2000 ഡിസംബർ 21 വൈകുന്നേരം ആറ് മണി.കലാകൗമുദി യോ സമകാലീന മലയാളം വാരിക യോ വായിച്ചിരിക്കുകയായിരുന്നു ഞാൻ.
ഡി സംബറിന് നഷ്ടപ്പെടാൻ ഒന്നുമില്ല.നവംബറിന് നഷ്ടപ്പെടാൻ ഡിസംബറുണ്ട്. എനിക്ക്....
ഭാര്യ വാടക വീട്ടിലെ മുറിയിൽ ഇരുന്ന് മുരിങ്ങ ഇലഊരുന്നു. എട്ട് മാസം പ്രായമായ മകൾ തറയിൽ നീന്തിക്കളിക്കുന്നു.
" അടുക്കളയിൽ പല വ്യജ്ഞനങ്ങൾ വെക്കുന്ന റാക്കിലേക്ക് വെള്ളം ഒറ്റുന്നുണ്ടോ എന്ന് നോക്കൂ "ഭാര്യ പറഞ്ഞു.
തലേ ദിവസം അടുക്കളയുടെ മുകളിലെ ടാങ്ക് അന്ന് രാവിലെ കഴുകി വൃത്തിയാക്കിയിരുന്നു.
വായിച്ചിരുന്ന ഞാൻ അടുക്കളയിൽ ചെന്ന് റാക്കിൽ ചവിട്ടി മുകളിലെ റാക്കിലും താഴത്തെ റാക്കിലും നോക്കി. മുകളിലെ റാക്കിന് മുകളിൽ മാത്രം വെള്ളത്തിന്റെ കിനി വ് കാണാം. താഴത്തെങ്ങും നനവ് കണ്ടില്ല. അപ്പോഴാണ് മുകളിലെ റാക്കിൽ വീട്ടുട മസ്ഥൻ ഉപേക്ഷിച്ച മേശപ്പുറത്ത് വയ്ക്കണ കനം കൂടിയ ചില്ല് കണ്ടത്. അതിന്റെ ഒരു സൈഡിൽ ചെറിയ ചിന്നൽ ഉള്ള തൊഴിച്ചാൽ വേറെ കുഴപ്പമൊന്നുമില്ല.അതിൽ കുമ്മായം അവിടവിടെ പറ്റി ഇരിക്കുന്നുണ്ടായിരുന്നു.അടുക്കളയിൽ വെള്ളപൂശിയപ്പോ ൾ വീണതാ കാം.
2000 ആം മാണ്ട് സെപ്റ്റംബർ 20 കഴിഞ്ഞാണ് വീടു വാടകയ്ക്കെടുക്കുന്നത്.
ടി.വി വാങ്ങിയിരുന്നില്ല. വാങ്ങണം എന്ന് വിചാരിച്ചതാണ്. അന്ന് മൊബൈൽ പ്രചാരത്തിലില്ല. നേരമ്പോക്കിന് എന്തെങ്കിലും വായിച്ചു കൊണ്ടിരിക്കുകയോ ചിത്രം വരയ്ക്കുകയോ ആയിരുന്നു പണി.ലാൻഡ് ഫോൺ ഉണ്ട്.
വൈകുന്നേരങ്ങളിലെ പ്രധാന ഹോബി ചിത്രം വരയായിരുന്നു. ചിത്രം വരയ്ക്കുന്ന മേശപ്പുറത്ത് വയ്ക്കാമല്ലോ എന്ന് വിചാരിച്ചാണ് ചില്ല് എടുത്തത്.ചില്ല് എടുത്തപ്പോൾ അതിൽ കണ്ട കുമ്മായം കഴുകി കളയാനായി വിശാലമായ വീടിനകത്തെ കുളിമുറിയിലേക്ക് കയറ്റി.ച കിരി കൊണ്ട് തേച്ച് കഴുകി.കുമ്മായം പോകാഞ്ഞപ്പോൾ സോപ്പിട്ട് കഴുകി ,തുടച്ച് വൃത്തിയാക്കി. അതിനു ശേഷം ചില്ല് ഇടതു കൈ കൊണ്ട് പൊക്കി എടുത്തു.ചില്ല് പൊക്കുമ്പോൾ തന്നെ നടുവിൽ വിജാഗിരി വെച്ച മേശപ്പുറത്ത് ഇത് വെക്കാൻ പറ്റുമോ എന്ന ശങ്ക ഉള്ളിൽ തോന്നിയതും പുറത്തേക്ക് ചില്ല് കൊണ്ടുവരാൻ ഉയർത്തിയതും ചില്ല് കയ്യിൽ നിന്ന് വഴുക്കിയതും ഒപ്പമായിരുന്നു.
ചില്ല് കൈയ്യിൽ നിന്ന് വഴുതിയപ്പോൾ വലതു കൈ ചില്ല് താങ്ങാനായി അടിയിലേക്ക് പോയതും ഒരുമിച്ചായിരുന്നു. റിഫ്ളക്സ് ആക്ഷൻ.
ചൂണ്ടുവിരലിൽ നിന്ന് 27 സെന്റീമീറ്റർ പുറകിൽ മാറി കയ്യുടെ പ്രധാന ഞരമ്പുകളെയൊക്കെ മുറിച്ച് ശക്തമായി താഴേക്കു വീണ് പൊട്ടി ചിതറി. കയ്യ് വെട്ടി കീറിയ പോലെ. ഒന്നേ നോക്കിയുള്ളൂ.
കുളിമുറിക്ക് പുറത്തേക്ക് ഇറങ്ങിയതും ബെഡിൽ മകളെ പുതപ്പിക്കുന്ന എന്റെ വെള്ള കോട്ടൺ ഡബിൾമുണ്ട് കയ്യിൽ പൊത്തി പുറത്തേക്ക് ഓടി. അങ്ങനെ ഓടാൻ തോന്നിച്ച ദൈവത്തിന് സ്തുതി. 300 മീറ്റർ ഇടവഴിയിലൂടെ ഓടി. എങ്ങും തട്ടി വീഴാ ഞ്ഞത് എന്റെ ഭാഗ്യം. റോഡിൽ എന്റെ ഭാഗ്യത്തിന് ഒരു ഓട്ടോ ഉണ്ടായിരുന്നു. അപ്പോൾ സമയം 7 PM .ആറരയോടു കൂടി ആകെ ഉള്ള മൂന്ന് ഓട്ടോയും പോയിരിക്കും.
ഓട്ടോയിൽ കയറി. ഭാര്യയും കുട്ടിയെ അടുത്ത വീട്ടിൽ കൊടുത്തിട്ട് ഓടി വന്നിരുന്നു. അവരും ഓട്ടോയിൽ കയറി. 14 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക്. ക്യാഷ്വാലിറ്റിയിൽ കിടത്തി.ഡ്യൂട്ടി ഡോക്ടർ നോക്കി. സർജനെ വരുത്തി. അദ്ദേഹം ഓടിയെത്തുമ്പോഴും ബോധം ഉണ്ട്. പോയിട്ടില്ല.ചില്ല് വീണതാണെന്നു പറഞ്ഞു. അതോടെ ബോധം പോയി.
രാത്രി വെളുക്കുവോളം സർജറി. മൂന്ന് മണിയായി കഴിയാൻ. ഒരു കുപ്പി രക്തം കയറ്റേണ്ടി വന്നു. രക്തം തന്ന ചെറുപ്പ ക്കാരനും സേനഹം, നന്ദി. ഒരു നന്ദി പറയലിൽ ഒതുങ്ങുന്നതല്ല ജീവൻ രക്ഷിക്കുന്ന രക്തദാനം എന്നറിയാം.
രാവിലെ പോസ്റ്റ് ഓപ്പറന്റ് വാർഡിൽ. അച്ചനും അമ്മയും അമ്മാവനും ജ്യേഷ്ഠനും എത്തിയിരുന്നു.
കയ്യിന്റെ വിരലുകളുടെ ചലനം ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കിട്ടുമോ എന്ന് നോക്കട്ടെ എന്ന് ഡോക്ടർ. അല്ലെങ്കിൽ......
അല്ലെങ്കിൽ ..... അല്ലെങ്കിൽ എന്താ കുഴപ്പം അച്ഛാ?
" കുഴപ്പമൊന്നുമില്ല, നോക്കട്ടെ'' എന്ന് അച്ഛനും.
പതിനൊന്നു മണിയോടെ ചില വിരലുകൾക്ക് അനക്കം ഉണ്ട്.പേടിക്കാനില്ലെന്ന് ഡോക്ടർ.
അതിനടുത്ത ദിവസം ആശുപത്രി മുറിയിലേക്ക്.16 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിലേക്ക്.
വാടക വീട്ടിലെത്തിയപ്പോൾ മലയാള മനോരമ ആഴ്ച്ചപതിപ്പിന് അയച്ചുകൊടുത്ത കഥ പ്രസ് ദ്ധീകരിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു എന്ന് എഡിറ്റർ എഴുതിയ ഒരു കാർഡ് കണ്ട് സന്തോഷം തോന്നിയത് ഓർക്കുന്നു.
സ്വന്തം വീട്ടിലേക്ക് മദ്ധ്യവേനലവധിക്ക് അച്ഛനോടൊപ്പമാണ് ഞാൻകുടുംബസമേതം പോയത്.രണ്ട് മാസം അവിടെ.
മുറി വിനു താഴെ സെൻസേഷൻ പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു.പിന്നെ ഫിസിയോതെറാപ്പിയുടെ നാളുകൾ. ജീവിതത്തിന്റെ രീതികൾതന്നെ ആകെ മാറി മറിയുകയായിരുന്നു. ആ ജൂൺ മുതൽ പതിനാലു ദിവസം രാവിലെ കയ്യ് ഉഴിച്ചിൽ. പിന്നെ ദിവസവും രാവിലെയും വൈകുന്നേരവും എണ്ണ പുരട്ടൽ, ഞവരതേപ്പ്.ആറുമാസം കൊണ്ട് വിരലഗ്രം വരെ സെൻസേഷൻ ഭാഗികമായി തിരിച്ചുകിട്ടി.
പിന്നെയും നീണ്ട കാലമുള്ള ഫിസിയോ തെറാപ്പി.
ഈ 2019 ഡിസംബർ 21 ന് ആ പരിക്കിന് 19 വർഷം പൂർത്തിയാകുമ്പോഴും അന്നത്തെ പരിക്കേൽപ്പിച്ച ക്ഷതം പൂർണ്ണമായി വിട്ടുമാറിയിട്ടില്ല. ദൈവത്തിനു നന്ദിയും സ്നേഹവും അറിയിച്ചു കൊണ്ട് യാത്ര തുടരുന്നു.
അന്ന് ദൈവമായി വന്ന ഓട്ടോ ഡ്രൈവർ, ഡോക്ടർ, രക്തം തന്ന യുവാവ്, വിരലുകൾ ചലിപ്പിച്ച ശക്തി ,കൈയിൽ കുറച്ചു പൈസ യേ ഉണ്ടായിരുന്നുള്ളൂ ബാക്കി പൈസ യെല്ലാം ആശുപത്രിയിൽ അടച്ച മാതാപിതാക്കൾ, ആശുപത്രിയിൽ അന്ന് രാത്രി ഒപ്പം നിന്നവർ, അച്ഛന് ഒഴിവു കൊടുത്ത് കൊണ്ട് രണ്ട് ദിവസം ആശുപത്രിയിൽ രാത്രി കൂട്ടുനിന്ന ഭാര്യാപിതാവ്, അളിയൻ എല്ലാവർക്കും സ്നേഹം. പതിനാറു ദിവസവും കൂടെ നിന്ന മാതാപിതാക്കൾ.ഓ മൈ ഗോഡ് "ON MY HAND AGAIN. "ബാക്കിയുള്ള ക്ഷ തവും കൂടി മാറ്റിതരണേ എന്ന പ്രാർത്ഥനയോടെ
✍️🖊️🖋️#M@ju
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
No comments:
Post a Comment