Friday, October 30, 2020

അച്ഛൻ മകനയച്ച കത്തുകൾ - 8.

 

                      ഓം.

                             സ്ഥലം,

                            22. 7.1991.

മജു അറിയുന്നതിന്,


16.7.1991 ന് അയച്ച കത്തു കിട്ടി.എ.ഇ.ഒ വിസിറ്റ് കഴിഞ്ഞ് ക്ലാസ് ശരിയാകുമെന്നറിഞ്ഞതിൽ സന്തോഷിക്കുന്നു. വെക്കേഷൻ ശംബളം അന്വേഷണത്തിൽ കിട്ടില്ലെന്നാണറിഞ്ഞത്.


 സർവീസ് ബുക്കിൽ കഴിഞ്ഞ കൊല്ലത്തെ സർവീസുകൂടി എഴുതി ചേർപ്പിക്കണം. അതെല്ലാം ഇൻക്രിമെൻ്റിനും മറ്റാനുകൂല്യത്തിനും കണക്കാക്കുന്നതാണ്.


മലയാള പുസ്തകം ആവശ്യത്തിനു പോലും സ്കൂളിൽ ഇല്ല. അതു കൊണ്ട് ഇവിടെ കിട്ടാൻ സാധ്യതയില്ല.


എൻ്റെ കടലാസൊന്നും ശരിയായിട്ടില്ല. 


റജിയും ജേക്കബും 10 മണിക്ക് ഇവിടെ വന്നു. 


റജി കോളേജിൽ ചേർന്നു പഠിക്കുവാൻ അപേക്ഷ കൊടുത്തിരിക്കുകയാണ്. മിക്കവാറും അടുത്ത മാസം കിട്ടുമെന്ന് കരുതുന്നു.


ഇവിടെ കിഴക്കേപറമ്പിലെ തൈകൾക്ക് കുഴപ്പമൊന്നുമില്ല. വെള്ളത്തിൻ്റെ ശല്യമുണ്ടായില്ല.എന്നാൽ വളത്തിൻ്റെ കുറവുണ്ട്.


ഇവിടെ അമ്മയും ബിജുവും സ്കൂളിൽ പോകുന്നുണ്ട്.


 എനിക്ക് രണ്ട് മൂന്ന് ദിവസമായി വലതുകാലിൽ നീരുവന്നിരിക്കുകയാണ്. ചെരുപ്പിൻ്റെ അലർജിയാണ്. ഇന്ന് ഡോക്ടറുടെ അടുത്ത് പോകുന്നുണ്ട്. ഇവിടെ മറ്റു പറയത്തക്ക വിശേഷങ്ങൾ ഒന്നും ഇല്ല. അവിടെ നിനക്കും പ്രസാദിനും സ്വാമിക്കും കുടുംബത്തിനും സൗഖ്യമെന്നു കരുതുന്നു.എല്ലാവരേയും എൻ്റെ അന്വേഷണം അറിയിക്കണം. മറ്റു കുടുതൽ അടുത്തതിൽ, നിർത്തുന്നു.


"ചിലവു ചുരുക്കി പണം മിച്ചം വയ്ക്കുക. എങ്കിലേ ഭാവി ജീവിതം ശോഭനമാകൂ. ആഢംഭരങ്ങൾ ഒഴിവാക്കുക.എന്നാൽ അത്യാവശ്യത്തിന് ചില വാക്കുകയും വേണം."

- ഗാന്ധിജി.


                    സസ്നേഹം,

                         അച്ഛൻ.

No comments:

Post a Comment