നേഴ്സറിയിൽ നിന്ന് വന്ന് അമ്മയുടെ അടുത്തുള്ള നിൽപ്പ് അധികനാൾ നീണ്ടു നിന്നില്ല. അമ്മയ്ക്ക് പി.എസ്.സി. എഴുതി സ്കൂൾ ടീച്ചറായി ചേന്ദമംഗലം ഗവൺമെന്റ് ഹൈസ്ക്കൂളിൽ ജോലി കിട്ടി. അപ്പോൾ എന്നെ നോക്കിയിരിക്കാൻ അമ്മയ്ക്ക് കഴിയാതെയായി. എന്നെ നേരെ അമ്മയുടെ വീട്ടിൽ കൊണ്ടാക്കി.
മുത്തച്ഛൻ എന്നെ ആശാൻ കളരിയിൽ ചേർത്തു.
ആശാൻ കളരിയിൽ പഠിക്കുക വളരെ സുഖവും രസകരവുമായ കാര്യമായിരുന്നു എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് തോന്നാറുണ്ട്.
അന്നൊക്കെ നിലത്തെഴുത്ത് ആശാൻമാർ ഉണ്ടായിരുന്നു. ഇന്ന് അങ്കണവാടി കളും സ്ക്കൂൾ പ്രീ പ്രൈമറി ഒക്കെയായി മാറി.
ആശാൻ പ്രായമായ ഒരു മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ നിലത്ത് തറയിൽമണലുവിരിച്ച് അതിൽ കയ്യിൽ പിടിച്ച് അക്ഷരങ്ങൾ എഴുതിക്കും.ഹരിശ്രീ ഗണപതായേ നമ: അവിഘ്നമസ്തു: എന്നാണ് ആദ്യം എഴുതിക്കുക.
അക്ഷരങ്ങൾ ഓരോന്ന് ഹൃദ്യസ്ഥമായി കഴിഞ്ഞാൽ പനയോലയിൽ നാരായം കൊണ്ട് പഠിച്ച അക്ഷരങ്ങൾ എഴുതി തരും.
ആ ഓലയുമായി അഭിമാനത്തോടെ അന്തസോടെ വീട്ടിലേക്ക് തിരിച്ചുള്ള ഒരു നടത്തമുണ്ടല്ലോ ഗമ യിൽ അ തോർക്കുമ്പോൾ......... ഒരിക്കലും തിരിച്ചുകിട്ടാത്ത കാലങ്ങൾ......
അൻപത്തൊന്നക്ഷരവും അൻപോടെൻ മൊഴിയിൽ വിളങ്ങേണമേഹരിനാരായാണായ നമ:
കൂടുതൽ അക്ഷരങ്ങൾ പഠിച്ചു കഴിഞ്ഞാൽ ഓലയുടെ എണ്ണവും കൂടും. അത് ഒരു ചരട് കൊണ്ട് കുത്തി കെട്ടി തരും.
ശരിയായി അക്ഷരങ്ങൾഎഴുതിയില്ലെങ്കിൽ കൈ കമഴ്ത്തി പിടിച്ച് വിരലിന്റെ നടുഭാഗം നോക്കി ചെറുതായി ചെറിയ വടി കൊണ്ട് അടിക്കും.
എഴുതുമ്പോൾ എന്റെ ഒരക്ഷരം തെറ്റി. കൈ കമഴ്ത്തി പിടിച്ച് അടിക്കാൻ വടി ആശാൻ ചെറുതായി മുകളിലേക്ക് ഉയർത്തിയതും പെട്ടെന്ന് അച്ഛനും അമ്മയും മുന്നിൽ.
കാണപ്പെട്ട മൂന്ന് ദൈവങ്ങൾ. ഞാൻ ഇരുന്നിടത്ത് നിന്ന് പെട്ടെന്ന് മുകളിലേക്ക് ഉയർന്ന് അമ്മയുടെ എളിയിൽ കയറി.
പിന്നെ അച്ഛനും അമ്മയും ആശാനുമായി സൗഹൃദ ഭാഷണത്തിൽ ഏർപ്പെട്ടു.. ആ ശാനുമായി സൗഹൃദ സംഭാഷണം കഴിഞ്ഞ് ഞങ്ങൾ അമ്മയുടെ വീട്ടിൽ എത്തി.അവിടുന്ന് വീട്ടിലേക്ക്. ശനി, ഞായർ അവധി ദിവസമായതുകൊണ്ട് രണ്ട് ദിവസം വീട്ടിൽ നിൽക്കാൻ എനിക്ക് അവസരം കിട്ടി.
വീണ്ടും തിങ്കളാഴ്ച അമ്മയുടെ വീട്ടിലെത്തുകയും പതിവു പോലെ ആശാൻ കളരിയിൽ അക്ഷരം പഠിക്കുകയും ചെയ്തു കൊണ്ടിരുന്നു ഞാൻ.വൈ കുന്നേരം ആശാൻ കളരിയിൽ നിന്ന് എത്തിയാൽ കളിക്കാൻ കൂട്ട് ഒന്നുമില്ലാതിരുന്നതിൽ ബുദ്ധിമുട്ട് തോന്നിയിരുന്നു. അച്ഛനേയും അമ്മയേയും മിസ്സ് ചെയ്തു കൊണ്ടിരിക്കും.
എന്നേക്കാൾ ഒരു വയസ്മൂത്ത ഒരു പെൺകുട്ടി തൊട്ടടുത്ത വീട്ടിൽ ഉണ്ടായിരുന്നു. അവൾക്കൊപ്പം എന്തെങ്കിലും കളിച്ചു കൊണ്ട് വൈകുന്നേരങ്ങളിലെ വിരസത മാറ്റും. ബാല്യകാല സഖി.
ഇന്നത്തെ പോലെ ടിവി യോ മൊബൈലോ ഒന്നുമില്ലാത്ത കാലമായിരുന്നല്ലോ അന്ന്. ഇന്നത്തെ കുട്ടികളുടെ കൂട്ടുകാർ ടി.വിയോ മൊബൈലോ ആണെന്ന് പറഞ്ഞാൽ അതിശയോക്തിയില്ല.
രാത്രിയിൽ അമ്മാവനോ
ടൊപ്പം കിടന്നുറങ്ങും. അമ്മാവൻ അന്ന് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അങ്ങനെ ഒരു വർഷത്തെ പഠനത്തിനു ശേഷം വീണ്ടും വീട്ടിലേക്ക്.അച്ഛൻ അധ്യാപക നായി ജോലി നോക്കുന്ന സ്ക്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നു. രസകരവും സന്താഷകരവുമായ ഒരു പാട് അനുഭവങ്ങളിലൂടെ ആ കാലവും അങ്ങനെ കടന്നു പോയി.😆
(തുടരും)
#✍️M@ju
🍎🍒🍎🍒🍎🍒🍎🍒🍎🍒🍎🍒🍎🍒🍎🍒🍎🌿🌿🌿🌿🌱🌱🌱🌿🌿🌿☘️☘️☘️☘️☘️🍁🍁
ആശാൻ പ്രായമായ ഒരു മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ നിലത്ത് തറയിൽമണലുവിരിച്ച് അതിൽ കയ്യിൽ പിടിച്ച് അക്ഷരങ്ങൾ എഴുതിക്കും.ഹരിശ്രീ ഗണപതായേ നമ: അവിഘ്നമസ്തു: എന്നാണ് ആദ്യം എഴുതിക്കുക.
അക്ഷരങ്ങൾ ഓരോന്ന് ഹൃദ്യസ്ഥമായി കഴിഞ്ഞാൽ പനയോലയിൽ നാരായം കൊണ്ട് പഠിച്ച അക്ഷരങ്ങൾ എഴുതി തരും.
ആ ഓലയുമായി അഭിമാനത്തോടെ അന്തസോടെ വീട്ടിലേക്ക് തിരിച്ചുള്ള ഒരു നടത്തമുണ്ടല്ലോ ഗമ യിൽ അ തോർക്കുമ്പോൾ......... ഒരിക്കലും തിരിച്ചുകിട്ടാത്ത കാലങ്ങൾ......
അൻപത്തൊന്നക്ഷരവും അൻപോടെൻ മൊഴിയിൽ വിളങ്ങേണമേഹരിനാരായാണായ നമ:
കൂടുതൽ അക്ഷരങ്ങൾ പഠിച്ചു കഴിഞ്ഞാൽ ഓലയുടെ എണ്ണവും കൂടും. അത് ഒരു ചരട് കൊണ്ട് കുത്തി കെട്ടി തരും.
ശരിയായി അക്ഷരങ്ങൾഎഴുതിയില്ലെങ്കിൽ കൈ കമഴ്ത്തി പിടിച്ച് വിരലിന്റെ നടുഭാഗം നോക്കി ചെറുതായി ചെറിയ വടി കൊണ്ട് അടിക്കും.
എഴുതുമ്പോൾ എന്റെ ഒരക്ഷരം തെറ്റി. കൈ കമഴ്ത്തി പിടിച്ച് അടിക്കാൻ വടി ആശാൻ ചെറുതായി മുകളിലേക്ക് ഉയർത്തിയതും പെട്ടെന്ന് അച്ഛനും അമ്മയും മുന്നിൽ.
കാണപ്പെട്ട മൂന്ന് ദൈവങ്ങൾ. ഞാൻ ഇരുന്നിടത്ത് നിന്ന് പെട്ടെന്ന് മുകളിലേക്ക് ഉയർന്ന് അമ്മയുടെ എളിയിൽ കയറി.
പിന്നെ അച്ഛനും അമ്മയും ആശാനുമായി സൗഹൃദ ഭാഷണത്തിൽ ഏർപ്പെട്ടു.. ആ ശാനുമായി സൗഹൃദ സംഭാഷണം കഴിഞ്ഞ് ഞങ്ങൾ അമ്മയുടെ വീട്ടിൽ എത്തി.അവിടുന്ന് വീട്ടിലേക്ക്. ശനി, ഞായർ അവധി ദിവസമായതുകൊണ്ട് രണ്ട് ദിവസം വീട്ടിൽ നിൽക്കാൻ എനിക്ക് അവസരം കിട്ടി.
വീണ്ടും തിങ്കളാഴ്ച അമ്മയുടെ വീട്ടിലെത്തുകയും പതിവു പോലെ ആശാൻ കളരിയിൽ അക്ഷരം പഠിക്കുകയും ചെയ്തു കൊണ്ടിരുന്നു ഞാൻ.വൈ കുന്നേരം ആശാൻ കളരിയിൽ നിന്ന് എത്തിയാൽ കളിക്കാൻ കൂട്ട് ഒന്നുമില്ലാതിരുന്നതിൽ ബുദ്ധിമുട്ട് തോന്നിയിരുന്നു. അച്ഛനേയും അമ്മയേയും മിസ്സ് ചെയ്തു കൊണ്ടിരിക്കും.
എന്നേക്കാൾ ഒരു വയസ്മൂത്ത ഒരു പെൺകുട്ടി തൊട്ടടുത്ത വീട്ടിൽ ഉണ്ടായിരുന്നു. അവൾക്കൊപ്പം എന്തെങ്കിലും കളിച്ചു കൊണ്ട് വൈകുന്നേരങ്ങളിലെ വിരസത മാറ്റും. ബാല്യകാല സഖി.
ഇന്നത്തെ പോലെ ടിവി യോ മൊബൈലോ ഒന്നുമില്ലാത്ത കാലമായിരുന്നല്ലോ അന്ന്. ഇന്നത്തെ കുട്ടികളുടെ കൂട്ടുകാർ ടി.വിയോ മൊബൈലോ ആണെന്ന് പറഞ്ഞാൽ അതിശയോക്തിയില്ല.
രാത്രിയിൽ അമ്മാവനോ
ടൊപ്പം കിടന്നുറങ്ങും. അമ്മാവൻ അന്ന് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അങ്ങനെ ഒരു വർഷത്തെ പഠനത്തിനു ശേഷം വീണ്ടും വീട്ടിലേക്ക്.അച്ഛൻ അധ്യാപക നായി ജോലി നോക്കുന്ന സ്ക്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നു. രസകരവും സന്താഷകരവുമായ ഒരു പാട് അനുഭവങ്ങളിലൂടെ ആ കാലവും അങ്ങനെ കടന്നു പോയി.😆
(തുടരും)
#✍️M@ju
🍎🍒🍎🍒🍎🍒🍎🍒🍎🍒🍎🍒🍎🍒🍎🍒🍎🌿🌿🌿🌿🌱🌱🌱🌿🌿🌿☘️☘️☘️☘️☘️🍁🍁
No comments:
Post a Comment