Tuesday, January 28, 2020

#സത്യം(കഥ)



സുധാകര ചൗധരി തന്റെ ചാരുകസേരയിൽ ചാരി കിടന്ന് തന്റെ പണപ്പെട്ടിയിലുള്ള പണത്തിന്റെ കണക്ക് ഒന്നുകൂടി മനസിൽ കണക്കു കൂട്ടി. എല്ലാം കൂടി 75 ലക്ഷം രൂപയുണ്ട്. പുത്തൻ പറമ്പിൽ ചന്ദ്ര ശേഖരന്റെ ഒന്നര ഏക്കർ തെങ്ങും തോട്ടത്തിന് ഇന്ന് 2 ലക്ഷം അഡ്വാൻസ് കൊടുത്ത് ബാക്കി 10 ലക്ഷം കൂടി കൊടുത്ത് ഉടനെ രജിസ്ട്രേഷൻ നടത്തണം. മലമ ൽ കു ന്ന് മത്തായിയുടെ രണ്ട് ഏക്കർ പാടവും വാങ്ങാൻ ധാരണയായിട്ടുണ്ട്. അതിനും ഇന്ന് അഡ്വാൻസ് കൊടുക്കണം. ചൗധരി ഒരു മാതിരി പെട്ട സ്ഥലമൊക്കെ വാങ്ങി കഴിഞ്ഞു.

ചാരു കസേരയിൽ ചാരി കിടന്ന് മുറുക്കി ചുവപ്പിച്ച് ഇരിക്കുമ്പോഴാണ് പ്ലാപ്പറമ്പിൽ മല്ലിക ടീച്ചർ പടി കടന്ന് എത്തിയത്.സുധാകര ചൗധരിയുടെ മുന്നിലെത്തിയപ്പോഴാണ് മല്ലിക ടീച്ചറെ ചൗധരി കണ്ടത്.

     "ങ്ങും എന്തു വേണം? "

                 "എന്റെ ചിട്ടി പിടിച്ച പണം ഇന്ന് തരാമെന്നല്ലേ പറഞ്ഞത്? അത് തരണം. ഇത് നാലാമത്തെ പ്രാവശ്യമാ ഇവിടെ വരുന്നത്. "

    "ചിട്ടി പണം ഉടൻ തരാം. ഒരു രണ്ടാഴ്ച കഴിഞ്ഞ് വരൂ " ചൗധരി പറഞ്ഞു.

"അങ്ങനെ പറയരുത്. മകളുടെ കല്യാണത്തിന് ആഭരണം എടുക്കാനാണ് കുറിചേർന്നത്, കല്യാണത്തിനിനി രണ്ടാഴ്ച പോലുമില്ല, പൈസ തരണം "

 " എന്ന് പറഞ്ഞാൽ എങ്ങനെ, എന്റെ കയ്യിൽ പൈസ വേണ്ടേ, പോയിട്ട് രണ്ടാഴ്ച്ചകഴിഞ്ഞ് വരാൻ ഞാൻ പറഞ്ഞില്ല?''

 കരഞ്ഞു വീർത്ത് കലങ്ങിയ കണ്ണുമായി മല്ലിക ടീച്ചർ പടിയിറങ്ങി. പിന്നീട് പലവട്ടം കയറി ഇറങ്ങിയെങ്കിലും ടീച്ചർക്ക് പൈസ കിട്ടിയില്ല. അങ്ങനെ പലർക്കും  ചൗധരി ചിട്ടി നടത്തിയ വകയിൽ പൈസ കൊടുക്കാനുണ്ടായിരുന്നു. ആർക്കും ഒരു നയാ പൈസ സുധാകര ചൗധരി കൊടുത്തില്ല.

   ചാരുകസേരയിൽ കിടന്ന് പുറത്തേക്ക് മുറുക്കിയത് നീട്ടി തുപ്പി ചൗധരി പറഞ്ഞു: "ചൗധരി ചിട്ടി നടത്തുന്നത് നാട്ടുകാരെ നന്നാക്കാനല്ലേ....... ഫൂ.... തെണ്ടികൾ.......

        ചൗധരി വാങ്ങി കൂട്ടിയ തെങ്ങിൻ തോട്ടത്തിൽ നിന്ന് കിട്ടിയ നാളികേരത്തിന്റെയും പാടത്തു നിന്ന് കിട്ടിയ നെല്ലു കൊണ്ടും അയാൾ കൂടുതൽ കൂടുതൽ ധനികനായി.

   ചിട്ടി വിളിച്ച പണം ചോദിച്ച് ആരെങ്കിലും വന്നാൽ അവരെ പേടിപ്പിച്ച് വിടാൻ അനുചരൻ മാരും ചൗധരിക്ക് ഉണ്ടായിരുന്നു.

     എത്രയോ പേരുടെ  അധ്വാനത്തിന്റെ വിയർപ്പിന്റെ വിലയാണ് ചൗധരി അവർക്ക് കൊടുക്കാതെ അനുഭവിച്ച് പോരുന്നത്. ആ മുറ്റത്ത് പൈസ ചോദിച്ചു ചെന്നവരുടെ കണ്ണുനീർ അവിടെ വീണതല്ലാതെ ആർക്കും പൈസ കിട്ടിയില്ല.

     ചൗധരിക്ക് 3 ആൺ മക്കളും രണ്ട് പെൺമക്കളുമാണ്. കുട്ടികളെയൊക്കെ പഠിപ്പിച്ച് ജോലിക്കാരാക്കണം എന്ന് അയാൾ ആ ഗ്രഹിച്ചു. മൂത്ത മകൻ പത്താം ക്ലാസ് എത്തുന്നതിനു മുമ്പേ പഠനം നിർത്തി.രണ്ടാമത്തെ മകൻ പത്താം ക്ലാസ് ജയിച്ചു.ടെക്നിക്കൽ കോഴ്സ് പാസായി കമ്പനിയിൽ ജോലി കിട്ടി. മൂന്നാമത്തെ സന്താനമായ പെൺകുട്ടി വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം ജീവിക്കുന്നു. നാലാമത്തെ മകൻ പത്ത് വരെപഠിച്ചു.അഞ്ചാമത്തെ ഇളയ മകളും പത്താംതരം വരെ പഠിച്ചു.

         മൂത്ത മകന്  നല്ലൊന്നാന്തരം പലചരക്ക് കടയാണ് ചൗധരി ഇട്ടു കൊടുത്തത്.വിവാഹവും കഴിപ്പിച്ചു.കടയോട് ചേർന്ന് വീടും പണിതു കൊടുത്തു.കടയിൽ വരുന്ന പെണ്ണുങ്ങൾ ചിരിച്ച് മയക്കി കടം പറഞ്ഞ് സാധനങ്ങൾ വാങ്ങി, അധികം താമസിയാതെ കട പൂട്ടി.

  ഇളയ ആൺ ചെക്കൻ മില്ല് നടത്തി ജീവിച്ച് പോന്നു. അയാളുടേയും വിവാഹം കഴിഞ്ഞു. തറവാട്ടിൽ താമസം.

  കമ്പനിയിൽ ജോലിയുള്ള രണ്ടാമത്തെ മകനും വിവാഹം കഴിച്ച് സ്വന്തമായി തറവാടു വീടിനടുത്ത് വേറെ വീട് പണിത് ജീവിക്കുന്നു.

    ഏറ്റവും ഇളയ പെൺകുട്ടിക്ക് ചുഴലി ദീനം ഉണ്ടായിരുന്നു. ഒരു ദിവസം കുളത്തിൽ കുളിക്കാനിറങ്ങിയ ആ പെൺകുട്ടി പെട്ടെന്ന് ദീനം വന്ന് കുളത്തിൽ വീണ് മുങ്ങി മരിക്കാനിടയായി. ഒരു പാട് നേരത്തെ തിരച്ചിലിനു ശേഷം മൃതദേഹം വെള്ളത്തിൽ നിന്ന് കണ്ടു കിട്ടി.

     രണ്ടാമത്തെ മകൻ കമ്പനി ജോലിക്കാരൻ അച്ഛനിൽ നിന്ന് കൂടുതൽ പൈസ അടിച്ചുമാറ്റുന്നുണ്ടെന്ന സംശയം ഇളയ മകനിൽ ജ്യേഷ്ഠനോട് ദേഷ്യം വളർത്തി. ഒരു ദിവസം കുളി കഴിഞ്ഞ് തോർത്ത് മാത്രം ഉടുത്ത് അലക്കു കല്ലിൽ തുണി തിരുമ്മി കുനിഞ്ഞു നിന്ന ജ്യേഷ്ഠന്റെ ലിവറുതുളച്ച് സ്ക്രൂ ഡ്രൈവർ കയറ്റിയാണ് അനിയൻ പക തീർത്തത്. കുത്തു കൊണ്ട് ഉറക്കെ യുള്ള കരച്ചിൽ കേട്ട് ആളുകൾ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു കഴിഞ്ഞിരുന്നു.

     " മാസം അമ്പതിനായിരം രൂപ ശംമ്പളം വാങ്ങിക്കുന്ന മുതലാണ് പോയത് " എന്ന് പറഞ്ഞ് മകനെ നോക്കി ചൗധരി കരഞ്ഞു. കുത്തിയ മകൻ ജയിലിലുമായി.രണ്ടു വർഷത്തെ ജയിൽ വാസത്തിനിടയിൽ അയാളും മരിച്ചു. അവനെ ചൗധരിക്ക് കാണുകയേ വേണ്ട എന്നു പറഞ്ഞതിനാൽ  മൂത്ത ജ്യേഷ്ഠൻ ഏറ്റുവാങ്ങി സംസ്ക്കാരം നടത്തി.

    ഇതിനിടയിൽ ചൗധരിയുടെ ഭൂമി പലതും വിറ്റുപോയിരുന്നു.
 മൂത്ത മകൻ നഗരത്തിലെ കടയിൽ എടുത്ത് കൊടുപ്പുകാരനായി അങ്ങനെ കഴിഞ്ഞു പോന്നു. ഒരു ദിവസം ആ മനുഷ്യനും വിടിന്റെ ഉത്തരത്തിൽ തൂങ്ങി മരിച്ചു.

   എല്ലാം കണ്ടും കേട്ടും ചൗധരിയുടെ ഭാര്യയും അവശയായി കഴിഞ്ഞിരുന്നു. അധികം താമസിയാതെ ആ പാവവും മരിച്ചു.

    അവശേഷിച്ച ഒരു മകൾ ഭർത്താവിനും കുട്ടിയോടും ഒപ്പം ജീവിച്ചു പോരുന്നു.

      ചൗധരി വീട്ടിൽ തനിച്ചായി. രാത്രി ഉറക്കത്തിനിടയിൽ അയാൾ ഞെട്ടി എണീറ്റു. എത്ര പേരെയാണ് താൻ പറ്റിച്ചത്, എത്ര പേർക്കാണ് താൻ പണം കൊടുക്കാതിരുന്നത്, എത്ര വിവാഹങ്ങൾ താൻ കാരണം മുടങ്ങി.അർഹതയില്ലാത്ത മുതലൊക്കെ ഇന്നെവിടെ? സ്വന്തം മക്കളെ വി ടെ? എല്ലാം എന്റെ പിഴ ,വലിയ പിഴ, അയാൾ ഓരോ രാത്രിയും പൊട്ടി കരയുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു.

     കള്ളത്തരങ്ങൾ കൊണ്ട്  താൻ കെട്ടി പൊക്കിയ സൗധങ്ങൾ ഓരോന്നായി അടർന്നുവീണപ്പോൾ അയാൾ പിച്ചും പേയും പറയാൻ തുടങ്ങി.

      സത്യങ്ങൾ കൊണ്ട് കുടിൽ കെട്ടി ദരിദ്രനായി ജീവിച്ചാൽ പോലും അതിലാണ് മഹത്വമെന്ന് തിരിച്ചറിയാൻ സുധാകര ചൗധരി തിരിച്ചറിയാൻ വൈകിപ്പോയി.

 ഒരാളെയും വാക്കുകൊണ്ടും പ്രവർത്തി കൊണ്ടും വേദനിപ്പിക്കാതെയും വഞ്ചിക്കാതെയും ജീവിക്കാൻ ഓരോരുത്തർക്കും കഴിയണം എന്ന പാഠമാണ് ഈ കഥ നമുക്ക് നൽകുന്ന സന്ദേശം. ഉപകാരം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ആരെയും വേദനിപ്പിക്കരുത്.

PS: ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്ന വരോ മരിച്ചവരോ ആയ മനുഷ്യരുമായി ഒരു ബന്ധവുമില്ല. അങ്ങനെ ആർക്കെങ്കിലും തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്.

                       - ശുഭം -

✍️മജു.

⚖️⚖️⚖️📜📜⚔️🗡️⚖️🏵️💞🌺💓💗💕💌💟⚖️

No comments:

Post a Comment