Saturday, September 21, 2019
സൗന്ദര്യംപ്രവചിക്കുന്ന കഴുത ( കഥ )🐧
നഗരത്തിൽ ഇപ്പോൾ ഇടയ്ക്കിടയ്ക്ക് പലതരം ഫെസ്റ്റ് വരാറുണ്ട്. അത് കാണാൻ പോകാറുമുണ്ട്. ഫുഡ് ഫെസ്റ്റ് മുതൽ വാഹന ഫെസ്റ്റ് വരെ, വിവിധ സ്റ്റാളുകളിൽ ചുറ്റി നടന്നു കാണുക നല്ലൊരു നേരമ്പോക്ക് ആണ്. ആ വ ശ്യമുള്ള സാധനങ്ങൾ വാങ്ങുകയുമാവാം. സന്ധ്യകളിൽ ഗാനമേളയോ കോ മഡി ഷോ യോ ഉണ്ടാകാറുണ്ട്.
റാംജി റാവും മകനും കൂടിയാണ് ഫെസ്റ്റ് കാണാൻ പോയത്.തലശ്ശേരി ദം ബിരിയാണി, കോഴിക്കോട് ഹൽവ മുതൽ രാമശ്ശേരി ഇഡലി വരെ ഫെസ്റ്റിൽ കിട്ടും.കൂടാതെ എൽ ഇ ഡിടിവി, കമ്പ്യൂട്ടർ, അലമാര, സെറ്റി, സോഫ, വാഷിങ്ങ് മെഷീൻ, സോപ്പുപൊടി, നെയ്ൽ കട്ടർ, മെഴുകുതിരി, ഫിനോയിൽ, ചെരുപ്പ്, ഷൂസ്, ബാഗ്, പ്ലഗ്, സ്പാനർ, സ്ക്രൂ ഡ്രൈവർ, എൽഇഡി ബൾബ്, ചീപ്പ്, കണ്ണാടി, കൺമഷി, പൊട്ട്, മാല, വള, കമ്മൽ, വാച്ച്, ബക്കറ്റ്, മഗ്, പ്ലേറ്റ്, തവി, ബെഡ്ഷീറ്റുകൾ, ഷർട്ട്, മുണ്ട്, പാന്റ്സ്, ലുങ്കി, കമ്പി ളി പുതപ്പ്, നൈറ്റി, സോപ്പ്, പേന, പെൻസിൽ, റബർ,പിൻ, മൊട്ടു സൂചി, മിഡി, ടോപ്പ്, സാരി, ടൗവ്വൽ, ലുങ്കി, പാവാട, ചൂല്, മുറം, ചപ്പാത്തി പരത്തണമെഷീൻ, ചെവി തോണ്ടി, പുറം മാന്തി എന്നു വേണ്ട സകല സാമാനങ്ങളും ഒരു കുടക്കീഴിൽ കിട്ടും.
പുതിയതും പഴയതുമായ വാഹനങ്ങളുടെ പ്രദർശനം രസകരമാണ്. പുതിയ വാഹനങ്ങളുടെ പ്രദർശനവും ബുക്കിങ്ങും നടക്കുന്നുണ്ട്. വില കൂടിയതും കുറഞ്ഞതുമായ ബൈക്കുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.6 ലക്ഷം രൂപയുടെ ഹാർലി ഡേവിഡ് സൺ ബൈക്കും പ്രദർശനത്തിനുണ്ട്. 50 ലക്ഷം രൂപ വിലയുള്ള ഹാർലി ഡേവിഡ്സൺ ബൈക്കുമുണ്ടത്രേ!
എല്ലാം കൂടി കാണാൻ ചെലവ് രണ്ടാൾക്ക് 100 രൂപയേ വേണ്ടി വന്നുള്ളൂ. സാധനങ്ങൾ വാങ്ങാൻ പൈസ കൊടുക്കണം.
കാഴ്ച്ച കണ്ടു നടന്ന് എത്തിയത് ഒരു കൂടാരത്തിനടുത്താണ്. "നിങ്ങളിൽ ആരാണ് കൂടുതൽ സുന്ദരൻ എന്ന് ഈ കഴുത പറയും. ടിക്കറ്റിന് ഇരുപത് രൂപ മാത്രം ", ഒരാൾ വി ളി ച്ചു പറയുന്നു.
ടിക്കെറ്റെടുത്ത് റാംജിറാവും മകനും കൂടാരത്തിനകത്ത് കയറി.അതൊന്നറിയണമല്ലോ ഈ കഴുത എങ്ങനെയാണ് ആർക്കാ കൂടുതൽ സൗന്ദര്യമെന്ന് പറയുന്നത്. കഴുതയ്ക്ക് സംസാരിക്കാനുള്ള കഴിവ് ഉണ്ടോ ആവോ? ഇങ്ങനെ ഓരോന്ന് ചിന്തിച്ച് കൂടാരത്തിനകത്തേക്ക് നടന്നു.ടിക്കെറ്റെടുത്ത് ആളുകൾ ആകാംക്ഷാഭരിതരായി കൂടാരത്തിലേക്ക് കയറി വന്നു കൊണ്ടിരിക്കുന്നുണ്ട്.
ഒരു വലിയ വൃത്തത്തിന് ചുറ്റും കയറിയവർ നിരന്ന് നിൽക്കണം.അതാണ് ആദ്യം ചെയ്യേണ്ടത്. അത്രയും ആളുകളായാൽ ടിക്കറ്റ് ക്ലോസ് ചെയ്യും.
ഇനിയാണ് കഴുതയുടെ രംഗപ്രവേശം. കഴുതയോടൊപ്പം അതിനെ തെളിക്കാൻ ഒരു മനുഷ്യനും ഉണ്ടാകും. കഴുത വൃത്തത്തിനകത്ത് വന്നു കഴിഞ്ഞാൽ വൃത്തത്തിന് ചുറ്റുമായി ആളുകൾ നിൽക്കുന്ന ഓരം ചേർന്ന് സാവധാനം നടക്കും. ആരുടെ അടുത്താണോ കഴുത നിൽക്കുന്നത് അയാൾക്കായിരിക്കും കൂടുതൽ സൗന്ദര്യം.
കഴുത ഒരു റൗണ്ട് നടന്നു, രണ്ട് റൗണ്ട് നടന്നു എന്നിട്ടും നിൽക്കുന്നില്ല, മൂന്ന് റൗണ്ട് കഴിഞ്ഞു, നാല്... അഞ്ചാമത്തെ റൗണ്ട് കഴിയാറായി ദാ കഴുത നിന്നത് റാംജി റാവിന്റെ മുന്നിൽ.
" ഇദ്ദേഹമാണ് ഏറ്റവും സുന്ദരൻ " കഴുതയുടെ കൂടെയുണ്ടായിരുന്ന ആൾവിളിച്ചു പറഞ്ഞു. അവിടെയുണ്ടായിരുന്ന തരുണീമണികളും പുരുഷൻമാരും റാം ജി റാവിനെ നോക്കി കയ്യടിച്ചു.അപ്പോഴാണ് മകന്റെ വക കമൻറ് "ഈ കഴുതയ്ക്ക് ഒരു ബുദ്ധിയില്ലാണ്ട് പോയല്ലോ?"
"അതെ അതെ, അതു കൊണ്ടാണല്ലോ അതിനെ കഴുത എന്നു വിളിക്കുന്നത്. പക്ഷേ ഇതെന്തോ മന്ത്രിക കഴുതയാണ്, ഈ കൂ ട്ടത്തിൽ ഏറ്റവും സുന്ദരനെ തന്നെ ശരിക്കും കണ്ടു പിടിച്ച ല്ലോ !" റാംജിറാവ് പറഞ്ഞു.
"പിന്നെ, പിന്നെ കഴുത കണ്ണുപൊട്ടനാണെന്നാ തോന്നുന്നേ. വേറെ എത്രയോ സുന്ദരൻമാരും സുന്ദരിമാരും ഉണ്ടായിട്ട് ആ കഴുതയ്ക്ക് വന്ന് നിൽക്കാൻ കണ്ട സ്ഥലം " മകൻ പറഞ്ഞു. ഒരു കഴുത വേറൊരു കഴുതയെ കണ്ടാൽ നിൽക്കുമെന്ന് അവൻ പറയാഞ്ഞത് ഭാഗ്യം. കാശു കൊടുത്ത് ടിക്കെറ്റ് എടുത്ത്, കഴുതയെക്കൊണ്ട് സുന്ദരനാരാണെന്ന് അറിഞ്ഞാൽ എന്തെല്ലാം കേൾക്കണം!! !
"നീ അസൂയപ്പെട്ടിട്ട് കാര്യമില്ല മോനേ " എന്നു റാംജിറാവ് പറഞ്ഞു കൊണ്ട് അവർ പുറത്തിറങ്ങി.
" നിങ്ങളിൽ ആർക്കാണ് കൂടുതൽ സൗന്ദര്യം എന്ന് കഴുത പറയും ,ടിക്കെറ്റെടുക്കുവിൻ, കാണുവിൻ, ഒരാൾക്ക് 20 രൂപ മാത്രം" എന്ന് ഒരാൾവിളിച്ചു പറയുന്നുണ്ടായിരുന്നു.
ടിക്കെറ്റെടുക്കാൻ പിന്നെയും ക്യൂവിൽ കുറെ ആൺ കഴുതകളും പെൺകഴുതകളും വരിവരിയായി നിൽക്കുന്നുണ്ടായിരുന്നു.
- ശുഭം -
#M@ju.
റേഡിയോ (കഥ)🐧
പാലും പഴവും പൂവും പവിഴവും പാവം എനിക്കു വേണ്ടല്ലോ.....
പനിനീരു പെയ്യുന്നു വാനിലിന്നും......
പതിവു പോലിന്നു ഞാൻ കാത്തിരിപ്പൂ......
പഠിക്കുന്നത് കുമാരി. ജയശ്രീ.പഠിപ്പിക്കുന്നത്
ശ്രീ.പെരുമ്പാവൂർ ജി.രവീന്ദ്രനാഥ്. വർഷങ്ങൾക്ക് മുമ്പ് ആകാശവാണിയിൽ പാട്ട്
പഠിപ്പിക്കുന്ന ഒരു പരിപാടി ഉണ്ടായിരുന്നു. ഇപ്പോൾ ഉണ്ടോ എന്നറിയില്ല.
ആ സമയത്ത് റേഡിയോയുടെ അടുത്തിരുന്ന് ഒപ്പം പാടും. വരികൾ എഴുതി എടുക്കും.
പാലും പഴവും പൂവും പവിഴവും
പാവം എനിക്കു വേണ്ടല്ലോ......
വരികൾ ഒന്ന് വായിക്കൂ, സാർ പറയും.
പാലും...... പഴവും...... പൂവും..... പവിഴവും.....
പാവം..... എനിക്ക്.... വേണ്ടല്ലോ...........
ശരി തുടങ്ങാം. ഹർമോണിയത്തിൽ ശ്രുതി മീട്ടുകയായി, ഒപ്പം പാട്ടും.
ഇന്നും ആ പാട്ടിന്റെ വരികൾ ഏറെ ഇഷ്ടമാണ്. പലപ്പോഴും ആ വരികൾ മനസിൽ ഓടിയെത്താറുണ്ട്.
സ്റ്റീരിയോയുടെ ആ കാലത്ത് ജോലിയൊക്കെ കഴിഞ്ഞ് രാത്രി വീടെത്തിയാൽ എ.ആർ.റഹ്മാൻ ഈണം നൽകിയ ബോംബെയിലെ
" അന്ത അറബിക്കടലോരം
ഹമ്മ .....ഹമ്മഹമ്മ......"
ഈ പാട്ടോടുകൂടിയാണ് എ.ആർ.റഹ്മാൻ പ്രശസ്തനായത്.
കാസെറ്റിൽ തെരഞ്ഞെടുത്ത് റെക്കോഡ് ചെയ്ത ഗാനം ഒഴുകികൊണ്ടേയിരിക്കും. ഗാനവീ ചികൾ നാലുപാടും പരക്കും. ഏകാന്ത സുന്ദരമായ രാത്രിയിൽ പാട്ട് കേട്ട് എപ്പോഴോ ഉറങ്ങി പോകും. കാസെറ്റിലെ പാട്ട് കഴിയുമ്പോൾ ടേപ്പ് റിക്കോർഡർ നിന്നിട്ടുണ്ടാവും.രാവിലെ എണീക്കുമ്പോഴാണ് സ്വിച്ച് ഓഫാക്കുക.
ഒരു പാട് ലളിതഗാനങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിലും ശ്രീ. പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് പഠിപ്പിക്കുന്ന ആ ലളിത ഗാനം കേൾക്കുന്ന സുഖമുണ്ടല്ലോ അതൊന്നു വേറെ തന്നെയാണ്.
എല്ലാവരും ഒപ്പം പാടൂ
"പാലും പഴവും പൂവും പവിഴവും
പാവം എനിക്കു വേണ്ടല്ലോ.......
പനിനീരു പെയ്യുന്നു വാനിലിന്നും
പതിവുപോലിന്നു ഞാൻ കാത്തിരിപ്പൂ..... "
സ്നേഹത്തിന്റെ ഊഷ്മളമായ സന്ദേശം ഉൾക്കൊള്ളുന്ന ഈ ഗാനം എല്ലാവർക്കും സമർപ്പിച്ചു കൊണ്ട്.....
പതിവുപോലിന്ന് ഞാൻ കാത്തിരിപ്പൂ.......
- ശുഭം -
#M@ju
ആ സമയത്ത് റേഡിയോയുടെ അടുത്തിരുന്ന് ഒപ്പം പാടും. വരികൾ എഴുതി എടുക്കും.
പാലും പഴവും പൂവും പവിഴവും
പാവം എനിക്കു വേണ്ടല്ലോ......
വരികൾ ഒന്ന് വായിക്കൂ, സാർ പറയും.
പാലും...... പഴവും...... പൂവും..... പവിഴവും.....
പാവം..... എനിക്ക്.... വേണ്ടല്ലോ...........
ശരി തുടങ്ങാം. ഹർമോണിയത്തിൽ ശ്രുതി മീട്ടുകയായി, ഒപ്പം പാട്ടും.
ഇന്നും ആ പാട്ടിന്റെ വരികൾ ഏറെ ഇഷ്ടമാണ്. പലപ്പോഴും ആ വരികൾ മനസിൽ ഓടിയെത്താറുണ്ട്.
സ്റ്റീരിയോയുടെ ആ കാലത്ത് ജോലിയൊക്കെ കഴിഞ്ഞ് രാത്രി വീടെത്തിയാൽ എ.ആർ.റഹ്മാൻ ഈണം നൽകിയ ബോംബെയിലെ
" അന്ത അറബിക്കടലോരം
ഹമ്മ .....ഹമ്മഹമ്മ......"
ഈ പാട്ടോടുകൂടിയാണ് എ.ആർ.റഹ്മാൻ പ്രശസ്തനായത്.
കാസെറ്റിൽ തെരഞ്ഞെടുത്ത് റെക്കോഡ് ചെയ്ത ഗാനം ഒഴുകികൊണ്ടേയിരിക്കും. ഗാനവീ ചികൾ നാലുപാടും പരക്കും. ഏകാന്ത സുന്ദരമായ രാത്രിയിൽ പാട്ട് കേട്ട് എപ്പോഴോ ഉറങ്ങി പോകും. കാസെറ്റിലെ പാട്ട് കഴിയുമ്പോൾ ടേപ്പ് റിക്കോർഡർ നിന്നിട്ടുണ്ടാവും.രാവിലെ എണീക്കുമ്പോഴാണ് സ്വിച്ച് ഓഫാക്കുക.
ഒരു പാട് ലളിതഗാനങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിലും ശ്രീ. പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് പഠിപ്പിക്കുന്ന ആ ലളിത ഗാനം കേൾക്കുന്ന സുഖമുണ്ടല്ലോ അതൊന്നു വേറെ തന്നെയാണ്.
എല്ലാവരും ഒപ്പം പാടൂ
"പാലും പഴവും പൂവും പവിഴവും
പാവം എനിക്കു വേണ്ടല്ലോ.......
പനിനീരു പെയ്യുന്നു വാനിലിന്നും
പതിവുപോലിന്നു ഞാൻ കാത്തിരിപ്പൂ..... "
സ്നേഹത്തിന്റെ ഊഷ്മളമായ സന്ദേശം ഉൾക്കൊള്ളുന്ന ഈ ഗാനം എല്ലാവർക്കും സമർപ്പിച്ചു കൊണ്ട്.....
പതിവുപോലിന്ന് ഞാൻ കാത്തിരിപ്പൂ.......
- ശുഭം -
#M@ju
മൗനം പോലും മധുരം (കഥ)
അവളെ അയാൾ കാണുന്നത് ഏഴ് വർഷം മുമ്പാണ്. അതും ഒരു വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന കവി സമ്മേളനം കാണാൻ പോയപ്പോഴാണ് . അവൾ വന്ന് സ്നേഹപൂർവ്വം സംസാരിക്കുകയും പേര് പറഞ്ഞ് പരിചയപ്പെടുത്തുകയും ചെയ്തു. മുത്തുലക്ഷമി എന്നാണ് അവളുടെപേര്.
മുത്തുലക്ഷമി വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയും ജോലിയുമുള്ള സ്ത്രീയാണ്. അവൾക്ക് റാംജി റാവുവിന്റെ കഥകളോടുള്ള ഇഷ്ടത്തെക്കുറിച്ചാണ് സംസാരിച്ചത്.കഥകൾ എഴുതുന്നത് നന്നാവുന്നുണ്ടെന്നായിരുന്നു മുത്തുലക്ഷ്മി പറഞ്ഞത്.
ചിലരെ കണ്ടുമുട്ടുമ്പോൾ അവരെ ദൈവം അയച്ചതാണോ എന്നു തോന്നും. അല്ലെങ്കിൽ എന്തിനാണ് തന്റെ കഥകൾ നല്ലതാണെന്ന് നേരിട്ടു പറയുന്നത്. താൻ വലിയ എഴുത്തുകാരനൊന്നുമല്ലല്ലോ. എത്രയോ പ്രശസ്തരും അപ്രശസ്തരുമായ എഴുത്തുകാരുടെ ലോക മാണിത്.
എന്നിട്ടും മുത്തുലക്ഷമി തന്റെ ഓരോ കഥയും വായിച്ചു കഴിഞ്ഞാൽ അതിനെക്കുറിച്ച് എന്തിന് വിലയിരുത്തി അഭിപ്രായം പറയണം.
ഒരു ദിവസം ഒരു തീവണ്ടിയാത്രയ്ക്കിടയിൽ മുത്തുലക്ഷ്മിയെ കാണാനിടയായി.അവൾ ഓടി വന്ന് വിഷ് ചെയ്തു.എന്നിട്ട് പറഞ്ഞു:
"കഴിഞ്ഞാഴ്ച എഴുതിയ കഥയിൽ ചില മാറ്റങ്ങൾ കൂടി ക്ലൈമാക്സിൽ വരുത്തിയാൽ കുറച്ചു കൂടി നന്നായേനേ "
"ആണോ, നന്ദി"
മുത്തുലക്ഷ്മി ആരുടെ കഥകളൊക്കെ വായിക്കാറുണ്ട്?"
"മലയാളത്തിലെ പ്രശസ്തരായ സാഹിത്യകാരൻമാരുടെയൊക്കെ കഥകൾ വായിക്കാറുണ്ട്."
"ഞാൻ പ്രശസ്തനായ എഴുത്തുകാരനൊന്നുല്ലല്ലോ."
"ആരും ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ച തൊന്നുമല്ലല്ലോ?ഇങ്ങനെയൊക്കെയല്ലേ പല എഴുത്തുകാരും കടന്നു വന്നിട്ടുള്ളത് '' അവൾ പറഞ്ഞു.
" ആട്ടെ, അവരോടൊക്കെ അഭിപ്രായം തപാലിലെങ്കിലും അറിയിക്കാറുണ്ടോ?"
"ഇല്ല "
"പിന്നെ എന്നോട് മാത്രമാണോ പറയാറുള്ളത്? "
" അതെ "
"അതെന്താ?"
" ഒന്നൂല്ല്യ ,നേരിട്ടു കണ്ടപ്പോൾ പരിചയപ്പെട്ടപ്പോൾ പറയണമെന്ന് തോന്നി ,അത്രയേയുള്ളൂ."
"എന്തായാലും നന്ദി"
അവൾ മൗനമായിരുന്നു.
അതേ ചില മൗനം പോലും മധുരവും വാചാലവുമായി തോന്നാറുണ്ട്.
- ശുഭം -
# മജു
# മജു
Monday, September 9, 2019
#തലേലെഴുത്ത് (കഥ)
#തലേലെഴുത്ത് (കഥ)
പണ്ട് പണ്ടൊരു നാട്ടിൽ സകല തെമ്മാടിത്തരങ്ങളും കാണിച്ച് നടന്നിരുന്ന ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
കൊലപാതകം, മോഷണം, അടിപിടി എന്നു വേണ്ട സകല തെമ്മാടിത്തരങ്ങളും കാണിക്കുന്ന ഒരു പാപി.
അയാളെ ഒരു ദിവസം ആരോ തല്ലി കൊന്ന് കാട്ടിലെ റിഞ്ഞു.
കുറച്ചു കാലം കഴിഞ്ഞ് ഒരു ദിവസം ബ്രഹ്മാവിന്റെ മകൻ കാട്ടിലൂടെ നടക്കുമ്പോൾ ഒരു തലയോട് കണ്ടു.തലയോട്ടിയെടുത്ത് തിരിച്ചും മറിച്ചും നോക്കി.
ഇതു നമ്മുടെ ചിക്ക് ഗ്രാമത്തിലെ കൊലപാതകിയും തെമ്മാടിയുമായ മനുഷ്യന്റെ തല്ലേ?
ഇയാളുടെ തലയിലെന്താ സ്വർഗ്ഗപ്രാപ്തി എന്നെഴുതിയിരിക്കുന്നത്.
അച്ഛനോട് പോയി ചോദിച്ചിട്ട് തന്നെ കാര്യം.
ദുഷ്ടൻമാരുടെ തലയിലും സ്വർഗ പ്രാപ്തി എന്നെഴുതിയാൽ സ്ഥിതി എന്താ? ആലോചിക്കാൻ വയ്യ!
സ്വർഗ്ഗത്തിലുള്ളവരുടെ കാര്യം കൂടി പോക്കാകും.
പണ്ട് പണ്ടൊരു നാട്ടിൽ സകല തെമ്മാടിത്തരങ്ങളും കാണിച്ച് നടന്നിരുന്ന ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
കൊലപാതകം, മോഷണം, അടിപിടി എന്നു വേണ്ട സകല തെമ്മാടിത്തരങ്ങളും കാണിക്കുന്ന ഒരു പാപി.
അയാളെ ഒരു ദിവസം ആരോ തല്ലി കൊന്ന് കാട്ടിലെ റിഞ്ഞു.
കുറച്ചു കാലം കഴിഞ്ഞ് ഒരു ദിവസം ബ്രഹ്മാവിന്റെ മകൻ കാട്ടിലൂടെ നടക്കുമ്പോൾ ഒരു തലയോട് കണ്ടു.തലയോട്ടിയെടുത്ത് തിരിച്ചും മറിച്ചും നോക്കി.
ഇതു നമ്മുടെ ചിക്ക് ഗ്രാമത്തിലെ കൊലപാതകിയും തെമ്മാടിയുമായ മനുഷ്യന്റെ തല്ലേ?
ഇയാളുടെ തലയിലെന്താ സ്വർഗ്ഗപ്രാപ്തി എന്നെഴുതിയിരിക്കുന്നത്.
അച്ഛനോട് പോയി ചോദിച്ചിട്ട് തന്നെ കാര്യം.
ദുഷ്ടൻമാരുടെ തലയിലും സ്വർഗ പ്രാപ്തി എന്നെഴുതിയാൽ സ്ഥിതി എന്താ? ആലോചിക്കാൻ വയ്യ!
സ്വർഗ്ഗത്തിലുള്ളവരുടെ കാര്യം കൂടി പോക്കാകും.
തലയോട്ടിയും എടുത്ത് ബ്രഹ്മാവിന്റെ മകൻ സ്വർഗത്തിൽ എത്തി അച്ഛനെ മുഖം കാണിച്ചിട്ട് ഇങ്ങനെ പറഞ്ഞു:
"പിതാശ്രീ, ഇതുപോലൊരു ദുഷ്ടന്റെ തലയിൽ എന്താ സ്വർഗ പ്രാപ്തി എന്നെഴുതിയിരിക്കുന്നത്.?"
"അല്ല മകനേ ,നീ ഇപ്പം ഇതും പിടിച്ച് എവിടെയാ നിൽക്കുന്നത്?"
"സ്വർഗത്തിൽ "
" അതാ മകനേ " തലേലെഴുത്ത് "മായ്ക്കാൻ പറ്റില്ല എന്നു പറയുന്നത് .അല്ലെങ്കിൽ എവിടെയെങ്കിലും കിടന്ന സാധനം എടുത്ത് ഇങ്ങോട്ട് കൊണ്ടുവരണ മായിരുന്നോ ?"
- ശുഭം -
# മജു
"പിതാശ്രീ, ഇതുപോലൊരു ദുഷ്ടന്റെ തലയിൽ എന്താ സ്വർഗ പ്രാപ്തി എന്നെഴുതിയിരിക്കുന്നത്.?"
"അല്ല മകനേ ,നീ ഇപ്പം ഇതും പിടിച്ച് എവിടെയാ നിൽക്കുന്നത്?"
"സ്വർഗത്തിൽ "
" അതാ മകനേ " തലേലെഴുത്ത് "മായ്ക്കാൻ പറ്റില്ല എന്നു പറയുന്നത് .അല്ലെങ്കിൽ എവിടെയെങ്കിലും കിടന്ന സാധനം എടുത്ത് ഇങ്ങോട്ട് കൊണ്ടുവരണ മായിരുന്നോ ?"
- ശുഭം -
# മജു
സീമന്തരേഖയിൽ കുങ്കുമം ചാർത്തി... (കഥ)🐧
ജഗന്നാഥന്റെയും മൃദുലയുടേയും 15 - ആം വിവാഹ വാർഷികമാണ് നാളെ.വിവാഹ വാർഷികത്തിന് പുതിയ സാരി വാങ്ങി കൊടുക്കുന്ന പതിവ് അയാൾ തെറ്റിക്കാറില്ല. ജോലി കഴിഞ്ഞ് വരുമ്പോൾ നഗരത്തിലെ കടയിൽ കയറി കലംങ്കാരി സിൽക്ക് സാരിയാണ് അയാൾ ഭാര്യയ്ക്കായി വാങ്ങിയത്.കലംങ്കാരി പട്ട് ആന്ധ്രക്കാരുടേതാണ്. അരി മുതൽ നമ്മൾ ഉപയോഗിക്കുന്ന ഭൂരിഭാഗം സാധനങ്ങൾക്കും ഇപ്പോൾ അന്യസംസ്ഥാനത്തെയാണ് ആശ്രയിക്കുന്നതെന്ന് അയാൾ ഓർത്തു.വീട്ടിൽ ഇടയ്ക്കിടെ കലങ്കാരി സിൽക്കിനെ കുറിച്ച് ഭാര്യ പറയാറുണ്ട്.അതാണ് കലങ്കാരി സിൽക്ക് സാരി തന്നെ എടുത്തത്.
ഭാര്യയോട് സ്നേഹമുള്ള ഭർത്താക്കൻമാരൊക്കെ വിവാഹ വാർഷികത്തിനും ജൻമദിനത്തിനും സമ്മാനം മേടിച്ചു കൊടുക്കുന്ന ഒരു പതിവ് നമ്മുടെ നാട്ടിലുണ്ട് ,തിരിച്ചും.
ജഗനാഥൻ വീട്ടിലെത്തി കവർ മൃദുലയുടെ കയ്യിൽ കൊടുത്തു.
" ഇത് എന്താ ഏട്ടാ കൊണ്ടുവന്നിരിക്കുന്നത് ?"
അവൾ കൗതുകത്തോടെ ചോദിച്ചു.
"ഹേയ് മണ്ടിപ്പെണ്ണേ ഒന്നും അറിയാത്ത പോലെ ."
"എന്താണെന്നു വച്ചാൽ തെളിച്ചു പറയിൻ, കുട്ടികൾക്കെന്തെങ്കിലും ഡ്രസ്സായിരിക്കും, അല്ലെങ്കിൽ നിങ്ങൾക്ക് ഷർട്ട്. "
"അല്ല, നിനക്കുള്ളത് തന്നെയാണ്. നാളെ നമ്മുടെ വിവാഹ വാർഷിക ദിന മല്ലേ."
''ഓ ഞാനതങ്ങു മറന്നു "
അവൾകവർ തുറന്ന് അതിനകത്തുള്ള സാരി എടുത്ത് തിരിച്ചും മറിച്ചും നോക്കി.
" കൊള്ളാമോ? എങ്ങനെയുണ്ട് സെലക്ഷൻ?"
"സൂപ്പർ, കലക്കി "
"അതു കേട്ടാൽ മതി, ഇഷ്ടമായല്ലോ "
"ഭർത്താവെന്തെടുത്തു തന്നാലും ഭാര്യക്ക് ഇഷ്ടമാകുമല്ലോ " അവൾ പറഞ്ഞു.
" ഉം.' അയാൾ ഒന്നു മൂളി.മലയാളശബ്ദത്തിലെ ഏറ്റവും ചെറിയ മറുപടി.
"ഇതിനകത്ത് വേറെ എന്തൊക്കെയോ ഉണ്ടല്ലോ?"
" ഉണ്ട് "
"ഇതെന്താണ്?"
ഒരു ചെറിയ കവർ സ്റ്റാപ്ലർ ചെയ്തിരിക്കുന്നത് തുറക്കാതെ അവൾ ചോദിച്ചു.
" തുറന്നു നോക്കാതെ എന്താണെന്ന് പറയാമോ?"
കവർ പിടിച്ചു നോക്കി അവൾ പറഞ്ഞു: "എന്താ ഒരു ഡപ്പി പോലെയുണ്ട് "
" ശരിയാണ്, അതിനകത്ത് എന്താണെന്ന് പറയണം?"
"അതു തുറന്നു നോക്കിയിട്ട് പറയാം"
" പറ്റില്ല, തുറക്കാതെ പറഞ്ഞാൽ ഒരു സമ്മാനം ."
അവൾ തിരിച്ചും മറിച്ചും പിടിച്ച് ഞെക്കി നോക്കിയിട്ട് പറഞ്ഞു: "എനിക്കറിയില്ല, തോറ്റിരിക്കുന്നു."
"ഒരു ക്ലൂ തരാം" പറയാൻ പറ്റുമോ എന്ന് നോക്ക്?"
"എന്നാൽ ക്ലൂ തരൂ"
"നമ്മുടെ കല്യാണം കഴിഞ്ഞ് കുറച്ചു കാലമേ നീയിത് ഉപയോഗിച്ചിട്ടുള്ളൂ"
''അതെന്താ "
"ഓർത്ത് നോക്ക് "
"എനിക്കറിയില്ല"
"എന്നാൽ വേറൊരു ക്ലൂ തരാം, നമ്മുടെ പ്രിയദർശിനിമാഡവും കാഞ്ചനമാ ഡവും റയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ ഒരു തൂണിൽ ചുവന്ന സിഗ്നൽ ലൈറ്റ് കത്തിനിൽക്കണപോലെ നെറ്റിക്കു മുകളിൽ സീമന്തരേഖയിൽ വട്ടത്തിൽ തേച്ച് പിടിപ്പിച്ചിരിക്കുന്ന സംഗതി, പി ടി കിട്ടിയോ?"
"ഓ, അതാണോ, കുങ്കുമം" അവൾ കവർ പൊളിച്ച് കുങ്കുമ ഡപ്പി കയ്യിലെടുത്തു,.
" ഇത് എനിക്കു വേണ്ട"
" അതെന്താ വേണ്ടാത്തത്?"
"ഇത് നെറ്റിയിൽ തൊട്ടാൽ ചിലർക്ക് അലർജിയുണ്ടാകും, എനിക്ക് നെറ്റിയിൽ തൊട്ടാൽ പൊള്ളുന്ന പോലെയാണ്. ഇപ്പോൾ ഒറിജിനൽ കുങ്കുമമൊന്നും കിട്ടാനില്ലല്ലോ. ഉള്ള തൊക്കെ കെമിക്കലല്ലേ? അതാണ് നെറ്റിയിൽ തൊടാത്തത്."
"നമ്മൾ ഹിന്ദുക്കൾ വർഷങ്ങളായി ചെയ്യുന്ന ആചാരമല്ലേ. തെറ്റിക്കണ്ട.
"പിന്നെ ,അങ്ങനെയാണെങ്കിൽ ക്രിസ്ത്യാനികളും മുസ്ലീംങ്ങളും ഇതും തൊട്ടോണ്ടല്ലേ നടക്കുന്നത്.?"
"തൊടാത്തതാണ് അവരുടെ ആചാരം "
"നിങ്ങളുടെ ഒരു ആചാരം "
"ആചാരം ലംഘിക്കരുത് "
"പിന്നെ ഒരു ആചാരം " എന്നും പറഞ്ഞ് ഡപ്പി അവൾ ദൂരേക്ക് എറിഞ്ഞു. അത് സുരക്ഷിതമായി മുറിയിലെ ബഡിൽ ചെന്ന് വീണു.
"പൊന്നും കുടത്തിനെന്തിനാ പൊട്ട്" എന്നു പറഞ്ഞു അവളെ ചേർത്തുനിർത്തി സീമന്തരേഖയിൽ ഒരു ചുടു ചുംബനം കൊടുത്തു.
"സാരിക്കൊപ്പം ഇതും ഇരിക്കട്ടെ " അല്ല പിന്നെ.
ജഗന്നാഥൻ ചാരുകസേരയിൽ ഇരുന്നു. എന്നിട്ട് " ഹിസ് ഹൈനസ് അബ്ദുള്ള " സിനിമയിലെ ഡയലോഗ് പറഞ്ഞു: "സ്വന്തമെന്ന് അവകാശപ്പെടാനുള്ള അർഹത എനിക്കുണ്ട്, എങ്കിലും എന്റെ രാധ. സ്വാതി നാളിൽ ചിപ്പിക്കുള്ളിൽ വീണ മഴത്തുള്ളി പോലെ അവളെന്റെ നെഞ്ചിനുള്ളിൽ ഒരു മണി മുത്തായി എന്റെ ഏകാന്തസന്ധ്യകളിൽ ഒരു പൊൻതാരകയായി അവൾ ഉദിച്ചുയർന്നു. എന്റെ നിശാസ്വപ്നങ്ങളിൽ ഈറൻ നിലാവു പോലെ അവൾ വന്നു നിറയുന്നു. അവൾ രാഗ വിലോലയായി അകലും തോറും അവൾ എന്നോട് അടുത്തുവന്നു. വൃത ഭംഗി അറിയട്ടെ എന്ന് ഞാൻ കളി പറഞ്ഞപ്പോൾ നൂറുനൂറു ജൻമങ്ങളായി നോമ്പു നോൽക്കണ തിരുവാതിര തന്നെയാണീ രാധ എന്നവൾ പറഞ്ഞു.
രാധേ നീയറിയുന്നില്ല ഏത് നിമിഷവും ഉടഞ്ഞ് പോകാവുന്ന നീർകുമിളകളാണ് നമ്മുടെയൊക്കെ സ്വപ്നങ്ങൾ "
" നിങ്ങളിതാ രെക്കുറിച്ചാ പറയുന്നേ, ഇതാ ചായ കുടിക്കൂ, അവൾ നീട്ടിയ ചായ വാങ്ങി കുടിച്ച് ചാരു കസേരയിൽ നിന്ന് എണീറ്റ് ജഗന്നാഥൻ ഇങ്ങനെ പാടി : "ഗോപികാവസന്തം തേടീ
വനമാലീ .....
നവ നവ ഗോപികാവസന്തം
തേടീ വനമാലീ
എൻ മനമുരുകും....,
"നാളെ പായസമുണ്ടാക്കണേ ", ജഗന്നാഥൻ പറഞ്ഞു.
"ഈഗോപിക അതിനു നൂറുവട്ടം തയ്യാർ" ഭാര്യ പറഞ്ഞു
"നാളത്തെ പായസത്തോടു കൂടി ഞങ്ങളുടെ ഈ വർഷത്തെ വിവാഹ വാർഷിക ദിന ആഘോഷങ്ങൾ സമാപിക്കുന്നതായിരിക്കും. " ജഗന്നാഥൻ പറഞ്ഞു.
മംഗളം.
- ശുഭം -
# മജു
Sunday, September 1, 2019
ദി റോഡ് വീ ട്രാവൽഡ് ചലഞ്ച് വീ ഫെയ്സ് ഡ് (കഥ)🐧
ഫെർണാണ്ടസ് വൈകുന്നേരത്തെ
നടത്തത്തിന് ഇറങ്ങിയതായിരുന്നു. റോഡിലൂടെ
തലങ്ങും വിലങ്ങും ഓടുന്ന പട്ടികൾ, കുഴികൾ
ചാടി വെള്ളം തെറിപ്പിച്ച് പായുന്ന വാഹനങ്ങൾ.
നടപ്പിന് വേഗത കുറഞ്ഞു.
ആ ലോചനയിൽ മുഴുകിയുള്ള നടത്തം. എന്താണ്
തന്നെ ഇത്ര ചിന്തിത നാക്കുന്നത്.
ഇത്രയും ചിന്താഭാരമുള്ളപ്പോൾ അയാൾ നേരെ
നടക്കാറുള്ളത് വർമ്മാജിയുടെ വീട്ടിലേക്കാണ്.
"നമ്മുടെ റോഡിലെ പെരുംകുഴികൾ,
ചെറുകുഴികൾ, വെള്ളം നിറഞ്ഞ കുഴികൾ, മഴ
ചാറിയാൽ ടാറും മെറ്റലും ഒലിച്ചുപോകുന്ന
റോഡുകൾ. എന്താണിതിന് കാരണം. പണ്ട്
പകർച്ചവ്യാധി പിടിപെട്ട് മരിക്കുന്ന വരേക്കാൾ
കൂടുതൽ ആളുകൾ ഇന്ന് റോഡപകടങ്ങളിൽ
മരിക്കുന്നു.ഇതിനൊക്കെ ഒരു പരിഹാരം
ഉണ്ടാകണ്ടതല്ലേ?
" പതി ബൽ കമ്പനി ഉണ്ടാക്കിയ റോഡ് ഒരു
കുഴപ്പവുമില്ലാതെ കിടക്കുന്നു, പന്ത്രണ്ട്
വർഷം കഴിഞ്ഞിട്ടും ഒരു കുഴപ്പവുമില്ല. അപ്പോൾ
പണിയേണ്ട പോലെ പണിതാൽ റോഡായാലും
പാലമായാലും
ദീർഘകാലം നിലനിൽക്കും എന്ന് പതിബൽ
കമ്പനി കാണിച്ചു തന്നില്ലേ !"
ഇങ്ങനെ ഓരോന്ന് ആലോചിച്ച് നടന്ന് നടന്ന്
ഫെർണാണ്ടസ്
സുഹൃത്ത് വർമ്മാജിയുടെ വീട്ടിലെ കാളിങ്ങ്
ബെല്ലിൽ അമർത്തി.
മിസ്സിസ് ഗോപി കാവർമ്മ തൂ
മന്ദഹാസത്തോടെ വാതിൽ തുറന്നു.
"വരൂ, വരൂ " അവർ സ്നേഹപൂർവ്വം പറഞ്ഞു.
"വർമ്മാജി എവിടെ?"
" കുളിക്കുന്നു, ഇപ്പം വരും, കയറി ഇരിക്കൂ"
"എന്താ ഈ നേരത്തൊരു കുളി?"
''യാത്ര കഴിഞ്ഞ് വന്നിട്ടുള്ള കുളിയാ"
ഫെർണാണ്ടസ് ഓരോ കാലും പതുക്കെ സ്റ്റെ പ്പിൽ
എടുത്ത് വച്ച് വാതിൽ കടന്ന് മാർബിളിട്ട നിലത്തു
ചവിട്ടി മെല്ലെ രാജസ പ്രൗഡിയുള്ള സോഫയിൽ
ഇരുന്നു.
" കുടിക്കാൻ ചായ എടുക്കട്ടെ?"മിസ്സിസ്
ഗോപി കാവർമ്മ ചോദിച്ചു.
എന്തോ ആലോചനയിൽ നിന്ന് ഞെട്ടി ഉണർന്ന്
ഫെർണാണ്ടസ് പറഞ്ഞു: "ഇപ്പോൾ വേണ്ട"
"ഇരിക്കൂട്ടോ " എന്ന് പറഞ്ഞ് മിസ്സിസ് ഗോപി
കാവർമ്മ അകത്തേക്ക് പോയി.
വർമ്മാജികുളി കഴിഞ്ഞ് വെള്ളമുണ്ടു ടുത്ത്
ഭസ്മക്കുറിയിട്ട് ഫെർണാണ്ടസിനെ തിർവശമുള്ള
സോഫയിൽ ഇരുന്നു.
" ഫെർണാണ്ടസ് പറയൂ എന്തൊക്കെയുണ്ട്
വിശേഷങ്ങൾ?"
"വിശേഷം പറയാ നല്ല വ ർ മ്മാ ജി ഞാൻ വന്നത്. "
"പിന്നെ ?"
"ഒരു സംശയം "
'' ഫെർണാണ്ടസിന് സംശയമോ?
എൻസൈക്ലോപീഡിയയ്ക്ക് സംശയമോ?"
" ഈ സംശയത്തിന്റെ ഉത്തരം ഒരു
എൻസൈക്ലോപീ ഡിയയിലും ഗൂഗിളിലിലും
ഇല്ലവർമ്മാജി. "
"അതെന്തു സംശയമാ ഫെർണാണ്ടസ്?"
" അത് പിന്നെ "
" പറയൂ കേൾക്കട്ടെ"
" നമ്മുടിറോഡുകളുടെ ശോചനീയ അവസ്ഥയാണ്
ഇന്ന് എന്നെ ചിന്തിതനാക്കുന്നത്. റബറൈസ്ഡ്
ചെയ്ത റോഡുകൾ പോലും മഴ ചാറിയാൽ
ഒലിച്ചുപോകുന്നു. ഉള്ളി തൊലി പോലെ ടാർ
ചെയ്താൽ എന്താ ചെയ്ക., വലിയ വലിയ
കുഴികൾ, റോഡ് മുഴുവൻ ചിതറി തെറിച്ചു
നടക്കുന്ന നായ്ക്കൾ. ഒരു ഗവൺമെന്റിന്റെ
പരമപ്രധാനമായ കടമയാണ്
സഞ്ചാരയോഗ്യമായ റോഡുകൾ
നിലനിർത്തുകയെന്നത്. മാറി മാറി ഭരിക്കുന്ന
സർക്കാരുകൾ ഇക്കാര്യത്തിൽ പരാജയപ്പെടാൻ
എന്താണ് കാര്യം. " '
"ഗോപികാ..... രണ്ടു ചായകൊണ്ടു വരൂ, വർമ്മാജി
നീട്ടി വിളിച്ച് പറഞ്ഞു.
ഗോപികാവർമ്മ രണ്ട് ചായകൊണ്ടുവന്ന്
സെറ്റിയുടെ നടുവിലുള്ള ചെറിയ
വട്ടമേശയിൽവച്ചു.
"രണ്ടു പേരും ചായ കുടിച്ചിട്ട് സംസാരിക്കൂ"ഗോ
പികാ വർമ്മ പറഞ്ഞു.
"ഭാര്യയ്ക്കും കുട്ടികൾക്കും സുഖമല്ലേ
ഫെർണാണ്ടസ് ഏട്ടാ?" ഗോപികാ വർമ്മ
ചോദിച്ചു.
"സുഖം തന്നെ മിസ്സിസ് വർമ്മാജി"
"അതൊന്നുമല്ല ഗോപികാ ഇപ്പോഴത്തെ ഇവന്റെ
പ്രശ്നം.റോഡിലെ കുഴികളും നായ്ക്കളും
പാലാരിവട്ടം പാലവുമൊക്കെയാണ് " വർമ്മാജി
പറഞ്ഞു.
ഗോപികാ വർമ്മ ഉറക്കെ ചിരിച്ചു.
"ഹെൽമെറ്റും സീറ്റു ബെൽറ്റും ധരിക്കാത്തതിന്
ഫൈൻ മേടിക്കുന്നത് പോലെ ഓരോ കുഴിക്കും
വാഹനം ഉടമയ്ക്ക് സർക്കാർ ഫൈൻ
കൊടുക്കണം" ഫെർണാണ്ടസ് പറഞ്ഞു.
" നടന്നതു തന്നെ "ഗോപികാ വർമ്മ ചിരിച്ചു
കൊണ്ട് പറഞ്ഞു.
" മലേഷ്യൻ കമ്പനിയായ പതിബെൽ ഉണ്ടാക്കിയ
റോഡ് നോക്കൂ.
വർഷം പന്ത്രണ്ട് കഴിഞ്ഞു.റോഡിന് ഒരു
കുഴപ്പവുമില്ല" ഫെർണാണ്ടസ് പറഞ്ഞു.
"കുഴപ്പം പറ്റിയല്ലോ? "വർമ്മാജിയുടെ വക.
"ആർക്ക്?''
''പതി ബെൽ കമ്പനി മാനേജർലി സി ബെന്നിന്.''
" അയാൾക്ക് ഉദ്യോഗസ്ഥർ ബില്ല് മാറി
കൊടുത്തോ? മര്യാദയ്ക്ക് കൊടുക്കാനുള്ള കാശ്
കൊടുത്തോ? ഓഫീസ് കയറി ഇറങ്ങി മടുത്ത്
അവസാനം ഗത്യന്തരമില്ലാതെ മറുനാട്ടുകാരൻ
ആത്മഹത്യ ചെയ്തില്ലേ? നല്ല റോഡ്
ഉണ്ടാക്കിയതിന് നന്ദികേട് ഏറ്റുവാങ്ങേണ്ടി വന്ന
പാവം മനുഷ്യൻ "
" കൊടുക്കേണ്ട രൂപ കൃത്യമായി കൊടുത്താലല്ലേ
റോഡായാലും പാലമായാലും നേരെ
ചൊവ്വേ ഉണ്ടാക്കാൻ പറ്റൂ.
ഇനി കൃത്യമായി കൊടുത്താലും തട്ടിപ്പ് നടത്താത്ത
ഹരിച്ച ന്ദ്രൻമാർ ഉണ്ടോ ആവോ? ചക്കര
കുടത്തിൽ കയ്യിട്ടാൽനക്കാത്തവരുണ്ടാ?''
"അങ്ങനെ നക്കാത്ത ചിലരുണ്ടായതു
കൊണ്ടാണല്ലോ ത ക ർ ന്ന പാമ്പൻ പാലം
സുന്ദരമായി
പുതുക്കി പണിതതും ഡൽഹി മെട്രോ സൂപ്പറായി
പണിതതുമൊക്കെ."
"ഒരു ഭരണകൂടത്തിന്റെ പരമപ്രധാനമായ
കർത്തവ്യമാണ് സഞ്ചാരയോഗ്യമായ റോഡുകൾ
നിലനിർത്തി കൊണ്ടു പോകുകയെന്നുള്ളത് "
സംസാരത്തിന്റെ പ്രസക്തഭാഗങ്ങളാണ്
വിവരിക്കുന്നത്.
"മഴ ചാറിയാൽ റോഡ് ഒലിച്ചുപോകണം,
എന്നാലല്ലേ പിന്നേം പിന്നേം
പണിഞ്ഞോണ്ടിരിക്കാൻ പറ്റത്തുള്ളൂ"
"നമ്മുടെ റോഡ് പട്ടികൾക്ക് നടക്കാനുള്ളതാണോ
മനുഷ്യർക്ക് നടക്കാനുള്ളതാണോ?''
"രണ്ടു പേർക്കും അല്ല, റോഡ്
വാഹനങ്ങൾക്കുള്ളതാണ്. കാൽനടയാത്രക്കാർ
റോഡ് നിയമം പാലിച്ചുവേണം ന ട
ക്കാൻ .പട്ടികൾക്ക് ഒരു നിയമവും റോഡിൽ
ബാധകമല്ല എന്നുള്ളതാണ്
കഷ്ട്ടം.കന്നുകാലികളാണെങ്കിൽ അധികൃതർ
പിടിച്ചോണ്ട് പോകും. നായയെ തൊട്ടാൽ കളി
മാറും. അതു കൊണ്ട് റോഡിൽ നായകൾ
യഥേഷ്ട്ടം വിഹരിക്കുന്നു.അതു കൊണ്ട്
ഉണ്ടാകുന്ന അപകടങ്ങൾ ധാരാളവും ."
''പട്ടികളെ റോഡിൽ നിന്ന് അടിയന്തിരമായി
സർക്കാർ നീക്കേണ്ടതാണ്. എത്ര പാവങ്ങളാണ്
ഈ നായ്ക്കൾ കാരണം അപകടങ്ങളിൽ
പെടുന്നത്.ഇ തൊക്കെ പരിഹരിക്കപെടേണ്ട
പ്രശ്നം തന്നെയല്ലേ "
"വിദേശത്ത് നല്ല റോഡിലൂടെ നല്ല ഡ്രൈവിങ്ങ്
സംസ്ക്കാരത്തിലൂടെ വാഹനം ഓടിച്ചവരുടെ
വീട്ടിൽ സമ്മാനവുമായി എത്തിയില്ലേ ഗതാഗത
വകുപ്പ്, അതും സമ്മാനമായി കാറും "
"രണ്ടു പേരും ചായ കുടിക്കൂ " ഗോപികാ വർമ്മ
ഇടയ്ക്കു കയറി പറഞ്ഞു.
"നല്ല ഡ്രൈവിങ്ങ് സംസ്ക്കാരവും നല്ല
റോഡുകളും നല്ല പാലങ്ങളും വരുന്ന
പുലരിക്കായി കാത്തിരിക്കാം."
സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിലേക്ക്
താഴ്ന്നിറങ്ങി കഴിഞ്ഞു, ഒന്നു റ ങ്ങി നാളെ
ശക്തമായി കിഴക്ക് ഉദിച്ചുയർന്ന് വരാൻ, ഒരു
നല്ല പുലരിക്കായി കാത്തിരിക്കാം.
" എന്നാൽ ഞാനിറങ്ങട്ടെ " ഫെർണാണ്ടസ്
പറഞ്ഞു.
" വീണ്ടും കാണുന്നതു വരേക്കും വണക്കം"
വർമ്മാജിയും മിസ്സിസ് വർമ്മാജിയും പറഞ്ഞു.
ഫെർണാണ്ടസ് സന്ധ്യ മയങ്ങിയ വഴികളിലൂടെ
മഴക്കാറുകൾ പടിഞ്ഞാറേ ചക്രവാളത്തിൽ
ഇരുട്ടു പരത്തി കറുത്തിരുണ്ടു പെയ്യാൻ ഭാവം
മാറി നിന്നിരുന്ന വഴികളിലൂടെ അതിവേഗം
വീട്ടിലേക്ക് നടന്നു.
(ഈ കഥയ്ക്ക് നമ്മുടെ നാട്ടിലെ റോഡുകളുമായി സാദൃശ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും സ്വാഭാവികമാണ്.)
- ശുഭം -
# മജു.
Subscribe to:
Posts (Atom)