ഇരുപത്തി ഒൻപത് വർഷങ്ങളായുള്ള പരിചയമാണ് സ്റ്റീഫനു് രാമുവിനോട്.അന്ന് സ്റ്റീഫൻ ബാച്ചിലർ ആയി ജോലി ചെയ്യുന്ന സ്ഥാപനത്തിനടുത്തുള്ള സ്വന്തം വീട്ടിലാണ് താമസം.
ഉച്ചയ്ക്ക് വീട്ടിൽ വന്നു ഊണു കഴിക്കുകയാണ് പതിവ്.
ആഴ്ചയിൽ രണ്ടു ദിവസം രാമു ഉച്ചയ്ക്ക് സ്റ്റീഫൻ താമസിക്കുന്ന വീടിനുമുൻപിലുള്ള വഴിയിലൂടെ ഉച്ച സമയത്ത് സൈക്കിളിൽ സോപ്പു്മായി അവിടങ്ങളിലുള്ള വീടുകളിൽ കൊണ്ടുപോയി വിൽക്കുകയാണ് പതിവ്.സാധാരണക്കാരായ മനുഷ്യരാണ് അവിടെ കൂടുതലും താമസിച്ചിരുന്നത്.അവർക്കു സോപ്പ് വീട്ടിൽ കിട്ടുമ്പോൾ അത് എത്രയും സൗകര്യമായിരുന്നു. പൈസ രാമു അടുത്ത പ്രാവശ്യം വരുമ്പോൾ കൊടുത്താൽ മതി.കടയിൽ പോകാതെ കഴിക്കുകയും ചെയ്യാം.
കേരളത്തിൽ വൃത്തിക്കുള്ള സ്ഥാനം വലുതാണ്.അതിൽ അത്രത്തോളം പങ്കു
സോപ്പിനുമുണ്ട്.സ്ഥിരമായി കൊടുത്തിരുന്ന വീടുകളിലാണ് അദ്ദേഹം അത്
വർഷങ്ങളായി കൊടുത്തിരുന്നത്.
പത്ത് വർഷം താമസിച്ച വീട്ടിൽ നിന്ന് സ്റ്റീഫൻ മാറിതാമസിച്ചുതുടങ്ങിയപ്പോൾ രാമുവിനെ കാണലും കുറവായി.
വർഷൾക്ക് ശേഷം ഇന്നലെ സ്റ്റീഫൻ രാമുവിനെ തന്റെ മുൻപ് താമസിച്ചിരുന്ന വീടിന്റെ മുൻപിൽ വച്ച് ഉച്ചസമയത്തു കാണാൻ ഇടയായി.
രാമു സൈക്കിളിൽ തന്നെ യാണ് അന്നും ഇന്നും..ഈ വഴിയിലൂടെ പോകുമ്പോഴൊക്കെ സ്റ്റീഫനെ ഓർമിക്കാറുണ്ടെന്നും രാമു പറഞ്ഞു.അങ്ങോട്ടും ഇങ്ങോട്ടും വിശേഷങ്ങൾ പങ്കുവച്ചു.രാമുവിന്റെ ഒരു മകൾ എം.എസ്സി യ്ക്കുംഒരു മകൻ ബിടെക് നും ഇളയ മകൾ അധ്യാപക പരിശീലനം കഴിഞ്ഞു നിൽക്കുകയാണെന്നും പറഞ്ഞു.
"എനിക്കോ പഠിക്കാൻ സാധിച്ചില്ല മക്കളിലൂടെ എനിക്ക് അത് സാധിക്കണം " എന്നും രാമു പറഞ്ഞു.
സ്റ്റീഫന്അതിനോട് യോജിക്കാൻ കഴിഞ്ഞില്ലെങ്കിലും രാമുവിന്റെ ഉദ്ദേശശുദ്ധിയിൽ അയാൾക്ക് സ ന്തോഷം തോന്നി.കുട്ടികളുടെ അഭി രുചിക്കനുസരിച്ചു പഠിക്കട്ടെ എന്നായിരുന്നു സ്റ്റീഫന്റെ അഭിപ്രായം.
മാതാപിതാക്കളുടെ നടക്കാതെ പോയ ആഗ്രഹങ്ങൾ കുട്ടികളിലൂടെ സാക്ഷാത്ക്കരിക്കാമെന്ന അമിത വ്യാമോഹം നല്ലതല്ലെന്ന് സ്റ്റീഫൻ ഓർത്തു.
കുട്ടികൾക്ക് നമ്മുക്ക് നൽകാവുന്ന ഏറ്റവുംവലിയ സമ്മാനം വിദ്യാഭ്യാസമാണ് എന്ന് സ്റ്റീഫൻ പറഞ്ഞു.
മകൾ അദ്ധ്യാപിക ആയിട്ടു ആദ്യത്തെ ശമ്പളം എന്റെ കയ്യിൽ വാങ്ങിയിട്ട് വേണം എനിക്ക് സോപ്പ് കച്ചവടം നിർത്താൻ എന്നും രാമു പറഞ്ഞു.
വർഷങ്ങൾക്കു ശേഷം ആണ് സ്റ്റീഫൻ രാമുവിനെ കണ്ടെതെങ്കിലും അയാൾക്ക് കാര്യമായ മാറ്റമൊന്നും വന്നിരുന്നില്ല.ദിവസവും സൈക്കിളിലെ യാത്ര അദ്ദേഹത്തെ കൂടുതൽ ആരോഗ്യവാനാക്കിയിട്ടുണ്ടാവും.
മറ്റുള്ളവർക് സോപ്പിലൂടെ വൃത്തിയുടെ പാഠവും ഒപ്പം കുടുംബത്തിന് മധുരം പകരുകയും ചെയ്ത രാമു സൈക്കിൾ ചവിട്ടി വീണ്ടും കാണാം എന്ന് പറഞ്ഞു യാത്രയായത് സ്റ്റീഫൻ നോക്കിനിന്നു.
✍️M@ju
❣️💞❣️💞❣️💞❣️💞❣️💞❣️💞❣️💞❣️💞❣️
പത്ത് വർഷം താമസിച്ച വീട്ടിൽ നിന്ന് സ്റ്റീഫൻ മാറിതാമസിച്ചുതുടങ്ങിയപ്പോൾ രാമുവിനെ കാണലും കുറവായി.
വർഷൾക്ക് ശേഷം ഇന്നലെ സ്റ്റീഫൻ രാമുവിനെ തന്റെ മുൻപ് താമസിച്ചിരുന്ന വീടിന്റെ മുൻപിൽ വച്ച് ഉച്ചസമയത്തു കാണാൻ ഇടയായി.
രാമു സൈക്കിളിൽ തന്നെ യാണ് അന്നും ഇന്നും..ഈ വഴിയിലൂടെ പോകുമ്പോഴൊക്കെ സ്റ്റീഫനെ ഓർമിക്കാറുണ്ടെന്നും രാമു പറഞ്ഞു.അങ്ങോട്ടും ഇങ്ങോട്ടും വിശേഷങ്ങൾ പങ്കുവച്ചു.രാമുവിന്റെ ഒരു മകൾ എം.എസ്സി യ്ക്കുംഒരു മകൻ ബിടെക് നും ഇളയ മകൾ അധ്യാപക പരിശീലനം കഴിഞ്ഞു നിൽക്കുകയാണെന്നും പറഞ്ഞു.
"എനിക്കോ പഠിക്കാൻ സാധിച്ചില്ല മക്കളിലൂടെ എനിക്ക് അത് സാധിക്കണം " എന്നും രാമു പറഞ്ഞു.
സ്റ്റീഫന്അതിനോട് യോജിക്കാൻ കഴിഞ്ഞില്ലെങ്കിലും രാമുവിന്റെ ഉദ്ദേശശുദ്ധിയിൽ അയാൾക്ക് സ ന്തോഷം തോന്നി.കുട്ടികളുടെ അഭി രുചിക്കനുസരിച്ചു പഠിക്കട്ടെ എന്നായിരുന്നു സ്റ്റീഫന്റെ അഭിപ്രായം.
മാതാപിതാക്കളുടെ നടക്കാതെ പോയ ആഗ്രഹങ്ങൾ കുട്ടികളിലൂടെ സാക്ഷാത്ക്കരിക്കാമെന്ന അമിത വ്യാമോഹം നല്ലതല്ലെന്ന് സ്റ്റീഫൻ ഓർത്തു.
കുട്ടികൾക്ക് നമ്മുക്ക് നൽകാവുന്ന ഏറ്റവുംവലിയ സമ്മാനം വിദ്യാഭ്യാസമാണ് എന്ന് സ്റ്റീഫൻ പറഞ്ഞു.
മകൾ അദ്ധ്യാപിക ആയിട്ടു ആദ്യത്തെ ശമ്പളം എന്റെ കയ്യിൽ വാങ്ങിയിട്ട് വേണം എനിക്ക് സോപ്പ് കച്ചവടം നിർത്താൻ എന്നും രാമു പറഞ്ഞു.
വർഷങ്ങൾക്കു ശേഷം ആണ് സ്റ്റീഫൻ രാമുവിനെ കണ്ടെതെങ്കിലും അയാൾക്ക് കാര്യമായ മാറ്റമൊന്നും വന്നിരുന്നില്ല.ദിവസവും സൈക്കിളിലെ യാത്ര അദ്ദേഹത്തെ കൂടുതൽ ആരോഗ്യവാനാക്കിയിട്ടുണ്ടാവും.
മറ്റുള്ളവർക് സോപ്പിലൂടെ വൃത്തിയുടെ പാഠവും ഒപ്പം കുടുംബത്തിന് മധുരം പകരുകയും ചെയ്ത രാമു സൈക്കിൾ ചവിട്ടി വീണ്ടും കാണാം എന്ന് പറഞ്ഞു യാത്രയായത് സ്റ്റീഫൻ നോക്കിനിന്നു.
✍️M@ju
❣️💞❣️💞❣️💞❣️💞❣️💞❣️💞❣️💞❣️💞❣️
No comments:
Post a Comment