പ്രിയപ്പെട്ട കുഞ്ഞുണ്ണി മാഷ് വായിച്ചറിയുവാൻ
എന്റെ കുട്ടിക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തി വളരെ ആവേശത്തോടെയാണ് ഞാൻ വായിച്ചിരുന്നത്. കുട്ടേട്ടൻ എന്ന പേരിലാണ് അന്ന് എഴുതിയിരുന്നത്. കുട്ടേട്ടൻ ആരാണെന്ന് എനിക്ക് മനസിലായത് മുതിർന്നതിനു ശേഷമാണ്.
ലാളിത്യമുള്ള ഭാഷയിൽ ദാർശനിക ദർശനം നൽകുന്നവയായിരുന്നു അങ്ങയുടെ ഓരോ വരികളും. പല കുട്ടികൾക്കും സാഹിത്യവാസന പകർന്നു നൽകുന്ന ബാലപംക്തി അങ്ങ് എത്ര തൻമയത്വത്തോടെയാണ് കൈകാര്യം ചെയ്തിരുന്നത്.
ചെറിയ ചെറിയ കവിതകളിലൂടെ അങ്ങ് പകർന്നു തന്ന പാഠങ്ങൾ വളരെ വലുതാണ്. വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും ചെറിയ വരികളിൽ എത്ര അർത്ഥ സംമ്പുഷ്ടതയോടെയാണ് അങ്ങ് പറഞ്ഞത്.കേരളത്തിലെ സ്കൂളിലെ കുട്ടികളും അധ്യാപകരും ഇന്നും ഈ വരി ഏറ്റ് ചൊല്ലുന്നു.
പൊക്കമില്ലായ്മ്മയാണ് എന്റെ പൊക്കം എന്ന് പറഞ്ഞത് എത്ര അർത്ഥവത്താണ്.ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ ,ഒരു മയിൽ പീലിയുണ്ടെൻ കയ്യിൽ ,വിരസ നിമിഷങ്ങൾ സരസങ്ങളാക്കാൻ എന്നു പറഞ്ഞ അങ്ങയുടെ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താനുള്ള ആ മനസിനു മുമ്പിൽ പ്രണാമം അർപ്പിച്ചു കൊണ്ട് നിർത്തുന്നു.
സ്‌നേഹാദരങ്ങളോടെ,
മജു.
എന്റെ കുട്ടിക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തി വളരെ ആവേശത്തോടെയാണ് ഞാൻ വായിച്ചിരുന്നത്. കുട്ടേട്ടൻ എന്ന പേരിലാണ് അന്ന് എഴുതിയിരുന്നത്. കുട്ടേട്ടൻ ആരാണെന്ന് എനിക്ക് മനസിലായത് മുതിർന്നതിനു ശേഷമാണ്.
ലാളിത്യമുള്ള ഭാഷയിൽ ദാർശനിക ദർശനം നൽകുന്നവയായിരുന്നു അങ്ങയുടെ ഓരോ വരികളും. പല കുട്ടികൾക്കും സാഹിത്യവാസന പകർന്നു നൽകുന്ന ബാലപംക്തി അങ്ങ് എത്ര തൻമയത്വത്തോടെയാണ് കൈകാര്യം ചെയ്തിരുന്നത്.
ചെറിയ ചെറിയ കവിതകളിലൂടെ അങ്ങ് പകർന്നു തന്ന പാഠങ്ങൾ വളരെ വലുതാണ്. വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും ചെറിയ വരികളിൽ എത്ര അർത്ഥ സംമ്പുഷ്ടതയോടെയാണ് അങ്ങ് പറഞ്ഞത്.കേരളത്തിലെ സ്കൂളിലെ കുട്ടികളും അധ്യാപകരും ഇന്നും ഈ വരി ഏറ്റ് ചൊല്ലുന്നു.
പൊക്കമില്ലായ്മ്മയാണ് എന്റെ പൊക്കം എന്ന് പറഞ്ഞത് എത്ര അർത്ഥവത്താണ്.ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ ,ഒരു മയിൽ പീലിയുണ്ടെൻ കയ്യിൽ ,വിരസ നിമിഷങ്ങൾ സരസങ്ങളാക്കാൻ എന്നു പറഞ്ഞ അങ്ങയുടെ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താനുള്ള ആ മനസിനു മുമ്പിൽ പ്രണാമം അർപ്പിച്ചു കൊണ്ട് നിർത്തുന്നു.
സ്‌നേഹാദരങ്ങളോടെ,
മജു.
No comments:
Post a Comment