Friday, July 31, 2020

അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ-30 ബോംബെ ഡൈയിങ്ങ്.



പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന സമയം. എറണാകുളം എം.ജി റോഡിലുള്ള ബോംബെ ഡൈയിങ്ങ് ഷോറൂമിൽ  ഷർട്ടിനുള്ള തുണി മുറിച്ചെടുക്കുകയായിരുന്നു.

 അന്ന് റെഡിമെയ്ഡ് ഷർട്ടുകൾ കുറവായകാലമായിരുന്നു.

   റോളുകളാക്കി വച്ചിരുന്ന ഓരോന്നും താഴെ ഇറക്കി ഷർട്ട് സെലക്ട് ചെയ്തു. ഒരു ഷർട്ട് എടുക്കാനായിരുന്നു പദ്ധതി ഇട്ടിരുന്നത്. ഷർട്ട് തുണി നോക്കി നോക്കി രണ്ട് ഷർട്ടിൻ്റെ തുണികൾ എനിക്ക് ഒരു പോലെ ഇഷ്ടപ്പെട്ടു. പിന്നെ ഒന്നും നോക്കിയില്ല എൻ്റെ അളവിനുള്ള ഷർട്ടിൻ്റെ തുണി രണ്ടും മുറിച്ചു.ബില്ലടിച്ചു.

അപ്പോഴാണ് നൂറു രൂപ കുറവുളളതായി മനസിലായത്. കയ്യിലുണ്ടായിരുന്ന രൂപ അവിടെ കൊടുത്തു. ഷർട്ടിൻ്റെ തുണി അവരുടെ കസ്റ്റഡിയിൽ വച്ചു. നാളെ ബാക്കി പൈസയായ നൂറു രൂപ അടച്ച് തുണി വാങ്ങിക്കോളാനും പറഞ്ഞു.

      വൈകുന്നേരം ക്ലാസും കഴിഞ്ഞ് വീട്ടിൽ എത്തിയ ഞാൻ അച്ഛൻ തന്നതിൽ കൂടുതൽ രൂപയ്ക്ക് തുണി എടുത്ത കാര്യം പറഞ്ഞില്ല. എൻ്റെ ഒരു ബന്ധുവിൻ്റെ കയ്യിൽ നിന്ന് നൂറു രൂപ കടം വാങ്ങി .പിറ്റേ ദിവസം ബോംബെ ഡൈയിങ്ങ് ഷോറൂമിൽ ബാക്കി നൂറു രൂപ കൊടുത്ത്  ഷർട്ട് പീസ് സ്വന്തമാക്കി.തയ്യൽക്കാരൻ്റെ കയ്യിൽ കൊടുത്തു.

 രണ്ടാഴ്ചത്തെ കാത്തിരിപ്പിനു ശേഷം തയ്ച്ചുകിട്ടി. വളരെ മനോഹരമായ ഷർട്ടുകളായി മനസിൽ സൂക്ഷിക്കുന്ന രണ്ട് ഷർട്ടുകളാണ് അവ ഇന്നും എനിക്ക്.ആഷർട്ടുകൾ സേവനം അനുഷ്ടിച്ച് എന്നോ കീറിപ്പോയിരുന്നു.എന്നാലും മറക്കാൻ പറ്റാത്ത ഓർമ്മക ളാണ് ആഷർട്ടുകൾ.

   ഇന്നും ഇഷ്ടപ്പെട്ട സാധനം കണ്ടാൽ കയ്യിൽ പൈസ ഉണ്ടോ ഇല്ലയോ എന്ന് നോക്കാതെ ചാടി വീഴുന്ന സ്വഭാവം എനിക്കുണ്ട്. അത് മാറ്റി എടുക്കാൻ ശ്രമിക്കുന്നുമുണ്ട്.

    ഒരു കാര്യം എനിക്കുറപ്പാണ്. ഉദ്ദേശ ശുദ്ധിയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ആളും അർത്ഥവും തനിയേ ഉണ്ടായിക്കോളും. അതെൻ്റെ അനുഭവമാണ്.

                (തുടരും)
✍️M@ju.

 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

Monday, July 27, 2020

Different techniques to escape from enimies



1.Snail (ഒച്ച്)
The snail has a shell.
When it senses danger
It withdraws its body into the shell.

2.Millipede (അട്ട)

When something touches the millipede it coils round and it lies without any movement.

3.Lizard (പല്ലി)
 
  When it senses the presence of enemy
It breaks off the tip of the tail.
The enemy will be attracted by the tail.
By this time lizard escapes.

4.Calotes (ഓന്ത് )

It can change its colour.
So enemies cannot easily recognise it.

5.Squid (കണവ)
    They have ink container in.
It can send out an ink into the water.
In this coloured water
Enimies cannot see the squid .
Escapes mixing ink in water.

6 . Porcupine (മുള്ളൻപന്നി )

Its body is covered with darts.
Darts the thorns on its body at the enemy.

✍️M@ju.

അനുഭവങ്ങൾ പാളിച്ചകൾ ,സ്മരണകൾ-30



ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴുള്ള ഒരു സംഭവം ഓർമ്മ വരികയാണ്.SFI യുടെ പാനലിൽ മത്സരിച്ച് ക്ലാസ് ലീഡറായിരിക്കുകയാണ്.ലീഡറാണ് ചോക്ക് എടുത്തു കൊണ്ടുവരേണ്ടതും ക്ലാസിൽ ടീച്ചർ ഇല്ലാത്തപ്പോൾ സംസാരിക്കുന്ന കുട്ടികളുടെ പേര് എഴുതി വയ്ക്കേണ്ടതും.
       ഒരു ദിവസം ലാസ്റ്റ് പിരീയഡ് രചനാ പുസ്തകം കെട്ടി സ്റ്റാഫ് റൂമിൽ കൊണ്ട് വയ്ക്കാൻ ചെന്നപ്പോൾ സ്റ്റാഫ് റൂമിന് മുൻവശത്ത് നിറയെ ആൺകുട്ടികൾ കൂടി നിൽക്കുന്നുണ്ടായിരുന്നു. അവരുടെ ഇടയിൽ കൂടി കയറി ഞാൻ രചനാ പുസ്തകം ടീച്ചറുടെ മേശപ്പുറത്ത് വച്ച് തിരിച്ചിറങ്ങുമ്പോൾ കൂടി നിൽക്കുന്ന ആൺകുട്ടികളുടെ തുടയിൽ പട പട അടി വീണു കൊണ്ടിരുന്നു.കൊമ്പൻ മീശയൊക്കെ വച്ച അദ്ദേഹം യു.പി.ക്ലാസിലാണ് പഠിപ്പിച്ചിരുന്നത് എന്നാണ് എൻ്റെ ഓർമ്മ. എന്നെ അദ്ദേഹം പഠിപ്പിച്ചിട്ടില്ല. രാവിലെ 9 മണിക്ക് സ്കൂളിലെത്തുന്ന അദ്ദേഹം എല്ലാ ക്ലാസിനു മുമ്പിലൂടെയും റോന്ത് ചുറ്റുകയും വിക്രസ് കാണിക്കുന്നവരെ ചൂരലുകൊണ്ട് പെടക്കുകയും ചെയ്യും.
     കുട്ടികളൊക്കെ സ്റ്റാഫ് റൂമിനു മുന്നിൽ നിന്ന് വിരണ്ടോടി. ഞാൻ രചനാ പുസ്തകം വച്ച് സമാധാനത്തിൽ പതുക്കെ പുറത്തേക്കിറങ്ങി നടക്കുമ്പോൾ എൻ്റെ തുടയിലും വീണു ചൂരൽ.ഞാൻ നിന്നടുത്ത് നിന്ന് തന്നെ തിരിഞ്ഞു നിന്നു. ഇതെന്താ എന്നെ തല്ലിയത് എന്ന് മനസിൽ വിചാരിച്ച് വീണ്ടും നടന്ന് ക്ലാസിൽ എത്തി.സ്കൂൾ വിട്ടു. വീട്ടിൽ എത്തി.തുടയിലെ അടിയുടെ പാട് ചുവന്ന് തടിച്ചിരുന്നു. എനിക്ക് സങ്കടം വന്നു.ഞാൻ അച്ഛനോട് വിവരം പറഞ്ഞു.
"നീ നാളെ ഹെഡ്മിസ്ട്രസിനോട് " വിവരം പറയാൻ പറഞ്ഞു അച്ഛൻ.
     പിറ്റേ ദിവസം രാവിലെ സ്കൂളിൽ ചെന്നതും ഞാൻ ഹെഡ്മിസ്ട്രസിൻ്റെ ഓഫീസ് മുറിയിൽ കയറി കാര്യം ധരിപ്പിച്ചു. അവർ മൂളി കേട്ടു. സാർ അങ്ങനെ തല്ലില്ലല്ലോ എന്നും പറഞ്ഞു.ഈ സമയം എൻ്റെ ക്ലാസ് ടീച്ചർ ഒപ്പിടാൻ അവിടെ എത്തിയിരുന്നു. ഞാൻ ഹെഡ്മിസ്ട്രസിൻ്റെ മറുപടി കേട്ട് ഒന്നും മിണ്ടാതെ ഇറങ്ങി പോന്നു.
    ക്ലാസിൽ ക്ലാസ് ടീച്ചർ വന്നപ്പോൾ പിന്നെയും കിട്ടി: "ഞങ്ങൾ വരെ ഹെഡ്മിസ്ട്രസിൻ്റെ മുന്നിൽ നിന്ന് അങ്ങനെ പറയാൻ ധൈര്യം കാണിച്ചിട്ടില്ല "എന്നു പറഞ്ഞു. അതിനും ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. അതിന് ഞാൻ എന്താണ് പറഞ്ഞത്: "എന്നെ സാറ് ഒരു കാര്യവുമില്ലാതെ തല്ലി" എന്ന് വിനയ പുരസരം എൻ്റെ അച്ഛൻ പറഞ്ഞതനുസരിച്ച് പറഞ്ഞു. അല്ലാതെ ഇതിൽ പ്രത്യേകിച്ചൊന്നും ഇല്ല.
    പിൽക്കാലത്ത് ഞാൻ അധ്യാപകനായി ജോലി ചെയ്യുമ്പോൾ ആറാം ക്ലാസിൽ പഠിപ്പിക്കുമ്പോൾ ക്ലാസിൽ കുട്ടികൾ പന്ത് കൊണ്ടുവന്ന് പഠിപ്പിക്കുമ്പോൾ അതും പിടിച്ചിരുന്ന് തിരിപ്പിക്കുന്നത് കണ്ട് ആ പന്ത് ഞാൻ വാങ്ങി മേശപ്പുറത്ത് വെച്ചു. സാധാരണ ഗതിയിൽ ഇങ്ങനെ എന്തെങ്കിലും മേടിച്ച് വച്ചാൽ ക്ലാസ് കഴിയുമ്പോൾ കൊടുക്കുകയാണ് പതിവ്. രണ്ടാമത്തെ പിരീയ ഡാണ് സംഭവം.ഞാൻ ബോർഡിൽ എഴുതുന്ന സമയത്ത് ഒരു വിദ്വാൻ പന്ത് അടിച്ചുമാറ്റി. പന്ത് ആരാണ് എടുത്തതെന്ന് പറഞ്ഞില്ലെങ്കിൽ എല്ലാവർക്കും അടി കിട്ടും എന്ന്  ഞാൻ വിരട്ടി. അപ്പോൾ ഒരു കുട്ടി വേറൊരു കുട്ടിയുടെ പേര് പറഞ്ഞു. അവൻ്റെ കയ്യിൽ ഒരു അടി കൊടുത്തു.എന്നിട്ടും പന്ത് കിട്ടിയില്ല. ഞാനല്ല എടുത്തതെന്ന് അവനും. അതവിടെ അവസാനിച്ചു. ഞാൻ ക്ലാസ് തുടർന്നു.
     11:30 ൻ്റെ ഇടവേള ബെല്ലടിച്ചതും ഞാൻ ക്ലാസിൽ നിന്നിറങ്ങി സഹപ്രവർത്തകരുമായി സംസാരിച്ചു നീങ്ങുമ്പോൾ അപ്പോൾ ഞാൻ അടിച്ച കുട്ടി ഹെഡ്മാസ്റ്ററെ കണ്ട് പരാതി ബോധിപ്പിക്കാൻ പോയിരിക്കുകയാണെന്ന് മറ്റു ചില കുട്ടികൾ എനിക്ക് വിവരം തന്നു.
      ഞങ്ങൾ സ്റ്റാഫ് റൂമിൽ നടന്നു ചെന്ന് ഞങ്ങളുടെ സ്ഥലങ്ങളിൽ ഇരുന്നപ്പോഴും ഹെഡ്മാസ്റ്റർ കുട്ടി പറഞ്ഞ പരാതി എന്നോട് പറഞ്ഞില്ല.
ആ കുട്ടി ഹെഡ്മാഷിൻ്റെ മുറിയിൽ നിന്ന് (അത് ഞങ്ങളുടെ സ്റ്റാഫ് റൂം കൂടി ആയിരുന്നു) ഇറങ്ങി പോകുന്നത് ഞാൻ കണ്ടിരുന്നു. പോരാത്തതിന് മറ്റ് കുട്ടികൾ മുന്നറിവ് തന്നിരുന്നല്ലോ. ഞാൻ വിഷയം അങ്ങോട്ടു പറഞ്ഞു. അപ്പോൾ മാഷ് പറഞ്ഞു: ''ഓടടാ എന്നു പറഞ്ഞ് " ഞാൻ അവനെ ഓടിച്ചു എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.
     അപ്പോൾ പഴയ സംഭവമാണ് എനിക്ക് ഓർമ്മ വന്നത്. ഇടവേളകഴിഞ്ഞ് ബെല്ലടിച്ചു. അവൻ വികൃതി ആയിരുന്നു. പക്ഷേ അവനല്ല അത് എടുത്തത്, അതുകൊണ്ടാവണം അവൻപരാതിയുമായി എത്തിയതെന്ന് ഞാൻ ഊഹിച്ചു. ഞാൻ നേരെ അവൻ്റെയടുത്തെത്തി. നീ അല്ല പന്തെടുത്തതെങ്കിൽ നിന്നെ അടിച്ചത് തെറ്റായിപ്പോയി എന്ന് പറഞ്ഞ് അവനെ ചേർത്തുനിർത്തി. അപ്പോൾ അവന് വളരെ സന്തോഷമായി.
   നിരപരാധികളായവർ ശിക്ഷിക്കപ്പെടുമ്പോൾ അവർക്കുണ്ടാവുന്ന വേദന എൻ്റെ അനുഭവത്തിൽ നിന്ന് മറ്റുള്ളവർക്കും ഉണ്ടാവാതിരിക്കാൻ ഞാൻ കരുതൽ എടുക്കാറുണ്ട്.ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാതിരിക്കട്ടെ.

                       (തുടരും)

✍️മജു.

🥇🥇🥇🥇🥇🥇🥇🥇🥇

Sunday, July 26, 2020

Cleanliness



Always keep your surroundings neat and clean.

Keep our school and compound clean.

Never drop waste things in the class.

Never throw garbage anywhere.

Collect the trash and put in the waste bin.

Pick the waste materials up and dump in the trash bin.

Should not throw rubbish on the ground.

Never dispose scrap in public places.

Collect the scraps and hand it over to a scrap dealer.

Never litter.

Always keep your chappals out side of the class.

Never go to toilet without chappals.

Never bring wet umbrellas in to the class.

Don't drop waste papers on the floor.

Never scrible on the wall.

Sweep the class everyday.

Don't bring plastic kits to the school.

Never throw empty bottles on the compound.

Should not waste food.

Never drop food on the floor.

Pick the dropped food up and put in the dust bin.

Never eat dropped food.

Should not dump rubbish on the yard.

Don't spit in public places.

Never piss outside of the toilet.

Should not pee on the yard.

Never pass urine on the way side.

Keep toilet clean after use.

Use enough water in the toilet.

Always use soap and water after visiting toilet.

Wash your hands well with soap and water .

Ensure individual cleanliness.

Do morning routines regularly.

Visit toilet early in the morning.

Take bath twice a day.

Brush your teeth up twice a day.

Cut your nail once in a week.

Comb your hair well.

Keep your dress clean.

Drink plenty of pure water a day.

Drink potable water only.

Should not drink raw water.

Never drink impure water.

Use boiled water to drink.

If you are not well, no need to come to the school.

Stay at home and
take rest.

If you have a communicable disease, never come to the class before recovery.

It may spread to other children.

If you got a cold,  keep a kercheif with you.

Blow your nose
well.

Wipe your nose with tissue paper after blowing.

When you sneeze cover your mouth and nose with your hands.

When you cough, wrap your mouth with a kerchief.

Wash your hands well  before and after the food.

Dry your hands with a towel after washing.

Gargle well after every meal.

Avoid soft drinks and and junk foods.

Never eat raw vegetables without washing.

Should not eat fruits before washing well.

✍️M@ju

Class room English for teachers



Discipline.
Somebody is talking there, who is that?
Don't talk during the class.
You may talk, but in a normal voice.
Would you please give rest to your tongue, Anupama?
Could you please close your mouth, Aneesh?
Keep your mouth closed, please.
What are you talking about, Akhil?
Please help me to maintain the discipline of the class.
A noisy class won't help us to learn well.
Avoid unnecessary talks.
Pay your attension please.
All of you please listen to me.
Let me compleate, don't interfere, please.
Don't leave your seat without permission.
Don't get up from the seat.
Ask permission to leave your seat.
Keep discipline of the class even in the absence of your teacher.
I will return within no time, please keep quite till then.
I am just coming, don't wander in the class.
Keep the silence till then.
Akhil, please watch, and note the names.
Don't walk in the class.
Never go out of the class without permission.
All of you please stand up,  raise your hands,  down your hands,  turn left,   turn straight,  turn right, and  turn straight.
Please be seated.
Take your seat.
Get back your seat.
Go back to your seat.
Fold your arms, please
Free your arms.
Don't shout in the class.
Never use vulgar language in the class.
Don't use offensive words.
should not use swear words.
Don't call friends by  nick names.
Don't tease others.
should not abuse others.
Don't play pranks.
Don't fight each other.
Don't try to play your tricks on me.
should not quarrel on silly matters.
What was the quarel about?
Never mind, leave it.
Forgive him.
Say sorry to him.
Apologise to him.
Never hurt others.
Respect rights of fellow students.
Never behave like that.
Never repeat such incidents.
How dare you to do that ?
How disgraceful incident it was!
Misbehaviour should not be allowed.
Never be a nuisanse to your classmates.
Respect fellow human beings.
Be honest.
Never tell lies.
Always try to tell truth.
Follow rules of the class.
Never violate school rules.
Be punctual.
Be polite.
Be helpful.
Be kind.
Stop making noise.
Who is making noise?
Who is drumming fingers on the table?
It is annoying, don't do like that.
I told you several times, never repeat.
This is too much.
Mind your own business.
It is none of your business.
Did you slap him? If you repeat, I will inform your parents.
Why did you pinch her?
Did you beat him? For what?/
Why did you hit him?
Never repeat, I will punish you.
Remain in your seat until the bell goes,
Don't rush,wait untill the bell rings.
Collect your belongings before leaving the class.
Put your study materials inside the bag before going.
✍️M@ju

Wednesday, July 22, 2020

മൊബൈൽ ഫോൺ ഹാങ്ങാവാതിരിക്കാൻ

.

നിങ്ങളുടെ ഫോൺ ഹാങ്ങ് ആവുന്നത് ഒഴിവാക്കാനും വേഗത കൂട്ടാനും താഴെ പറയുന്ന കാര്യങ്ങൾ ഫോണിൽ ചെയ്തു വച്ചാൽ നന്നായിരിക്കും. നേരത്തെ തന്നെ ഇതു ചെയ്തവർ ഇനി ചെയ്യേണ്ട.

         ആദ്യം നമ്മുടെ ഗ്രൂപ്പ് തുറക്കുക.അതിൻ്റെ മുകളിൽ വലതുവശത്ത് മൂന്ന് കുത്തുകൾ (Dots) താഴേക്ക് കാണാം. അതിൽ ക്ലിക്ക് ചെയ്യുക.. അപ്പോൾ Group info എന്നു കാണാം. Group info യിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ തുറന്നു വരുന്നതിൽ Media visibility എന്നു കാണാം. അതിൽ ക്ലിക്ക് ചെയ്യുക, തുറന്നു വരുന്നതു ശ്രദ്ധിക്കുക. പച്ച നിറം Default (yes) ൽ ആണ് കാണുന്നതെങ്കിൽ അതിൽ നിന്ന് മാറ്റി ഏറ്റവും താഴെ മൂന്നാമത്തെതിൽ NO എന്നതിൽ ക്ലിക്ക് ചെയ്യുക.. അപ്പോൾ അവിടെ പച്ച നിറം വരും. എന്നിട്ട് OK കൊടുക്കുക. ഇപ്പോൾ വീഡിയോയും ഫോട്ടോയും ഫയലുകളും ഗ്രൂപ്പിൽ മാത്രമേ കാണൂ. ഗാലറിയിലോ ഫോണിൻ്റെ മെമ്മറിയിലോ ഒന്നും പോകില്ല.

ഇനി ഈ ഗ്രൂപ്പിൽ വരുന്ന ഫോട്ടോയും വീഡിയോയും വോയിസ് മെസേജും പിഡിഫ് ഫയലുകളും പാട്ടുകളും ഗ്രൂപ്പിൽ ഡിലീറ്റ് ആക്കുന്നതോടുകൂടി പോയിരിക്കും. എല്ലാ ഗ്രൂപ്പിലും വേണമെങ്കിൽ ഇങ്ങനെ ചെയ്യാം. പിന്നെ ഗാലറിയിലേക്കൊന്നും പോകില്ല.

      ഇനി ഇത് ചെയ്തു കഴിഞ്ഞാലും നേരത്തെ വന്ന ചിത്രങ്ങളും വീഡിയോകളും ഗാലറിയിൽ ഉണ്ടാകും. അത് ഡിലീറ്റ് ചെയ്ത് കഴിഞ്ഞാലും വീഡിയോകളും പാട്ടും പി ഡി ഫ് ഫയലുകളും ഫോണിൽ കിടക്കുന്നുണ്ടാവും. അത് കളയാൻ File manager എന്ന ഒരു ആപ്പ് നിങ്ങളുടെ മൊബൈലിൻ്റെ മുൻവശത്തു തന്നെ കിടക്കുന്നുണ്ടാവും.File manager തുറക്കുക.
അപ്പോൾ images, videos,Docs,music, WhatsApp , Instagram എന്നൊക്കെ കാണാം. അത് ഓരോന്നും തുറന്ന് ആവശ്യമില്ലാത്ത തെല്ലാം ഡിലീറ്റ് ആക്കുക. വളരെ അത്യാവശ്യം ഉള്ളത് ഡിലീറ്റാക്കാതിരിക്കാനും പറ്റും. ഡിലീറ്റാക്കേണ്ടത് സെലക്റ്റ് ചെയ്ത് ഡിലീറ്റാക്കിയാൽ മതി. (File manager app ഫോണിൽ ഇല്ലെങ്കിൽ Play store ൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കുക)

 ധാരാളം ആവശ്യമുള്ളത് ഉണ്ടെങ്കിൽ  പെൻഡ്രൈവിൽ സേവ് ചെയ്യുക, എന്നിട്ട് ഡിലീറ്റ് ചെയ്താൽ മതി.
ഇപ്പോൾ നിങ്ങളുടെ ഫോണിൽ ധാരാളം സ്ഥലം (Storage ) ഉണ്ടാകും. നല്ല വേഗത കിട്ടുകയും ചെയ്യും.ഫോൺ ഹാങ്ങാവുക മുതലായ പ്രശ്നങ്ങൾ ഉണ്ടാവുകയുമില്ല.

    Media visibility യിൽ Noആക്കി കഴിഞ്ഞാൽ പിന്നെ ഒന്നും തന്നെ ഫോണിൻ്റെ വേറൊരു ഭാഗത്തും പോകില്ല എന്നു പറഞ്ഞുവല്ലോ.

ഇനി എന്തെങ്കിലും വീഡിയോ, മെസേജ് നിങ്ങൾക്ക് ഗ്രൂപ്പിൽ സൂക്ഷിക്കണം എങ്കിൽ ആ മെസേജിൽ അമർത്തുക. അപ്പോൾ മുകളിൽ ഒരു നക്ഷത്ര ചിഹ്നം വരും. അതിൽ sച്ച് ചെയ്യുക. Stared മെസേ ജൊഴികെയുള്ള തൊക്കെ ക്ലിയർ ചാറ്റ് കൊടുക്കുമ്പോൾ ക്ലിയർ ചെയ്യാൻ കഴിയുന്ന താണ്.

   നമ്മൾ എങ്ങനെയൊക്കെ ഡിലീറ്റാക്കിയാലും നമ്മുടെ ഫോണിലുള്ള മേസേജുകളൊക്കെ വീണ്ടെടുക്കാനുള്ള സാങ്കേതിക വിദ്യ ഉണ്ട്. നമുക്ക് എന്തായാലും ഡിലീറ്റാക്കിയ മെസേജ് വീണ്ടെടുക്കേണ്ട ആവശ്യം വരുന്നില്ലല്ലോ.

     ഇക്കാര്യങ്ങൾ അറിയാത്തവരുണ്ടെങ്കിൽ അവർക്കു വേണ്ടിയാണ് ഈ കുറിപ്പ്.

                               സസ്നേഹം
                                  ✍️Maju.

Tuesday, July 14, 2020

കണ്ണൻ്റെ കുസൃതികൾകണ്ണൻ്റെ കുസൃതികൾ (കഥാരൂപത്തിൽ)




  കണ്ണൻ മഹാകുസൃതിക്കാരനാണെന്ന് അമ്മയ്ക്കറിയാം. ഈയിടെയായി കണ്ണൻ്റെ കുസൃതി അല്പം കൂടുന്നുണ്ട്. ചുട്ട അടി കൊടുക്കണം. അമ്മ വടിയെടുത്തു.കോപം കൂടിയപ്പോൾ അമ്മയുടെ കണ്ണുകൾ ചുവന്നിരുന്നു.
കണ്ണനെത്തേടി അമ്മ കാട്ടിൽ മുഴുവനും നടന്നു. കാട്ടിൽ നടക്കുമ്പോേൾ വഴിയരികിൽ പൂവിലിരിക്കുകയായിരുന്ന കരിവണ്ടിനോടും തുമ്പിയോടും കണ്ണനെ കണ്ടോ എന്ന് അമ്മ ചോദിച്ചു. "ഇല്ല ഞങ്ങൾ കണ്ടില്ല " എന്നും പറഞ്ഞ് ആ കരിവണ്ടും തുമ്പിയും മൂളിപ്പാട്ടും പാടിക്കൊണ്ട് പറന്നകന്നു. ചെടികളിൽ കണ്ട പൂച്ചെണ്ടുകളോടും " ഉണ്ണിക്കണ്ണനെ കണ്ടോ" എന്ന് അമ്മ ചോദിച്ചു.അതു കേട്ട് പൂച്ചെണ്ടുകൾ ഒന്നും മിണ്ടാതെ നിന്നു. അപ്പോർ ആ വഴി വന്ന പേട മാനോടും അമ്മ ഇതേ ചോദ്യം ചോദിച്ചു.കണ്ണനെ ഞാൻ കണ്ടിട്ടേയില്ല എന്നായിരുന്നു പേടമാൻ അമ്മയോട് പറഞ്ഞത്.പിന്നെ അമ്മ കാളിന്ദി നദിക്കരയിൽ ചെന്ന് കുഞ്ഞോളങ്ങളോട് "എൻ്റെ ഉണ്ണിക്കണ്ണനെ കണ്ടോ?" എന്നു ചോദിച്ചു.കുഞ്ഞോളങ്ങളും കണ്ണനെ കണ്ടില്ലെന്നു പറഞ്ഞു.
അപ്പോഴേക്കും നടന്ന് നടന്ന് അമ്മയുടെ കാല് കുഴഞ്ഞിരുന്നു.അമ്മ തിരിച്ചു പോകാനൊരുങ്ങി. അപ്പോഴാണ് കാടിൻ്റെ ഉള്ളിൽ നിന്ന് മനോഹരമായ ഓടക്കുഴൽ വിളി ഉയർന്ന് കേട്ടത്. ഹായ് ! അതെൻ്റെ ഉണ്ണിക്കണ്ണൻ്റെ ഓടക്കുഴൽ വിളിയാണല്ലോ. ആ ഓടക്കുഴൽ വിളി കേട്ടപ്പോൾ അമ്മയുടെ മുഖത്ത് വല്ലാത്ത സന്തോഷം നിറഞ്ഞു.
കയ്യിൽ കണ്ണനെ അടിക്കാനായി എടുത്തിരുന്ന വടി താഴെ വീണുപോയി. മുഖത്ത് നല്ല നിലാവു പോലുള്ള ഒരു പുഞ്ചിരി വിടർന്നു.അമ്മ തൻ്റെ കണ്ണൻ്റെ ഓടക്കുഴൽ വിളി കേട്ട് കൊണ്ട് എല്ലാം മറന്ന് അതിൽ ലയിച്ചു പോയി.
✍️Maju. (കടപ്പാട്)

  

Thursday, July 9, 2020

അനുഭവങ്ങൾ, പാളിച്ചകൾ, ബാല്യകാല സ്മരണകൾ-29 പ്രചോദനം



എനിക്ക് മൂന്ന് വയസോ നാല് വയസോ ഉള്ളപ്പോൾ ഒരു കടലാസിൽ ഞാൻ എന്തോ ഒരു ചിത്രം കുത്തിവരച്ചിട്ടു. എൻ്റെ ചിത്രം അതി മനോഹരമാണെന്ന് എൻ്റെ മുത്തച്ഛൻ (അമ്മയുടെ അച്ഛൻ ) പ്രശംസിച്ചു പറയുക മാത്രമല്ല എൻ്റെ അമ്മയോടും എൻ്റെ അച്ഛനോടും ഞാൻ ചിത്രം വരച്ചത് അതി മനോഹരമായിട്ടുണ്ടെന്നും പ്രശംസിച്ചു പറയുകയുണ്ടായി. ഞാൻ എന്താണ് വരച്ചതെന്നൊന്നും ഇന്ന് ഞാൻ ഓർക്കുന്നില്ല. പിന്നീട് ഭാവിയിൽ എന്തെങ്കിലുമൊക്കെ വരയ്ക്കാൻ എനിക്ക് പ്രചോദനമായത് ആ വാക്കുകളാണ്.
      ചിലപ്പോൾ ഒരു കുത്തിവരയായിരിക്കും. എങ്കിലും അത് നന്നായി എന്ന് പ്രോത്സാഹിപ്പിച്ചപ്പോൾ വീണ്ടും ചെയ്യാനുള്ള ഉത്സാഹം ഉണ്ടായി.
    എൻ്റെ ജീവിതത്തിലും ഇത് ഞാൻ പ്രാവർത്തികമാക്കാറുണ്ട്.ഒരു കുട്ടി പാടിയാലും എഴുതിയാലും വരച്ചാലും ഇനിയും നന്നായി ചെയ്യാൻ കഴിയും എന്ന് പ്രോത്സാഹിപ്പിക്കാറേ ഉള്ളൂ. നമ്മുടെ പ്രോത്സാഹനം കുട്ടികളി ആഴത്തിൽ പതിയുകയും അവരുടെ ജിജ്ഞാസ ഉണരുകയും ചെയ്യും. നമുക്ക് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിൽ പിശുക്ക് കാണിക്കാതിരിക്കാം. അതിന് പ്രത്യേകിച്ച് യാതൊരു ചിലവുമില്ല.
✍️മജു.

ഞാൻ വരച്ച ചിത്രങ്ങൾ - 111


Wednesday, July 8, 2020

ഞാൻ വരച്ച ചിത്രങ്ങൾ - 110


സാക്ഷരത


     
പുസ്തകപ്രേമത്തെക്കാൾ സ്ഥായിയായ സാക്ഷരതാ ലക്ഷ്യമില്ല.ഒരു
കുട്ടിക്കും പുസ്തകവായനയുടെ ആനന്ദം നിഷേധിക്കാവതല്ല.
" എഴുതാനും വായിക്കാനും കഴിയുന്നത് ഭാഗ്യം ഭാഗ്യം.തന്നത്താനേ
എഴുന്നേറ്റുനടക്കാൻ കഴിയുന്നത് ഭാഗ്യം ഭാഗ്യം".സാക്ഷരതാ
പ്രസ്ഥാനം കേരളത്തിൽ സമ്പൂർണ്ണ സാക്ഷരതാ നേടുന്നതിന്
വേണ്ടി പ്രവർത്തിക്കുന്ന സമയത്തു ഉയർന്നു കേട്ട വരികളാണ്
അത്.സമ്പൂർണ്ണ സാക്ഷരത എന്നതിന് ഔപചാരിക വിദ്യാഭ്യാസം
എന്നർത്ഥമില്ല.ഔപചാരിക വിദ്യാഭ്യാസം വേറെ.എഴുതാനും
വായിക്കാനും കഴിയാതിരുന്ന ഒരു വലിയ വിഭാഗത്തെ സാക്ഷരതാ
പ്രവർത്തനത്തിലൂടെ അക്ഷരത്തിന്റെ പുണ്യം എത്തിച്ചു
എന്നുള്ളത് വലിയ കാര്യമാണ്.
✍️മജു.Dated.6/7/2017.

ഓർമ്മകൾ



ഇളം തെന്നൽ തഴുകുന്ന ഇല
പൊഴിയുന്ന ശിശിരത്തിലും
മാർഗഴി മാസത്തിലെ
പുൽപ്പടർപ്പുകളിലെ
മഞ്ഞു തുള്ളികളും
മെയ് മാസ പുലരിയിലെ
ഗുൽമോഹർ പൂക്കളും
കുരു കുത്തി മുല്ലയും
മിഥുനത്തിലെ മഴയൊഴിയാത്ത
            ദിനരാത്രങ്ങളും
കർക്കിടകത്തിലെ തോരാമഴയും
തിരുവാതിരയിൽ തിരിമുറിയാതെയും
ഓർമ്മകൾ..... ഓർമ്മകൾ.........
✍️ മജു. Dated.6/7/2017.

Monday, July 6, 2020

മദർ തേരേസ (ജീവ ചരിത്ര കുറിപ്പ്)


അൽബേനിയൻ ദമ്പതികളുടെ മകളായി മാസിഡോണിയയിൽ 1910 ഓഗസ്റ്റ് 26ന് മദർ തേരേസ ജനിച്ചു. യഥാർത്ഥ പേര് ആഗ്നസ് ബോജസ് ക്യു എന്നായിരുന്നു.
           1928ൽ കന്യാസ്ത്രീ മഠത്തിൽ ചേർന്നു.തുടർന്ന് തേരേസ എന്ന പേര് സ്വീകരിച്ചു.19-ാം വയസ്സിൽ ഇന്ത്യയിൽ എത്തി.കൽക്കത്തയിൽ മിഷനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസി സമൂഹം രൂപീകരിച്ചു. ജീവിതാവസാനംവരെ അഗതികളേയും അനാഥരേയും സംരക്ഷിച്ചു.


   
     1948 ൽ ഇന്ത്യൻ പൗരത്വം ലഭിച്ചു.ധാരാളം പുരസ്കാരങ്ങളും മദർ തേരേസയെ തേടി എത്തി.1979 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം, 1962 ൽ പദ്മശ്രീ, മഗ്സസെ,1972 ൽ ജവഹർലാൽ നെഹ്റു രാജ്യാന്തര സമാധാനസമ്മാനം അവയിൽ ചിലതാണ്.
      1980 ൽ രാജ്യം പരമോന്നത ബഹുമതിയായ ഭാരത രത്നം നൽകി ആദരിച്ചു.
    1997 സെപ്റ്റംബർ 5ന് മഹതിയായ മദർ തേരേസ   ഈ ലോകത്തോട് വിട പറഞ്ഞു.
✍️ മജു

Friday, July 3, 2020

മൂത്തോർവാക്കും മുതുനെല്ലിക്കയും


.
#ഗുണപാഠകഥകൾ
ഒരു കാട്ടിൽ വികൃതിയായ ഒരു കുട്ടി കൊമ്പനാനയും തൊട്ടടുത്ത മരത്തിൽ ഒരു തത്തമ്മയും പാർത്തിരുന്നു. കുട്ടി കൊമ്പനും തത്തമ്മയും ചങ്ങാതിമാരായിരുന്നു. കുട്ടി കൊമ്പൻ എന്ത് കിട്ടിയാലും തത്തമ്മയ്ക്ക് കഴിക്കാൻ ഒരു പങ്ക് കൊടുക്കും. തത്തമ്മയും അതുപോലെ തന്നെ.
              ഒരു ദിവസം ഒരു കുല വാഴപ്പഴവുമായാണ് കുട്ടി കൊമ്പൻ വന്നത്.അതിൽ നിന്ന് വേണ്ട പഴങ്ങൾ എടുത്തോളാൻ തത്തമ്മയോട് പറഞ്ഞു.
      " കുട്ടി കൊമ്പാ, നിനക്ക് എവിടുന്നാണ് ഈ വഴപ്പഴങ്ങൾ കിട്ടിയത് " തത്തമ്മ ചോദിച്ചു.
" അപ്പം തിന്നാൽ പോരേ കുഴിയെണ്ണണോ?" കുട്ടി കൊമ്പൻ തിരിച്ചടിച്ചു.
  തത്തമ്മ വീണ്ടും വീണ്ടും ചോദിച്ചപ്പോൾ കുട്ടി കൊമ്പൻ പറഞ്ഞു: "അത് നാട്ടിൽ പോയി മനുഷ്യരുടെ തോട്ടത്തിൽ നിന്ന് പറിച്ചതാണ്. നാളെയും പോകണം."
തത്തമ്മ വിലക്കി."നീ അവിടെ പോകരുത്.അത് മനുഷ്യൻ മാരുടെ തോട്ടമാണ്. നീ അബദ്ധമൊന്നും കാണിക്കരുത്. നിനക്ക് അപകടം പറ്റും "
   ഇതു കേട്ട് കുട്ടി കൊമ്പൻ പറഞ്ഞു: "ഒന്നും വരില്ലെന്നേ. വലിയ തോട്ടത്തിൽ കയറി രണ്ട് വാഴക്കുല പറിച്ചാൽ മനുഷ്യരെങ്ങിനെ അറിയാൻ .പിന്നെ ഞാൻ ആരോടും പറയാതെയല്ലേ പോകുന്നത്. "
      "മനുഷ്യർ അറിയും കുട്ടി കൊമ്പാ, മനുഷ്യരെ ശരിക്ക് നിനക്ക് അറിയാത്തതുകൊണ്ടാണ്. നീ അവിടെ പോകരുത്. ഇത്രയും പ്രായമായ ഞാൻ പറഞ്ഞത് നീ കേൾക്കണം." തത്തമ്മ പറഞ്ഞു.
  തത്തമ്മയുടെ ഉപദേശം കേട്ടു കളയാമെന്ന് കുട്ടി കൊമ്പൻ തീർച്ചയാക്കി. അടുത്ത ദിവസം അവൻ നാട്ടിൽ വാഴ തോട്ടത്തിൽ പോയില്ല.
     അതിനടുത്ത ദിവസത്തെ വാർത്ത കേട്ട കുട്ടി കൊമ്പൻ ഞെട്ടിപ്പോയി.
   പൈനാപ്പിൾ കടിച്ചു തിന്ന ഗർഭിണിയായ ആനയുടെ വായ സ്ഫോടനത്തിൽ തകർന്ന് ഭക്ഷണം കഴിക്കാതെ മരിച്ചു.
   ആദ്യം തത്തമ്മയോട് ദേഷ്യമാണ് തോന്നിയത്.തത്തമ്മ പറഞ്ഞത് അനുസരിച്ചിരുന്നില്ലെങ്കിൽ താനും മനുഷ്യരുടെ കെണിയിൽപെട്ടേനേ. മൂത്തവരുടെ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കുമെങ്കിലും പിന്നീട് മധുരിക്കുമെന്ന് പറയുന്നത് എത്ര ശരിയാണ്. കുട്ടി കൊമ്പൻ ഓർത്തു.
ഗുണപാഠം: മൂത്തോർവാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും.
             - ശുഭം -
✍️ മജു.

#കലാലയ രാഷ്ട്രീയം കലാപമാകരുത്


.
    വിദ്യാർത്ഥികൾ രാഷ്ട്രീയം
പഠിക്കണം.ജനാധിപത്യസംവിധാനത്തിൽ
അത് അനിവാര്യമാണ്.അവകാശങ്ങൾ
നിഷേധിക്കുന്നുവെങ്കിൽ ചോദ്യം
ചെയ്യണം.വ്യവസ്ഥാപിതമാർഗത്തിൽ
പരിഹാരം തേടണം.നയപരമായ സമീപനം
എല്ലാ സംഘടനകളും
സ്വീകരിക്കണം.ആശയങ്ങൾ തമ്മിൽ ആണ്
പോരാടെണ്ടത്.വ്യക്തി ബന്ധങ്ങൾ തകരാൻ
ഇടവരരുത്. കലാലയങ്ങളെ
കലാപകലുഷിതമാക്കി വിദ്യാർത്ഥികളുടെ
ഭാവി തുലയ്ക്കുന്ന നിലപാടിൽ നിന്ന്
കലാലയരാഷ്ട്രീയം
മോചിതമാകണമെങ്കിൽ
നയപരമായസമീപനത്തിൽ ഊന്നിയ
കലാലയ രാഷ്ട്രീയപ്രവർത്തനം
വേണം.ഇന്നത്തെ വിദ്യാർത്ഥി
നേതാക്കൾക്ക് വിദ്യാലയങ്ങളിൽ
പഠിക്കുന്നുഎന്ന അവസ്ഥയും വേണം
രാഷ്ട്രീയപാർട്ടികളുടെ അണികളായി
പ്രവർത്തിക്കുകയും വേണം എന്ന രീതി
മാറേണ്ടതാണ്..കാക്കത്തൊള്ളായിരം
പാർട്ടികളുടെ പരീശലനകളരിയായി
വിദ്യാലയങ്ങൾ
അധഃപതീക്കരുത്.പുറമേനിന്ന് ആർക്കും
വന്ന് വിദ്യാർഥികളെ ഉപദ്രവിക്കാവുന്ന
സാഹചര്യവും ഈ കാക്കത്തൊള്ളായിരം
പാർട്ടികൾ മൂലം ഉണ്ടാകുന്നു .
. ""നാൻ പെറ്റ മകനെ
അഭിമന്യു ""എന്ന ഒരമ്മയുടെ വിലാപം
ഇപ്പോഴും മാറ്റൊലികൊള്ളുന്നു.
""വിദ്യാർഥികളുടെ പ്രഥമവും
പ്രധാനവുമായകർത്തവ്യം
രാജ്യസേവനത്തിനാവശ്യമായ ജ്‌ഞാനം
ആവോളം നേടലാണ്.'"--ഗാന്ധിജി.
പ്രബുദ്ധകേരളത്തിൽ ഇനി ഒരു
കലാലയത്തിലും ഒരു വിദ്യാർഥിക്കും
ഇതുപോലൊരു ദുർവിധി ഉണ്ടാവാൻ പാടില്ല.
✍️മജു ( Dated 3 July 2018)

Thursday, July 2, 2020

അനുഭവങ്ങൾ പാളിച്ചകൾ. ബാല്യകാല സ്മരണകൾ-28



എന്റെ ബാല്യകാലത്തു സ്കൂളിലേക്ക് രണ്ടുകിലോമീറ്റർ നടന്നാണ് പോയിരുന്നത്.നടന്നുപോകുമ്പോൾ ഞങ്ങൾ ഒരു കളി കളിക്കാറുണ്ട്.ഒരു വാഹനത്തിന്റെ പേര് ഒരാരുത്തര് പറയും. ഉദാഹരണത്തിന് കാർ, ബസ്, സൈക്കിൾ, ലോറി.

പേര് പറഞ്ഞ വാഹനം റോഡിൽകൂടി ഞങ്ങളെ കടന്നുപോകുമ്പോൾ വാഹനത്തിന്റെ പേര് പറഞ്ഞആൾക്ക് ഒരു പോയിന്റ്.

വല്ലോപ്പോഴുമാണ് ഒരു കാറോ ബസോ വരിക.ഞാൻ എപ്പോഴും സൈക്കിൾ ആണ് പറയുക.സ്കൂൾ എത്തുമ്പോൾ  20 ഓളം സൈക്കിൾ അങ്ങോട്ടും ഇങ്ങോട്ടും കടന്നു പോയിരിക്കും.സൈക്കിൾ പറഞ്ഞഞാൻ ജയിക്കും.

ഇന്ന് റോഡിൽ ഒരു സൈക്കിൾ കണികാണാൻ പോലും കിട്ടുന്നില്ല. കുറഞ്ഞ ദൂരം വല്ലാത്ത കയറ്റിറക്കങ്ങളില്ലാത്ത റോഡിലൂടെ സൈക്കിൾചവിട്ടി പോകുന്നത് നല്ല വ്യായാമവുമാണ്.

✍️മജു