.
വിദ്യാർത്ഥികൾ രാഷ്ട്രീയം
പഠിക്കണം.ജനാധിപത്യസംവിധാനത്തിൽ
അത് അനിവാര്യമാണ്.അവകാശങ്ങൾ
നിഷേധിക്കുന്നുവെങ്കിൽ ചോദ്യം
ചെയ്യണം.വ്യവസ്ഥാപിതമാർഗത്തിൽ
പരിഹാരം തേടണം.നയപരമായ സമീപനം
എല്ലാ സംഘടനകളും
സ്വീകരിക്കണം.ആശയങ്ങൾ തമ്മിൽ ആണ്
പോരാടെണ്ടത്.വ്യക്തി ബന്ധങ്ങൾ തകരാൻ
ഇടവരരുത്. കലാലയങ്ങളെ
കലാപകലുഷിതമാക്കി വിദ്യാർത്ഥികളുടെ
ഭാവി തുലയ്ക്കുന്ന നിലപാടിൽ നിന്ന്
കലാലയരാഷ്ട്രീയം
മോചിതമാകണമെങ്കിൽ
നയപരമായസമീപനത്തിൽ ഊന്നിയ
കലാലയ രാഷ്ട്രീയപ്രവർത്തനം
വേണം.ഇന്നത്തെ വിദ്യാർത്ഥി
നേതാക്കൾക്ക് വിദ്യാലയങ്ങളിൽ
പഠിക്കുന്നുഎന്ന അവസ്ഥയും വേണം
രാഷ്ട്രീയപാർട്ടികളുടെ അണികളായി
പ്രവർത്തിക്കുകയും വേണം എന്ന രീതി
മാറേണ്ടതാണ്..കാക്കത്തൊള്ളായിരം
പാർട്ടികളുടെ പരീശലനകളരിയായി
വിദ്യാലയങ്ങൾ
അധഃപതീക്കരുത്.പുറമേനിന്ന് ആർക്കും
വന്ന് വിദ്യാർഥികളെ ഉപദ്രവിക്കാവുന്ന
സാഹചര്യവും ഈ കാക്കത്തൊള്ളായിരം
പാർട്ടികൾ മൂലം ഉണ്ടാകുന്നു .
. ""നാൻ പെറ്റ മകനെ
അഭിമന്യു ""എന്ന ഒരമ്മയുടെ വിലാപം
ഇപ്പോഴും മാറ്റൊലികൊള്ളുന്നു.
""വിദ്യാർഥികളുടെ പ്രഥമവും
പ്രധാനവുമായകർത്തവ്യം
രാജ്യസേവനത്തിനാവശ്യമായ ജ്‌ഞാനം
ആവോളം നേടലാണ്.'"--ഗാന്ധിജി.
പ്രബുദ്ധകേരളത്തിൽ ഇനി ഒരു
കലാലയത്തിലും ഒരു വിദ്യാർഥിക്കും
ഇതുപോലൊരു ദുർവിധി ഉണ്ടാവാൻ പാടില്ല.
✍️മജു ( Dated 3 July 2018)
No comments:
Post a Comment