ഫെർണാണ്ടസ് വൈകുന്നേരത്തെ
നടത്തത്തിന് ഇറങ്ങിയതായിരുന്നു. റോഡിലൂടെ
തലങ്ങും വിലങ്ങും ഓടുന്ന പട്ടികൾ, കുഴികൾ
ചാടി വെള്ളം തെറിപ്പിച്ച് പായുന്ന വാഹനങ്ങൾ.
നടപ്പിന് വേഗത കുറഞ്ഞു.
ആ ലോചനയിൽ മുഴുകിയുള്ള നടത്തം. എന്താണ്
തന്നെ ഇത്ര ചിന്തിത നാക്കുന്നത്.
ഇത്രയും ചിന്താഭാരമുള്ളപ്പോൾ അയാൾ നേരെ
നടക്കാറുള്ളത് വർമ്മാജിയുടെ വീട്ടിലേക്കാണ്.
"നമ്മുടെ റോഡിലെ പെരുംകുഴികൾ,
ചെറുകുഴികൾ, വെള്ളം നിറഞ്ഞ കുഴികൾ, മഴ
ചാറിയാൽ ടാറും മെറ്റലും ഒലിച്ചുപോകുന്ന
റോഡുകൾ. എന്താണിതിന് കാരണം. പണ്ട്
പകർച്ചവ്യാധി പിടിപെട്ട് മരിക്കുന്ന വരേക്കാൾ
കൂടുതൽ ആളുകൾ ഇന്ന് റോഡപകടങ്ങളിൽ
മരിക്കുന്നു.ഇതിനൊക്കെ ഒരു പരിഹാരം
ഉണ്ടാകണ്ടതല്ലേ?
" പതി ബൽ കമ്പനി ഉണ്ടാക്കിയ റോഡ് ഒരു
കുഴപ്പവുമില്ലാതെ കിടക്കുന്നു, പന്ത്രണ്ട്
വർഷം കഴിഞ്ഞിട്ടും ഒരു കുഴപ്പവുമില്ല. അപ്പോൾ
പണിയേണ്ട പോലെ പണിതാൽ റോഡായാലും
പാലമായാലും
ദീർഘകാലം നിലനിൽക്കും എന്ന് പതിബൽ
കമ്പനി കാണിച്ചു തന്നില്ലേ !"
ഇങ്ങനെ ഓരോന്ന് ആലോചിച്ച് നടന്ന് നടന്ന്
ഫെർണാണ്ടസ്
സുഹൃത്ത് വർമ്മാജിയുടെ വീട്ടിലെ കാളിങ്ങ്
ബെല്ലിൽ അമർത്തി.
മിസ്സിസ് ഗോപി കാവർമ്മ തൂ
മന്ദഹാസത്തോടെ വാതിൽ തുറന്നു.
"വരൂ, വരൂ " അവർ സ്നേഹപൂർവ്വം പറഞ്ഞു.
"വർമ്മാജി എവിടെ?"
" കുളിക്കുന്നു, ഇപ്പം വരും, കയറി ഇരിക്കൂ"
"എന്താ ഈ നേരത്തൊരു കുളി?"
''യാത്ര കഴിഞ്ഞ് വന്നിട്ടുള്ള കുളിയാ"
ഫെർണാണ്ടസ് ഓരോ കാലും പതുക്കെ സ്റ്റെ പ്പിൽ
എടുത്ത് വച്ച് വാതിൽ കടന്ന് മാർബിളിട്ട നിലത്തു
ചവിട്ടി മെല്ലെ രാജസ പ്രൗഡിയുള്ള സോഫയിൽ
ഇരുന്നു.
" കുടിക്കാൻ ചായ എടുക്കട്ടെ?"മിസ്സിസ്
ഗോപി കാവർമ്മ ചോദിച്ചു.
എന്തോ ആലോചനയിൽ നിന്ന് ഞെട്ടി ഉണർന്ന്
ഫെർണാണ്ടസ് പറഞ്ഞു: "ഇപ്പോൾ വേണ്ട"
"ഇരിക്കൂട്ടോ " എന്ന് പറഞ്ഞ് മിസ്സിസ് ഗോപി
കാവർമ്മ അകത്തേക്ക് പോയി.
വർമ്മാജികുളി കഴിഞ്ഞ് വെള്ളമുണ്ടു ടുത്ത്
ഭസ്മക്കുറിയിട്ട് ഫെർണാണ്ടസിനെ തിർവശമുള്ള
സോഫയിൽ ഇരുന്നു.
" ഫെർണാണ്ടസ് പറയൂ എന്തൊക്കെയുണ്ട്
വിശേഷങ്ങൾ?"
"വിശേഷം പറയാ നല്ല വ ർ മ്മാ ജി ഞാൻ വന്നത്. "
"പിന്നെ ?"
"ഒരു സംശയം "
'' ഫെർണാണ്ടസിന് സംശയമോ?
എൻസൈക്ലോപീഡിയയ്ക്ക് സംശയമോ?"
" ഈ സംശയത്തിന്റെ ഉത്തരം ഒരു
എൻസൈക്ലോപീ ഡിയയിലും ഗൂഗിളിലിലും
ഇല്ലവർമ്മാജി. "
"അതെന്തു സംശയമാ ഫെർണാണ്ടസ്?"
" അത് പിന്നെ "
" പറയൂ കേൾക്കട്ടെ"
" നമ്മുടിറോഡുകളുടെ ശോചനീയ അവസ്ഥയാണ്
ഇന്ന് എന്നെ ചിന്തിതനാക്കുന്നത്. റബറൈസ്ഡ്
ചെയ്ത റോഡുകൾ പോലും മഴ ചാറിയാൽ
ഒലിച്ചുപോകുന്നു. ഉള്ളി തൊലി പോലെ ടാർ
ചെയ്താൽ എന്താ ചെയ്ക., വലിയ വലിയ
കുഴികൾ, റോഡ് മുഴുവൻ ചിതറി തെറിച്ചു
നടക്കുന്ന നായ്ക്കൾ. ഒരു ഗവൺമെന്റിന്റെ
പരമപ്രധാനമായ കടമയാണ്
സഞ്ചാരയോഗ്യമായ റോഡുകൾ
നിലനിർത്തുകയെന്നത്. മാറി മാറി ഭരിക്കുന്ന
സർക്കാരുകൾ ഇക്കാര്യത്തിൽ പരാജയപ്പെടാൻ
എന്താണ് കാര്യം. " '
"ഗോപികാ..... രണ്ടു ചായകൊണ്ടു വരൂ, വർമ്മാജി
നീട്ടി വിളിച്ച് പറഞ്ഞു.
ഗോപികാവർമ്മ രണ്ട് ചായകൊണ്ടുവന്ന്
സെറ്റിയുടെ നടുവിലുള്ള ചെറിയ
വട്ടമേശയിൽവച്ചു.
"രണ്ടു പേരും ചായ കുടിച്ചിട്ട് സംസാരിക്കൂ"ഗോ
പികാ വർമ്മ പറഞ്ഞു.
"ഭാര്യയ്ക്കും കുട്ടികൾക്കും സുഖമല്ലേ
ഫെർണാണ്ടസ് ഏട്ടാ?" ഗോപികാ വർമ്മ
ചോദിച്ചു.
"സുഖം തന്നെ മിസ്സിസ് വർമ്മാജി"
"അതൊന്നുമല്ല ഗോപികാ ഇപ്പോഴത്തെ ഇവന്റെ
പ്രശ്നം.റോഡിലെ കുഴികളും നായ്ക്കളും
പാലാരിവട്ടം പാലവുമൊക്കെയാണ് " വർമ്മാജി
പറഞ്ഞു.
ഗോപികാ വർമ്മ ഉറക്കെ ചിരിച്ചു.
"ഹെൽമെറ്റും സീറ്റു ബെൽറ്റും ധരിക്കാത്തതിന്
ഫൈൻ മേടിക്കുന്നത് പോലെ ഓരോ കുഴിക്കും
വാഹനം ഉടമയ്ക്ക് സർക്കാർ ഫൈൻ
കൊടുക്കണം" ഫെർണാണ്ടസ് പറഞ്ഞു.
" നടന്നതു തന്നെ "ഗോപികാ വർമ്മ ചിരിച്ചു
കൊണ്ട് പറഞ്ഞു.
" മലേഷ്യൻ കമ്പനിയായ പതിബെൽ ഉണ്ടാക്കിയ
റോഡ് നോക്കൂ.
വർഷം പന്ത്രണ്ട് കഴിഞ്ഞു.റോഡിന് ഒരു
കുഴപ്പവുമില്ല" ഫെർണാണ്ടസ് പറഞ്ഞു.
"കുഴപ്പം പറ്റിയല്ലോ? "വർമ്മാജിയുടെ വക.
"ആർക്ക്?''
''പതി ബെൽ കമ്പനി മാനേജർലി സി ബെന്നിന്.''
" അയാൾക്ക് ഉദ്യോഗസ്ഥർ ബില്ല് മാറി
കൊടുത്തോ? മര്യാദയ്ക്ക് കൊടുക്കാനുള്ള കാശ്
കൊടുത്തോ? ഓഫീസ് കയറി ഇറങ്ങി മടുത്ത്
അവസാനം ഗത്യന്തരമില്ലാതെ മറുനാട്ടുകാരൻ
ആത്മഹത്യ ചെയ്തില്ലേ? നല്ല റോഡ്
ഉണ്ടാക്കിയതിന് നന്ദികേട് ഏറ്റുവാങ്ങേണ്ടി വന്ന
പാവം മനുഷ്യൻ "
" കൊടുക്കേണ്ട രൂപ കൃത്യമായി കൊടുത്താലല്ലേ
റോഡായാലും പാലമായാലും നേരെ
ചൊവ്വേ ഉണ്ടാക്കാൻ പറ്റൂ.
ഇനി കൃത്യമായി കൊടുത്താലും തട്ടിപ്പ് നടത്താത്ത
ഹരിച്ച ന്ദ്രൻമാർ ഉണ്ടോ ആവോ? ചക്കര
കുടത്തിൽ കയ്യിട്ടാൽനക്കാത്തവരുണ്ടാ?''
"അങ്ങനെ നക്കാത്ത ചിലരുണ്ടായതു
കൊണ്ടാണല്ലോ ത ക ർ ന്ന പാമ്പൻ പാലം
സുന്ദരമായി
പുതുക്കി പണിതതും ഡൽഹി മെട്രോ സൂപ്പറായി
പണിതതുമൊക്കെ."
"ഒരു ഭരണകൂടത്തിന്റെ പരമപ്രധാനമായ
കർത്തവ്യമാണ് സഞ്ചാരയോഗ്യമായ റോഡുകൾ
നിലനിർത്തി കൊണ്ടു പോകുകയെന്നുള്ളത് "
സംസാരത്തിന്റെ പ്രസക്തഭാഗങ്ങളാണ്
വിവരിക്കുന്നത്.
"മഴ ചാറിയാൽ റോഡ് ഒലിച്ചുപോകണം,
എന്നാലല്ലേ പിന്നേം പിന്നേം
പണിഞ്ഞോണ്ടിരിക്കാൻ പറ്റത്തുള്ളൂ"
"നമ്മുടെ റോഡ് പട്ടികൾക്ക് നടക്കാനുള്ളതാണോ
മനുഷ്യർക്ക് നടക്കാനുള്ളതാണോ?''
"രണ്ടു പേർക്കും അല്ല, റോഡ്
വാഹനങ്ങൾക്കുള്ളതാണ്. കാൽനടയാത്രക്കാർ
റോഡ് നിയമം പാലിച്ചുവേണം ന ട
ക്കാൻ .പട്ടികൾക്ക് ഒരു നിയമവും റോഡിൽ
ബാധകമല്ല എന്നുള്ളതാണ്
കഷ്ട്ടം.കന്നുകാലികളാണെങ്കിൽ അധികൃതർ
പിടിച്ചോണ്ട് പോകും. നായയെ തൊട്ടാൽ കളി
മാറും. അതു കൊണ്ട് റോഡിൽ നായകൾ
യഥേഷ്ട്ടം വിഹരിക്കുന്നു.അതു കൊണ്ട്
ഉണ്ടാകുന്ന അപകടങ്ങൾ ധാരാളവും ."
''പട്ടികളെ റോഡിൽ നിന്ന് അടിയന്തിരമായി
സർക്കാർ നീക്കേണ്ടതാണ്. എത്ര പാവങ്ങളാണ്
ഈ നായ്ക്കൾ കാരണം അപകടങ്ങളിൽ
പെടുന്നത്.ഇ തൊക്കെ പരിഹരിക്കപെടേണ്ട
പ്രശ്നം തന്നെയല്ലേ "
"വിദേശത്ത് നല്ല റോഡിലൂടെ നല്ല ഡ്രൈവിങ്ങ്
സംസ്ക്കാരത്തിലൂടെ വാഹനം ഓടിച്ചവരുടെ
വീട്ടിൽ സമ്മാനവുമായി എത്തിയില്ലേ ഗതാഗത
വകുപ്പ്, അതും സമ്മാനമായി കാറും "
"രണ്ടു പേരും ചായ കുടിക്കൂ " ഗോപികാ വർമ്മ
ഇടയ്ക്കു കയറി പറഞ്ഞു.
"നല്ല ഡ്രൈവിങ്ങ് സംസ്ക്കാരവും നല്ല
റോഡുകളും നല്ല പാലങ്ങളും വരുന്ന
പുലരിക്കായി കാത്തിരിക്കാം."
സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിലേക്ക്
താഴ്ന്നിറങ്ങി കഴിഞ്ഞു, ഒന്നു റ ങ്ങി നാളെ
ശക്തമായി കിഴക്ക് ഉദിച്ചുയർന്ന് വരാൻ, ഒരു
നല്ല പുലരിക്കായി കാത്തിരിക്കാം.
" എന്നാൽ ഞാനിറങ്ങട്ടെ " ഫെർണാണ്ടസ്
പറഞ്ഞു.
" വീണ്ടും കാണുന്നതു വരേക്കും വണക്കം"
വർമ്മാജിയും മിസ്സിസ് വർമ്മാജിയും പറഞ്ഞു.
ഫെർണാണ്ടസ് സന്ധ്യ മയങ്ങിയ വഴികളിലൂടെ
മഴക്കാറുകൾ പടിഞ്ഞാറേ ചക്രവാളത്തിൽ
ഇരുട്ടു പരത്തി കറുത്തിരുണ്ടു പെയ്യാൻ ഭാവം
മാറി നിന്നിരുന്ന വഴികളിലൂടെ അതിവേഗം
വീട്ടിലേക്ക് നടന്നു.
(ഈ കഥയ്ക്ക് നമ്മുടെ നാട്ടിലെ റോഡുകളുമായി സാദൃശ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും സ്വാഭാവികമാണ്.)
- ശുഭം -
# മജു.
No comments:
Post a Comment