Friday, February 7, 2020

#കിളി പേച്ച് കേൾക്ക വാ....... (കഥ)



സുകുമാരൻ ബാല്യ കൗമാരവും കഴിഞ്ഞ് യൗവ്വനത്തിലെത്തി സ്വന്തമായി ജോലിയെടുത്ത് ഒറ്റത്തടി മുച്ചാൺ വയറുമായി കഴിഞ്ഞുകൂടുമ്പോഴാണ് ഒരു ദിവസം ഒരു ലെറ്റർ തപാലിൽ കിട്ടുന്നത്.

       പ്രിയ സുകുമാരേട്ടന്,

          എനിക്ക് ഏട്ടനെ എന്തിഷ്ടമാണെന്നോ... ഞാനെപ്പോഴും ഓർക്കാറുണ്ട് .സുകുമാരേട്ടൻ റോഡിലൂടെ നടന്നു വരാൻ ഞാൻ കാത്തു നിൽക്കാറുണ്ട്. നടന്നു പോയി കഴിഞ്ഞിട്ടേ ഞാൻ ബസിൽ കയറി ടൈപ്പ് റൈറ്റിങ്ങ് പഠിക്കാൻ പോകാറുള്ളൂ. എന്നോട് സ്നേഹം ഉണ്ടെങ്കിൽ കത്ത് കിട്ടി തൊട്ടടുത്ത ദിവസം റോസ് കളർ ഷർട്ടിട്ട് വരണം.

                  എന്ന്,
            സ്നേഹത്തോടെ,
                പത്മിനി.

      എന്റെ പത്മിനി നിന്നെ ഞാനും എപ്പോഴും കാണാറുണ്ട്.നിന്റെ സ്നേഹം നിറഞ്ഞ പുഞ്ചിരിയും നോട്ടവും ശ്രദ്ധിക്കാറുമുണ്ട്. എന്നോട് ബല്ലാത്ത പ്രേമം ഉണ്ടെന്ന് ഞാനറിഞ്ഞില്ല പത്മിനി..... എന്ന് സു കുമാരൻ മനസിൽ വിചാരിച്ചു.

     കത്തു കിട്ടി പിറ്റേ ദിവസം റോസ് ഷർട്ടിടാതെ നീല ഷർട്ടാണ് ഇട്ടത്.പതിവുപോലെ പത്മിനി ബസ് സ്റ്റോപ്പിൽ നിൽക്കുന്നുണ്ട്. ഇന്ന് തനിച്ചാണ്. മറ്റു ബസ് കാത്തുനിൽക്കുന്നവർ ആരുമില്ല.

        നേരിട്ട് ബസ് സ്റ്റോപ്പിലേക്ക് സു കുമാരൻ നടന്നു. കത്ത് കിട്ടീട്ടോ. റോസ് ഷർട്ട് മുഷിഞ്ഞിരി ക്കുവാ.... അതു കൊണ്ട് നീല ഷർട്ടിട്ടു. സ്നേഹത്തിന് കുറവില്ലാട്ടോ.... ഇവിടെ നിന്ന് ഇങ്ങനെ സംസാരിച്ചാൽ ശരിയാവില്ല. നാളെ നമുക്ക് സ്വസ്ഥമായി എവിടെയെങ്കിലും പോയിരുന്ന് സംസാരിക്കാം. നാളെ 9 മണിയുടെ കൊടുവായൂർ ബസിന് കയറുക. ഞാനും ഉണ്ടാവും. സു കുമാരൻ പറഞ്ഞു.

      പിറ്റേ ദിവസം ഒമ്പതു മണിയുടെ കൊടുവായൂർ ബസിന് സുകുമാരനും പത്മിനിയും കയറി. ബസ് പാടത്തിന് നടുവിലൂടെയും ചെറിയ റോഡിലൂടെയും ആളെ കയറ്റിയും ഇറക്കിയും പാഞ്ഞു. കൊടുവായൂർ എത്തി. വണ്ടി അവിടെ വരെയുള്ളൂ. രണ്ടു പേരും ഇറങ്ങി. തനി ഗ്രാമീണ അന്തരീക്ഷം.
    "നമുക്ക് ചിറ്റൂർ ഗവൺമെന്റ് കോളേജിൽ പോകാം " സുകുമാരൻ പറഞ്ഞു.
     "ഓക്കേ " പത്മിനിയും പറഞ്ഞു.

പത്മിനി കോളേജ് കുമാരിയെ പോലെ ചുരിദാർ ധരിച്ചിരുന്നു. അവൾക്ക് കോളേജ് കുമാരിയുടെ പ്രായമേ ഉണ്ടായിരുന്നുള്ളൂ. സു കുമാരനും പ്രായം കൊണ്ട് കോളേജ് കുമാരൻ തന്നെ.

          കൊടുവായൂർ നിന്ന് ചിറ്റൂർ ബസിന് കയറി അവർ രണ്ടു പേരും കോളേജിനു മുമ്പിലുള്ള സ്റ്റോപ്പിൽ ഇറങ്ങി.കോളേജിനുള്ളിലൂടെ കയ്യും വീശി നടന്നു നീങ്ങുന്ന അവരെ കണ്ടാൽ കോളേജിൽ ഒപ്പം പഠിക്കുന്നവരാണെന്നു തോന്നും.

 കോളേജിന്റെ ഒരു കോർണറിൽ അവർ ഇരുന്നു.രണ്ടു പേരും പറയാൻ കൊതിച്ചിരുന്ന കാര്യങ്ങളൊക്കെ പറഞ്ഞു തീർത്തു. സമയം പോയതറിഞ്ഞില്ല. അതിന് തീയുടെ അടുത്തല്ലല്ലോ ഇരിക്കുന്നത്.
സമയം നാലു മണി കഴിഞ്ഞിരിക്കുന്നു. അവർ കോളേജിന് പുറത്തേക്ക് ഇറങ്ങി.ഒരു ഹോട്ടലിൽ കയറി ഫലൂദ ക ഴിച്ചു.അടുത്താഴ്ച്ച ഒരുമിച്ച് സിനിമയ്ക്ക് പോകാമെന്ന പ്രഖ്യാപനവും അവർ അവിടെ വച്ച് നടത്തി തിരികെ വീട്ടിലേക്ക് ബസ് കയറി. കയറിയ സ്റ്റോപ്പിൽ ഇറങ്ങി രണ്ട് പേരും അവരവരുടെ വീട്ടിലേക്ക് പോയി.

          സിനിമയ്ക്ക് പോകാമെന്നു പറഞ്ഞ ദിവസം എത്തി.നഗരത്തിൽ എത്തി ,നല്ല തീയറ്ററിൽ തന്നെ കയറി ടി ക്കെറ്റെടുത്തു.കിളി പേച്ച് കേൾക്ക വാ എന്ന മമ്മൂട്ടി നടിച്ച തമിഴ് സിനിമയാണ് .മമ്മൂട്ടി അതിൽ ഒരു അധ്യാപകന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്.

       തീയറ്ററിൽ പല സീറ്റുകളും ഒഴിഞ്ഞുകിടന്നിരുന്നു.അത് എന്തായാലും നന്നായി. സിനിമ കാണാൻ വന്നതിലും രണ്ട് ഉണ്ട് കാര്യം. സിനിമ കാണുകയും ചെയ്യാം..... അടുത്ത സീറ്റിൽ ആളില്ലാത്തതു കൊണ്ട് കൂടുതൽ സ്വാതന്ത്ര്യത്തിൽ എന്തെങ്കിലുമൊക്കെ പറയുകയുമാവാം. പ്രണയത്തിന്റെ ഒരു തീവ്രത ഫീൽ ചെയ്യണമെങ്കിൽ തീരെ അടുത്ത് ആ ളില്ലാതിരിക്കുന്നതാ നല്ലത്‌ അല്ലേ പത്മിനി? അതേ അതേ എന്ന് ഉത്തരം.
സിനിമ കഴിഞ്ഞു.ബസിൽ കയറി പുറപ്പെട്ടടുത്ത് തന്നെ വന്ന് രണ്ട് പേരും രണ്ട് വഴിക്ക് പോയി.

   പിന്നെ കുറച്ചു കാലത്തേക്ക് പത്മിനിയുടെ ഒരു വിവരവും സുകുമാരൻ അറിഞ്ഞില്ല. ഒരു ദിവസം നാട്ടിലെ ഓഡിറ്റോറിയത്തിന് മുന്നിലൂടെ പോകുമ്പോൾ നാദസ്വരം ഒക്കെ കേൾക്കുന്നുണ്ട്. മണവാട്ടിയായി അണിഞ്ഞൊരുങ്ങി ഒരു പെൺകുട്ടി കാറിൽ വന്നിറങ്ങി. നോക്കിയപ്പോൾ അത് പത്മിനി യാ ണ്. അവളും ഒന്ന് നോക്കി. എല്ലാം പെട്ടെന്നായിരുന്നു എന്ന് പറയും പോലെ. പെൺകുട്ടികളുടെ കാര്യത്തിൽ അങ്ങനെയൊക്കെ ഉണ്ടാവാം. സു കുമാരൻ നടന്നു നീങ്ങി.
  പത്മിനി കുടുംബമായി എവിടെയോ ജീവിക്കുന്നു. സു കുമാരൻ പിന്നെ ഒരിക്കലും പത്മിനിയെ നേരിൽ കണ്ടിട്ടില്ല.

                     - ശുഭം -

PS: ഈ കഥയിലെ കഥാപാത്രങ്ങൾക്ക് ഏതെങ്കിലും വ്യക്തികളുമായി ബന്ധമില്ല.

✍️📜മജു.

💕💗💓💞💟❣️💌💕💗💓💞❣️💌💟💕💓💞

No comments:

Post a Comment