ഒരു യമണ്ടൻമാർക്കറ്റിങ്ങ്🐧 (കഥ)
ഇരുപത്തിരണ്ട് വയസ് തോന്നിക്കുന്ന ഒരു പയ്യനാണ് ഇന്ന് വൈകുന്നേരം വീട്ടിൽ വന്നത്. വെറുതെ വന്നതല്ല മാർക്കറ്റിങ്ങ് സാധനങ്ങളുമായി വന്നതാണ്. എന്തെങ്കിലും ഒന്നെടുക്കണം പറഞ്ഞ് ബാത്ത് റൂം ക്ലീനർ ,അലക്കു പൊടി, ആ വികൊള്ളണ പാത്രം, തേയില, വളച്ചാലും പൊട്ടാത്ത പ്ലെയിറ്റ് ഇവയൊക്കെ ഉണ്ടായിരുന്നു ." ഇടയ്ക്കിടയ്ക്ക് ഇത്തരം കുട്ടി കൾ ഇവിടെ വരാറുണ്ട്'' ,ഞാൻ പറഞ്ഞു. ഇങ്ങനെ ഓരോന്നെടുത്തു കാണിക്കും. എങ്ങനെയും എടുപ്പിക്കാൻ നോക്കും."
"അതേ അതാ ണ് ഞങ്ങളെ പഠിപ്പിക്കുന്നതും, കസ്റ്റമറെ കൊണ്ട് എങ്ങനെയെങ്കിലും എടുപ്പിക്കണം, എന്നാലേ മാർക്ക് കിട്ടുകയുള്ളൂ.മാർക്ക് കിട്ടിയാൽ മാനേജർ ആകും''.
"അങ്ങനെ ആരെങ്കിലും മാനേജർ ആയിട്ടുണ്ടോ? ഞാൻ ചോദിച്ചു.
" ഞങ്ങൾക്ക് ട്രെയിനിംഗ് തന്ന ഒരു ചേട്ടൻ മനേജർ ആണിപ്പോൾ ''
അതിരിക്കട്ടെ പേര്? നാട്?"
"അനുരാഗ്, തലശ്ശേരി ''
നല്ല പേര് ,ഞാൻ പറഞ്ഞു.
" ഇങ്ങനെ വീടുകൾ കയറി ഇറങ്ങു മ്പോൾ ആളുകളുടെ പെരുമാറ്റമൊക്കെ എങ്ങിനെ?"
" കഴിഞ്ഞ ദിവസം ഇവിടുന്ന് രണ്ട് കിലോമീറ്റർ അപ്പുറത്തെ റോഡ് സൈഡിലുള്ള വീട്ടിൽ ഗെയിറ്റ് തുറന്ന് കയറിയ പ്പോൾ അയാൾ എന്നെ ചെകിട്ടത്ത് അടിച്ചു. ഞാനും ഒന്ന് കൊടുത്തു, (എന്ത് പ്രകോപനം ഉണ്ടായാലും ചിരിച്ചു കൊണ്ടു നിൽക്കണം എന്ന മാർക്കറ്റിങ്ങിന്റെ ബാലപാഠങ്ങൾ മറന്നു പോയതാവാം) അയാൾ പോലീസിനെ വിളിച്ചു. അവർ എന്നെ സ്റ്റേഷനിൽ കൊണ്ട് പോയി. ഞാൻ മാർക്കറ്റിങ്ങിന്റെ ഭാഗമായാണ് വീട്ടിൽ ചെന്നത്, അയാ ളാ ണ് എന്നെ ആദ്യം അടിച്ചത്.നിങ്ങൾ വേണമെങ്കിൽ എന്നെ ജയിലിൽ കൊണ്ടുപോയി ഇട്ടോളൂ, എനിക്ക് എവിടെയായാലും മൂന്ന് നേരം ഭക്ഷണം കിട്ടണം" അനുരാഗ് പറഞ്ഞു നിർത്തി.
"എന്നിട്ട്? ഞാൻ ചോദിച്ചു. അപ്പോഴേക്കും എന്നെ കമ്പനിക്കാർ വന്ന് ഇറക്കി കൊണ്ടു പോന്നു.
" ആട്ടെ, നാട്ടിലാരൊക്കെ ഉണ്ട്?
" ഞാനും അമ്മയും''
അച്ഛൻ?
അച്ഛൻ വേറെ പെണ്ണിനെ കെട്ടി അവരുടെ കൂടെയാണ് "
അതെന്താ രണ്ടാമത് കെട്ടിയത്?
" രണ്ടാമത് കെട്ടിയത് എന്റെ അമ്മയെയാണ്" പിന്നെ ഞാനൊന്നും ചോദിച്ചില്ല.
" സൗണ്ട് എൻ ജീനിയറിങ്ങ് കോഴ്സ് പാസായിട്ടുണ്ട്.തലശ്ശേരിയിൽ ഒരു പരിപാടി നടക്കുന്നതിനി ടയിൽ ജനറേറ്ററിൽ നിന്ന് ഷോക്ക് അടിച്ചു.കോഴിക്കോട് മിംമ്സിൽ അഡ്മിറ്റാക്കി. രണ്ടു ലക്ഷം രൂപ വേണ്ടി വന്നു. ഒന്നര ലക്ഷം പരിപാടിയുടെ സംഘാടകർ കൊടുത്തു. അമ്പതിനായിരം എനിക്ക് ചിലവായി. കുറച്ചു കാലം കണ്ടക്ടർ ആയി പോയി. പിന്നെ ഒരു ഓട്ടോ വാങ്ങി.ഓട്ടോയിൽ മോഡിഫിക്കേഷൻ നടത്തിയപ്പോൾ ആർ.ടി.ഒ പിടിച്ചെടുത്തു. ഇനി ഇരുപതിനായിരം രൂപ കൊടുത്താലേ ഓട്ടോ വിട്ടുകിട്ടൂ.. " വീട്ടിൽ അമ്മയുടെ കാര്യങ്ങൾ നോക്കണം"അനുരാഗ് പറഞ്ഞു. നമ്മൾ കാണുന്ന ഓരോ ജീവിതത്തിനും എന്തെല്ലാം പറയാനുണ്ടാവും. അത് മുഴുവൻ പറഞ്ഞാൽ ചിലപ്പോൾ ഈ ഭൂമി തന്നെ ചാമ്പലായി പോകും. അത്രയ്ക്ക് വേദന ഓരോ ഹൃദയത്തിലും കാണും.
" വാട്ട്സ് ആപ്പിലൊക്കെ ഒരു മെസേജ് കാണാറുണ്ട്, കുട്ടികളെ തട്ടികൊണ്ട് പോകുന്ന വരുണ്ട്.അതുകൊണ്ടാണ് പലരും വീട്ടിൽ കയറി ചെല്ലു മ്പോൾ ക്ഷുഭിതരാകുന്നത് ' എന്റെ കുട്ടീ സൂക്ഷിച്ച് പോകുക. സാർ പറഞ്ഞത് നന്നായി എന്നു പറഞ്ഞ് ബാഗും എടുത്ത് അനുരാഗ് നടന്നു നീങ്ങി. കാലം എന്താണ് തനിക്ക് വേണ്ടി കരുതിവച്ചിരിക്കുന്നതെന്നറിയാതെ.
ഇവരുടെ കയ്യിലുള്ള ഫോൺ ആരെയും വിളിക്കാൻ പറ്റില്ല. ഇവരുടെ ഫോൺ അവിടെ മേടിച്ചു വച്ചിട്ട് ഇങ്ങോട്ട് വിളിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു ഫോണും കൊടുത്താണ് ഈ കുട്ടികളെ മാർക്കറ്റിങ്ങിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കാൻ വീടുകൾ കയറ്റി ഇറക്കുന്നത്. എന്ത് മാർക്കറ്റിങ്ങ് കമ്പനിയാണ് ആർക്കു ലാഭമുണ്ടാക്കാനാണ് വീടുതോറും കുട്ടികളെ കയറ്റി ഇറക്കുന്ന തെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ഒരാളുടെ വീട്ടിൽ കയറിച്ചെല്ലുമ്പോ ൾ അവർ പല കാര്യങ്ങളിലായിരിക്കും.ഇങ്ങനെ വീടുകൾ കയറ്റി മാർക്കറ്റിങ്ങ് തന്ത്രം പഠിപ്പിക്കുന്നതാർക്കുവേണ്ടി? ഉത്തരം കിട്ടിയിട്ടില്ല ഇനിയും.
ഇരുപത്തിരണ്ട് വയസ് തോന്നിക്കുന്ന ഒരു പയ്യനാണ് ഇന്ന് വൈകുന്നേരം വീട്ടിൽ വന്നത്. വെറുതെ വന്നതല്ല മാർക്കറ്റിങ്ങ് സാധനങ്ങളുമായി വന്നതാണ്. എന്തെങ്കിലും ഒന്നെടുക്കണം പറഞ്ഞ് ബാത്ത് റൂം ക്ലീനർ ,അലക്കു പൊടി, ആ വികൊള്ളണ പാത്രം, തേയില, വളച്ചാലും പൊട്ടാത്ത പ്ലെയിറ്റ് ഇവയൊക്കെ ഉണ്ടായിരുന്നു ." ഇടയ്ക്കിടയ്ക്ക് ഇത്തരം കുട്ടി കൾ ഇവിടെ വരാറുണ്ട്'' ,ഞാൻ പറഞ്ഞു. ഇങ്ങനെ ഓരോന്നെടുത്തു കാണിക്കും. എങ്ങനെയും എടുപ്പിക്കാൻ നോക്കും."
"അതേ അതാ ണ് ഞങ്ങളെ പഠിപ്പിക്കുന്നതും, കസ്റ്റമറെ കൊണ്ട് എങ്ങനെയെങ്കിലും എടുപ്പിക്കണം, എന്നാലേ മാർക്ക് കിട്ടുകയുള്ളൂ.മാർക്ക് കിട്ടിയാൽ മാനേജർ ആകും''.
"അങ്ങനെ ആരെങ്കിലും മാനേജർ ആയിട്ടുണ്ടോ? ഞാൻ ചോദിച്ചു.
" ഞങ്ങൾക്ക് ട്രെയിനിംഗ് തന്ന ഒരു ചേട്ടൻ മനേജർ ആണിപ്പോൾ ''
അതിരിക്കട്ടെ പേര്? നാട്?"
"അനുരാഗ്, തലശ്ശേരി ''
നല്ല പേര് ,ഞാൻ പറഞ്ഞു.
" ഇങ്ങനെ വീടുകൾ കയറി ഇറങ്ങു മ്പോൾ ആളുകളുടെ പെരുമാറ്റമൊക്കെ എങ്ങിനെ?"
" കഴിഞ്ഞ ദിവസം ഇവിടുന്ന് രണ്ട് കിലോമീറ്റർ അപ്പുറത്തെ റോഡ് സൈഡിലുള്ള വീട്ടിൽ ഗെയിറ്റ് തുറന്ന് കയറിയ പ്പോൾ അയാൾ എന്നെ ചെകിട്ടത്ത് അടിച്ചു. ഞാനും ഒന്ന് കൊടുത്തു, (എന്ത് പ്രകോപനം ഉണ്ടായാലും ചിരിച്ചു കൊണ്ടു നിൽക്കണം എന്ന മാർക്കറ്റിങ്ങിന്റെ ബാലപാഠങ്ങൾ മറന്നു പോയതാവാം) അയാൾ പോലീസിനെ വിളിച്ചു. അവർ എന്നെ സ്റ്റേഷനിൽ കൊണ്ട് പോയി. ഞാൻ മാർക്കറ്റിങ്ങിന്റെ ഭാഗമായാണ് വീട്ടിൽ ചെന്നത്, അയാ ളാ ണ് എന്നെ ആദ്യം അടിച്ചത്.നിങ്ങൾ വേണമെങ്കിൽ എന്നെ ജയിലിൽ കൊണ്ടുപോയി ഇട്ടോളൂ, എനിക്ക് എവിടെയായാലും മൂന്ന് നേരം ഭക്ഷണം കിട്ടണം" അനുരാഗ് പറഞ്ഞു നിർത്തി.
"എന്നിട്ട്? ഞാൻ ചോദിച്ചു. അപ്പോഴേക്കും എന്നെ കമ്പനിക്കാർ വന്ന് ഇറക്കി കൊണ്ടു പോന്നു.
" ആട്ടെ, നാട്ടിലാരൊക്കെ ഉണ്ട്?
" ഞാനും അമ്മയും''
അച്ഛൻ?
അച്ഛൻ വേറെ പെണ്ണിനെ കെട്ടി അവരുടെ കൂടെയാണ് "
അതെന്താ രണ്ടാമത് കെട്ടിയത്?
" രണ്ടാമത് കെട്ടിയത് എന്റെ അമ്മയെയാണ്" പിന്നെ ഞാനൊന്നും ചോദിച്ചില്ല.
" സൗണ്ട് എൻ ജീനിയറിങ്ങ് കോഴ്സ് പാസായിട്ടുണ്ട്.തലശ്ശേരിയിൽ ഒരു പരിപാടി നടക്കുന്നതിനി ടയിൽ ജനറേറ്ററിൽ നിന്ന് ഷോക്ക് അടിച്ചു.കോഴിക്കോട് മിംമ്സിൽ അഡ്മിറ്റാക്കി. രണ്ടു ലക്ഷം രൂപ വേണ്ടി വന്നു. ഒന്നര ലക്ഷം പരിപാടിയുടെ സംഘാടകർ കൊടുത്തു. അമ്പതിനായിരം എനിക്ക് ചിലവായി. കുറച്ചു കാലം കണ്ടക്ടർ ആയി പോയി. പിന്നെ ഒരു ഓട്ടോ വാങ്ങി.ഓട്ടോയിൽ മോഡിഫിക്കേഷൻ നടത്തിയപ്പോൾ ആർ.ടി.ഒ പിടിച്ചെടുത്തു. ഇനി ഇരുപതിനായിരം രൂപ കൊടുത്താലേ ഓട്ടോ വിട്ടുകിട്ടൂ.. " വീട്ടിൽ അമ്മയുടെ കാര്യങ്ങൾ നോക്കണം"അനുരാഗ് പറഞ്ഞു. നമ്മൾ കാണുന്ന ഓരോ ജീവിതത്തിനും എന്തെല്ലാം പറയാനുണ്ടാവും. അത് മുഴുവൻ പറഞ്ഞാൽ ചിലപ്പോൾ ഈ ഭൂമി തന്നെ ചാമ്പലായി പോകും. അത്രയ്ക്ക് വേദന ഓരോ ഹൃദയത്തിലും കാണും.
" വാട്ട്സ് ആപ്പിലൊക്കെ ഒരു മെസേജ് കാണാറുണ്ട്, കുട്ടികളെ തട്ടികൊണ്ട് പോകുന്ന വരുണ്ട്.അതുകൊണ്ടാണ് പലരും വീട്ടിൽ കയറി ചെല്ലു മ്പോൾ ക്ഷുഭിതരാകുന്നത് ' എന്റെ കുട്ടീ സൂക്ഷിച്ച് പോകുക. സാർ പറഞ്ഞത് നന്നായി എന്നു പറഞ്ഞ് ബാഗും എടുത്ത് അനുരാഗ് നടന്നു നീങ്ങി. കാലം എന്താണ് തനിക്ക് വേണ്ടി കരുതിവച്ചിരിക്കുന്നതെന്നറിയാതെ.
ഇവരുടെ കയ്യിലുള്ള ഫോൺ ആരെയും വിളിക്കാൻ പറ്റില്ല. ഇവരുടെ ഫോൺ അവിടെ മേടിച്ചു വച്ചിട്ട് ഇങ്ങോട്ട് വിളിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു ഫോണും കൊടുത്താണ് ഈ കുട്ടികളെ മാർക്കറ്റിങ്ങിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കാൻ വീടുകൾ കയറ്റി ഇറക്കുന്നത്. എന്ത് മാർക്കറ്റിങ്ങ് കമ്പനിയാണ് ആർക്കു ലാഭമുണ്ടാക്കാനാണ് വീടുതോറും കുട്ടികളെ കയറ്റി ഇറക്കുന്ന തെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ഒരാളുടെ വീട്ടിൽ കയറിച്ചെല്ലുമ്പോ ൾ അവർ പല കാര്യങ്ങളിലായിരിക്കും.ഇങ്ങനെ വീടുകൾ കയറ്റി മാർക്കറ്റിങ്ങ് തന്ത്രം പഠിപ്പിക്കുന്നതാർക്കുവേണ്ടി? ഉത്തരം കിട്ടിയിട്ടില്ല ഇനിയും.
No comments:
Post a Comment