ആബിഗെയിൽ
_______________
ആബിഗെയിൽ എന്ന പതിനേഴു വയസുകാരിയും അവളുടെ അമ്മയും നാല് സഹോദരൻമാരും അവരുടെ കുട്ടികളും താമസിച്ചിരുന്നത് ബലോട്ട് എന്ന ഗ്രാമത്തിലെ ബാൽബിന എന്ന സുന്ദരമായ സ്ഥലത്തായിരുന്നു. നദീതീരത്തായിരുന്നു ബാൽ ബിന പ്രദേശം. അവർ ബരാട് വാജ എന്ന പ്രത്യേക ഗോത്ര വിഭാഗത്തിൽ പെട്ടവരായിരുന്നു. അവരുടെ കുടുംബം ഉൾപ്പടെ അയ്യായിരം കുടുംബങ്ങളാണ് ബലോട്ട് ഗ്രാമത്തിൽ ഉണ്ടായിരുന്നത്. ബരാട് വാജ സമുദായക്കാർ സമാധാന പ്രിയരും ദീനാനുകമ്പയുള്ളവരും ആയിരുന്നു.പരസ്പര സഹവർത്തിത്വത്തിലും സഹിഷ്ണുതയിലും സ്നേഹത്തിലും അടിയുറച്ച് വിശ്വസിച്ചിരുന്ന പാവം ഗ്രാമീണർ.ആബി ഗെയിൽ പ്രാഥമിക വിദ്യാഭ്യസം പൂർത്തിയാക്കി ഒരു പഴക്കട തുടങ്ങി കുടുംബത്തോടൊപ്പം ജീവിക്കാൻ ആഗ്രഹിച്ചു.
ഒരു ദിവസം രാത്രിയാണ് ബാൽബിന എന്ന സ്ഥലത്ത് താമസിക്കുന്ന ആബി ഗെയിൽ ഉൾപ്പടെയുള്ള അമ്പത് കുടുംബങ്ങളുടെ ജീവിതം ആകെ മാറി മറിയുന്നത്.
അമ്പത് കുടുംബങ്ങളേയും ഭീകരർ ഒരേ സമയം വളഞ്ഞു. ഭീകരരെല്ലാം ബലിഷ്ഠ കായരും ആയുധധാരികളുമായിരുന്നു. ഉറങ്ങി കിടന്നവരെയെല്ലാം വിളിച്ചെണീപ്പിച്ചു.പുരുഷൻമാരെയെല്ലാം നിർദ്ദയം വെടിവെച്ചു കൊന്നു. സത്രീകളിൽ യുവതികളേയും വൃദ്ധകളേയും ചെറിയ പെൺകുട്ടികളേയും മാറ്റി നിർത്തി. എന്നിട്ട് യുവതികളോടും പെൺകുട്ടികളോടും വേറൊരു സ്ഥലത്തേക്ക്മാറി നിൽക്കാൻ ആവശ്യപ്പെട്ടു. ആ ബി ഗെയിൽ വൃദ്ധയായ മാതാവിന്റെ കയ്യിൽ പിടിച്ച് കുനിഞ്ഞിരുന്നു. മാറി നിൽക്കാത്തവരാരെങ്കിലും ഉണ്ടോ എന്നറിയാൻ ഒരു ഭീകരൻ പരിശോധന നടത്തി.ആബി ഗെയിലിനെ കണ്ട ഭീകരൻ അവളെ കയ്യിൽ പിടിച്ച് ഉയർത്തി മാറ്റി നിർത്തി.അവൾ അമ്മയെ വിളിച്ച് ഉറക്കെ കരഞ്ഞു. ആബി ഗെയിലിനെയും ഭീകരൻ യുവതികളുടെ ഒപ്പം നിർത്തി.
അപ്പോഴേക്കും അവിടെ ഒരു ബസ് വന്നു. ആ ബസിനുള്ളിലേക്ക് യുവതികളേയും പെൺകുട്ടികളേയും കയറ്റി. ബസിനള്ളിൽ തോക്ക് പിടിച്ച് രണ്ട് ആളുകൾ ഉണ്ടായിരുന്നു. അവരുടെ വാഹനത്തിന് മുൻപിലും പുറകിലും കവചിതസുരക്ഷാ വാഹനങ്ങൾ അനുഗമിച്ചു.ദൂരയാത്ര ശീലമില്ലാതിരുന്ന പലരും ഛർദ്ദിച്ചു. ക്ഷീണം കൊണ്ട് എല്ലാവരും മയങ്ങി.
തളർന്നുറങ്ങിയ ആബി ഗെയിൽ തന്റെ ശരീരത്തിൽ എന്തോ അരിക്കുന്നതു പോലെ തോന്നി ഞെട്ടി എണീറ്റു. അവൾ എണീറ്റപ്പോൾ കണ്ടത് ഒരു ഭീകരന്റെ കയ്യ് അവളുടെ വസ്ത്രത്തിനുള്ളിലായിരുന്നു." വിട ടാ' ......... അവൾ അലറി. അവളുടെ മാറിടത്തിൽ ബലിഷ്ഠമായ കൈകൾ കൊണ്ട് അയാൾ അമർത്തി .അവളുടെ അലർച്ചകേട്ട് അയാൾ പിടി വിട്ടു.ബസിനു പുറകിലേക്ക് പോയി ഓരോ സ്ത്രീയോടും അയാൾ ഇത് തന്നെയാണ് ചെയ്തത്. ഇത് കണ്ട് കലിപൂണ്ട ആബി ഗെയിൽ ബസിന്റെ മുൻവശത്ത് കാവൽ നിന്ന ഇല്ലോണ എന്ന ഭീകരനോട് ഈ വൃത്തികെട്ടവൻ കാണിക്കുന്നതു കണ്ടോ എന്ന് പരാതിപ്പെട്ടു. തങ്ങൾക്ക് നീതി കിട്ടും എന്ന പ്രതീക്ഷ അവളുടെ നോട്ടത്തിൽ ഉണ്ടായിരുന്നു. അയാൾ ചെറുതായി ഒന്നു ചിരിച്ചു. എന്നിട്ട് പറഞ്ഞു. നിങ്ങൾ ഞങ്ങളുടെ അടിമകളാണ് വെറും അടിമകൾ. നിങ്ങളെ ഞങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാം. നിങ്ങളെ വിൽക്കാനാണ് ഞങ്ങൾ കൊണ്ടു പോകുന്നത്.നല്ല വില കിട്ടും.
സ്ത്രീകളെ വെറും ചരക്കുകളായി കാണുന്ന ഭീകര സംഘടന ബരാട് വാജ എന്ന ഗോത്രത്തെ നശിപ്പിക്കാൻ ഒരുമ്പെട്ടറങ്ങിയവരായിരുന്നു. വണ്ടിയിൽ നിന്ന് കരച്ചിലുകൾ ഉയർന്നു. ഭീകരർ പൊട്ടിച്ചിരിച്ചു. അൽപ്പസമയം കഴിഞ്ഞ് വണ്ടി ഇരുട്ടിൽ വഴിയരികിൽ നിർത്തി. എന്നിട്ട് എല്ലാവരാടും ഇറങ്ങാൻ പറഞ്ഞു. പെട്രോമാക്സിന്റെ വെളിച്ചത്തിൽ ഇറങ്ങിയ ഓരോ യുവതികളേയും പ്രത്യേക കുപ്പായം അവർ ധരിച്ചിരുന്ന കുപ്പായത്തിനു മുകളിലൂടെ ധരിപ്പിച്ചു. അതിലൊക്കെ ഓരോരുത്തരുടെ വിലയും രേഖപ്പെടുത്തിയിരുന്നു.അവർ ഇപ്പോൾ ശരിക്കും അടിമകളായി.അവരോട് ആ ഇരുട്ടത്ത് വരിയായി നടക്കാൻ പറഞ്ഞു.മുൻപേ പോയ പെട്രോമാക്സിന്റെ വെളിച്ചത്തിൽ അവർ നടന്നു.അവർ ഒരു ചന്തയിലാണ് ചെന്നു നിന്നത്. അവിടെ നല്ല ബൾബുകളുടെ പ്രകാശത്തിൽ ആബി ഗെയിൽ കൂടെയുള്ളവരെയൊക്കെ കണ്ടു. അവൾ പൊട്ടി കരയാൻ തുടങ്ങി.അവിടെ അടിമകളെ വാങ്ങാൻ ആളുകൾ എത്തി കൊണ്ടിരുന്നു. ആബി ഗെയിലിന്റെ അടുത്തേക്ക് തടിച്ച് ഭീകരരൂപിയായ ഒരാൾ അവളെ വാങ്ങാൻ എത്തി. ഇയാളുടെ കൂടെ എന്നെ വിടല്ലേ പറഞ്ഞ് അവൾ ഉറക്കെ കരഞ്ഞു. അയാൾ ചുറ്റും തിരിഞ്ഞ് നോക്കി. മറ്റൊരു പെൺകുട്ടിയെ കണ്ട് ആ സത്വം അവളെ വാങ്ങി കൊണ്ടുപോയി.
മെല്ലിച്ച ശരീരത്തിൽ വൃത്തികെട്ട താടിയുമായി അവിടെ എഡ്മണ്ട് എന്ന് പേരായ മറ്റൊരു മനുഷ്യൻ ആബി ഗെയിലിനെ വാങ്ങാൻ എത്തി. അയാൾ വില കൊടുത്ത് അവളെ വാങ്ങി. ശരീരത്തിൽ ബന്ധിച്ചിരുന്ന ചങ്ങലയിൽ പിടിച്ച് ആബി ഗെയിലിനെ അയാൾ വീട്ടിൽ എത്തിച്ചു.രണ്ട് മുറിയുള്ള വൃത്തിയില്ലാത്ത ഒരു വീട്. അവൾക്ക് അറപ്പു തോന്നി. അയാൾ ചങ്ങല അഴിച്ചുമാറ്റി. കൊഴുത്ത ഒരു ദ്രാവകം അയാൾ കുപ്പിയിൽ നിന്ന് കുടിച്ചു. ആ ദ്രാവകം കുടിക്കാൻ അയാൾ ആബിഗെയിലിനെ നിർബന്ധിച്ചു. ഇത്തരം ദ്രാവകം അവൾ കുടിച്ചിട്ടില്ല എന്നു പറഞ്ഞു. അയാൾ ആ ദ്രാവകം കുപ്പി യോടെ അവളുടെ വായിലേക്ക് കുത്തി തിരുകി.കുറച്ചൊക്കെ അവളുടെ വയറ്റിൽ ആ ദ്രാവകം പോയി. അതിനൊരു തരം ചവർപ്പായിരുന്നു. അതിനു ശേഷം അവളുമായി ലൈംഗിക ബന്ധത്തിന് അയാൾ ആഗ്രഹം പ്രകടിപ്പിച്ചു. തനിക്കിപ്പോൾ ആർത്തവമാണെന്ന് അവൾ പറഞ്ഞു. അയാൾ അത് വിശ്വസിച്ചില്ല. ആ ബി ഗെയിലിനോട് വസ്ത്രങ്ങൾ മുഴുവൻ അഴിക്കാൻ ആവശ്യപ്പെട്ടു. അവൾ അതിനു മടിച്ചു.അയാൾ ബലം പ്രയോഗിച്ച് വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു.അവളുടെ പാഡുകൾ ചുവന്നിരുന്നു. അവിടെയുള്ളവർ ആർത്തവമുള്ള സ്ത്രീകളുമായി ലൈംഗീക ബന്ധത്തിലേർപ്പെടാൻ പാടില്ല എന്നാണ് നിയമം. അയാൾ അത് പാലിച്ചു.എങ്കിലും രാത്രി വെളുക്കുന്നതു വരെ അവളുടെ നഗ്നശരീരത്തിൽ അയാളുടെ കയ്യ് പരതി കൊണ്ടിരുന്നു.
നേരം വെളുത്തു. ആബി ഗെയിൽ എണീറ്റു വസ്ത്രങ്ങൾ ധരിച്ചു. എഡ്മണ്ട് എന്ന ആ എല്ലിച്ച ശരീരമുള്ള വികൃതമായ താടിയുള്ള മനുഷ്യൻ അലസമായി ഉറങ്ങികൊണ്ടിരുന്നു.പുറത്ത് വാഹനങ്ങൾ പോകുന്ന ശബ്ദം ആബി ഗെയിൽ കേട്ടു.പുറത്ത് റോഡാണെന്ന് അവൾക്ക് മനസിലായി. ഏറെ വൈകി എഡ്മണ്ട് എന്ന താടിക്കാരൻ എണീറ്റു. അയാൾ അലമാരയിൽ പോയി കൊഴുത്ത ദ്രാവകമുള്ള ഒരു കുപ്പി എടുത്തു കൊണ്ടുവന്നു. അയാൾ അതിൽ നിന്ന് പകുതി ദ്രാവകം കുടിച്ചു. പകുതി അവൾക്ക് നേരേ നീട്ടി. തനിക്കിത് വേണ്ടെന്ന് അവൾ പറഞ്ഞു. കുറെ കഴിയുമ്പോൾ ഇതൊക്കെ ശീലമായി കൊള്ളും എന്ന് എഡ് മ ണ്ട് പറഞ്ഞു. അയാൾ മുറിയിൽ പോയി ഒരു തരം അപ്പം അവൾക്ക് ഭക്ഷിക്കാൻ കൊടുത്തു. അവൾ അത് കഴിച്ചു.ധാരാളം ജലവും കുടിച്ചു. സമയം കടന്നു പോയി കൊണ്ടിരുന്നു. സന്ധ്യ മയങ്ങി. എഡ്മണ്ട് അവളെ വീടിന് അകത്താക്കി വാതിൽ പൂട്ടി പുറത്ത് പോയി. സാധനങ്ങൾ വാങ്ങി വരാം എന്നു പറഞ്ഞാണ് അയാൾ പോയത്. അവൾ പുറകുവശത്തെ വാതിലിൽ ശക്തിയായി വലിച്ചു. വാതിൽ അനങ്ങുന്നില്ല. രണ്ടു പാളികളിലും പിടിച്ച് വീണ്ടും ശക്തിയായി അവൾ വാതിലിൽ വലിച്ചു.പെട്ടെന്ന് വാതിൽ അവൾക്കു മുന്നിൽ മലർക്കെ തുറന്നു.പുറത്തിറങ്ങി നോക്കുമ്പോൾ ചെറിയ മതിൽ. അതിനപ്പുറം റോഡ്. അവൾ അകത്തു കയറി ചെറിയ ഒരു ബാഗെടുത്ത് അതിൽ അവളുടെ വസ്ത്രം എടുത്തു വച്ചു. ധരിച്ചിരുന്ന വസ്ത്രവുമായി പുറത്തിറങ്ങി. മതിലിന് സമീപം എത്തി ബാഗ് അപ്പുറത്തേക്ക് ഇട്ടു. തന്നെ ആരെങ്കിലും കാണുന്നുണ്ടാ എന്ന് അവൾ നോക്കി.ഇല്ല ആരും ഇല്ല. അവൾ ആ ചെറിയ മതിൽ ചാടിക്കടന്നു. റോഡിൽ കാറുകളും സ്ക്കൂട്ടറുകളും അവിടവിടെ പാർക്ക് ചെയ്തിരിക്കുന്നു. ഇരുട്ട് പരന്നിരിക്കുന്നു. അവൾക്ക് വീട്ടിൽ വച്ച് ഏറ്റവും ഭയമായിരുന്നത് ഇരുട്ടിനെയാണ്. ആ ഇരുട്ടിലൂടെ തെരുവു വെളിച്ചത്തിലൂടെയും വാഹനങ്ങളുടെ ഇടയിലൂടെയും അവൾ അതിവേഗം നടന്നു. കുറെ ദൂരം ചെന്നപ്പോൾ ഒരു വീട്ടിൽ കുറ ആളുകൾ സംസാരിച്ചിരിക്കുന്നത് അവൾ കണ്ടു. അങ്ങോട്ട് കയറിച്ചെന്നാലോ എന്ന് അവൾ ആലോചിച്ചു.പക്ഷേ അത് ഈ ഭീകരജീവികൾക്ക് ബന്ധമുള്ളവർ ആരെങ്കിലും ആണെങ്കിൽ...,... അവൾ ഒന്നു നടുങ്ങി. പിന്നെയും അവൾ ആഞ്ഞു നടന്നു കൊണ്ടിരുന്നു. അവിടെ ഒരു ചെറിയ വീട്ടിൽ കത്തുന്ന ലൈറ്റിന്റെ പ്രകാശത്തിൽ ഒരു വൃദ്ധൻ വീടിന് മുന്നിലിരിക്കുന്നത് അവൾ കണ്ടു. അവൾ ആ വീട്ടിലേക്ക് ഓടിക്കയറി. തന്നെ രക്ഷിക്കണം എന്നു പറഞ്ഞു. എന്താ എന്ത് ഉണ്ടായി? അയാൾ അന്വേഷിച്ചു. അടിമയാക്കിയയുത്ത് നിന്ന് രക്ഷപ്പെട്ടു വരികയാണെന്ന് ആബി ഗെയിൽ പറഞ്ഞു. അത് കേട്ടതും അവളെ മുറിക്കകത്താക്കി അയാൾ വാതിലടച്ചു. നീ ഒന്നുകൊണ്ടും പേടിക്കേണ്ട. ധൈര്യമായിരിക്കാൻ വൃദ്ധൻ ആവളോട് പറഞ്ഞു. അവിടെ അയാളുടെ മകൻ ഡോണറ്റും ഭാര്യ ഗബ് റീയ ലയും ഉണ്ടായിരുന്നു.അവർ അവൾക്ക് കുളിക്കാനും വസ്ത്രം മാറാനും സൗകര്യം ചെയ്തു കൊടുത്തു. ഗബ് റീയ ല അവളുടെ വസ്ത്രങ്ങൾ ആബി ഗെയ്ലിനു കൊടുത്തു. അവൾക്ക് ഭക്ഷണം കൊടുത്തു. രാത്രി സുഖമായുറങ്ങാൻ പറഞ്ഞ് മുറിയും കൊടുത്തു. അവൾ തന്റെ മാതാ വിനേയും സഹോദരൻമാരേയും സഹോദരി ഭാര്യമാരേയും അവരുടെ കുട്ടികളേയും ഓർത്ത് കരഞ്ഞുകൊണ്ട് ഉറങ്ങിപ്പോയി. രാവിലെ എണീറ്റു. വൃദ്ധന്റെ മകൻ ഡോണറ്റ്ഒരു ടാക്സി കാർ ഏർപ്പാട് ചെയ്തു. ആബി ഗെയിലിനെയും കൊണ്ട് ഡോണറ്റ് അവളുടെ ഗ്രാമമായ ബരോട്ട് ഗ്രാമത്തിലെ ബാൽ ബിന എന്ന സ്ഥലത്തേക്ക് കുതിച്ചു. അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച്ച അവളെ ഞെട്ടിച്ചു.അമ്പതോളം കുടുംബങ്ങളിൽ ഇന്ന് ആരും അവശേഷിക്കുന്നില്ല. വീടുകൾ തകർന്നിരിക്കുന്നു. വീടു സാമാനങ്ങൾ ചിതറിക്കിടക്കുന്നു.
അവർ കാറിൽ ഡോണറ്റുമൊരുമിച്ച് ബലോട്ട ഗ്രാമത്തിലെ ബരോട് വാജ സമുദായത്തിലെ മുഖ്യനെ ചെന്നു കണ്ടു. തനിക്കനുഭവിക്കേണ്ടി വന്ന ക്രൂരതകൾ വിവരിച്ചു. എല്ലാം അയാൾ അറിഞ്ഞിരുന്നെങ്കിലും അയാൾ നിസ്സഹായനായിരുന്നു. നമുക്ക് ഭീകരരോട് ഏറ്റുമുട്ടാനുള്ള ശക്തിയെവിടെ ? അയാൾ ചോദിച്ചു. ഇതൊക്കെ സഹിക്കണം എന്നാണോ അങ്ങ് പറയുന്നത്? ആബി ഗെയിൽ ചോദിച്ചു.
ആബി ഗെയിലിനു താമസിക്കാൻ ഒരു ബന്ധു ഗൃഹം സമുദായ മൂപ്പൻ ഒരുക്കി കൊടുത്തു. അവളെ രക്ഷപ്പെടുത്തി ഇവിടെ എത്തിച്ച ഡോണറ്റിനോട് മൂപ്പനും ആബിഗെയിലും നന്ദി പറഞ്ഞു. ഡോണറ്റിന് ധാരാളം സമ്മാനങ്ങളും കൊടുത്താണ് ബരാട് വാജ സമുദായ മൂപ്പൻ യാത്രയാക്കിയത്.
തന്റെ മാതാവിനെയും സഹോദരങ്ങളേയും ഇല്ലാതാക്കിയ സ്ത്രീകളെ അടിമകളാക്കിയ ഭീകരരെ നശിപ്പിക്കുമെന്ന് അവൾ ശപഥം ചെയ്തു.
അതിന് അവൾ തന്റെ ഗ്രാമത്തിലെ ചെറുപ്പക്കാരെയൊക്കെ സംഘടിപ്പിച്ച് ഒരു സംഘടന ഉണ്ടാക്കി.ചിട്ടയായ പരിശീലനം നടത്തി. എന്തും നേരിടാൻ പ്രാപ്തിയുള്ള ഒരു സംഘം ആ ബി ഗെയിലിന്റെ നേതൃത്വത്തിൽ വളർന്നു വന്നു.
ഭീകരരെ ഇല്ലാതാക്കാൻ നടത്തിയ ഒരു പ്രത്യേക ഓപ്പറേഷനിൽ ( ഓപ്പറേഷൻ ബലോട്ട് ) ആബി ഗെയിലിന്റെ നേതൃത്വത്തിൽ ഭീകര ക്യാംമ്പ് വളഞ്ഞു. അങ്ങനെ ഒരു ആക്രമണം ഭീകരർ പ്രതീക്ഷിച്ചിരുന്നില്ല. മുഴുവൻ ഭീകരരേയും വെടിവെച്ചുകൊന്നു. ഭീകര ക്യാംമ്പ് ബോംബിട്ടു തകർത്തു കളഞ്ഞു.
ആബി ഗെയിലിനോടൊപ്പം അടിമ ക ളാക്കിയ മുഴുവൻ സത്രീകളേയും പെൺകുട്ടികളേയും അവർ മോചിപ്പിച്ചു.സമാധാനത്തിലും സഹിഷ്ണുതയിലും കഴിയുന്ന ബരോട്ട് ഗ്രാമത്തിനെ ആക്രമിക്കാൻ ഒരു ഭീകരനേയും സമ്മതിക്കില്ല എന്ന് ആബി ഗെയ്ൽ പ്രസ്താവിച്ചു. തന്റെ അമ്മയേയും സഹോദരൻമാരെയും നഷ്ടപ്പെട്ടതിൽ ആബി ഗെയിൽവേദനിച്ചു.ആബി ഗെയ്ലിനെ ജനങ്ങളുടെ രാജ്ഞിയായി ഗ്രാമമൂപ്പൻ പ്രഖ്യാപിച്ചു. ഇനി ഒരു ഭീകരനും ബലോട്ട് ഗ്രാമത്തിലാ ബാൽ ബിന യിലോ അക്രമവുമായി കാലു കുത്തില്ല എന്ന് രാജ്ഞി ആബി ഗെയിൽ പ്രഖ്യാപിച്ചു. സ്നേഹവും സഹവർത്തിത്വവും സഹിഷ്ണുതയും ആയിരിക്കും നമ്മുടെ മതം. ജാതീയമായോ മത പരമായോ വർണ്ണവിവേചനമോ ആയ ഒരു തരത്തിലുള്ള വേർതിരിവുകളും ഈ ഗ്രാമം അംഗീകരിക്കുന്നില്ല.സ്നേഹം മാത്രമാണ് നമ്മുടെ മതം. സ്നേഹത്തിലൂടെയും സഹകരണത്തിലൂടെയും സഹവർത്തിത്വത്തിലൂടെയും പുതിയ ഒരു ബരോട്ട് ഗ്രാമം പടുത്തുയർത്തി അക്രമങ്ങളെ അമർച്ച ചെയ്ത് ഗ്രാമത്തിന്റെ പ്രിയങ്കരിയായ രാജ്ഞിയായി ആബി ഗെയിൽ ഗ്രാമം ഭരിക്കുന്നു.
- ശുഭം -
✍️മജു.
💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃
_______________
ആബിഗെയിൽ എന്ന പതിനേഴു വയസുകാരിയും അവളുടെ അമ്മയും നാല് സഹോദരൻമാരും അവരുടെ കുട്ടികളും താമസിച്ചിരുന്നത് ബലോട്ട് എന്ന ഗ്രാമത്തിലെ ബാൽബിന എന്ന സുന്ദരമായ സ്ഥലത്തായിരുന്നു. നദീതീരത്തായിരുന്നു ബാൽ ബിന പ്രദേശം. അവർ ബരാട് വാജ എന്ന പ്രത്യേക ഗോത്ര വിഭാഗത്തിൽ പെട്ടവരായിരുന്നു. അവരുടെ കുടുംബം ഉൾപ്പടെ അയ്യായിരം കുടുംബങ്ങളാണ് ബലോട്ട് ഗ്രാമത്തിൽ ഉണ്ടായിരുന്നത്. ബരാട് വാജ സമുദായക്കാർ സമാധാന പ്രിയരും ദീനാനുകമ്പയുള്ളവരും ആയിരുന്നു.പരസ്പര സഹവർത്തിത്വത്തിലും സഹിഷ്ണുതയിലും സ്നേഹത്തിലും അടിയുറച്ച് വിശ്വസിച്ചിരുന്ന പാവം ഗ്രാമീണർ.ആബി ഗെയിൽ പ്രാഥമിക വിദ്യാഭ്യസം പൂർത്തിയാക്കി ഒരു പഴക്കട തുടങ്ങി കുടുംബത്തോടൊപ്പം ജീവിക്കാൻ ആഗ്രഹിച്ചു.
ഒരു ദിവസം രാത്രിയാണ് ബാൽബിന എന്ന സ്ഥലത്ത് താമസിക്കുന്ന ആബി ഗെയിൽ ഉൾപ്പടെയുള്ള അമ്പത് കുടുംബങ്ങളുടെ ജീവിതം ആകെ മാറി മറിയുന്നത്.
അമ്പത് കുടുംബങ്ങളേയും ഭീകരർ ഒരേ സമയം വളഞ്ഞു. ഭീകരരെല്ലാം ബലിഷ്ഠ കായരും ആയുധധാരികളുമായിരുന്നു. ഉറങ്ങി കിടന്നവരെയെല്ലാം വിളിച്ചെണീപ്പിച്ചു.പുരുഷൻമാരെയെല്ലാം നിർദ്ദയം വെടിവെച്ചു കൊന്നു. സത്രീകളിൽ യുവതികളേയും വൃദ്ധകളേയും ചെറിയ പെൺകുട്ടികളേയും മാറ്റി നിർത്തി. എന്നിട്ട് യുവതികളോടും പെൺകുട്ടികളോടും വേറൊരു സ്ഥലത്തേക്ക്മാറി നിൽക്കാൻ ആവശ്യപ്പെട്ടു. ആ ബി ഗെയിൽ വൃദ്ധയായ മാതാവിന്റെ കയ്യിൽ പിടിച്ച് കുനിഞ്ഞിരുന്നു. മാറി നിൽക്കാത്തവരാരെങ്കിലും ഉണ്ടോ എന്നറിയാൻ ഒരു ഭീകരൻ പരിശോധന നടത്തി.ആബി ഗെയിലിനെ കണ്ട ഭീകരൻ അവളെ കയ്യിൽ പിടിച്ച് ഉയർത്തി മാറ്റി നിർത്തി.അവൾ അമ്മയെ വിളിച്ച് ഉറക്കെ കരഞ്ഞു. ആബി ഗെയിലിനെയും ഭീകരൻ യുവതികളുടെ ഒപ്പം നിർത്തി.
അപ്പോഴേക്കും അവിടെ ഒരു ബസ് വന്നു. ആ ബസിനുള്ളിലേക്ക് യുവതികളേയും പെൺകുട്ടികളേയും കയറ്റി. ബസിനള്ളിൽ തോക്ക് പിടിച്ച് രണ്ട് ആളുകൾ ഉണ്ടായിരുന്നു. അവരുടെ വാഹനത്തിന് മുൻപിലും പുറകിലും കവചിതസുരക്ഷാ വാഹനങ്ങൾ അനുഗമിച്ചു.ദൂരയാത്ര ശീലമില്ലാതിരുന്ന പലരും ഛർദ്ദിച്ചു. ക്ഷീണം കൊണ്ട് എല്ലാവരും മയങ്ങി.
തളർന്നുറങ്ങിയ ആബി ഗെയിൽ തന്റെ ശരീരത്തിൽ എന്തോ അരിക്കുന്നതു പോലെ തോന്നി ഞെട്ടി എണീറ്റു. അവൾ എണീറ്റപ്പോൾ കണ്ടത് ഒരു ഭീകരന്റെ കയ്യ് അവളുടെ വസ്ത്രത്തിനുള്ളിലായിരുന്നു." വിട ടാ' ......... അവൾ അലറി. അവളുടെ മാറിടത്തിൽ ബലിഷ്ഠമായ കൈകൾ കൊണ്ട് അയാൾ അമർത്തി .അവളുടെ അലർച്ചകേട്ട് അയാൾ പിടി വിട്ടു.ബസിനു പുറകിലേക്ക് പോയി ഓരോ സ്ത്രീയോടും അയാൾ ഇത് തന്നെയാണ് ചെയ്തത്. ഇത് കണ്ട് കലിപൂണ്ട ആബി ഗെയിൽ ബസിന്റെ മുൻവശത്ത് കാവൽ നിന്ന ഇല്ലോണ എന്ന ഭീകരനോട് ഈ വൃത്തികെട്ടവൻ കാണിക്കുന്നതു കണ്ടോ എന്ന് പരാതിപ്പെട്ടു. തങ്ങൾക്ക് നീതി കിട്ടും എന്ന പ്രതീക്ഷ അവളുടെ നോട്ടത്തിൽ ഉണ്ടായിരുന്നു. അയാൾ ചെറുതായി ഒന്നു ചിരിച്ചു. എന്നിട്ട് പറഞ്ഞു. നിങ്ങൾ ഞങ്ങളുടെ അടിമകളാണ് വെറും അടിമകൾ. നിങ്ങളെ ഞങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാം. നിങ്ങളെ വിൽക്കാനാണ് ഞങ്ങൾ കൊണ്ടു പോകുന്നത്.നല്ല വില കിട്ടും.
സ്ത്രീകളെ വെറും ചരക്കുകളായി കാണുന്ന ഭീകര സംഘടന ബരാട് വാജ എന്ന ഗോത്രത്തെ നശിപ്പിക്കാൻ ഒരുമ്പെട്ടറങ്ങിയവരായിരുന്നു. വണ്ടിയിൽ നിന്ന് കരച്ചിലുകൾ ഉയർന്നു. ഭീകരർ പൊട്ടിച്ചിരിച്ചു. അൽപ്പസമയം കഴിഞ്ഞ് വണ്ടി ഇരുട്ടിൽ വഴിയരികിൽ നിർത്തി. എന്നിട്ട് എല്ലാവരാടും ഇറങ്ങാൻ പറഞ്ഞു. പെട്രോമാക്സിന്റെ വെളിച്ചത്തിൽ ഇറങ്ങിയ ഓരോ യുവതികളേയും പ്രത്യേക കുപ്പായം അവർ ധരിച്ചിരുന്ന കുപ്പായത്തിനു മുകളിലൂടെ ധരിപ്പിച്ചു. അതിലൊക്കെ ഓരോരുത്തരുടെ വിലയും രേഖപ്പെടുത്തിയിരുന്നു.അവർ ഇപ്പോൾ ശരിക്കും അടിമകളായി.അവരോട് ആ ഇരുട്ടത്ത് വരിയായി നടക്കാൻ പറഞ്ഞു.മുൻപേ പോയ പെട്രോമാക്സിന്റെ വെളിച്ചത്തിൽ അവർ നടന്നു.അവർ ഒരു ചന്തയിലാണ് ചെന്നു നിന്നത്. അവിടെ നല്ല ബൾബുകളുടെ പ്രകാശത്തിൽ ആബി ഗെയിൽ കൂടെയുള്ളവരെയൊക്കെ കണ്ടു. അവൾ പൊട്ടി കരയാൻ തുടങ്ങി.അവിടെ അടിമകളെ വാങ്ങാൻ ആളുകൾ എത്തി കൊണ്ടിരുന്നു. ആബി ഗെയിലിന്റെ അടുത്തേക്ക് തടിച്ച് ഭീകരരൂപിയായ ഒരാൾ അവളെ വാങ്ങാൻ എത്തി. ഇയാളുടെ കൂടെ എന്നെ വിടല്ലേ പറഞ്ഞ് അവൾ ഉറക്കെ കരഞ്ഞു. അയാൾ ചുറ്റും തിരിഞ്ഞ് നോക്കി. മറ്റൊരു പെൺകുട്ടിയെ കണ്ട് ആ സത്വം അവളെ വാങ്ങി കൊണ്ടുപോയി.
മെല്ലിച്ച ശരീരത്തിൽ വൃത്തികെട്ട താടിയുമായി അവിടെ എഡ്മണ്ട് എന്ന് പേരായ മറ്റൊരു മനുഷ്യൻ ആബി ഗെയിലിനെ വാങ്ങാൻ എത്തി. അയാൾ വില കൊടുത്ത് അവളെ വാങ്ങി. ശരീരത്തിൽ ബന്ധിച്ചിരുന്ന ചങ്ങലയിൽ പിടിച്ച് ആബി ഗെയിലിനെ അയാൾ വീട്ടിൽ എത്തിച്ചു.രണ്ട് മുറിയുള്ള വൃത്തിയില്ലാത്ത ഒരു വീട്. അവൾക്ക് അറപ്പു തോന്നി. അയാൾ ചങ്ങല അഴിച്ചുമാറ്റി. കൊഴുത്ത ഒരു ദ്രാവകം അയാൾ കുപ്പിയിൽ നിന്ന് കുടിച്ചു. ആ ദ്രാവകം കുടിക്കാൻ അയാൾ ആബിഗെയിലിനെ നിർബന്ധിച്ചു. ഇത്തരം ദ്രാവകം അവൾ കുടിച്ചിട്ടില്ല എന്നു പറഞ്ഞു. അയാൾ ആ ദ്രാവകം കുപ്പി യോടെ അവളുടെ വായിലേക്ക് കുത്തി തിരുകി.കുറച്ചൊക്കെ അവളുടെ വയറ്റിൽ ആ ദ്രാവകം പോയി. അതിനൊരു തരം ചവർപ്പായിരുന്നു. അതിനു ശേഷം അവളുമായി ലൈംഗിക ബന്ധത്തിന് അയാൾ ആഗ്രഹം പ്രകടിപ്പിച്ചു. തനിക്കിപ്പോൾ ആർത്തവമാണെന്ന് അവൾ പറഞ്ഞു. അയാൾ അത് വിശ്വസിച്ചില്ല. ആ ബി ഗെയിലിനോട് വസ്ത്രങ്ങൾ മുഴുവൻ അഴിക്കാൻ ആവശ്യപ്പെട്ടു. അവൾ അതിനു മടിച്ചു.അയാൾ ബലം പ്രയോഗിച്ച് വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു.അവളുടെ പാഡുകൾ ചുവന്നിരുന്നു. അവിടെയുള്ളവർ ആർത്തവമുള്ള സ്ത്രീകളുമായി ലൈംഗീക ബന്ധത്തിലേർപ്പെടാൻ പാടില്ല എന്നാണ് നിയമം. അയാൾ അത് പാലിച്ചു.എങ്കിലും രാത്രി വെളുക്കുന്നതു വരെ അവളുടെ നഗ്നശരീരത്തിൽ അയാളുടെ കയ്യ് പരതി കൊണ്ടിരുന്നു.
നേരം വെളുത്തു. ആബി ഗെയിൽ എണീറ്റു വസ്ത്രങ്ങൾ ധരിച്ചു. എഡ്മണ്ട് എന്ന ആ എല്ലിച്ച ശരീരമുള്ള വികൃതമായ താടിയുള്ള മനുഷ്യൻ അലസമായി ഉറങ്ങികൊണ്ടിരുന്നു.പുറത്ത് വാഹനങ്ങൾ പോകുന്ന ശബ്ദം ആബി ഗെയിൽ കേട്ടു.പുറത്ത് റോഡാണെന്ന് അവൾക്ക് മനസിലായി. ഏറെ വൈകി എഡ്മണ്ട് എന്ന താടിക്കാരൻ എണീറ്റു. അയാൾ അലമാരയിൽ പോയി കൊഴുത്ത ദ്രാവകമുള്ള ഒരു കുപ്പി എടുത്തു കൊണ്ടുവന്നു. അയാൾ അതിൽ നിന്ന് പകുതി ദ്രാവകം കുടിച്ചു. പകുതി അവൾക്ക് നേരേ നീട്ടി. തനിക്കിത് വേണ്ടെന്ന് അവൾ പറഞ്ഞു. കുറെ കഴിയുമ്പോൾ ഇതൊക്കെ ശീലമായി കൊള്ളും എന്ന് എഡ് മ ണ്ട് പറഞ്ഞു. അയാൾ മുറിയിൽ പോയി ഒരു തരം അപ്പം അവൾക്ക് ഭക്ഷിക്കാൻ കൊടുത്തു. അവൾ അത് കഴിച്ചു.ധാരാളം ജലവും കുടിച്ചു. സമയം കടന്നു പോയി കൊണ്ടിരുന്നു. സന്ധ്യ മയങ്ങി. എഡ്മണ്ട് അവളെ വീടിന് അകത്താക്കി വാതിൽ പൂട്ടി പുറത്ത് പോയി. സാധനങ്ങൾ വാങ്ങി വരാം എന്നു പറഞ്ഞാണ് അയാൾ പോയത്. അവൾ പുറകുവശത്തെ വാതിലിൽ ശക്തിയായി വലിച്ചു. വാതിൽ അനങ്ങുന്നില്ല. രണ്ടു പാളികളിലും പിടിച്ച് വീണ്ടും ശക്തിയായി അവൾ വാതിലിൽ വലിച്ചു.പെട്ടെന്ന് വാതിൽ അവൾക്കു മുന്നിൽ മലർക്കെ തുറന്നു.പുറത്തിറങ്ങി നോക്കുമ്പോൾ ചെറിയ മതിൽ. അതിനപ്പുറം റോഡ്. അവൾ അകത്തു കയറി ചെറിയ ഒരു ബാഗെടുത്ത് അതിൽ അവളുടെ വസ്ത്രം എടുത്തു വച്ചു. ധരിച്ചിരുന്ന വസ്ത്രവുമായി പുറത്തിറങ്ങി. മതിലിന് സമീപം എത്തി ബാഗ് അപ്പുറത്തേക്ക് ഇട്ടു. തന്നെ ആരെങ്കിലും കാണുന്നുണ്ടാ എന്ന് അവൾ നോക്കി.ഇല്ല ആരും ഇല്ല. അവൾ ആ ചെറിയ മതിൽ ചാടിക്കടന്നു. റോഡിൽ കാറുകളും സ്ക്കൂട്ടറുകളും അവിടവിടെ പാർക്ക് ചെയ്തിരിക്കുന്നു. ഇരുട്ട് പരന്നിരിക്കുന്നു. അവൾക്ക് വീട്ടിൽ വച്ച് ഏറ്റവും ഭയമായിരുന്നത് ഇരുട്ടിനെയാണ്. ആ ഇരുട്ടിലൂടെ തെരുവു വെളിച്ചത്തിലൂടെയും വാഹനങ്ങളുടെ ഇടയിലൂടെയും അവൾ അതിവേഗം നടന്നു. കുറെ ദൂരം ചെന്നപ്പോൾ ഒരു വീട്ടിൽ കുറ ആളുകൾ സംസാരിച്ചിരിക്കുന്നത് അവൾ കണ്ടു. അങ്ങോട്ട് കയറിച്ചെന്നാലോ എന്ന് അവൾ ആലോചിച്ചു.പക്ഷേ അത് ഈ ഭീകരജീവികൾക്ക് ബന്ധമുള്ളവർ ആരെങ്കിലും ആണെങ്കിൽ...,... അവൾ ഒന്നു നടുങ്ങി. പിന്നെയും അവൾ ആഞ്ഞു നടന്നു കൊണ്ടിരുന്നു. അവിടെ ഒരു ചെറിയ വീട്ടിൽ കത്തുന്ന ലൈറ്റിന്റെ പ്രകാശത്തിൽ ഒരു വൃദ്ധൻ വീടിന് മുന്നിലിരിക്കുന്നത് അവൾ കണ്ടു. അവൾ ആ വീട്ടിലേക്ക് ഓടിക്കയറി. തന്നെ രക്ഷിക്കണം എന്നു പറഞ്ഞു. എന്താ എന്ത് ഉണ്ടായി? അയാൾ അന്വേഷിച്ചു. അടിമയാക്കിയയുത്ത് നിന്ന് രക്ഷപ്പെട്ടു വരികയാണെന്ന് ആബി ഗെയിൽ പറഞ്ഞു. അത് കേട്ടതും അവളെ മുറിക്കകത്താക്കി അയാൾ വാതിലടച്ചു. നീ ഒന്നുകൊണ്ടും പേടിക്കേണ്ട. ധൈര്യമായിരിക്കാൻ വൃദ്ധൻ ആവളോട് പറഞ്ഞു. അവിടെ അയാളുടെ മകൻ ഡോണറ്റും ഭാര്യ ഗബ് റീയ ലയും ഉണ്ടായിരുന്നു.അവർ അവൾക്ക് കുളിക്കാനും വസ്ത്രം മാറാനും സൗകര്യം ചെയ്തു കൊടുത്തു. ഗബ് റീയ ല അവളുടെ വസ്ത്രങ്ങൾ ആബി ഗെയ്ലിനു കൊടുത്തു. അവൾക്ക് ഭക്ഷണം കൊടുത്തു. രാത്രി സുഖമായുറങ്ങാൻ പറഞ്ഞ് മുറിയും കൊടുത്തു. അവൾ തന്റെ മാതാ വിനേയും സഹോദരൻമാരേയും സഹോദരി ഭാര്യമാരേയും അവരുടെ കുട്ടികളേയും ഓർത്ത് കരഞ്ഞുകൊണ്ട് ഉറങ്ങിപ്പോയി. രാവിലെ എണീറ്റു. വൃദ്ധന്റെ മകൻ ഡോണറ്റ്ഒരു ടാക്സി കാർ ഏർപ്പാട് ചെയ്തു. ആബി ഗെയിലിനെയും കൊണ്ട് ഡോണറ്റ് അവളുടെ ഗ്രാമമായ ബരോട്ട് ഗ്രാമത്തിലെ ബാൽ ബിന എന്ന സ്ഥലത്തേക്ക് കുതിച്ചു. അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച്ച അവളെ ഞെട്ടിച്ചു.അമ്പതോളം കുടുംബങ്ങളിൽ ഇന്ന് ആരും അവശേഷിക്കുന്നില്ല. വീടുകൾ തകർന്നിരിക്കുന്നു. വീടു സാമാനങ്ങൾ ചിതറിക്കിടക്കുന്നു.
അവർ കാറിൽ ഡോണറ്റുമൊരുമിച്ച് ബലോട്ട ഗ്രാമത്തിലെ ബരോട് വാജ സമുദായത്തിലെ മുഖ്യനെ ചെന്നു കണ്ടു. തനിക്കനുഭവിക്കേണ്ടി വന്ന ക്രൂരതകൾ വിവരിച്ചു. എല്ലാം അയാൾ അറിഞ്ഞിരുന്നെങ്കിലും അയാൾ നിസ്സഹായനായിരുന്നു. നമുക്ക് ഭീകരരോട് ഏറ്റുമുട്ടാനുള്ള ശക്തിയെവിടെ ? അയാൾ ചോദിച്ചു. ഇതൊക്കെ സഹിക്കണം എന്നാണോ അങ്ങ് പറയുന്നത്? ആബി ഗെയിൽ ചോദിച്ചു.
ആബി ഗെയിലിനു താമസിക്കാൻ ഒരു ബന്ധു ഗൃഹം സമുദായ മൂപ്പൻ ഒരുക്കി കൊടുത്തു. അവളെ രക്ഷപ്പെടുത്തി ഇവിടെ എത്തിച്ച ഡോണറ്റിനോട് മൂപ്പനും ആബിഗെയിലും നന്ദി പറഞ്ഞു. ഡോണറ്റിന് ധാരാളം സമ്മാനങ്ങളും കൊടുത്താണ് ബരാട് വാജ സമുദായ മൂപ്പൻ യാത്രയാക്കിയത്.
തന്റെ മാതാവിനെയും സഹോദരങ്ങളേയും ഇല്ലാതാക്കിയ സ്ത്രീകളെ അടിമകളാക്കിയ ഭീകരരെ നശിപ്പിക്കുമെന്ന് അവൾ ശപഥം ചെയ്തു.
അതിന് അവൾ തന്റെ ഗ്രാമത്തിലെ ചെറുപ്പക്കാരെയൊക്കെ സംഘടിപ്പിച്ച് ഒരു സംഘടന ഉണ്ടാക്കി.ചിട്ടയായ പരിശീലനം നടത്തി. എന്തും നേരിടാൻ പ്രാപ്തിയുള്ള ഒരു സംഘം ആ ബി ഗെയിലിന്റെ നേതൃത്വത്തിൽ വളർന്നു വന്നു.
ഭീകരരെ ഇല്ലാതാക്കാൻ നടത്തിയ ഒരു പ്രത്യേക ഓപ്പറേഷനിൽ ( ഓപ്പറേഷൻ ബലോട്ട് ) ആബി ഗെയിലിന്റെ നേതൃത്വത്തിൽ ഭീകര ക്യാംമ്പ് വളഞ്ഞു. അങ്ങനെ ഒരു ആക്രമണം ഭീകരർ പ്രതീക്ഷിച്ചിരുന്നില്ല. മുഴുവൻ ഭീകരരേയും വെടിവെച്ചുകൊന്നു. ഭീകര ക്യാംമ്പ് ബോംബിട്ടു തകർത്തു കളഞ്ഞു.
ആബി ഗെയിലിനോടൊപ്പം അടിമ ക ളാക്കിയ മുഴുവൻ സത്രീകളേയും പെൺകുട്ടികളേയും അവർ മോചിപ്പിച്ചു.സമാധാനത്തിലും സഹിഷ്ണുതയിലും കഴിയുന്ന ബരോട്ട് ഗ്രാമത്തിനെ ആക്രമിക്കാൻ ഒരു ഭീകരനേയും സമ്മതിക്കില്ല എന്ന് ആബി ഗെയ്ൽ പ്രസ്താവിച്ചു. തന്റെ അമ്മയേയും സഹോദരൻമാരെയും നഷ്ടപ്പെട്ടതിൽ ആബി ഗെയിൽവേദനിച്ചു.ആബി ഗെയ്ലിനെ ജനങ്ങളുടെ രാജ്ഞിയായി ഗ്രാമമൂപ്പൻ പ്രഖ്യാപിച്ചു. ഇനി ഒരു ഭീകരനും ബലോട്ട് ഗ്രാമത്തിലാ ബാൽ ബിന യിലോ അക്രമവുമായി കാലു കുത്തില്ല എന്ന് രാജ്ഞി ആബി ഗെയിൽ പ്രഖ്യാപിച്ചു. സ്നേഹവും സഹവർത്തിത്വവും സഹിഷ്ണുതയും ആയിരിക്കും നമ്മുടെ മതം. ജാതീയമായോ മത പരമായോ വർണ്ണവിവേചനമോ ആയ ഒരു തരത്തിലുള്ള വേർതിരിവുകളും ഈ ഗ്രാമം അംഗീകരിക്കുന്നില്ല.സ്നേഹം മാത്രമാണ് നമ്മുടെ മതം. സ്നേഹത്തിലൂടെയും സഹകരണത്തിലൂടെയും സഹവർത്തിത്വത്തിലൂടെയും പുതിയ ഒരു ബരോട്ട് ഗ്രാമം പടുത്തുയർത്തി അക്രമങ്ങളെ അമർച്ച ചെയ്ത് ഗ്രാമത്തിന്റെ പ്രിയങ്കരിയായ രാജ്ഞിയായി ആബി ഗെയിൽ ഗ്രാമം ഭരിക്കുന്നു.
- ശുഭം -
✍️മജു.
💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃
No comments:
Post a Comment