അലക്സാണ്ടർ ദി ഗ്രേറ്റ് ഒരു ദിവസം തന്റെ അയൽ രാജ്യത്ത് നീതി നടക്കുന്നത് എങ്ങനെയെന്നറിയാൻ ഒറ്റയ്ക്ക് ആ രാജ്യത്ത് ചെന്നു. അവിടുത്തെ ആ ളുകൾ അദ്ദേഹത്തിന് സമ്മാനം കൊടുത്താണ് സ്വീകരിച്ചത്.അലക്സാണ്ടർ ചക്രവർത്തി വിചാരിച്ചു തന്നെ ഇവർ അറിഞ്ഞിട്ടാണ് സമ്മാനം തന്നതെന്നാണ്.
"നിങ്ങൾക്കെങ്ങിനെ മനസിലായി ഞാൻ അലക്സാണ്ടർ ദി ഗ്രേറ്റ് ആണെന്ന്?"
"ഞങ്ങൾക്ക് നിങ്ങളെ മനസിലായില്ല. ഞങ്ങ ളു ടെ നാട്ടിൽ അപരിചിതർ വന്നാൽ
സമ്മാനം കൊടുത്താണ് സ്വീകരിക്കുക.. സമ്മാനം കൊടുത്തു കഴിഞ്ഞാൽ നമ്മൾ
പരിചയക്കാരായി ,അങ്ങനെയാണ് ഇവിടുത്തെ രീതി."
"നിങ്ങളുടെ നാട്ടിൽ നീതി എങ്ങിനെയാണ് നടക്കുന്നതെന്ന് അറിയാനാണ് ഞാൻ വന്നത്?"
"അതിനെന്താ രാജകൊട്ടാരത്തിലേക്ക് പോകാം " എന്നു പറഞ്ഞ് അവർ ക്ഷണിച്ചു .
അവർ രാജകൊട്ടാരത്തിലെത്തിയപ്പോൾ രാജാവിന്റെയടുത്ത് ഒരു പരാതി എത്തിയിട്ടുണ്ടായിരുന്നു.അതു കാണാൻ അവർ അലക്സാണ്ടറോട് പറഞ്ഞു.
ഒരു മനുഷ്യൻ ഒരു രൂപയ്ക്ക് വേറൊരു മനുഷ്യന് ഒരു രൂപയ്ക്ക് ഒരു കുടം ഉമി വിറ്റു.
ഉമി വാങ്ങിയ ആൾ വീട്ടിൽ ചെന്ന് ഉമി കമഴ്ത്തി ഇട്ടപ്പോൾ അതിൽ ധാരാളം സ്വർണ്ണ നാണയങ്ങൾ.
വാങ്ങിയ ആൾ ഉമിയും സ്വർണ്ണവുമായി വിറ്റയാളുടെ അടുത്തെത്തി.ഉമിയാണ് താൻ വാങ്ങിയതെന്നും സ്വർണ്ണ നാണയം തിരിച്ചെടുക്കണമെന്നും പറഞ്ഞു.
വിറ്റയാൾ പറഞ്ഞു താൻ ഉമി വിറ്റു കഴിഞ്ഞു. അതിനകത്ത് കൂറയുണ്ടാവാം സ്വർണ്ണമുണ്ടാവാം പൂച്ച കാട്ടമുണ്ടാവാം, താനിത് വിറ്റുകഴിഞ്ഞു. താങ്കൾക്ക് അതെടുക്കാം, വിറ്റയാൾ പറഞ്ഞു.
പക്ഷേ വാങ്ങിയ ആൾ സ്വർണ്ണം വേണ്ട എന്ന നിലപാടിൽ ഉറച്ചു നിന്നു.അങ്ങനെയാണ് പ്രശ്നം രാജാവിന്റെയടുത്ത് എത്തിയത്.
രാജാവും രണ്ടു കൂട്ടരോടും സ്വർണ്ണം എടുത്തോളാൻ പറഞ്ഞിട്ടും രണ്ടു പേരും കൂട്ടാക്കിയില്ല. ഭാഗ്യത്തിന് വിറ്റയാൾക്ക് ഒരു മകനും വാങ്ങിയ ആൾക്ക് ഒരു മകളും ഉണ്ടായിരുന്നു.അവർ തമ്മിൽ വിവാഹം കഴിക്കട്ടെ എന്ന് രാജാവ് തീർപ്പുകൽപ്പിച്ചു.രണ്ടു പേരും അത് സമ്മതിക്കുകയും ചെയ്തു. അങ്ങനെ പ്രശ്നം പരിഹരിച്ചു.
ഇതു കണ്ട അലക്സാണ്ടർ ദി ഗ്രേറ്റ് എണീറ്റു തിന്ന് പറഞ്ഞു: "ഞാൻ ആണെങ്കിൽ ആ സ്വർണ്ണം ഖജനാവിലേക്ക് മുതൽക്കൂട്ടിയേനേ."
"ഇവിടുത്തെ രീതി അങ്ങനെയല്ല " രാജാവ് പറഞ്ഞു.
സഹവർത്തിത്വത്തിന്റെയും സമാധാനത്തിന്റെയും സ്നേഹത്തിന്റേയും പുതിയ പാത വിരിയുന്നത് അലക്സാണ്ടർ നോക്കി കാണുകയായിരുന്നു.
മഹാനായ അലക്സാണ്ടർ മരിക്കുന്നതിന് മുൻപ് പറഞ്ഞത് തന്റെ കൈ കൾ രണ്ടും ശവപ്പെട്ടിയുടെ പുറത്തേക്ക് വച്ച് വേണം മറവു ചെയ്യാൻ എന്നാണ്. ലോകം മുഴുവൻ ചോരപ്പുഴ ഒഴുക്കി വെട്ടിപ്പിടിച്ച തൊന്നും അലക്സാണ്ടർ കൊണ്ടുപോയിട്ടില്ല എന്ന് ജനം അറിയട്ടെ.
ഹൈദരാബാദിൽ ചെന്നാൽ നിസാം രാജാവിന്റെ സിംഹാസനത്തിൽ ഇന്ന് രണ്ട് രൂപ കൊടുത്താൽ ആർക്കും ഇരിക്കാം. അത്രയേയുള്ളൂ കാര്യം.
ഞാൻ ,ഞാൻ എന്നു പറഞ്ഞു നടക്കുന്ന, ഞാനില്ലാതെ ഈ ലോകം ഇ ല്ലെന്നു പറഞ്ഞു നടക്കുന്ന എല്ലാ വർക്കും ഈ കഥ സമർപ്പിക്കുന്നു.
(കടപ്പാട്: ശ്രീ.കെ.ഇ.എൻ.കുഞ്ഞുമുഹമ്മദ് നടത്തിയ പ്രസംഗത്തിൽ നിന്ന് കേട്ടത് എഴുതിയത്)
#✍️M@ju.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
.
"നിങ്ങളുടെ നാട്ടിൽ നീതി എങ്ങിനെയാണ് നടക്കുന്നതെന്ന് അറിയാനാണ് ഞാൻ വന്നത്?"
"അതിനെന്താ രാജകൊട്ടാരത്തിലേക്ക് പോകാം " എന്നു പറഞ്ഞ് അവർ ക്ഷണിച്ചു .
അവർ രാജകൊട്ടാരത്തിലെത്തിയപ്പോൾ രാജാവിന്റെയടുത്ത് ഒരു പരാതി എത്തിയിട്ടുണ്ടായിരുന്നു.അതു കാണാൻ അവർ അലക്സാണ്ടറോട് പറഞ്ഞു.
ഒരു മനുഷ്യൻ ഒരു രൂപയ്ക്ക് വേറൊരു മനുഷ്യന് ഒരു രൂപയ്ക്ക് ഒരു കുടം ഉമി വിറ്റു.
ഉമി വാങ്ങിയ ആൾ വീട്ടിൽ ചെന്ന് ഉമി കമഴ്ത്തി ഇട്ടപ്പോൾ അതിൽ ധാരാളം സ്വർണ്ണ നാണയങ്ങൾ.
വാങ്ങിയ ആൾ ഉമിയും സ്വർണ്ണവുമായി വിറ്റയാളുടെ അടുത്തെത്തി.ഉമിയാണ് താൻ വാങ്ങിയതെന്നും സ്വർണ്ണ നാണയം തിരിച്ചെടുക്കണമെന്നും പറഞ്ഞു.
വിറ്റയാൾ പറഞ്ഞു താൻ ഉമി വിറ്റു കഴിഞ്ഞു. അതിനകത്ത് കൂറയുണ്ടാവാം സ്വർണ്ണമുണ്ടാവാം പൂച്ച കാട്ടമുണ്ടാവാം, താനിത് വിറ്റുകഴിഞ്ഞു. താങ്കൾക്ക് അതെടുക്കാം, വിറ്റയാൾ പറഞ്ഞു.
പക്ഷേ വാങ്ങിയ ആൾ സ്വർണ്ണം വേണ്ട എന്ന നിലപാടിൽ ഉറച്ചു നിന്നു.അങ്ങനെയാണ് പ്രശ്നം രാജാവിന്റെയടുത്ത് എത്തിയത്.
രാജാവും രണ്ടു കൂട്ടരോടും സ്വർണ്ണം എടുത്തോളാൻ പറഞ്ഞിട്ടും രണ്ടു പേരും കൂട്ടാക്കിയില്ല. ഭാഗ്യത്തിന് വിറ്റയാൾക്ക് ഒരു മകനും വാങ്ങിയ ആൾക്ക് ഒരു മകളും ഉണ്ടായിരുന്നു.അവർ തമ്മിൽ വിവാഹം കഴിക്കട്ടെ എന്ന് രാജാവ് തീർപ്പുകൽപ്പിച്ചു.രണ്ടു പേരും അത് സമ്മതിക്കുകയും ചെയ്തു. അങ്ങനെ പ്രശ്നം പരിഹരിച്ചു.
ഇതു കണ്ട അലക്സാണ്ടർ ദി ഗ്രേറ്റ് എണീറ്റു തിന്ന് പറഞ്ഞു: "ഞാൻ ആണെങ്കിൽ ആ സ്വർണ്ണം ഖജനാവിലേക്ക് മുതൽക്കൂട്ടിയേനേ."
"ഇവിടുത്തെ രീതി അങ്ങനെയല്ല " രാജാവ് പറഞ്ഞു.
സഹവർത്തിത്വത്തിന്റെയും സമാധാനത്തിന്റെയും സ്നേഹത്തിന്റേയും പുതിയ പാത വിരിയുന്നത് അലക്സാണ്ടർ നോക്കി കാണുകയായിരുന്നു.
മഹാനായ അലക്സാണ്ടർ മരിക്കുന്നതിന് മുൻപ് പറഞ്ഞത് തന്റെ കൈ കൾ രണ്ടും ശവപ്പെട്ടിയുടെ പുറത്തേക്ക് വച്ച് വേണം മറവു ചെയ്യാൻ എന്നാണ്. ലോകം മുഴുവൻ ചോരപ്പുഴ ഒഴുക്കി വെട്ടിപ്പിടിച്ച തൊന്നും അലക്സാണ്ടർ കൊണ്ടുപോയിട്ടില്ല എന്ന് ജനം അറിയട്ടെ.
ഹൈദരാബാദിൽ ചെന്നാൽ നിസാം രാജാവിന്റെ സിംഹാസനത്തിൽ ഇന്ന് രണ്ട് രൂപ കൊടുത്താൽ ആർക്കും ഇരിക്കാം. അത്രയേയുള്ളൂ കാര്യം.
ഞാൻ ,ഞാൻ എന്നു പറഞ്ഞു നടക്കുന്ന, ഞാനില്ലാതെ ഈ ലോകം ഇ ല്ലെന്നു പറഞ്ഞു നടക്കുന്ന എല്ലാ വർക്കും ഈ കഥ സമർപ്പിക്കുന്നു.
(കടപ്പാട്: ശ്രീ.കെ.ഇ.എൻ.കുഞ്ഞുമുഹമ്മദ് നടത്തിയ പ്രസംഗത്തിൽ നിന്ന് കേട്ടത് എഴുതിയത്)
#✍️M@ju.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
.
No comments:
Post a Comment