെ സ്കൂളുകളിൽ കായികാദ്ധ്യാപകർ ഉണ്ടായിരുന്നു. പക്ഷേ അടിസ്ഥാന സൗകര്യങ്ങൾ അന്ന് കുറവായിരുന്നു. ഇന്ന് അടിസ്ഥാന സൗകര്യങ്ങളും സാഹചര്യങ്ങളും മാറിയിട്ടുണ്ട്. പക്ഷേ കായിക വിദ്യാഭ്യാസത്തിന് ഇനിയും കൂടുതൽ പ്രാധാന്യം കൊടുക്കണം.....

സഹകരണത്തിൻ്റേയും സ്നേഹത്തിൻ്റേയും വിജയത്തിൻ്റേയും തോൽവിയുടേയും പാഠങ്ങൾ ഒന്നിച്ചു പങ്കുവയ്ക്കുമ്പോൾ കിട്ടുന്ന സന്തോഷമുണ്ടല്ലോ...... ആ വലിയ പാഠങ്ങൾ നമ്മൾ മറന്നുകൂടാ.....

    കോവിഡ് 19 മഹാമാരി ഒഴിഞ്ഞു പോയി കഴിഞ്ഞാൽ വീണ്ടും പഠനവും കളിയുമായി നമുക്ക് മുന്നേറുകയല്ലേ.....

     ഇത്രയും എഴുതിയതു കൊണ്ട് മാമനോട് ഒന്നും തോന്നല്ലേ മക്കളേ.....
      എല്ലാവർക്കും ശുഭരാത്രി നേർന്നു കൊണ്ട്

     സ്നേഹത്തോടെ

✍️മജു

No comments:

Post a Comment