Saturday, August 17, 2019

കണ്ണാം ന്തളിയും കാട്ടുകുറിഞ്ഞിയും (കഥ)🐧


യഥാർത്ഥ പേര് വേറെയാണെങ്കിലും കണ്ണാന്തളിയും കാട്ടുകുറിഞ്ഞി യുമെന്നാണ് അവരെ എല്ലാവരും വിളിക്കുന്നത്.
കുഞ്ഞുനാൾ മുതൽ വീടിനടുത്ത മലഞ്ചെരുവിലെ കണ്ണാന്തളിയും തോട്ടുവക്കിലെ കാട്ടുകുറിഞ്ഞിയും പറിച്ച് ഓടി വരുന്ന അവരെ കാണുമ്പോൾ അടുത്ത വീട്ടിലെ കുഞ്ചേട്ടനാണ് അവർക്ക് ആ പേര് സമ്മാനിച്ചത്.
പിന്നെ എല്ലാവരും അങ്ങനെ വിളിക്കാൻ തുടങ്ങി.
ഒരാൾ ആണും മറ്റയാൾ പെണ്ണുമാണ്. അവർ അയൽവക്കക്കാർ.
അവരിരുവരും ഒരുമിച്ചാണ് കളിച്ച തും വളർന്നതും പഠിച്ചതും.
എന്തു തിരക്കിലാണെങ്കിലും കാട്ടുകുറിഞ്ഞി വിളിച്ചാൽ കണ്ണാന്തളി പറന്നെത്തും.
ഒരു ദിവസം സ്ക്കൂളിൽ വച്ച് കാട്ടുകുറിഞ്ഞിയെ കുട്ടികൾ കളിയാക്കിയപ്പോൾ കണ്ണാന്തളിക്ക് സഹിച്ചില്ല. അവരെയൊക്കെ അവൻ ഇടിച്ചോടിച്ചു.
ഒരു വേനൽ - മഞ്ഞ് - മഴ ,ചക്ക - മാങ്ങ - കണിക്കൊന്നയും പൂത്തു കഴിഞ്ഞപ്പോൾ ഒരു വർഷം കഴിഞ്ഞു.
വർഷങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നത് അവരറിഞ്ഞില്ല.
സ്ക്കൂളുവിട്ട് റോഡിൽ കൂടി കൂട്ടുകൂടി നടന്നാണ് അവർ വരിക.
കണ്ണാം ന്തളി ആണുങ്ങളുടെ ഒപ്പവും കാട്ടുകുറിഞ്ഞി പെൺകുട്ടികളുടെ ഒപ്പവുമാണ് നടന്ന് വരാറ്.
റോഡിറങ്ങി മൂന്ന് കിലോമീറ്റർ കൂടി നടന്നാലേ വീടെത്തൂ. മറ്റു കുട്ടികളൊക്കെ ഓരോ വഴിക്ക് തിരിഞ്ഞ് വീട്ടിലേക്ക് നടക്കും.
അവിടെ നിന്ന് അവർ ഒരുമിച്ചാവും യാത്ര. തോണിയിൽ പുഴ കടന്ന് പിന്നെ രണ്ട് കിലോമീറ്റർ കൂടി നടന്നാലേ വീടെത്തൂ.
പുഴ ഇറമ്പിലൂടെയും പാടവര മ്പിലൂടെയും മരങ്ങൾക്കിടയിലൂടെയും വേലി കെട്ടി തിരിച്ച തൊടി യു ടെ ഇടയിലൂടെയും നടന്നു വേണം വീ ടെത്താൻ.
ഇങ്ങനെ നടന്നു വരുമ്പോൾ കണ്ണാന്തളി ഓടിക്കളയും എന്നിട്ട് എ വിടെയെങ്കിലും ഒളിച്ചിരിക്കും.
കാട്ടുകുറിഞ്ഞി അവനെ കാണാതെ ഭയപ്പെടും.
തെങ്ങു വെട്ടിയ കുറ്റി ഉറഞ്ഞ് തുള വീണ പൊത്തിൽ കയറി ചുരുണ്ട്‌ ഒളിച്ചിരിക്കുന്ന അവനേയും കടന്ന് കാട്ടുകുറിഞ്ഞി പോയിരിക്കും.
"ഇവിടെ നോക്കെ ടീ..... ".. എന്നു പറഞ്ഞ് അവൻ പൊട്ടിച്ചിരിക്കും
" നീ എന്തിനാ എന്നെ ഇങ്ങനെ പേടിപ്പിക്കണേ?" അവൾ ചോദിക്കും.
"നിന്നെയല്ലാതെ പിന്നെ ഞാൻ ആരെയാ പേടിപ്പിക്കുന്നേ " .അവൻ പറയും.
" ഇനി ഇങ്ങനെ പേടിപ്പിക്കണ്ടാ ട്ടോ "
" ഇനി ഇല്ല"
എന്നാലും പല ദിവസങ്ങളിലും ഇത്തരം വികൃതികൾ അവൻ കാണിച്ചു കൊണ്ടേയിരിക്കും.
കാട്ടുകുറിഞ്ഞി ക്കും അതൊക്കെ ഇഷ്ടമാണ് താനും.
വീടെത്തിയാൽ രണ്ടു പേരും അവരവരുടെ വീട്ടിലേക്ക് പോകും.
കണ്ണാന്തളി യുടെ വീടിനു പുറകിലാണ് കാട്ടുകുറിഞ്ഞിയുടെ വീട്.
സ്ക്കൂൾ പഠനത്തിനു ശേഷം രണ്ടു പേരും ഉപരി പഠനത്തിന് കോളേജിൽ ചേർന്നു.
അവിടെയും അവർ ഒരേ ക്ലാസ്സിൽ, ഒരേ ഗ്രൂപ്പെടുത്തു പഠിക്കാൻ പറ്റി.
മുതിർന്നപ്പോൾ അവർ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴവും കൂടി.
"നിന്നെ കെട്ടിയാലോന്നാ ആലോചിക്കുന്നേ.. ....
നീ ഓർക്കുന്നുണ്ടോ?"
''ചെറുപ്പത്തിൽ കപ്പത്തണ്ടിന്റെ ഇല കൂട്ടിപ്പിടിച്ച് നീളം കുറച്ച് മുറിച്ച് തണ്ട് ഒടിച്ചൊടിച്ച് നല്ല താലിമാല ഉണ്ടാക്കി നിന്റെ കഴുത്തിലണിയിച്ചത്?"
"അതൊക്കെ ചെറുപ്പത്തിലെ ഓരോ ലീലാവിലാസങ്ങളല്ലേ? അതും പറഞ്ഞിങ്ങോട്ട് വന്നാലുണ്ടല്ലോ?" അവൾ പറയും.
"ഒരു പണിയൊക്കെയായി വരുമാനമായിട്ടു വേണം നിന്നെ കെട്ടാൻ, വരുമാനം ആകാതെ കെട്ടിയാൽ.........." അവൻ പറഞ്ഞു
"എങ്ങനെയാ കുടുംബം നോക്കുന്നത് അല്ലേ? " അവൾ പറഞ്ഞു.
അങ്ങനെയിരിക്കെ കോളേജ് പഠനകാലത്ത് കാട്ടുകുറിഞ്ഞിയുടെ അമ്മ മരിച്ചു.അതോടെ അവൾ പഠനം നിർത്തി.
പിന്നെ അച്ഛനും മുത്ത ശ്ശിയും ആങ്ങ ളമാരു മാ ണ് അവളെ നോക്കിയത്.
കോളേജ് പoനം പൂർത്തിയാക്കി കണ്ണാന്തളി സിനിമാ മോഹവുമായി ചെന്നൈയിൽ എത്തി.
സിനിമയിൽ അഭിനയിക്കാൻ അവസരം തേടി ഒരു പാട് അലഞ്ഞു. പക്ഷേ ആരും അവസരം കൊടുത്തില്ല.
പക്ഷേ തിരക്കഥകളെഴുതി തിരക്കിലായി കണ്ണാന്തളി.
അറിയപ്പെടുന്ന ഒരു തിരക്കഥാകൃത്തായി അയാൾ മാറി.
ഈ സമയത്ത് ധാരാളം വിവാഹാലോചനകൾ കാട്ടുകുറിഞ്ഞി ക്ക് വരുകയും പക്ഷേ അവൾ കണ്ണാന്തളിയെ കെട്ടുകയുള്ളൂ എന്ന് നിർബന്ധം പിടിച്ചു.
"ചെന്നൈയിൽ പോയ കണ്ണാന്തളിയെ കാണാനില്ലല്ലോ? "
"അവൻ ഒരെഴുത്ത് ഇത് വരെ അയച്ചോ? "
"ഇനി അവൻ വേറെ ആരെയെങ്കിലും കെട്ടിയെങ്കിലോ?"
'' അവനേം നോക്കിയിരുന്നാൽ നിന്റെ കാര്യം കഷ്ടത്തിലാകും ".
വീട്ടുകാരുടെ ഇത്തരം പറച്ചിലിൽ അവൾക്ക് ഉത്തരം മുട്ടി.
തന്നെ മറന്നതു കൊണ്ടല്ല തിരക്കു കാരണമായിരിക്കും കണ്ണാന്തളി എഴുത്തയക്കാത്തത് എന്ന് അവൾ വിശ്വസിച്ചു.
കാട്ടുകുറുഞ്ഞി യുടെ വിവാഹം ചിങ്ങമാസത്തിൽ നടന്നു.
ഭർത്താവ് ചന്തു.
നല്ല സുന്ദരൻ.
അവർക്കൊരു മകൻ പിറന്നു.
ഗോപി എന്നവന് പേരിട്ടു.
വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞൊരു ദിവസം ചന്തു കുഴഞ്ഞ് വീണ് മരിച്ചു.
അതോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കാട്ടു കുറിഞ്ഞി വിഷമിച്ചു.
ഇതൊന്നും അറിയാതെ ഒരു ദിവസം കണ്ണാന്തളി നാട്ടിൽ എത്തി.
അപ്പോഴാണ് എല്ലാ വിവരവും അവൻ അറിയുന്നത്.
അന്യനാട്ടിൽ ജീവിതം കരുപ്പിടിപ്പിക്കാനുള്ള പോരാട്ടത്തിൽ പല തും അയാൾ മറന്നു.
കാട്ടുകുറിഞ്ഞിയെ ഇടയ്ക്ക് ഓർക്കുമെങ്കിലും കത്തെഴുതാനോ വിലാസം കൊടുക്കാനോ അയാൾ മറന്നു.
കാട്ടു കുറിഞ്ഞിപഴയതിനേക്കാളും ക്ഷീണിച്ചിരിക്കുന്നു.
തടിച്ചുരുണ്ടിരുന്ന അവൾ എല്ലും തോലുമായിരിക്കുന്നു .
അവർ പരസ്പരം സംസാരിക്കുകയും കാട്ടുകുറിഞ്ഞിയെ അയാൾ ആശ്വസിപ്പിക്കുകയും ചെയ്തു.
കാട്ടുകുറിഞ്ഞിയുടെ മകൻ ഗോപിക്ക് പുതിയ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും അയാൾ വാങ്ങി കൊടുത്തു.
ഗോപിക്ക് പനി വന്നപ്പോൾ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയതും അയാളാണ്.
എന്ത് കാര്യമുണ്ടെങ്കിലും കാട്ടുകുറിഞ്ഞി
കണ്ണാന്തളിയോട് പറയാൻ തുടങ്ങി.
അടുത്ത ആളുകളോട് പറയുമ്പോൾ തീരാവുന്ന വിഷമങ്ങളേ മനുഷ്യർക്കുള്ളൂ എന്ന് കേട്ടിട്ടുണ്ട്.
അതു കൊണ്ടാവാം അടുത്ത കൂട്ടുകാരനും ബാല്യകാല സുഹൃത്തുമായ കണ്ണാന്തളിയെ കാണുന്നത് തന്നെ അവൾക്ക് സന്തോഷം പകർന്നു.
അവൾക്ക് അതൊരാശ്വാസമായിരുന്നു
പണ്ട് തന്റെ കളിത്തോഴിയും ബാല്യകാല സഖിയും അയൽവാസിയും സഹപാഠിയുമായിരുന്നു എന്നുള്ളത് നേര് തന്നെ.
ഇപ്പോ ൾ അവൾ ഭർത്താവ് മരണപ്പെട്ട് ഒരു മകനെ വളർത്തിക്കൊണ്ടു വരുന്ന അമ്മയാണ് എന്ന കാര്യം കണ്ണാന്തളി ഓർക്കാതിരുന്നില.
എന്തെങ്കിലും അവശ്യം ഉണ്ടെങ്കിൽ മാത്രമേ കണ്ണാന്തളി അങ്ങോട്ട് പോകുകയുള്ളൂ.
എന്നിരുന്നാലും സദാചാരത്തിന്റെ കാവൽ നായ്ക്കൾ പലതും പറഞ്ഞുണ്ടാക്കി.
"കണ്ണാന്തളി കാട്ടുകുറിഞ്ഞിയുടെ വീട്ടിലിടയ്ക്കിടയ്ക്ക് പോകുന്നുണ്ടത്രേ!
അയാൾക്കിപ്പൊ അവിടെ എന്താ കാര്യം?"
ഈ വാർത്ത കണ്ണാന്തളി യുടെ ചെവിയിലുമെത്തി.
അവളിതെങ്ങാനും അറിഞ്ഞാൽ.....?
ഏയ് അവൾ ചീത്ത സ്വഭാവമുള്ള വളല്ല. നല്ലവളാണ്.
സദാചാരത്തിന്റെ ഭൂതക്കണ്ണാടി വച്ച് നോക്കുന്നവർ നോക്കട്ടെ.
ആളുകൾ പൊതുവേ സംശയാലുക്കളാണല്ലോ!
കണ്ണാന്തളി നടന്ന് പോകുമ്പോൾ അവൾ വിളിച്ചു.
"ഏയ് ഇങ്ങോട്ടൊന്ന് കയറിയിട്ടു പോകൂ"
അയാൾ കുറച്ചു പുറകോട്ട് നടന്ന് അവളുടെ വീട്ടിൽ എത്തി.
"എന്താ വിളിച്ചത്?"
അവൾ ഒരു കുറിപ്പടിയും പൈസയും കൊടുത്തിട്ട് പറഞ്ഞു: '', ഇത് മകന് മേടിക്കേണ്ട പുസ്തകങ്ങളുടെ ലിസ്റ്റാണ്.പട്ടണത്തിൽ പോയി വരുമ്പോൾ വാങ്ങി വരണം."
ലിസ്റ്റിനൊപ്പം പൈസയും കൊടുത്തു.
''അതിന് പൈസ എന്തിനാണ്?"
"ഇരിക്കട്ടെ, ഞാൻ ആവശ്യമുണ്ടെങ്കിൽ ചോദിക്കാല്ലോ?''
" എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു " അയാൾ പറഞ്ഞു.
''എന്താണ് പറയൂ "
" കാട്ടുകുറിഞ്ഞീ ഞാൻ ഒറ്റയ്ക്കാണ്.
നിന്നെ ഞാൻ കെട്ടിക്കോട്ടെ?"
"വേണ്ട"
'"ഒന്നും തോന്നരുത്, അതിന്റെ സമയമൊക്കെ കഴിഞ്ഞിരിക്കുന്നു.
നീ വേറൊരു നല്ല പെൺകുട്ടിയെ വിവാഹം കഴിക്കണം".
അവൾ പറഞ്ഞതു കേട്ട് ജാള്യത കൊണ്ട് അയാൾ അവളുടെ മുഖത്ത് നോക്കിയില്ല.
കണ്ണാന്തളി ഇടയ്ക്ക് ഒരു ദിവസം കാട്ടുകുറിഞ്ഞിയുടെ അടുത്തെത്തിയപ്പോൾ ഗോപി ഇഷ്ടക്കേട് കാണിച്ചു.
അമ്മയോട് സംസാരിക്കുന്നത് ഗോപിക്കും ഇഷ്ടമല്ലാതായോ?!
അയാൾ അമ്മയോട് പെരുമാറുന്നതിൽ അവനും അനിഷ്ടം തോന്നാൻ എന്തുണ്ടായി?
പിന്നീട് കണ്ണാന്തളി അങ്ങോട്ടേയ്ക്ക് പോകാതായി.
അയാൾ തന്റെ ബാല്യകാല സഖിയെ ചെന്നൈയിലെ ജീവിത തിരക്കിനിടയിൽ മറന്നു പോയതിലും കത്തെഴുതാതിരുന്നതിലും വേദനിച്ചു.
ഇനി താനെന്തിന് അങ്ങോട്ട് പോകണം.
അയാൾ തിരിച്ച് ചെന്നൈയ്ക്ക് പോകാൻ തീരുമാനിച്ചു.
കണ്ണാന്തളി കാട്ടുകുറിഞ്ഞി യെ ചെന്നു കണ്ടു.
" ഞാൻ നാളെ ചെന്നൈയ്ക്ക് മടങ്ങുകയാണ്. ഇനി തിരക്കഥാ രചനയിൽ കൂടുതൽ ശ്രദ്ധിക്കണം.നിന്റെ പ്രാർത്ഥന ഉണ്ടാകണം"
" നീ എന്നും എന്റെ ബാല്യകാല സഖിയായിരുന്നാൽ മതി. ആ ഓർമ്മകൾ തന്നെ ധാരാളം.പുഴയിൽ കുളിച്ചതും പാടവരമ്പത്തുകൂടി നടന്ന് സ്കൂളിൽ പോയതും എല്ലാം ഓർമ്മകളായി അങ്ങനെ തന്നെ നിൽക്കട്ടെ".
കണ്ണാന്തളി ഫ്ളാഷ്ബാക്ക് കുടഞ്ഞിട്ടു.
അവളൊന്നും മിണ്ടിയില്ല. കണ്ണിൽ നിന്ന് കണ്ണുനീർ പൊടിഞ്ഞത് അവൻ കാണാതെ സാരി തലപ്പു കൊണ്ട് അവൾ തുടച്ചു.
" എന്നാൽ ഞാനിറങ്ങട്ടെ........ നിനക്കും മകനും നല്ലത് വരും...... "
" ഉം "
" പ്രാർത്ഥന എപ്പോഴും ഉണ്ടാകും.
നന്നായി വരും"
സ്വല്പം വിറയാർന്ന ചുണ്ടോടെ അവൾ പതുക്കെ പറഞ്ഞു.
കണ്ണാന്തളി നടന്നു നീങ്ങുന്നത് തന്റെ ബാല്യകാലത്തെ ഒരോ കാര്യങ്ങൾ ഓർമ്മിച്ചു കൊണ്ട് കാട്ടുകുറിഞ്ഞി നോക്കി നിന്നു.
- ശുഭം -
# മജു. (ചിത്രത്തിന് കടപ്പാട് ഉണ്ട് )

Tuesday, August 13, 2019

ജീവിതനൗക 🐧(ഒരു തീവണ്ടിയാത്രയുടെ ഓർമ്മയ്ക്ക്)



വെളുപ്പിന് കേരള എക്സ്പ്രസിൽ ഒറ്റപ്പാലത്തു നിന്ന് എറണാകുളത്തേക്കുള്ള

യാത്രക്കിടയിലാണ് സംഭവം നടക്കുന്നത്, 2017ൽ.(കഥാ പ്രസംഗംഅല്ലാട്ടോ).


നല്ല തിരക്കുണ്ടായിരുന്നു.

വടക്കാഞ്ചേരിയായ പ്പോേൾ മുകളിലെ ബർത്തിൽ കിടന്നിരുന്ന ആൾ

എണീറ്റിരുന്നു.

രാവിലെ നേരത്തെ എണീറ്റതിന്റെ ക്ഷീണം നല്ലപോലെ

ഉണ്ടായിരുന്നതുകൊണ്ട് ബർത്തിൽ കയറി ഇരിക്കാമെന്ന് വിചാരിച്ച്

ഇടതുകാൽ ഒരു സീറ്റിന്റെ സൈഡിൽ ചവുട്ടി മുകളിലത്തെ സൈഡിലെ

കമ്പിയിൽ വലതു കൈ കൊണ്ട് പിടിച്ചു.

ദാ പിടിവിട്ട് സീറ്റിന്റെ നടുവിലായിരുന്ന ഒരു സുന്ദരിയും ചെറുപ്പക്കാരി

യും

സർവ്വോപരി മാന്യയായ ഒരു സ്ത്രീയുടെ മുഖത്ത് മെല്ലെ ഉരസി

ശരീരത്തിലും ഉരസി താഴേക്ക്.

മറിഞ്ഞുവീ ണില്ല, അതെന്റെ ഭാഗ്യം.

അവരുടെ ദേഹത്ത് ഉരസിയതല്ലാതെ മറ്റൊന്നും പറ്റിയില്ല. അതവരുടേയും

എന്റെയും ഭാഗ്യം.

അവർ കൈ താടിക്ക് വച്ച് ഉറങ്ങുന്നതു പോലെ ഇരിക്കുകയായിരുന്നു.

ഈ സംഭവം നടന്നിട്ടും അവർ ഒന്നും സംഭവിക്കാത്ത മാതിരി പഴയ പോലെ

 തന്നെ ഇരുന്നു.

അവർ ഒന്നും പറഞ്ഞില്ല.

എന്തെങ്കിലും പറ്റിയോ എന്ന എന്റെ ചോദ്യത്തിന് അടുത്തിരുന്ന ആ ളാ ണ്

മറുപടി പറഞ്ഞത്.

"ഇമ്മാതിരി ഒരു സാധനം വന്നു വീണാൽ ഒന്നും പറ്റാതിരിക്കുകയല്ലേ... ''

ഭർത്താവാണെന്ന് തോന്നിക്കുന്ന അയാൾ പറഞ്ഞു.

"ക്ഷമിക്കണം അറിയാതെ പറ്റിയതാ '"

'ഞാൻ പറഞ്ഞു.

" എന്ത് ക്ഷമിക്കാൻ?????....". അയാൾ പിന്നെയും പറഞ്ഞു.

ട്രെയിൻ തൃശൂർ എത്തി അയാൾ ഇറങ്ങിപ്പോയി.

അപ്പോൾ അയാൾ ഭർത്താവായിരുന്നില്ലേ?

ഒരു യാത്രികനായിരുന്നു.

അയാളാണ് ഒരു കൃപയുമില്ലാതെ അറിയാതെ ഒരു സ്ത്രീയുടെ ശരീരത്തിൽ

ഉരസി താഴേക്കു വീണതിന് ഇത്രയും ഒച്ച വെച്ചത്.

ട്രെയിൻ എറണാകുളം ടൗണിൽ എത്തി.

അപ്പോൾ അവർ നേരെ ഇരിക്കുന്നുണ്ട്.

"ക്ഷമിക്കണം " ഞാൻ പറഞ്ഞു.

" സാരമില്ല " എന്നു പറഞ്ഞ് അവർ എന്നെ ആശ്വസിപ്പിച്ചു.

ഏതോ ഉദ്യോഗസ്ഥയാണെന്ന് തോന്നുന്നു.

ഞാൻ തീവണ്ടി ഇറങ്ങി നടന്നു.

ഏതൊരു മനു ഷ്യനും പറ്റാവുന്ന കാര്യങ്ങളാണ് ഇതൊക്കെ.

മറു സ്ഥാനത്ത് ഒരു സത്രീ ആയിപ്പോയി എന്നുള്ളത് ചില ആ ളു ക ളു ടെ അ

സഹിഷ്ണുത എത്രമാത്രം നിലവാരം താണതാണ് എന്നത് ഇത്തരം സംഭവങ്ങൾ

നമ്മെ പഠിപ്പിക്കും.

👁 👁
👃
👄
# മജു. - ശുഭം -

Monday, August 12, 2019

കുത്താം മ്പുള്ളി കൈത്തറി 🐧


കുത്താംമ്പുള്ളിനെയ്ത്തുകാരുടെ ഗ്രാമമാണ്.

വർഷങ്ങൾക്ക് മുൻപ് ഞാൻ അവിടെ പോയിട്ടുണ്ട്.

ജോലി സ്ഥലത്ത്ബെഡ്ഷീറ്റും കസവ് മുണ്ടുമൊക്കെ കൊണ്ടുവന്നിരുന്ന

ശ്രീ.അച്ച്യുത സ്വാമി*(* യഥാർത്ഥ പേരല്ല ) കുത്താം മ്പുള്ളിക്കാരനാണ്.

തിരുവില്ല്വാമലയിൽ നിന്ന് 5 കിലോമീറ്റർ ഉള്ളിലേക്ക് പോയാൽ

കുത്താംമ്പുള്ളി എന്ന മനോഹര ഗ്രാമത്തിൽ എത്താം.

ഒരു തടിമില്ല് കടന്ന് കുറച്ചു കൂടി പോയാൽ അച്ച്യുത സ്വാമിയുടെ വീട്ടിൽ

എത്താം.

അന്ന് ഫോണില്ലാതി രു ന്നതു കൊണ്ട് സ്ഥലം അറിയാൻ ചില അടയാളങ്ങൾ

 അദ്ദേഹം പറഞ്ഞ് തന്നിരുന്നു.

തിരുവില്വാമലയിൽ നിന്ന് നടന്നാണ് കുത്താം മ്പുള്ളിയിലേക്ക് പോയത്.

മില്ല്കണ്ടു.

അച്ച്യുതസ്വാമിയുടെ വീട് ചോദിച്ചു.

ദാ കാണുന്ന താ ണെന്ന് ഒരു മനുഷ്യൻ സ്നേഹത്തോടെ പറഞ്ഞു തന്നു.

വീടിന്റെ ഉമ്മറത്ത് തറികൾ ചലിക്കുന്നുണ്ട്.

അതിന്റെ ശബ്ദത്തിന് ഒരു താളമുണ്ട്.

വസ്ത്രങ്ങൾക്ക് ഊടും പാവും നെയ്യുന്നത് കാണാൻ എന്തു ചന്തമാണ്.

അദ്ദേഹം എന്നെ വീട്ടിൽ കയറ്റി ഇരുത്തി.

ചായ കൊണ്ടുവരാൻ നിർദ്ദേശം കൊടുത്തു.

അന്ന് തറിയിൽ നെയ്ത കുറച്ച് തുണിത്തരങ്ങൾ വാങ്ങുകയുണ്ടായി.


പിന്നീട് എന്റെ കല്യാണ സമയത്തും അച്ച്യുത സ്വാമിയെ കണ്ട് കൈത്തറി

വസ്ത്രങ്ങൾ വാങ്ങുകയുണ്ടായിട്ടുണ്ട്.


അതിനു ശേഷം കുത്താംമ്പുള്ളിയിൽ പോയിട്ടില്ല. അച്ച്യുത സ്വാമിയെ

കാണാറുണ്ടായിരുന്നു പല സ്ഥലത്ത് വെച്ചും.

അദ്ദേഹം മരണപ്പെട്ടിട്ട് അഞ്ച് കൊല്ലം കഴിഞ്ഞിരിക്കുന്നു.

കുത്താംമ്പുള്ളിയിൽ പോകണമെന്ന മോഹം കുറെക്കാലമായി ഉള്ളിൽ

സൂക്ഷിക്കുന്നു. കഴിഞ്ഞ ദിവസം കുത്താംമ്പുള്ളിക്ക് പുറപ്പെട്ടു.

ചെമ്മൺപാതകളൊന്നും കാണാനില്ല. അടുത്തടുത്ത വീടുകളുടെ

 ഇടയിലൊക്കെ വലിയ മതിലുകൾ ഉയർന്നിരിക്കുന്നു.

നല്ല റോഡുകളും വലിയ വീടുകളും വലിയ വാഹനങ്ങളും മുട്ടി മുട്ടി വലിയ

 കടകളും നിരന്ന് കാണാം.





എ റ ണാകുളം ബ്രോഡ് വേഎത്തിയ പ്രതീതി, ആൾ തിരക്ക് അത്രയില്ല എന്നു

 മാത്രം.
ഒരു ചെറുപട്ടണമായി കുത്താംമ്പുള്ളിമാ റി യി രി ക്കുന്നു.

പെട്ടെന്ന് യന്ത്രം വന്നു. വില കുറവ്. ഈ ട്നിൽക്കും.ആർക്കും കൈ നെയ്ത്ത്

വേണ്ടാതായി.

നല്ല കസവ് പട്ട് സാരിയിൽ ചേർത്ത് നെയ്യാൻ അറിയുന്നവരാണിവർ. കൈ

നെയ്ത്തിലൂടെ നെയ്യുന്ന ആകസവിൽ പണം പറന്ന് വരും.

അത്രയും കലാപരമായി നെയ്യാൻ അറിയുന്നവരാണ് കുത്താം

മ്പുള്ളിക്കാർ.ഇന്ന് ആർക്കും കല വേണ്ട. ഇന്ന് അതെല്ലാം സ്വപ്നം മാത്രം.

യന്ത്രം വന്നപ്പോൾ അതെല്ലാം പോയില്ലേ.

ആവശ്യക്കാർക്ക് കൈ നെയ്ത്തിലൂടെ വസ്ത്രം ഉണ്ടാക്കി

കൊടുക്കുന്നുണ്ടാവണം. അച്ച്യുത സ്വാമിയുണ്ടായിരുന്നെങ്കിൽ എല്ലാം

 വിശദമായി ചോദിക്കാമായിരുന്നു.


ഒരു കടയിൽ കയറി എനിക്ക് വേണ്ട മുണ്ടുകളും സാരികളും വാങ്ങി.

ഇപ്പോൾ പാലക്കാട് ജില്ലയിൽ കരി മ്പുഴ കൈത്തറിയുണ്ട്. കരിമ്പുഴ തെരുവ്

എന്നറിയപ്പെടുന്നു.അവിടെ രണ്ട് കൊല്ലം മുമ്പ് പോയിരുന്നു.

പിന്നെ ചേന്ദമംഗലം കൈത്തറി, ബാലരാമപുരം കൈത്തറി എന്നൊക്കെ

കേട്ടിട്ടില്ലേ.

മെഷീൻ മാറി നെയ്ത്തുകാരുടെ കയ്യിലൂടെ വരുന്ന കസവ് വസ്ത്രങ്ങൾ

കൂടുതലായി നെയ്യാൻ ഇവരെ ഗവൺമെന്റ് പ്രോത്സാഹിപ്പിക്കേണ്ടതാണ്.

അവരുടെ കയ്യിലുടെ നെയ്ത് വരുന്ന വസ്ത്രം വില അൽപ്പം കൂടുമെങ്കിലും

അത് ഒരു അന്തസ്സാണ്, ഒരു കലയാണ്.

ഇന്നും കൈത്തറിയിൽ ഒന്നാം സ്ഥാനം കുത്താം മ്പുള്ളിക്ക് മാത്രം സ്വന്തം.

കുത്താംമ്പുള്ളി എന്ന മനോഹരഗ്രാമം, നെയ്ത്തുകാരുടെ ഗ്രാമം

അതിശയിപ്പിക്കുന്ന ഗ്രാമം നിങ്ങളും സന്ദർശിക്കുക.

അതൊരു ഭാഗ്യമാണ്.

- ശുഭം -

# പ്രണയമഴ🐧


മഴേ നിനക്ക് എന്നോട് ഇത്ര പ്രണയമായിരുന്നോ?

ഇത് ഞാൻ അറിഞ്ഞില്ല!

കാണാതിരുന്നപ്പോൾ പരിഭവിച്ചിട്ടുണ്ട്

ക്ഷമിക്കുക

'' തി രു വാതിരയിൽ തിരിമുറിയാതെ "

പഴഞ്ചൊല്ലായിരുന്നോ !

" മകയിരം ഞാറ്റുവേലയിൽ മതിമറന്ന് "

അന്നും കണ്ടില്ല നിന്നെ!

ഇന്നിപ്പോൾ കർക്കിടകം പോണ പോക്കിൽ

അടിച്ചുകലക്കി പെയ്തൊഴിച്ചാൽ

ഇവിടെ പാടങ്ങളില്ല, തോടുകളില്ല, കുളങ്ങളില്ല

കുന്നുകളും വനങ്ങളും മരങ്ങളും ഇല്ല

അതൊക്കെ ഞങ്ങൾ വിറ്റുതിന്നു

ക്ഷമിക്കുക

ഉള്ളത് കുറേ കോൺക്രീറ്റ് കെട്ടിടങ്ങളും

വെള്ളം താഴാൻ വഴികാണാത്ത ഭൂമിയും

കർക്കിടകത്തിൽ കുറച്ച് നിർത്തി നിർത്തി

പെയ്യാനെങ്കിലും ശ്രമിക്കുമല്ലോ?

കാലവർഷം കലിതുള്ളി പെയ്യാതെ

ഒന്നു നിർത്തി നിർത്തി പെയ്താൽ....

പറ്റില്ലാല്ലേ.............

👁 👁
👃
👄
# മജു

Saturday, August 3, 2019

# സെയിൽസ് ഗേൾ🐧



വീട്ടുജോലിയും കുട്ടികളുടെ കാര്യവുമായി ഒതുങ്ങി കഴിഞ്ഞിരുന്ന കുലീനയായ ഒരു വീട്ടമ്മയായിരുന്നു ഇന്ദു.ഭർത്താവ് ജയൻ പട്ടണത്തിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു.രണ്ട് കുട്ടികൾ.
ഒരാൾക്ക് 9 ഉം മറ്റെയാൾക്ക് 7 വയസും പ്രായമുള്ള രണ്ട് ആൺകുട്ടികൾ. സന്തുഷ്ട കുടുംബം. ഒരു ദിവസം പെട്ടെന്ന് ജയന് കാഴ്ച മറയുന്നതു പോലെ അനുഭവപ്പെട്ടു.ഡോക്ടറെ കാണിച്ച് മരുന്നുകളൊക്കെ ചെയ്തു.എന്നിട്ടും കണ്ണിന് കാഴ്ച തി രി ച്ച് കിട്ടിയില്ല.

ജയന് 45 ഉം ഇന്ദുവിന് 40 ഉം വയസ് പ്രായം. പല സ്ഥലങ്ങളിലും പോയി ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായി ല്ല. ജീവിതം എത്രമാത്രം വിചി ത്രമാണ്.

ഇന്ദു കുടുംബം എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്നറിയാതെ വിഷമിച്ചു. കുറച്ചു തുകകൾ പരിചയക്കാരിൽ നിന്നൊക്കെ കടം വാങ്ങിയാണ് ചികിൽസ നടത്തിയത്.ഇനി മറ്റ് മാർഗമൊന്നും കാണുന്നില്ല.താനെന്തെങ്കിലും ജോലിക്ക് പോകാതിരുന്നാൽ കുടും ബംപട്ടിണിയാകും.

ഇന്ദുവിന്റെ ഒരു കൂട്ടുകാരി പട്ടണത്തിലെ ഒരു തുണിക്കടയിൽ സെയിൽസ് ഗേളായി പോകുന്നുണ്ട്. അവർ ഇന്ദുവിനും കൂടി അവിടെ ഒരു ജോലി തരപ്പെടുത്തി കൊടുത്തു. രാവിലെ 9 മണിക്ക് കടയിൽ എത്തണം.വൈകുന്നേരം 5:30ന് വീട്ടിൽ പോരാം. ഈ അവസ്ഥയിൽ ഇന്ദുവിന്റെ വരുമാനം കുടുംബത്തിന് താൽക്കാലികമായ ആശ്വാസം നൽകി.

രാവിലെ കുട്ടികൾക്കും ഭർത്താവിനും ഭക്ഷണം തയ്യാറാക്കി വയ്ക്കും. അടുത്ത വീട്ടിലെ കുട്ടികൾക്കൊപ്പമാണ് മക്കൾ സ്കൂളിൽ പോകുന്നതും വരുന്നതും.
ജയേട്ടൻ കൂടുതൽ സമയവും പ്രാർത്ഥനയും മറ്റു മായി കഴിയും.വൈകുന്നേരം വീടിനടുത്തുള്ള അമ്പലത്തിൽ പോയി തൊഴുതു വരും. ആളുകളുടെ ശബ്ദത്തിൽ നിന്ന് പരിചയക്കാരെ മനസിലാകും. അമ്പലത്തിൽ പോയി വരുന്ന വഴിയിൽ ആരെങ്കിലും ജയേട്ടാ എന്ന് വിളിച്ചാൽ കുറച്ചു നേരം സംസാരിച്ചു നിൽക്കും.വേഗം വീട്ടിലെത്തും.
തുളസിമാല കെട്ടിവയ്ക്കും.രാവിലെ വീട്ടിലുള്ള ദൈവത്തിന്റെ ഫോട്ടോയിൽ ഇടാനാണത്. ദിവസവും രാവിലെ കുളി കഴിഞ്ഞാൽ കുറച്ചു നേരം പ്രാർത്ഥിക്കും.പിന്നെ ദൈവത്തിന്റെ ഫോട്ടോയിൽ തുളസിമാലയും കൂടി ചാർത്തിയിട്ടേ ജല പാനമുള്ളൂ.

തുളസിയില ഇറുത്ത് വീട്ടിലെ തുളസിയിലകളൊക്കെ തീർന്നിരിക്കുന്നു. എന്നാലും ആരോടും ഒന്നും പറയില്ല. ഒരു തുളസി കതിർ എങ്കിൽ അത് എന്ന് വിചാരിച്ച് ദൈവത്തിന്റെ ഫോട്ടോയിൽ ചാർത്തും. ഇന്ന് കുറച്ച് തുളസിയിലയും ചെത്തിപ്പൂവും അടുത്ത വീട്ടിലെ നാണിയമ്മയുടെ മുറ്റത്ത് നിന്ന് പറിച്ചു കൊടുക്കാമെന്ന് വിചാരിച്ചാണ് രാവിലെ ഇന്ദു കടയിലേക്ക് പുറപ്പെട്ടത്.

കടയിൽ പലരും നേരമ്പോക്കിനും വെറുതേ വീട്ടിൽ ഇരിക്കണ്ടല്ലോ എന്നു വിചാരിച്ചുമാണ് വന്നിരുന്നത്. തന്റെ ചുമലിലാണ് ഒരു കുടുബം മുന്നോട്ട് പോകുന്നത് എന്നുള്ള വിചാരം ഇന്ദുവിനെ കൂടുതൽ ഉത്തരവാദിത്വബോധമുള്ളവളാക്കി.

ആടി സെയിലും കൂടി തുടങ്ങിയതോടെ കടയിൽ തിരക്കോട് തിരക്ക് തന്നെ. ഒന്നിരിക്കാൻ പോലും എന്തിന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോലും സമയം കിട്ടാത്തത്ര തിരക്കാണ്. എന്നാലും ഉച്ചയ്ക്ക് ജയേട്ടൻ ഊണുകഴിച്ചോയെന്ന് വിളിച്ചു ചോദിക്കും. നാലു മണി കഴിഞ്ഞാൽ കുട്ടിക ൾ സ്ക്കൂളിൽ നിന്നെത്തിയോ എന്നും തിരക്കിനിടയിൽ വിളിച്ചു ചോദിക്കാൻ അവൾ മറക്കാറില്ല.

ഡ്യൂട്ടി സമയത്ത് ഫോൺ ചെയ്യന്നത് കണ്ടാൽ മാനേജർ വഴക്കു പറയുമായിരുന്നു.പിന്നെ കുട്ടികളുടെ കാര്യവും ഭർത്താവിന്റെ കാര്യവും പറഞ്ഞപ്പോൾ തിരക്കിനിടയിലും ഫോൺ ചെയ്യാൻ മാനേജർ സമ്മതിച്ചു.
പലപ്പോഴും ഉള്ള് മുഴുവൻ എരിയുകയായിരിക്കും. എന്നാലും അവൾ എല്ലാ വ രോടും ചിരിച്ച് പെരുമാറി. ചെന്നിട്ട് വേണം കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ.കുട്ടികൾക്ക് പലഹാരങ്ങൾ ചിലപ്പോഴൊക്കെ വാങ്ങി കൊണ്ടു പോകും. പിന്നെ രാത്രിയിലെ ആഹാരം പാകം ചെയ്യണം.പി ടിപ്പത് ജോലികൾ വീട്ടിൽ ചെന്നാലും ഉണ്ട്.കുട്ടികൾക്കെന്തെങ്കിലും ക്ലാസിലെടുത്തത് ചോദിച്ച് പറഞ്ഞു കൊടുക്കും.

ആടി സെയിലിന്റെ തിരക്ക് കഴിഞ്ഞ് ഇന്ദു ഇറങ്ങുമ്പോൾ സമയം അഞ്ചര. ഓടി സ്റ്റാന്റിൽ വന്നപ്പോൾ ഒരു ബസ് പോയിരുന്നു.അടുത്ത ബസ് 6 മണിക്ക്. ഇന്ദുവിന് സമയം വൈകുന്തോറും ആധി കൂടും. കുട്ടികൾ എന്തെങ്കിലും ഇരുന്ന് വായിച്ചോളും എന്നവൾക്കറിയാം.ജയേട്ടനാണെങ്കിൽ ഈശ്വരനാമം ജപിച്ച് ഒരേ ഇരിപ്പായിരിക്കും. ബസ് കിട്ടി ഇന്ദു വീട്ടിലേക്ക് നടക്കുനോൾ സമയം ആറര കഴിഞ്ഞിരുന്നു.നേരം ഇരുട്ടി തുടങ്ങിയിരുന്നു.

നാണിയമ്മ യു ടെ വീട് പോകുന്ന വഴിയിലാണ്. നാണിയമ്മേ കുറച്ച് തെച്ചിപ്പൂവും തുളസിയിലയും പറിക്കുന്നുണ്ട് ട്ടോ എന്ന് പറഞ്ഞ് അവൾ തുളസിയിലയും തെച്ചിപ്പൂവും പറിച്ച് വീട്ടിലേക്ക് ആഞ്ഞു നടന്നു. ഇന്ന് തെച്ചിപ്പൂവും തുളസിയിലയും കൊണ്ടുചെന്നതറിയുമ്പോൾ ജ യേട്ടന് സന്തോഷമാകും.

ഉഴുന്നു വടയും പരിപ്പുവടയും ഒക്കെ അവൾ കുട്ടികൾക്ക് വാങ്ങി കൊടുക്കാറുണ്ട്, അതൊന്നും ജ യേട്ടൻ തൊട്ടു പോലും നോക്കില്ല. ഈ തുളസിക്കതിരും തെച്ചിപ്പൂവും കൊണ്ടുവന്നതറിഞ്ഞാൽ എന്ത് സന്തോഷമായിരിക്കും എന്റെ ജ യേട്ടന് അവൾ മനസിൽ വിചാരിച്ചു.
നടപ്പിന് ഒന്നുകൂടി വേഗം കൂട്ടി.ദിവാകരേട്ടന്റെ വീടിന്റെ അടുത്തുള്ള വഴിയിലൂടെ നടന്നു നീങ്ങി. അവിടെ ഒരു മാവിന്റെ മറവിൽ നിന്ന് ഒരാൾ ചാടി അവളുടെ ശരീരത്തിലേക്ക് വീണു. ആരാ? എന്താ ഈ കാണിക്കുന്നത്, നീ തെക്കും മ്പുറത്തെ ശേഖരനല്ലേ?" വിട ടാ പട്ടീ" എന്നവൾ അലറി.അവൻ കൈ കൊണ്ട് അവളുടെ വായ പൊത്തിപ്പിടിച്ചു. എന്നിട്ടും അവളെന്തെക്കെയോ പറഞ്ഞു. അതൊന്നും ആരും കേട്ടില്ല.
പൊതു വേ ആൾ സഞ്ചാരം കുറഞ്ഞ വഴി. തൊട്ടപ്പുറത്ത് ഒരു വീടുള്ളത് ദിവാകരേട്ടന്റെതാണ്. അവിടെ നിന്ന് ടി.വിയിലെ ശബ്ദം മാത്രം മുഴങ്ങി കേട്ട് കൊണ്ടിരുന്നു.

ഇന്ദു നടക്കുന്ന വഴിയിൽ മാത്രം പുല്ല് ഉണ്ടായിരുന്നില്ല. നടവഴിയുടെ ഇരുവശത്തും ഉയർന്ന മതിലു പോലെ നിൽക്കുന്ന പുൽക്കൂട്ടങ്ങളുടെ ഇടയിൽ ഇന്ദു വീണ് കിടന്നു. നാലുകാലു കൾ ആ പുല്ലിനു വെളിയിൽ നീണ്ടു കിടന്നിരുന്നു. കുതറി ഓടിയ ഇന്ദു വീട്ടിലെത്തി .'' ഇന്ദൂ, നീ എത്തിയോ? " എത്തി ജ യേട്ടാ "

കുട്ടികൾ അമ്മയെ കണ്ടതും സന്തോഷത്തോടെ ഉമ്മറത്തെത്തി.ജയേട്ടനപ്പോഴും ദൈവത്തിന്റെ ഫോട്ടോയുടെ മുന്നിൽ ജപത്തിലായിരുന്നു."ജ യേട്ടാ ഞാൻ തെച്ചിപ്പൂവും തുളസിക്കതിരും നാണിയമ്മയുടെ വീട്ടിൽ നിന്ന് ഇറുത്തു കൊണ്ടുവന്നതായിരുന്നു. പക്ഷേ വഴിയിൽ അതെല്ലാം വീണുപോയി. ആരോ ച വിട്ടിയരച്ചു. " "അത് സാരമില്ല എന്റെ കുട്ട്യേ, നാളെ കുറച്ച് കിട്ടിയാൽ കൊണ്ടു വരൂ, ഇല്ലെങ്കിലും കുഴപ്പമില്ല, ഞാൻ ഇവിടുത്തെ ഒരു തുളസിയില യെങ്കിലും ഭഗവാന് സമർപ്പിച്ചോളാം. "

ഇന്ദു ഉള്ളിൽ തേങ്ങി.സ്വയം പറഞ്ഞു, എന്റെ ശരീരം മുഴുവൻ പുഴു അരിക്കുകയാണ്, പുഴു, തൊടരുത്, എന്നെ തൊടരുത് " .അതൊന്നും ജ യേട്ടൻ കേൾക്കുന്നുണ്ടായിരുന്നില്ല.

കുട്ടികൾക്കും ജ യേട്ടനും ഭക്ഷണം ഉണ്ടാക്കി കൊടുത്ത് അവൾ കുട്ടികളെ ചേർത്ത് കിടന്നു, അവൾക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. നാളെ നേരത്തേ എണീറ്റ് ജോലിക്ക് പോകേണ്ടതാണ്. തെച്ചിപ്പൂവും തുളസിക്കതിരും ഇനി ആരും ചവിട്ടി അരക്കാതിരിക്കാൻ അവൾ വൈകുന്നേരം ജോലി കഴിഞ്ഞ് ഇറങ്ങു മ്പോൾ കറിക്കരിയാൻ കൂർത്ത ഒരു കത്തി വാങ്ങി ഉറയിൽ ഇട്ട് ബാഗിൽ വച്ചു.

ഇന്നും നാണിയമ്മയുടെ വീട്ടിൽ നിന്ന് തെച്ചിപ്പൂവും തുളസിക്കതിരും പറിച്ചെടുക്കാൻ അവൾ തീരുമാനിച്ചിരുന്നു ജയേട്ടന്റെ സന്തോഷമാണ് തനിക്ക് വലുത്.ബസി റ ങ്ങി കത്തി അരയിൽ തിരുകിയാണ് അവൾ പൂവും തുളസിക്കതിരും ഇറുത്ത് വീട്ടിലേക്ക് നടന്നത്.

എന്തെന്നില്ലാത്ത ധൈര്യം കുട്ടികളേയും ജയേട്ടന്റെയും കാര്യമോർത്തപ്പോൾ അവൾക്ക് തനിയേ വരികയായിരുന്നു. ഉണ്ണിയാർച്ചയായി അഭിനവ ഉണ്ണിയാർച്ചയായി അവൾ വീട്ടിലേക്കു നടന്നു. ജീവിതം അവസാനിക്കുന്നില്ല.

- ശുഭം -.

# മജു

# ബലി🐧


ജനിമൃതികളിലൂടെ ജൻമാന്തരങ്ങൾ
കടന്നുള്ള യാത്രയിലൂടെയാണ് ഓരോ ജീവനും
ഭൂമിയിൽ ജൻമമെടുക്കുന്നത്. പൂർവ്വജൻ
മപരമ്പരകളുടെ മോക്ഷം തേടി ബലിയിടാൻ
കുട്ടികൾ മുതൽ വൃദ്ധൻമാർ വരെ. കർമ്മി
ചൊല്ലി കൊടുക്കുന്ന ബലിമന്ത്രങ്ങൾ ഏറ്റുചൊല്ലി
ഒരു ദർഭ പുല്ലെടുത്ത് നാക്കിലയിൽ വച്ച് അതിൽ
അരിയും പൂവും എള്ളും ചന്ദനവും കൂട്ടിക്കുഴച്ച്
വച്ച് പിതൃക്കളെയൊക്കെ ആവാഹിച്ചു
വരുത്തിവെള്ളം കൊടുത്ത് ദാഹം ശമിപ്പിക്കുന്നു.
കർക്കിടകത്തിലെ അമാവാസി ദിനത്തിൽ
പന്ത്രണ്ട് തലമുറയിൽപ്പെട്ട പൂർവ്വസൂരികളെ
സ്മരിച്ചു കൊണ്ട് ആത് മാക്കൾക്ക്‌
മോക്ഷത്തിനായിഎല്ലാവരും ഒരേ
സ്വരത്തിൽപ്രാർത്ഥിക്കുമ്പോൾ
ആത്മസമർപ്പണത്തിന്റെ ബലിപൂർത്തിയാവുന്നു.balisamarppanam kazhinju
ബലി കാക്കകൾ പറന്ന് വരും എന്ന് കരുതി
തിരിഞ്ഞു നോക്കാതെ മുങ്ങി കുളിച്ചു വരുമ്പോ
ൾ നേർവഴി കാണിച്ചു തരണേ എന്നുള്ള
പ്രാർത്ഥന ഉള്ളിൽ മുഴങ്ങി.
ഒന്നും തെറ്റിയിട്ടില്ല എല്ലാം നേർവഴിക്കു തന്നെ
എന്ന് അശരീരി മുഴങ്ങി.
#മജു

ഇന്നത്തെ ചിന്താവിഷയം🐧


കഴിഞ്ഞ ഞായറാഴ്ച എന്റെ ഒരു അടുത്ത സുഹൃത്തും ഭാര്യയും വീട്ടിൽ അതിഥിയായി എത്തി. വരുമെന്നുള്ള വിവരം നേരത്തെ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് അവിയലും ഉള്ളി സാമ്പാറും മോരും കണ്ണിമാങ്ങ ഉപ്പിലിട്ടതും കയ്പക്ക തീയ്യലും കൂട്ടിയാണ് ഞങ്ങൾ ഊണുകഴിച്ചത്.

കയ്പക്ക തീയ്യൽ പാത്രത്തിൽ നിന്ന് സ്പൂണുകൊണ്ട് കോരി ചോറിൽ ഒഴിക്കുമ്പോൾ സുഹൃത്തിനേയും ഭാര്യയേയും നോക്കി ഞാൻ പറഞ്ഞു: "ഈ കയ്പക്ക തീയ്യൽ കഴിച്ചു നോക്കൂ, നല്ല രുചിയാണ്, എന്റെ ഭാര്യയുടെ കൈ പുണ്യം ആണ് ". ഇത് കേട്ടതും ഭാര്യയുടെ മുഖത്ത് നല്ലൊരു ചിരി വിടർന്നു.പിന്നെ വീണ്ടും ഒരു പാത്രം നിറയെ കയ്പക്ക തീയ്യൽ ഊണുമേശയുടെ മുകളിൽ കൊണ്ട് വെച്ചു.

എന്റെ പ്രശംസ കേട്ട അതിഥികളും ഭാര്യയുടെ പാചകം നന്നായിരിക്കുന്നു എന്ന കമന്റ് പാസാക്കി.

ഭൂലോക സുഹൃത്തുക്കളായ നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഞങ്ങളുടെ ഭാര്യമാരൊക്കെ കറി ഉണ്ടാക്കുന്നത് ഒഴുക്കി കളയുകയൊന്നുമല്ലല്ലോ എന്ന്. അതെന്തായാലും എനിക്കൊരു ചുക്കുമില്ല. അല്ല പിന്നെ.

പാചകവും ഒരു കലയാണ്.

ചോറിനു മുന്നിൽ ഇരുന്ന് ഭാര്യ കഷ്ടപ്പെട്ടുണ്ടാക്കുന്ന കറികളുടെ കുറവുകൾ പറയുന്നവരാണ് പലരും.


നന്നായിട്ടുണ്ടെങ്കിൽ നന്നായിട്ടുണ്ടെന്ന് ഭാര്യയോടായാലും മക്കളോടായാലും അഭിനന്ദനത്തിന്റെ ഒരു വാക്ക് പറയാൻ എന്തിനു പിശുക്കു കാട്ടണം.

പ്രോത്സാഹനത്തിന്റെ അഭിനന്ദനത്തിന്റെ ഒരു വാക്കാണ് ഒരു കലാകാരൻ ആ ഗ്രഹിക്കുന്നത്, അല്ലാതെ പണമോ പ്രതാ പ മോ സ്ഥാനമാനങ്ങളോ ഒന്നുമല്ല.

ചത്ത് കഴിഞ്ഞ് സമർപ്പിക്കുന്ന പുഷ്പങ്ങളോ അനുശോചന സന്ദേശങ്ങളോ അല്ല ഒരു കലാകാരനെ വളർത്തുന്നത്.

ജീവിച്ചിരിക്കുമ്പോൾ ഒരു കലാകാരൻ ചെയ്ത നല്ല ഒരു കലയ്ക്ക് നല്ല ഒരു വാക്ക്, നല്ലൊരു അഭിനന്ദനം, ആശംസ കൊടുത്താൽ അതിലും വലുതായൊന്നും ഈ ലോകത്തൊരു കലാകാരനും ആ ഗ്രഹിച്ചിട്ടുണ്ടാവില്ല.
ഏവർക്കും ശോഭനമായ ഭാവി നേർന്നു കൊണ്ട്...................

# മജു