ശക്തിധരൻ എന്നവൻ മരം വിവാഹിതനായ കഥയാണ് പറയാൻ പോകുന്നത്. അതിത്ര പറയാൻ എന്തുണ്ട് എന്ന് ചോദിച്ചേക്കാം.പ്രത്യേകിച്ചൊന്നുമില്ലെങ്കിലും നാട്ടുകാർക്കും കൂട്ടുകാർക്കും വേണ്ടി ഓടി നടന്നു ജീവിക്കുന്ന മനുഷ്യനാണ് ശക്തിധരൻ.ശക്തിധരന്റെ സുഹൃത്ത് ക്കളാണ് ശക്തിധരന്റെ ശക്തി.അവർ കഴിഞ്ഞിട്ടേ എന്തും ശക്തിധരനുള്ളൂ.
ശക്തിധരന് വയസ് 30 കഴിഞ്ഞു. ഒരേ ഒരു മകൻ പുരനിറഞ്ഞു നിൽക്കുന്നത് കണ്ടിട്ട് അമ്മയ്ക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല.
" നിന്നെ ഒരു പെൺകുട്ടിയെ ഏൽപ്പിച്ചിട്ടു വേണം എനിക്ക് ഒരു കുഞ്ഞിക്കാല് കാണാൻ"
"അമ്മ ഒന്നുമിണ്ടാതിരിക്കണണ്ടോ?" കല്ല്യാണക്കാര്യം പറഞ്ഞാൽ ശക്തിധരന് കലികയറും.
ശക്തിധരൻ ക്യാപ്റ്റനായ റോയൽ ചലഞ്ചേഴ്സ് ക്ലബും മറു ദേശത്തെ കേരള ബ്ലാസ് റ്റേഴ്സ് ക്ലബും തമ്മിൽ ഇന്ന് പൊരിഞ്ഞ ഫുട്ബോൾ മൽസരമാണ് നടന്നത്. അതിൽ മിന്നുന്ന പ്രകടനമാണ് ശക്തിധരൻ കാഴ്ചവെച്ചത്.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ശക്തിധരൻ തന്റെ ടീമിനെ വിജയത്തിലെത്തിച്ചത്.
നാട്ടുകാരും കൂട്ടുകാരും റോയൽ ചലഞ്ചേഴ്സ് ക്ലബ് അംഗങ്ങൾക്ക് ഗംഭീര സ്വീകരണം നൽകി.ശക്തിധരൻ താരമായി തിളങ്ങി നിന്നു.
ആൾക്കൂട്ടത്തിനിടയിൽ നിന്ന് അറുത്തുമുറിച്ചിട്ടപ്ലാവിന്റെ വർണ്ണമുള്ള തുടുത്ത ചെഞ്ചുണ്ടിപ്പഴത്തിന്റെ ചുണ്ടുള്ള ഒരു പെൺകുട്ടി ശക്തിധരന് കൊടുത്തത് ഒരു റോസാപ്പൂവായിരുന്നു. തിരക്കിനിടയിൽ ഒന്നും ചോദിക്കാൻ പറ്റിയില്ലെങ്കിലും അവളുടെ ആദ്യ നോട്ടത്തിൽ തന്നെ ശക്തിധരൻ എന്നവൻ മരം ഉലഞ്ഞു.
സ്വീകരണം കഴിഞ്ഞു. വീട്ടിലെത്തിയിട്ടും ശക്തിധരന്റെ ചിന്ത പനിനീർപ്പൂ തന്ന പെൺകുട്ടിയിലായിരുന്നു. പ്രഥമാനുരാഗത്തിന്റെ ദർശനപുണ്യത്തിൽ അലിഞ്ഞ് ശക്തിധരൻ അന്ന് ഉറങ്ങി നേരം വെളുപ്പിച്ചു.
തനിക്ക് 8 വയസുള്ളപ്പോൾ അച്ഛൻ മരിച്ചതാണ്, പിന്നെ വളർത്തി വലുതാക്കിയത് അമ്മയാണ്. ഇനി എന്തായാലും വിവാഹം കഴിച്ചേക്കാം എന്ന തീരുമാനം പ്രണയ പരവശനായി കഴിഞ്ഞിരുന്ന ശക്തിധരൻ എടുത്തിരുന്നു.
കൂട്ടുകാരനെ വിളിച്ച് ചോദിച്ചപ്പോൾ വാഴേക്കാട്ടുള്ള ഒരു പുരാതന തറവാട്ടിലെ ഗേളി എന്ന പെൺകുട്ടിയാണ് ശക്തിധരന് റോസാപ്പൂ കൊടുത്തത്.
കൂട്ടുകാരനോട് അവളെ വിവാഹം കഴിക്കാൻ താൻ ആഗ്രഹിക്കുന്നതായി ശക്തിധരൻ പറഞ്ഞു.
" ഒരു റോസാപ്പൂ തന്നപ്പോഴേ പ്രണയമായോ" കുട്ടുകാരൻ നജീം ചോദിച്ചു.
"വൺവേ യാണോ ടുവേ യാണോ എന്നറിയില്ല "
"എന്തായാലും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്നറിയിക്കാം അല്ലേ?"നജിം ചോദിച്ചു.
" ഗേളിയുടേയും അവരുടെ വീട്ടുകാരുടേയും നിലപാട് അറിഞ്ഞു വരിക" ശക്തി ധരൻ പറഞ്ഞു.
" ഗേളിക്കും വീട്ടുകാർക്കും സമ്മതമാണത്രേ."
അങ്ങനെ പൂമരം തറവാട്ടിലെ വൻമരം ശക്തിധരനും വാഴേക്കാട്ട് തറവാട്ടിലെ ഗേളിയും തമ്മിലുള്ള വിവാഹം നിശ്ചയം നടന്നു.
വിവാഹവും ഗംഭീരമായി നടന്നു.
മാസങ്ങൾ പിന്നെയും കടന്നു പോയി.ഗേളി ഗർഭിണിയായി.
പ്രസവ ദിവസം പറഞ്ഞതിന് അഞ്ച് ദിവസം മുമ്പേ ഗേളിക്ക് പ്രസവവേദന തുടങ്ങി. ആശുപത്രിയിൽ എത്തിച്ചു.
ഗേളി ഒരു സാധാരണ പ്രസവത്തിലൂടെ ഒരു പെൺകുട്ടിക്ക് ജൻമം നൽകി. ശക്തിധരന്റെ കയ്യിലേക്ക് നഴ്സ് കുട്ടിയെ കൊടുത്തപ്പോൾ അയാൾ സന്തോഷിച്ചു.
" പൂർവ്വ ജൻമത്തിലെ അമ്മയാണ് പെൺകുട്ടിയായി പിറക്കുന്നത് " എന്ന് പറഞ്ഞ് കുട്ടിയെ അയാൾ അമ്മയുടെ കയ്യിൽ കൊടുത്തു.
അമ്മ കുട്ടിയെ ഗേളി യുടെ അടുത്ത് കിടത്തി.കരയാൻ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടിൻമേൽ മകൾ അമ്മിഞ്ഞപാൽ മധുരം നുകരുന്നത് നോക്കി ശക്തിധരൻ മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു .
- ശുഭം -
#M@ju
ശക്തിധരൻ ക്യാപ്റ്റനായ റോയൽ ചലഞ്ചേഴ്സ് ക്ലബും മറു ദേശത്തെ കേരള ബ്ലാസ് റ്റേഴ്സ് ക്ലബും തമ്മിൽ ഇന്ന് പൊരിഞ്ഞ ഫുട്ബോൾ മൽസരമാണ് നടന്നത്. അതിൽ മിന്നുന്ന പ്രകടനമാണ് ശക്തിധരൻ കാഴ്ചവെച്ചത്.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ശക്തിധരൻ തന്റെ ടീമിനെ വിജയത്തിലെത്തിച്ചത്.
നാട്ടുകാരും കൂട്ടുകാരും റോയൽ ചലഞ്ചേഴ്സ് ക്ലബ് അംഗങ്ങൾക്ക് ഗംഭീര സ്വീകരണം നൽകി.ശക്തിധരൻ താരമായി തിളങ്ങി നിന്നു.
ആൾക്കൂട്ടത്തിനിടയിൽ നിന്ന് അറുത്തുമുറിച്ചിട്ടപ്ലാവിന്റെ വർണ്ണമുള്ള തുടുത്ത ചെഞ്ചുണ്ടിപ്പഴത്തിന്റെ ചുണ്ടുള്ള ഒരു പെൺകുട്ടി ശക്തിധരന് കൊടുത്തത് ഒരു റോസാപ്പൂവായിരുന്നു. തിരക്കിനിടയിൽ ഒന്നും ചോദിക്കാൻ പറ്റിയില്ലെങ്കിലും അവളുടെ ആദ്യ നോട്ടത്തിൽ തന്നെ ശക്തിധരൻ എന്നവൻ മരം ഉലഞ്ഞു.
സ്വീകരണം കഴിഞ്ഞു. വീട്ടിലെത്തിയിട്ടും ശക്തിധരന്റെ ചിന്ത പനിനീർപ്പൂ തന്ന പെൺകുട്ടിയിലായിരുന്നു. പ്രഥമാനുരാഗത്തിന്റെ ദർശനപുണ്യത്തിൽ അലിഞ്ഞ് ശക്തിധരൻ അന്ന് ഉറങ്ങി നേരം വെളുപ്പിച്ചു.
തനിക്ക് 8 വയസുള്ളപ്പോൾ അച്ഛൻ മരിച്ചതാണ്, പിന്നെ വളർത്തി വലുതാക്കിയത് അമ്മയാണ്. ഇനി എന്തായാലും വിവാഹം കഴിച്ചേക്കാം എന്ന തീരുമാനം പ്രണയ പരവശനായി കഴിഞ്ഞിരുന്ന ശക്തിധരൻ എടുത്തിരുന്നു.
കൂട്ടുകാരനെ വിളിച്ച് ചോദിച്ചപ്പോൾ വാഴേക്കാട്ടുള്ള ഒരു പുരാതന തറവാട്ടിലെ ഗേളി എന്ന പെൺകുട്ടിയാണ് ശക്തിധരന് റോസാപ്പൂ കൊടുത്തത്.
കൂട്ടുകാരനോട് അവളെ വിവാഹം കഴിക്കാൻ താൻ ആഗ്രഹിക്കുന്നതായി ശക്തിധരൻ പറഞ്ഞു.
" ഒരു റോസാപ്പൂ തന്നപ്പോഴേ പ്രണയമായോ" കുട്ടുകാരൻ നജീം ചോദിച്ചു.
"വൺവേ യാണോ ടുവേ യാണോ എന്നറിയില്ല "
"എന്തായാലും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്നറിയിക്കാം അല്ലേ?"നജിം ചോദിച്ചു.
" ഗേളിയുടേയും അവരുടെ വീട്ടുകാരുടേയും നിലപാട് അറിഞ്ഞു വരിക" ശക്തി ധരൻ പറഞ്ഞു.
" ഗേളിക്കും വീട്ടുകാർക്കും സമ്മതമാണത്രേ."
അങ്ങനെ പൂമരം തറവാട്ടിലെ വൻമരം ശക്തിധരനും വാഴേക്കാട്ട് തറവാട്ടിലെ ഗേളിയും തമ്മിലുള്ള വിവാഹം നിശ്ചയം നടന്നു.
വിവാഹവും ഗംഭീരമായി നടന്നു.
മാസങ്ങൾ പിന്നെയും കടന്നു പോയി.ഗേളി ഗർഭിണിയായി.
പ്രസവ ദിവസം പറഞ്ഞതിന് അഞ്ച് ദിവസം മുമ്പേ ഗേളിക്ക് പ്രസവവേദന തുടങ്ങി. ആശുപത്രിയിൽ എത്തിച്ചു.
ഗേളി ഒരു സാധാരണ പ്രസവത്തിലൂടെ ഒരു പെൺകുട്ടിക്ക് ജൻമം നൽകി. ശക്തിധരന്റെ കയ്യിലേക്ക് നഴ്സ് കുട്ടിയെ കൊടുത്തപ്പോൾ അയാൾ സന്തോഷിച്ചു.
" പൂർവ്വ ജൻമത്തിലെ അമ്മയാണ് പെൺകുട്ടിയായി പിറക്കുന്നത് " എന്ന് പറഞ്ഞ് കുട്ടിയെ അയാൾ അമ്മയുടെ കയ്യിൽ കൊടുത്തു.
അമ്മ കുട്ടിയെ ഗേളി യുടെ അടുത്ത് കിടത്തി.കരയാൻ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടിൻമേൽ മകൾ അമ്മിഞ്ഞപാൽ മധുരം നുകരുന്നത് നോക്കി ശക്തിധരൻ മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു .
- ശുഭം -
#M@ju
No comments:
Post a Comment