Saturday, August 3, 2019

# സെയിൽസ് ഗേൾ🐧



വീട്ടുജോലിയും കുട്ടികളുടെ കാര്യവുമായി ഒതുങ്ങി കഴിഞ്ഞിരുന്ന കുലീനയായ ഒരു വീട്ടമ്മയായിരുന്നു ഇന്ദു.ഭർത്താവ് ജയൻ പട്ടണത്തിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു.രണ്ട് കുട്ടികൾ.
ഒരാൾക്ക് 9 ഉം മറ്റെയാൾക്ക് 7 വയസും പ്രായമുള്ള രണ്ട് ആൺകുട്ടികൾ. സന്തുഷ്ട കുടുംബം. ഒരു ദിവസം പെട്ടെന്ന് ജയന് കാഴ്ച മറയുന്നതു പോലെ അനുഭവപ്പെട്ടു.ഡോക്ടറെ കാണിച്ച് മരുന്നുകളൊക്കെ ചെയ്തു.എന്നിട്ടും കണ്ണിന് കാഴ്ച തി രി ച്ച് കിട്ടിയില്ല.

ജയന് 45 ഉം ഇന്ദുവിന് 40 ഉം വയസ് പ്രായം. പല സ്ഥലങ്ങളിലും പോയി ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായി ല്ല. ജീവിതം എത്രമാത്രം വിചി ത്രമാണ്.

ഇന്ദു കുടുംബം എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്നറിയാതെ വിഷമിച്ചു. കുറച്ചു തുകകൾ പരിചയക്കാരിൽ നിന്നൊക്കെ കടം വാങ്ങിയാണ് ചികിൽസ നടത്തിയത്.ഇനി മറ്റ് മാർഗമൊന്നും കാണുന്നില്ല.താനെന്തെങ്കിലും ജോലിക്ക് പോകാതിരുന്നാൽ കുടും ബംപട്ടിണിയാകും.

ഇന്ദുവിന്റെ ഒരു കൂട്ടുകാരി പട്ടണത്തിലെ ഒരു തുണിക്കടയിൽ സെയിൽസ് ഗേളായി പോകുന്നുണ്ട്. അവർ ഇന്ദുവിനും കൂടി അവിടെ ഒരു ജോലി തരപ്പെടുത്തി കൊടുത്തു. രാവിലെ 9 മണിക്ക് കടയിൽ എത്തണം.വൈകുന്നേരം 5:30ന് വീട്ടിൽ പോരാം. ഈ അവസ്ഥയിൽ ഇന്ദുവിന്റെ വരുമാനം കുടുംബത്തിന് താൽക്കാലികമായ ആശ്വാസം നൽകി.

രാവിലെ കുട്ടികൾക്കും ഭർത്താവിനും ഭക്ഷണം തയ്യാറാക്കി വയ്ക്കും. അടുത്ത വീട്ടിലെ കുട്ടികൾക്കൊപ്പമാണ് മക്കൾ സ്കൂളിൽ പോകുന്നതും വരുന്നതും.
ജയേട്ടൻ കൂടുതൽ സമയവും പ്രാർത്ഥനയും മറ്റു മായി കഴിയും.വൈകുന്നേരം വീടിനടുത്തുള്ള അമ്പലത്തിൽ പോയി തൊഴുതു വരും. ആളുകളുടെ ശബ്ദത്തിൽ നിന്ന് പരിചയക്കാരെ മനസിലാകും. അമ്പലത്തിൽ പോയി വരുന്ന വഴിയിൽ ആരെങ്കിലും ജയേട്ടാ എന്ന് വിളിച്ചാൽ കുറച്ചു നേരം സംസാരിച്ചു നിൽക്കും.വേഗം വീട്ടിലെത്തും.
തുളസിമാല കെട്ടിവയ്ക്കും.രാവിലെ വീട്ടിലുള്ള ദൈവത്തിന്റെ ഫോട്ടോയിൽ ഇടാനാണത്. ദിവസവും രാവിലെ കുളി കഴിഞ്ഞാൽ കുറച്ചു നേരം പ്രാർത്ഥിക്കും.പിന്നെ ദൈവത്തിന്റെ ഫോട്ടോയിൽ തുളസിമാലയും കൂടി ചാർത്തിയിട്ടേ ജല പാനമുള്ളൂ.

തുളസിയില ഇറുത്ത് വീട്ടിലെ തുളസിയിലകളൊക്കെ തീർന്നിരിക്കുന്നു. എന്നാലും ആരോടും ഒന്നും പറയില്ല. ഒരു തുളസി കതിർ എങ്കിൽ അത് എന്ന് വിചാരിച്ച് ദൈവത്തിന്റെ ഫോട്ടോയിൽ ചാർത്തും. ഇന്ന് കുറച്ച് തുളസിയിലയും ചെത്തിപ്പൂവും അടുത്ത വീട്ടിലെ നാണിയമ്മയുടെ മുറ്റത്ത് നിന്ന് പറിച്ചു കൊടുക്കാമെന്ന് വിചാരിച്ചാണ് രാവിലെ ഇന്ദു കടയിലേക്ക് പുറപ്പെട്ടത്.

കടയിൽ പലരും നേരമ്പോക്കിനും വെറുതേ വീട്ടിൽ ഇരിക്കണ്ടല്ലോ എന്നു വിചാരിച്ചുമാണ് വന്നിരുന്നത്. തന്റെ ചുമലിലാണ് ഒരു കുടുബം മുന്നോട്ട് പോകുന്നത് എന്നുള്ള വിചാരം ഇന്ദുവിനെ കൂടുതൽ ഉത്തരവാദിത്വബോധമുള്ളവളാക്കി.

ആടി സെയിലും കൂടി തുടങ്ങിയതോടെ കടയിൽ തിരക്കോട് തിരക്ക് തന്നെ. ഒന്നിരിക്കാൻ പോലും എന്തിന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോലും സമയം കിട്ടാത്തത്ര തിരക്കാണ്. എന്നാലും ഉച്ചയ്ക്ക് ജയേട്ടൻ ഊണുകഴിച്ചോയെന്ന് വിളിച്ചു ചോദിക്കും. നാലു മണി കഴിഞ്ഞാൽ കുട്ടിക ൾ സ്ക്കൂളിൽ നിന്നെത്തിയോ എന്നും തിരക്കിനിടയിൽ വിളിച്ചു ചോദിക്കാൻ അവൾ മറക്കാറില്ല.

ഡ്യൂട്ടി സമയത്ത് ഫോൺ ചെയ്യന്നത് കണ്ടാൽ മാനേജർ വഴക്കു പറയുമായിരുന്നു.പിന്നെ കുട്ടികളുടെ കാര്യവും ഭർത്താവിന്റെ കാര്യവും പറഞ്ഞപ്പോൾ തിരക്കിനിടയിലും ഫോൺ ചെയ്യാൻ മാനേജർ സമ്മതിച്ചു.
പലപ്പോഴും ഉള്ള് മുഴുവൻ എരിയുകയായിരിക്കും. എന്നാലും അവൾ എല്ലാ വ രോടും ചിരിച്ച് പെരുമാറി. ചെന്നിട്ട് വേണം കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ.കുട്ടികൾക്ക് പലഹാരങ്ങൾ ചിലപ്പോഴൊക്കെ വാങ്ങി കൊണ്ടു പോകും. പിന്നെ രാത്രിയിലെ ആഹാരം പാകം ചെയ്യണം.പി ടിപ്പത് ജോലികൾ വീട്ടിൽ ചെന്നാലും ഉണ്ട്.കുട്ടികൾക്കെന്തെങ്കിലും ക്ലാസിലെടുത്തത് ചോദിച്ച് പറഞ്ഞു കൊടുക്കും.

ആടി സെയിലിന്റെ തിരക്ക് കഴിഞ്ഞ് ഇന്ദു ഇറങ്ങുമ്പോൾ സമയം അഞ്ചര. ഓടി സ്റ്റാന്റിൽ വന്നപ്പോൾ ഒരു ബസ് പോയിരുന്നു.അടുത്ത ബസ് 6 മണിക്ക്. ഇന്ദുവിന് സമയം വൈകുന്തോറും ആധി കൂടും. കുട്ടികൾ എന്തെങ്കിലും ഇരുന്ന് വായിച്ചോളും എന്നവൾക്കറിയാം.ജയേട്ടനാണെങ്കിൽ ഈശ്വരനാമം ജപിച്ച് ഒരേ ഇരിപ്പായിരിക്കും. ബസ് കിട്ടി ഇന്ദു വീട്ടിലേക്ക് നടക്കുനോൾ സമയം ആറര കഴിഞ്ഞിരുന്നു.നേരം ഇരുട്ടി തുടങ്ങിയിരുന്നു.

നാണിയമ്മ യു ടെ വീട് പോകുന്ന വഴിയിലാണ്. നാണിയമ്മേ കുറച്ച് തെച്ചിപ്പൂവും തുളസിയിലയും പറിക്കുന്നുണ്ട് ട്ടോ എന്ന് പറഞ്ഞ് അവൾ തുളസിയിലയും തെച്ചിപ്പൂവും പറിച്ച് വീട്ടിലേക്ക് ആഞ്ഞു നടന്നു. ഇന്ന് തെച്ചിപ്പൂവും തുളസിയിലയും കൊണ്ടുചെന്നതറിയുമ്പോൾ ജ യേട്ടന് സന്തോഷമാകും.

ഉഴുന്നു വടയും പരിപ്പുവടയും ഒക്കെ അവൾ കുട്ടികൾക്ക് വാങ്ങി കൊടുക്കാറുണ്ട്, അതൊന്നും ജ യേട്ടൻ തൊട്ടു പോലും നോക്കില്ല. ഈ തുളസിക്കതിരും തെച്ചിപ്പൂവും കൊണ്ടുവന്നതറിഞ്ഞാൽ എന്ത് സന്തോഷമായിരിക്കും എന്റെ ജ യേട്ടന് അവൾ മനസിൽ വിചാരിച്ചു.
നടപ്പിന് ഒന്നുകൂടി വേഗം കൂട്ടി.ദിവാകരേട്ടന്റെ വീടിന്റെ അടുത്തുള്ള വഴിയിലൂടെ നടന്നു നീങ്ങി. അവിടെ ഒരു മാവിന്റെ മറവിൽ നിന്ന് ഒരാൾ ചാടി അവളുടെ ശരീരത്തിലേക്ക് വീണു. ആരാ? എന്താ ഈ കാണിക്കുന്നത്, നീ തെക്കും മ്പുറത്തെ ശേഖരനല്ലേ?" വിട ടാ പട്ടീ" എന്നവൾ അലറി.അവൻ കൈ കൊണ്ട് അവളുടെ വായ പൊത്തിപ്പിടിച്ചു. എന്നിട്ടും അവളെന്തെക്കെയോ പറഞ്ഞു. അതൊന്നും ആരും കേട്ടില്ല.
പൊതു വേ ആൾ സഞ്ചാരം കുറഞ്ഞ വഴി. തൊട്ടപ്പുറത്ത് ഒരു വീടുള്ളത് ദിവാകരേട്ടന്റെതാണ്. അവിടെ നിന്ന് ടി.വിയിലെ ശബ്ദം മാത്രം മുഴങ്ങി കേട്ട് കൊണ്ടിരുന്നു.

ഇന്ദു നടക്കുന്ന വഴിയിൽ മാത്രം പുല്ല് ഉണ്ടായിരുന്നില്ല. നടവഴിയുടെ ഇരുവശത്തും ഉയർന്ന മതിലു പോലെ നിൽക്കുന്ന പുൽക്കൂട്ടങ്ങളുടെ ഇടയിൽ ഇന്ദു വീണ് കിടന്നു. നാലുകാലു കൾ ആ പുല്ലിനു വെളിയിൽ നീണ്ടു കിടന്നിരുന്നു. കുതറി ഓടിയ ഇന്ദു വീട്ടിലെത്തി .'' ഇന്ദൂ, നീ എത്തിയോ? " എത്തി ജ യേട്ടാ "

കുട്ടികൾ അമ്മയെ കണ്ടതും സന്തോഷത്തോടെ ഉമ്മറത്തെത്തി.ജയേട്ടനപ്പോഴും ദൈവത്തിന്റെ ഫോട്ടോയുടെ മുന്നിൽ ജപത്തിലായിരുന്നു."ജ യേട്ടാ ഞാൻ തെച്ചിപ്പൂവും തുളസിക്കതിരും നാണിയമ്മയുടെ വീട്ടിൽ നിന്ന് ഇറുത്തു കൊണ്ടുവന്നതായിരുന്നു. പക്ഷേ വഴിയിൽ അതെല്ലാം വീണുപോയി. ആരോ ച വിട്ടിയരച്ചു. " "അത് സാരമില്ല എന്റെ കുട്ട്യേ, നാളെ കുറച്ച് കിട്ടിയാൽ കൊണ്ടു വരൂ, ഇല്ലെങ്കിലും കുഴപ്പമില്ല, ഞാൻ ഇവിടുത്തെ ഒരു തുളസിയില യെങ്കിലും ഭഗവാന് സമർപ്പിച്ചോളാം. "

ഇന്ദു ഉള്ളിൽ തേങ്ങി.സ്വയം പറഞ്ഞു, എന്റെ ശരീരം മുഴുവൻ പുഴു അരിക്കുകയാണ്, പുഴു, തൊടരുത്, എന്നെ തൊടരുത് " .അതൊന്നും ജ യേട്ടൻ കേൾക്കുന്നുണ്ടായിരുന്നില്ല.

കുട്ടികൾക്കും ജ യേട്ടനും ഭക്ഷണം ഉണ്ടാക്കി കൊടുത്ത് അവൾ കുട്ടികളെ ചേർത്ത് കിടന്നു, അവൾക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. നാളെ നേരത്തേ എണീറ്റ് ജോലിക്ക് പോകേണ്ടതാണ്. തെച്ചിപ്പൂവും തുളസിക്കതിരും ഇനി ആരും ചവിട്ടി അരക്കാതിരിക്കാൻ അവൾ വൈകുന്നേരം ജോലി കഴിഞ്ഞ് ഇറങ്ങു മ്പോൾ കറിക്കരിയാൻ കൂർത്ത ഒരു കത്തി വാങ്ങി ഉറയിൽ ഇട്ട് ബാഗിൽ വച്ചു.

ഇന്നും നാണിയമ്മയുടെ വീട്ടിൽ നിന്ന് തെച്ചിപ്പൂവും തുളസിക്കതിരും പറിച്ചെടുക്കാൻ അവൾ തീരുമാനിച്ചിരുന്നു ജയേട്ടന്റെ സന്തോഷമാണ് തനിക്ക് വലുത്.ബസി റ ങ്ങി കത്തി അരയിൽ തിരുകിയാണ് അവൾ പൂവും തുളസിക്കതിരും ഇറുത്ത് വീട്ടിലേക്ക് നടന്നത്.

എന്തെന്നില്ലാത്ത ധൈര്യം കുട്ടികളേയും ജയേട്ടന്റെയും കാര്യമോർത്തപ്പോൾ അവൾക്ക് തനിയേ വരികയായിരുന്നു. ഉണ്ണിയാർച്ചയായി അഭിനവ ഉണ്ണിയാർച്ചയായി അവൾ വീട്ടിലേക്കു നടന്നു. ജീവിതം അവസാനിക്കുന്നില്ല.

- ശുഭം -.

# മജു

No comments:

Post a Comment