Saturday, August 17, 2019

കണ്ണാം ന്തളിയും കാട്ടുകുറിഞ്ഞിയും (കഥ)🐧


യഥാർത്ഥ പേര് വേറെയാണെങ്കിലും കണ്ണാന്തളിയും കാട്ടുകുറിഞ്ഞി യുമെന്നാണ് അവരെ എല്ലാവരും വിളിക്കുന്നത്.
കുഞ്ഞുനാൾ മുതൽ വീടിനടുത്ത മലഞ്ചെരുവിലെ കണ്ണാന്തളിയും തോട്ടുവക്കിലെ കാട്ടുകുറിഞ്ഞിയും പറിച്ച് ഓടി വരുന്ന അവരെ കാണുമ്പോൾ അടുത്ത വീട്ടിലെ കുഞ്ചേട്ടനാണ് അവർക്ക് ആ പേര് സമ്മാനിച്ചത്.
പിന്നെ എല്ലാവരും അങ്ങനെ വിളിക്കാൻ തുടങ്ങി.
ഒരാൾ ആണും മറ്റയാൾ പെണ്ണുമാണ്. അവർ അയൽവക്കക്കാർ.
അവരിരുവരും ഒരുമിച്ചാണ് കളിച്ച തും വളർന്നതും പഠിച്ചതും.
എന്തു തിരക്കിലാണെങ്കിലും കാട്ടുകുറിഞ്ഞി വിളിച്ചാൽ കണ്ണാന്തളി പറന്നെത്തും.
ഒരു ദിവസം സ്ക്കൂളിൽ വച്ച് കാട്ടുകുറിഞ്ഞിയെ കുട്ടികൾ കളിയാക്കിയപ്പോൾ കണ്ണാന്തളിക്ക് സഹിച്ചില്ല. അവരെയൊക്കെ അവൻ ഇടിച്ചോടിച്ചു.
ഒരു വേനൽ - മഞ്ഞ് - മഴ ,ചക്ക - മാങ്ങ - കണിക്കൊന്നയും പൂത്തു കഴിഞ്ഞപ്പോൾ ഒരു വർഷം കഴിഞ്ഞു.
വർഷങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നത് അവരറിഞ്ഞില്ല.
സ്ക്കൂളുവിട്ട് റോഡിൽ കൂടി കൂട്ടുകൂടി നടന്നാണ് അവർ വരിക.
കണ്ണാം ന്തളി ആണുങ്ങളുടെ ഒപ്പവും കാട്ടുകുറിഞ്ഞി പെൺകുട്ടികളുടെ ഒപ്പവുമാണ് നടന്ന് വരാറ്.
റോഡിറങ്ങി മൂന്ന് കിലോമീറ്റർ കൂടി നടന്നാലേ വീടെത്തൂ. മറ്റു കുട്ടികളൊക്കെ ഓരോ വഴിക്ക് തിരിഞ്ഞ് വീട്ടിലേക്ക് നടക്കും.
അവിടെ നിന്ന് അവർ ഒരുമിച്ചാവും യാത്ര. തോണിയിൽ പുഴ കടന്ന് പിന്നെ രണ്ട് കിലോമീറ്റർ കൂടി നടന്നാലേ വീടെത്തൂ.
പുഴ ഇറമ്പിലൂടെയും പാടവര മ്പിലൂടെയും മരങ്ങൾക്കിടയിലൂടെയും വേലി കെട്ടി തിരിച്ച തൊടി യു ടെ ഇടയിലൂടെയും നടന്നു വേണം വീ ടെത്താൻ.
ഇങ്ങനെ നടന്നു വരുമ്പോൾ കണ്ണാന്തളി ഓടിക്കളയും എന്നിട്ട് എ വിടെയെങ്കിലും ഒളിച്ചിരിക്കും.
കാട്ടുകുറിഞ്ഞി അവനെ കാണാതെ ഭയപ്പെടും.
തെങ്ങു വെട്ടിയ കുറ്റി ഉറഞ്ഞ് തുള വീണ പൊത്തിൽ കയറി ചുരുണ്ട്‌ ഒളിച്ചിരിക്കുന്ന അവനേയും കടന്ന് കാട്ടുകുറിഞ്ഞി പോയിരിക്കും.
"ഇവിടെ നോക്കെ ടീ..... ".. എന്നു പറഞ്ഞ് അവൻ പൊട്ടിച്ചിരിക്കും
" നീ എന്തിനാ എന്നെ ഇങ്ങനെ പേടിപ്പിക്കണേ?" അവൾ ചോദിക്കും.
"നിന്നെയല്ലാതെ പിന്നെ ഞാൻ ആരെയാ പേടിപ്പിക്കുന്നേ " .അവൻ പറയും.
" ഇനി ഇങ്ങനെ പേടിപ്പിക്കണ്ടാ ട്ടോ "
" ഇനി ഇല്ല"
എന്നാലും പല ദിവസങ്ങളിലും ഇത്തരം വികൃതികൾ അവൻ കാണിച്ചു കൊണ്ടേയിരിക്കും.
കാട്ടുകുറിഞ്ഞി ക്കും അതൊക്കെ ഇഷ്ടമാണ് താനും.
വീടെത്തിയാൽ രണ്ടു പേരും അവരവരുടെ വീട്ടിലേക്ക് പോകും.
കണ്ണാന്തളി യുടെ വീടിനു പുറകിലാണ് കാട്ടുകുറിഞ്ഞിയുടെ വീട്.
സ്ക്കൂൾ പഠനത്തിനു ശേഷം രണ്ടു പേരും ഉപരി പഠനത്തിന് കോളേജിൽ ചേർന്നു.
അവിടെയും അവർ ഒരേ ക്ലാസ്സിൽ, ഒരേ ഗ്രൂപ്പെടുത്തു പഠിക്കാൻ പറ്റി.
മുതിർന്നപ്പോൾ അവർ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴവും കൂടി.
"നിന്നെ കെട്ടിയാലോന്നാ ആലോചിക്കുന്നേ.. ....
നീ ഓർക്കുന്നുണ്ടോ?"
''ചെറുപ്പത്തിൽ കപ്പത്തണ്ടിന്റെ ഇല കൂട്ടിപ്പിടിച്ച് നീളം കുറച്ച് മുറിച്ച് തണ്ട് ഒടിച്ചൊടിച്ച് നല്ല താലിമാല ഉണ്ടാക്കി നിന്റെ കഴുത്തിലണിയിച്ചത്?"
"അതൊക്കെ ചെറുപ്പത്തിലെ ഓരോ ലീലാവിലാസങ്ങളല്ലേ? അതും പറഞ്ഞിങ്ങോട്ട് വന്നാലുണ്ടല്ലോ?" അവൾ പറയും.
"ഒരു പണിയൊക്കെയായി വരുമാനമായിട്ടു വേണം നിന്നെ കെട്ടാൻ, വരുമാനം ആകാതെ കെട്ടിയാൽ.........." അവൻ പറഞ്ഞു
"എങ്ങനെയാ കുടുംബം നോക്കുന്നത് അല്ലേ? " അവൾ പറഞ്ഞു.
അങ്ങനെയിരിക്കെ കോളേജ് പഠനകാലത്ത് കാട്ടുകുറിഞ്ഞിയുടെ അമ്മ മരിച്ചു.അതോടെ അവൾ പഠനം നിർത്തി.
പിന്നെ അച്ഛനും മുത്ത ശ്ശിയും ആങ്ങ ളമാരു മാ ണ് അവളെ നോക്കിയത്.
കോളേജ് പoനം പൂർത്തിയാക്കി കണ്ണാന്തളി സിനിമാ മോഹവുമായി ചെന്നൈയിൽ എത്തി.
സിനിമയിൽ അഭിനയിക്കാൻ അവസരം തേടി ഒരു പാട് അലഞ്ഞു. പക്ഷേ ആരും അവസരം കൊടുത്തില്ല.
പക്ഷേ തിരക്കഥകളെഴുതി തിരക്കിലായി കണ്ണാന്തളി.
അറിയപ്പെടുന്ന ഒരു തിരക്കഥാകൃത്തായി അയാൾ മാറി.
ഈ സമയത്ത് ധാരാളം വിവാഹാലോചനകൾ കാട്ടുകുറിഞ്ഞി ക്ക് വരുകയും പക്ഷേ അവൾ കണ്ണാന്തളിയെ കെട്ടുകയുള്ളൂ എന്ന് നിർബന്ധം പിടിച്ചു.
"ചെന്നൈയിൽ പോയ കണ്ണാന്തളിയെ കാണാനില്ലല്ലോ? "
"അവൻ ഒരെഴുത്ത് ഇത് വരെ അയച്ചോ? "
"ഇനി അവൻ വേറെ ആരെയെങ്കിലും കെട്ടിയെങ്കിലോ?"
'' അവനേം നോക്കിയിരുന്നാൽ നിന്റെ കാര്യം കഷ്ടത്തിലാകും ".
വീട്ടുകാരുടെ ഇത്തരം പറച്ചിലിൽ അവൾക്ക് ഉത്തരം മുട്ടി.
തന്നെ മറന്നതു കൊണ്ടല്ല തിരക്കു കാരണമായിരിക്കും കണ്ണാന്തളി എഴുത്തയക്കാത്തത് എന്ന് അവൾ വിശ്വസിച്ചു.
കാട്ടുകുറുഞ്ഞി യുടെ വിവാഹം ചിങ്ങമാസത്തിൽ നടന്നു.
ഭർത്താവ് ചന്തു.
നല്ല സുന്ദരൻ.
അവർക്കൊരു മകൻ പിറന്നു.
ഗോപി എന്നവന് പേരിട്ടു.
വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞൊരു ദിവസം ചന്തു കുഴഞ്ഞ് വീണ് മരിച്ചു.
അതോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കാട്ടു കുറിഞ്ഞി വിഷമിച്ചു.
ഇതൊന്നും അറിയാതെ ഒരു ദിവസം കണ്ണാന്തളി നാട്ടിൽ എത്തി.
അപ്പോഴാണ് എല്ലാ വിവരവും അവൻ അറിയുന്നത്.
അന്യനാട്ടിൽ ജീവിതം കരുപ്പിടിപ്പിക്കാനുള്ള പോരാട്ടത്തിൽ പല തും അയാൾ മറന്നു.
കാട്ടുകുറിഞ്ഞിയെ ഇടയ്ക്ക് ഓർക്കുമെങ്കിലും കത്തെഴുതാനോ വിലാസം കൊടുക്കാനോ അയാൾ മറന്നു.
കാട്ടു കുറിഞ്ഞിപഴയതിനേക്കാളും ക്ഷീണിച്ചിരിക്കുന്നു.
തടിച്ചുരുണ്ടിരുന്ന അവൾ എല്ലും തോലുമായിരിക്കുന്നു .
അവർ പരസ്പരം സംസാരിക്കുകയും കാട്ടുകുറിഞ്ഞിയെ അയാൾ ആശ്വസിപ്പിക്കുകയും ചെയ്തു.
കാട്ടുകുറിഞ്ഞിയുടെ മകൻ ഗോപിക്ക് പുതിയ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും അയാൾ വാങ്ങി കൊടുത്തു.
ഗോപിക്ക് പനി വന്നപ്പോൾ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയതും അയാളാണ്.
എന്ത് കാര്യമുണ്ടെങ്കിലും കാട്ടുകുറിഞ്ഞി
കണ്ണാന്തളിയോട് പറയാൻ തുടങ്ങി.
അടുത്ത ആളുകളോട് പറയുമ്പോൾ തീരാവുന്ന വിഷമങ്ങളേ മനുഷ്യർക്കുള്ളൂ എന്ന് കേട്ടിട്ടുണ്ട്.
അതു കൊണ്ടാവാം അടുത്ത കൂട്ടുകാരനും ബാല്യകാല സുഹൃത്തുമായ കണ്ണാന്തളിയെ കാണുന്നത് തന്നെ അവൾക്ക് സന്തോഷം പകർന്നു.
അവൾക്ക് അതൊരാശ്വാസമായിരുന്നു
പണ്ട് തന്റെ കളിത്തോഴിയും ബാല്യകാല സഖിയും അയൽവാസിയും സഹപാഠിയുമായിരുന്നു എന്നുള്ളത് നേര് തന്നെ.
ഇപ്പോ ൾ അവൾ ഭർത്താവ് മരണപ്പെട്ട് ഒരു മകനെ വളർത്തിക്കൊണ്ടു വരുന്ന അമ്മയാണ് എന്ന കാര്യം കണ്ണാന്തളി ഓർക്കാതിരുന്നില.
എന്തെങ്കിലും അവശ്യം ഉണ്ടെങ്കിൽ മാത്രമേ കണ്ണാന്തളി അങ്ങോട്ട് പോകുകയുള്ളൂ.
എന്നിരുന്നാലും സദാചാരത്തിന്റെ കാവൽ നായ്ക്കൾ പലതും പറഞ്ഞുണ്ടാക്കി.
"കണ്ണാന്തളി കാട്ടുകുറിഞ്ഞിയുടെ വീട്ടിലിടയ്ക്കിടയ്ക്ക് പോകുന്നുണ്ടത്രേ!
അയാൾക്കിപ്പൊ അവിടെ എന്താ കാര്യം?"
ഈ വാർത്ത കണ്ണാന്തളി യുടെ ചെവിയിലുമെത്തി.
അവളിതെങ്ങാനും അറിഞ്ഞാൽ.....?
ഏയ് അവൾ ചീത്ത സ്വഭാവമുള്ള വളല്ല. നല്ലവളാണ്.
സദാചാരത്തിന്റെ ഭൂതക്കണ്ണാടി വച്ച് നോക്കുന്നവർ നോക്കട്ടെ.
ആളുകൾ പൊതുവേ സംശയാലുക്കളാണല്ലോ!
കണ്ണാന്തളി നടന്ന് പോകുമ്പോൾ അവൾ വിളിച്ചു.
"ഏയ് ഇങ്ങോട്ടൊന്ന് കയറിയിട്ടു പോകൂ"
അയാൾ കുറച്ചു പുറകോട്ട് നടന്ന് അവളുടെ വീട്ടിൽ എത്തി.
"എന്താ വിളിച്ചത്?"
അവൾ ഒരു കുറിപ്പടിയും പൈസയും കൊടുത്തിട്ട് പറഞ്ഞു: '', ഇത് മകന് മേടിക്കേണ്ട പുസ്തകങ്ങളുടെ ലിസ്റ്റാണ്.പട്ടണത്തിൽ പോയി വരുമ്പോൾ വാങ്ങി വരണം."
ലിസ്റ്റിനൊപ്പം പൈസയും കൊടുത്തു.
''അതിന് പൈസ എന്തിനാണ്?"
"ഇരിക്കട്ടെ, ഞാൻ ആവശ്യമുണ്ടെങ്കിൽ ചോദിക്കാല്ലോ?''
" എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു " അയാൾ പറഞ്ഞു.
''എന്താണ് പറയൂ "
" കാട്ടുകുറിഞ്ഞീ ഞാൻ ഒറ്റയ്ക്കാണ്.
നിന്നെ ഞാൻ കെട്ടിക്കോട്ടെ?"
"വേണ്ട"
'"ഒന്നും തോന്നരുത്, അതിന്റെ സമയമൊക്കെ കഴിഞ്ഞിരിക്കുന്നു.
നീ വേറൊരു നല്ല പെൺകുട്ടിയെ വിവാഹം കഴിക്കണം".
അവൾ പറഞ്ഞതു കേട്ട് ജാള്യത കൊണ്ട് അയാൾ അവളുടെ മുഖത്ത് നോക്കിയില്ല.
കണ്ണാന്തളി ഇടയ്ക്ക് ഒരു ദിവസം കാട്ടുകുറിഞ്ഞിയുടെ അടുത്തെത്തിയപ്പോൾ ഗോപി ഇഷ്ടക്കേട് കാണിച്ചു.
അമ്മയോട് സംസാരിക്കുന്നത് ഗോപിക്കും ഇഷ്ടമല്ലാതായോ?!
അയാൾ അമ്മയോട് പെരുമാറുന്നതിൽ അവനും അനിഷ്ടം തോന്നാൻ എന്തുണ്ടായി?
പിന്നീട് കണ്ണാന്തളി അങ്ങോട്ടേയ്ക്ക് പോകാതായി.
അയാൾ തന്റെ ബാല്യകാല സഖിയെ ചെന്നൈയിലെ ജീവിത തിരക്കിനിടയിൽ മറന്നു പോയതിലും കത്തെഴുതാതിരുന്നതിലും വേദനിച്ചു.
ഇനി താനെന്തിന് അങ്ങോട്ട് പോകണം.
അയാൾ തിരിച്ച് ചെന്നൈയ്ക്ക് പോകാൻ തീരുമാനിച്ചു.
കണ്ണാന്തളി കാട്ടുകുറിഞ്ഞി യെ ചെന്നു കണ്ടു.
" ഞാൻ നാളെ ചെന്നൈയ്ക്ക് മടങ്ങുകയാണ്. ഇനി തിരക്കഥാ രചനയിൽ കൂടുതൽ ശ്രദ്ധിക്കണം.നിന്റെ പ്രാർത്ഥന ഉണ്ടാകണം"
" നീ എന്നും എന്റെ ബാല്യകാല സഖിയായിരുന്നാൽ മതി. ആ ഓർമ്മകൾ തന്നെ ധാരാളം.പുഴയിൽ കുളിച്ചതും പാടവരമ്പത്തുകൂടി നടന്ന് സ്കൂളിൽ പോയതും എല്ലാം ഓർമ്മകളായി അങ്ങനെ തന്നെ നിൽക്കട്ടെ".
കണ്ണാന്തളി ഫ്ളാഷ്ബാക്ക് കുടഞ്ഞിട്ടു.
അവളൊന്നും മിണ്ടിയില്ല. കണ്ണിൽ നിന്ന് കണ്ണുനീർ പൊടിഞ്ഞത് അവൻ കാണാതെ സാരി തലപ്പു കൊണ്ട് അവൾ തുടച്ചു.
" എന്നാൽ ഞാനിറങ്ങട്ടെ........ നിനക്കും മകനും നല്ലത് വരും...... "
" ഉം "
" പ്രാർത്ഥന എപ്പോഴും ഉണ്ടാകും.
നന്നായി വരും"
സ്വല്പം വിറയാർന്ന ചുണ്ടോടെ അവൾ പതുക്കെ പറഞ്ഞു.
കണ്ണാന്തളി നടന്നു നീങ്ങുന്നത് തന്റെ ബാല്യകാലത്തെ ഒരോ കാര്യങ്ങൾ ഓർമ്മിച്ചു കൊണ്ട് കാട്ടുകുറിഞ്ഞി നോക്കി നിന്നു.
- ശുഭം -
# മജു. (ചിത്രത്തിന് കടപ്പാട് ഉണ്ട് )

No comments:

Post a Comment