നാൽപ്പതു വർഷം പുറകോട്ടു പോകണം ഈ കഥയുടെ നേർ കാഴ്ച്ച കാണാൻ.
ദേവാംഗനയും മധ്യവയസ്ക്കയായ അമ്മ മോഹിനിയും തനിച്ചാണ് ആ വീട്ടിൽ താമസം. ഓലമേഞ്ഞ വീട്. അതിൽ ഒരു കിടപ്പുമുറി, ഒരു അടുക്കള, ഒരു വരാന്ത. എട്ട് സെന്റ് സ്ഥലത്ത് ഒരു ചെറിയ വീട്. വൃത്തിയും വെടിപ്പുമുള്ള വീടും പരിസരവും.
ദേവാംഗനയ്ക്ക് പ്രായം ഇരുപത് കഴിഞ്ഞു. കാണാൻ അപ്സരസിനെ പോലെ അതിസുന്ദരി. അച്ഛനെ കണ്ട ഓർമ്മ അവൾക്കില്ല.ഏഴാം ക്ലാസുവരെയെ പഠിച്ചിട്ടുള്ളൂ. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പഠിപ്പു നിർത്തി.
അവരുടെ വീടിനു മുന്നിലൂടെ വഴിയുണ്ട്. ഇന്നത്തെ പോലെ അടച്ചുകെട്ടിയ വേലിയോ മതി ലോ പല വീടിനും ഉണ്ടായിരുന്നില്ല. ഉണ്ടെങ്കിൽ തന്നെ നടക്കാൻ ആരോടും ചോദിക്കണ്ട. സ്നേഹവും സൗഹൃദവും തുളുമ്പി നിൽക്കുന്ന കൊച്ചുഗ്രാമം.
സന്ധ്യ മയങ്ങിയ നേരത്ത് ആ വീടിനു മുമ്പിലൂടെ പോയാൽ കത്തുന്ന നിലവിളക്കിന്റെ പ്രകാശത്തിൽ കൈകൂപ്പിയിരിക്കുന്ന ദേവാംഗന യെ കണ്ടാൽ രാജാ രവിവർമ്മ വരച്ച മനോഹര ചിത്രം പോലെ ശാന്തമായ മുഖഭാവത്തോടെ കൈകൂപ്പിയിരിക്കുന്ന ദേവാംഗനയെ കാണാം.
ദേവാംഗനയുടെ അമ്മ പ്രത്യേകിച്ച് ജോലിക്കൊന്നും പോകാറില്ല. എവിടെയെങ്കിലും കല്യാണമോ സദ്യയോ ഉണ്ടെങ്കിൽ ,വിളിക്കുകയൊന്നും വേണ്ട, അവിടെ എത്തിയിരിക്കും. വലിയൊരു പാളയിൽ ചോറും കറിയുമായി മടങ്ങും. അമ്മയ്ക്കും മകൾക്കുമുള്ള രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം അങ്ങനെ നടക്കും. ഇതൊന്നുമില്ലാത്ത ദിവസം കപ്പയോ ചേമ്പോ ചക്കയോ മാങ്ങയോ കഴിച്ച് വിശപ്പടക്കും. ദാരിദ്ര്യം വളരെയധികം ഉണ്ടായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്.
എല്ലാവരും നന്നായി അധ്വാനിച്ചും കഷ്ടപ്പെട്ടും ജീവിക്കുന്ന ഒരു നാട്ടിൻപുറം. നൻമകളാൽ സമൃദ്ധം.ദേവാംഗനയുടെ തൊട്ടയൽവക്കക്കാരനാണ് പൗലോസ് ചേട്ടൻ.പൗലോസ് ചേട്ടൻ കഠിനാദ്ധ്വാനിയാണ്.വീട്ടിൽ കപ്പയും ചേനയും ചേമ്പും റബറും വച്ച് കഠിനാദ്ധ്വാനിയായി ജീവിക്കുന്ന ഒരു മനുഷ്യൻ.ജോലിയെന്നുള്ള വിചാരമല്ലാതെ മറ്റൊരു ചിന്തയില്ലാത്ത മനുഷ്യൻ. ആവശ്യത്തിനല്ലാതെ സംസാരിക്കുക കൂടി ചെയ്യാറില്ല പൗലോസ് ചേട്ടൻ.പൗലോസ് ചേട്ടന് അഞ്ച് പെൺമക്കളാണ്. അവരും വലുതായി വരുകയാണ്.
ദേവാംഗനയുടെ സൗന്ദര്യത്തിൽ ആകൃഷ്ടയായി ചിലരൊക്കെ ആ വീട്ടിൽ വന്നു കൊണ്ടിരുന്നു. അവരാകട്ടെ രാത്രിയിൽ പാത്തും പതുങ്ങിയും വന്ന് ദേവാംഗനയ്ക്കൊപ്പം ശയിച്ചിട്ട് ചില്ലറ കാശും കൊടുത്താണ് പോകാറുള്ളത്. തന്റെ സൗന്ദര്യത്തിനും യൗവനത്തിനും ഇങ്ങനെ ചില പ്രയോജനങ്ങളുണ്ടെന്ന് ദേവാംഗന അന്ന് ആദ്യമായി ഓർത്തു. പട്ടിണി, വിശപ്പ് അതിന്റെ മുന്നിൽ എന്ത് ചാരിത്ര്യം, എന്ത് പവിത്രത !!!
വീടിനു സമീപത്തെ പറമ്പിൽ വലിയൊരു കുളമുണ്ട്. അത് മേടയിൽ ഇട്ടൂപ്പ് മുതലാളിയുടെ പറമ്പാണ്. അദ്ദേഹം കൊല്ലം കൊല്ലം കുളം വെട്ടി വൃത്തിയാക്കി ഇടും. തെങ്ങിന് മോട്ടോർ വച്ച് വെള്ളം ഒഴിക്കും.മണ്ണെണ്ണയിൽ ഓടുന്ന മോട്ടോർ ആണ് അത്. അറ്റ വേനലിനു മാത്രമേ തെങ്ങിനു നനയ്ക്കാൻ ഇട്ടൂപ്പു മുതലാളിയുടെ പണിക്കാർ വരാറുള്ളൂ.
രാവിലെ പത്ത് മണിക്ക് ശേഷമാണ് ഈ വലിയകുളത്തിൽ ദേവാംഗനയുടെ നീരാട്ട്. തോർത്തും മുലക്കച്ചയും ധരിച്ചാണ് കുളി. ചെമ്പരത്തി താളി തലയിൽ തേച്ച് തേങ്ങാപ്പിണ്ണാക്ക് വെള്ളത്തിൽ കുതിർത്ത് ശരീരത്തിൽ തേച്ചുള്ള കുളിയാണ്. ആ വഴിയേ ഒന്നോ രണ്ടോ ആളുകൾ പോയാൽ ആയി. ആരെങ്കിലും തന്റെ കുളി നോക്കുന്നുണ്ടോ എന്നും ദേവാംഗന ശ്രദ്ധിക്കാറില്ല.
ഈ കുളി കാണാൻ തന്നെയാണ് കൗമാരം കഴിഞ്ഞ കുഞ്ഞുമോൻ ആ വഴിയേ പോയിരുന്നത്.ദേഹത്ത് മുഴുവൻ തേങ്ങാപിണ്ണാക്ക് നനച്ച് ചകിരി കൊണ്ട് തേച്ച് കുളിക്കും. ചിലപ്പോൾ ഒരു കാല് മുകളിലെ കല്ലിലേക്ക് കയറ്റി വച്ച് സ്ഥാനത്തും അസ്ഥാനത്തും ചകിരിതേച്ചുള്ള കുളി കണ്ട് കുഞ്ഞുമോന് ചിരി വരും.പിന്നെ കുളത്തിൽ പോയി മുങ്ങി യ ശേഷം തിരിച്ചു വന്ന് പാത്രത്തിൽ ബാക്കിയുള്ള ചെമ്പരത്തി താളി തലയിൽ തേച്ച് മുടി മുഴുവൻ ഉമ്മറത്തേക്ക് ആക്കി കുനിഞ്ഞു നിന്ന് മുടിയിലാകെ താളി തേക്കും. അതു കഴിഞ്ഞാൽ വീണ്ടും പോയി വെള്ളത്തിൽ മുങ്ങി കുളിക്കും. കുറച്ചു നേരം വെള്ളത്തിൽ മുങ്ങി കിടന്ന് നൈർമ്മല്യമുള്ള വെള്ളത്തിന്റെ തണുപ്പാസ്വദിച്ച് ചെറുമന്ദഹാസം മുഖത്ത് വിരിയുന്നത് കാണാം.
ഉടുത്തിരിക്കുന്നതോർത്തഴിച്ച് തു വ ർ ത്തി മുടിയിൽ ചേർത്ത് പിഴിഞ്ഞ് വെളളം ഒപ്പിയെടുക്കും. അതു വരെ അരയ്ക്കു താഴെ പച്ച നിറമുള്ള വെള്ളത്തിൽ നഗ്നമായിരിക്കും. ഓടി കളിക്കുന്ന മീനുകൾ തുടയിലും മറ്റ് രഹസ്യ ഭാഗങ്ങളിലും കൊത്തി നോക്കും.അവയെ വെള്ളത്തിൽ കൈ താഴ്ത്തി ആട്ടിയ കറ്റും. മീനുകൾ ശരീരത്തിൽ സ്പർർശിക്കുമ്പോൾ ദേവാംഗനയ്ക്ക് ഇക്കിളിയാകും. അല്ലെങ്കിലും പോത്തിന് എന്ത് വാഴയ്ക്ക.മീനുകൾ വല്ലോം തിന്നാൻ കിട്ടുമോ എന്നാണ് നോക്കുന്നത്.
വെള്ളത്തിനടിയിൽ നിൽക്കുന്ന ശരീര ഭാഗത്തേയ്ക്ക് തോർത്ത് ചുറ്റി ഉടുത്ത് കരയ്ക്കു കയറി ശരീരത്തിലേക്ക് മുണ്ടു ചുറ്റി അടിയിലായ തോർത്ത് അഴിച്ചെടുക്കും.തോർത്ത് പിഴിഞ്ഞ് ശരീരഭാഗങ്ങൾ ഒന്നുകൂടി തുടയ്ക്കും. മുലക്കച്ചയായി ധരിച്ചിരിക്കുന്നതോർത്ത് അഴിച്ച് പതിയെ പതിയെ .... ഇടും.പിന്നെ ബ്ലൗസും കൂടി ഇടുന്ന തോടുകൂടി ഒന്നര മണിക്കൂർ നീണ്ട കുളി സമാപനത്തിലേക്ക്. പിന്നെ നനഞ്ഞ തുണിയൊക്കെ കഴുകി മന്ദം മന്ദം വീട്ടിലേക്ക്.
ദർശനേപുണ്യം, സ്പർശനേ പാപം എന്നും പറഞ്ഞ് കുഞ്ഞുമോൻ നാളത്തെ കുളിക്കു വേണ്ടി കാത്തിരിക്കും.
വീട്ടിലേക്ക് നടക്കുന്ന വഴി കുഞ്ഞുമോൻ എതിരേ വരുമ്പോൾ ദേവാംഗന ചോദിക്കും, മോൻ എവിടുന്നാ വരുന്നേ?
" കടയിൽ പോയതാ ചേച്ചി'' എന്നു പറഞ്ഞ് അവൻ വേഗം വീട്ടിലേക്ക് നടക്കും.
രാത്രിയായാൽ അധിനി വേശക്കാരുടെ നുഴഞ്ഞുകയറ്റം പലപ്പോഴും പൗലോസ് ചേട്ടന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എങ്കിലും ക്ഷമിച്ചു പോന്നു.
ദേവാംഗനയുടെ വീട്ടിൽ അധിനിവേശക്കാർ നുഴഞ്ഞു കയറുന്നുണ്ടെന്ന് പൗലോസ് ചേട്ടന്റെ പെൺമക്കൾ കണ്ടെത്തി.അവർ അത് അമ്മയോട് പറഞ്ഞു. അവർ അത് പൗലോസ് ചേട്ടനോടും പറഞ്ഞു.
അതിർത്തിയിലെ അധിനിവേശക്കാരുടെ നുഴഞ്ഞുകയറ്റം പൗലോസു ചേട്ടനെ അസ്വസ്ഥനാക്കി .അതിർത്തിയിലെ അധിനിവേശ നുഴഞ്ഞു കയറൽ നിർത്താൻ പൗലോസ് ചേട്ടൻ തീരുമാനിച്ചു.
അതിർത്തി കാക്കുന്ന പട്ടാളക്കാരനെപ്പോലെ പൗലോസ് ചേട്ടൻ അന്ന് രാത്രിയിൽ ഒരു മുട്ടൻ വടിയുമായി കാത്തിരുന്നു. രാത്രി പത്ത് മണിയോടു കൂടി അതിക്രമിച്ചു കയറാൻ അധിനിവേശത്തിന്റെ ഒരു കാലാൾ പടക്കാരൻ കഷ്ടകാലത്തിന് ആ വഴിയേ വന്നു.അകത്തു കയറി ദേവാംഗനയുമായി സംസാരിച്ചിരുന്നു. ഈ സമയത്താണ് പൗലോസ് ചേട്ടൻ മുട്ടൻ വടിയുമായി അകത്തു കയറി പൊത്തോം പൊത്തോം എന്ന് പൊട്ടിച്ചു.അവൻ ഓടിയ വഴിയേ പൗലോസ് ചേട്ടനും ഓടി.എവിടെയൊക്കെയോ തട്ടിമറിഞ്ഞോടിയ അധിനിവേശത്തിന്റെ പടയാളിക്ക് പൊതിരെ തല്ല് കിട്ടി. ഇതിനിടയിൽ ചില അയൽവക്കക്കാരും രംഗത്തെത്തിയിരുന്നു.
പൗലോസ് ചേട്ടൻ ദേവാംഗനയുടെ വീട്ടിൽ എത്തി. എന്നിട്ട് പറഞ്ഞു: "എനിക്ക് അഞ്ച് പെൺമക്കളാണ് .കല്യാണം കഴിക്കാറായി വരുന്നു.എന്റെ മൂത്ത മകളുടെ കല്യാണത്തിനൊപ്പം ദേവാംഗനയുടേയും കല്യാണം നടത്തണം എന്നാണ് എന്റെ ആഗ്രഹം ."
ഇതു കേട്ട് നമ്രമുഖിയായി വ്രീളാവി വ ശ യാ യി ദേവാംഗന നിന്നു. "എന്റെ പൊന്നുമോനേ ദൈവം കാക്കും" എന്ന് ദേവാംഗനയുടെ അമ്മ മോഹിനിയമ്മ പറഞ്ഞു.
" അധിനിവേശക്കാരേയും നുഴഞ്ഞുകയറ്റക്കാരേയും ഈ പരിസരത്ത് അടുപ്പിക്കരുത്."പൗലോസ് ചേട്ടൻ പറഞ്ഞു.
"ഞങ്ങളിത്രയ്ക്കൊന്നും വിചാരിച്ചില്ല "എന്ന് ദേവാംഗനയും മോഹിനിയമ്മയും നിഷ്കളങ്കമായി പറഞ്ഞു.
" നിങ്ങൾക്ക് ഭക്ഷണം കഴിക്കണമെന്നു തോന്നുമ്പോൾ വീട്ടിൽ വന്നു കഴിക്കാം." പൗലോസ് ചേട്ടൻ പറഞ്ഞു.
അങ്ങനെ ആറു മാസത്തിനുള്ളിൽ പൗലോസ് ചേട്ടന്റെ മൂത്ത മകളുടേയും ദേവാംഗനയുടേയും വിവാഹം ഒരുമിച്ച് പൗലോസ് ചേട്ടൻ നടത്തി. ദൈവ വൈഖരി അങ്ങനെയാണെങ്കിൽ ആർക്കു തടുക്കാൻ പറ്റും.
ദേവാംഗന ഇന്ന് സന്തോഷത്തോടെ ഭർത്താവിനും കുട്ടികൾക്കും അമ്മയ്ക്കുമൊപ്പം ജീവിക്കുന്നു.
- ശുഭം -
#🖋️🖊️✍️M@ju.
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
No comments:
Post a Comment