ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എൻ.സി.സിയ്ക്ക് ചേരുകയുണ്ടായി. വളരെ അവിസ്മരണീയമായ നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ടാണ് എൻ.സി.സിയുടെ വൈകുന്നേരങ്ങളിലെ പരേഡ് കടന്നു പോയത്.
ആഴ്ചയിൽ രണ്ടു ദിവസം എൻ.സി.സി ഉണ്ടാകും. അതിന് ചുമതലയുള്ള അദ്ധ്യാപകനും പിന്നെ മിക്കപ്പോഴും പഞ്ചാബികളായ ഉദ്യോഗസ്ഥരും മാറി മാറി വരാറുണ്ട്.തലപ്പാവും താടിയുമൊക്കെ വച്ച് അജാനുബാഹുക്കളാണ് പഞ്ചാബികൾ.എൻ.സി.സിയ്ക്ക് ചേരുന്ന സമയത്ത് അതിൻ്റെ ഡ്രസ്സൊക്കെ സ്കൂളിൽ നിന്ന് തരികയാണ് പതിവ്.ഷൂസും ബെൽറ്റും ഉണ്ടാകും. ചാക്കു പോലത്തെ ട്രൗസറും ഷർട്ടും നമ്മുടെ പാകത്തിന് തിരഞ്ഞെടുക്കണം. മാസത്തിൽ ഒരു കഷണം സോപ്പു കിട്ടും ആ ഡ്രസ് കഴുകാൻ.
മുടി പറ്റെ വെട്ടിയിരിക്കണം. തൊപ്പി വയ്ക്കുമ്പോൾ മുടി കാണാൻ പാടില്ല.ചിട്ടയോട് കൂടിയ പരേഡ് രസകരമാണ്. പരേഡ് തെറ്റിക്കുന്നവരെ പഞ്ചാബി ഓഫീസർ പിടിച്ചുയർത്തും, അല്ലെങ്കിൽ തോക്ക് ഉയർത്തിപ്പിടിച്ച് രണ്ട് റൗണ്ട് ഓടിക്കും.
പരേഡ് കഴിഞ്ഞാൽ ഉണ്ടം പൊരിയും ചായയും കിട്ടുമായിരുന്നു.
ഒരു ദിവസം നേ വൽ ബെയ്സിൽ ഞങ്ങളെ കൊണ്ടുപോയി ഫയർ ചെയ്യിച്ചു. തോക്കിൻ്റെ ഭാഗങ്ങൾ പരിചയപ്പെടുത്തി തരും. വെടിയുണ്ട നിറച്ച തോക്കുമായി ഞങ്ങൾ കമിഴ്ന്ന് കിടക്കും. ടിഗറിൽ കയ്യ് വച്ച് ഫയർ എന്നു പറയുമ്പോൾ ട്രിഗർ അമർത്തണം. ഏകദേശം നൂറു മീറ്റർ അകലത്തിൽ കാണുന്ന പോയിൻ്റിൻ്റെ ഒത്ത നടുവിലാണ് കൊള്ളിക്കേണ്ടത്. ഫയറിങ്ങ് കഴിഞ്ഞ് എത്ര എണ്ണം കൊണ്ടു എന്ന് പോയി നോക്കാം. എൻ്റെ എത്രയെണ്ണം ലക്ഷ്യത്തിൽ കൊണ്ടുവെന്ന് എനിക്ക് ഓർമ്മയില്ല.
എൻ.സി.സിയുടെ ഒരു പരീക്ഷയും ആ കൊല്ലം എഴുതി. ഒരു സർട്ടിഫിക്കറ്റും കിട്ടി.
ഞങ്ങളുടെ സീനിയറായിയുന്ന ലീഡറായ കുട്ടി പിന്നീട് എയർഫോഴ്സ് ഉദ്യോഗസ്ഥനായി.
ഒമ്പതാം ക്ലാസിൽ സ്കൂൾ മാറിയതോടു കൂടി എൻ്റെ എൻ.സി.സി പഠനം ഒരു വർഷമേ ഉണ്ടായിരുന്നുള്ളൂ.
ചിട്ടയോടെയുള്ള പരേഡുകൾ കാണുമ്പോൾ എൻ.സി.സിയെ ഓർമ്മിക്കും.
(തുടരും)
✍️മജു.
🔘🔘🧿⚔️🔘🧿🧿
No comments:
Post a Comment