പൊന്നപ്പേട്ടൻസ് കവിത
പൊന്നപ്പേട്ടന് കള്ള് ഷാപ്പിൽ
പോകാതെ ഒരു ദിവസം
പോലും കഴിയുക അസാധ്യം.
അത്രയ്ക്ക് ആത്മബന്ധമാണ്
പൊന്ന പ്പേട്ടനും കള്ള് ഷാപ്പും
തമ്മിൽ. നാട്ടിൻ പുറത്തെ
നൻമകളാണ് ഇത്തരം
കള്ളുഷാപ്പുകൾ എന്നാണ്
പൊന്നപ്പേട്ടൻ പറയാറ്. ഏതു
ധൂസര സങ്കൽപ്പത്തിൽ
വളർന്നാലും ഏത്
യന്ത്രവൽകൃത ലോകത്തിൽ
ജീവിച്ചാലും മനസ്സിലുണ്ടാവട്ടെ
കള്ള് ഷാപ്പും കള്ളും ഇത്തി രി
അച്ചാറും, ഇതാണ്
പൊന്നപ്പട്ടൻ വിഷുവിന്
കൂട്ടുകാർക്ക് അയച്ച
മെസേജ് പോലും. നാട്ടിൻ
പുറങ്ങളിലെ ഒഴിഞ്ഞ
സ്ഥലങ്ങളിൽ മരങ്ങളാൽ
ചുറ്റപ്പെട്ടു നിൽക്കുന്ന
സ്ഥലത്ത് ഓലകൊണ്ട്
മേഞ്ഞ ഈ മഹാ
സ്ഥാപനങ്ങളിൽ ഇരുന്ന് ഒരു
കോപ്പാസും അടിച്ച് ഒരു
കവിതയും ചൊല്ലി വീട്ടിലേക്ക്
ആടിയാടി പോകുന്ന
സുഖമുണ്ടല്ലോ അതൊന്നും
ഒരു ഫൈവ് സ്റ്റാർ
ബാറിലിരുന്ന് കള്ള്
കുടിച്ചാലും കിട്ടില്ല മോനേ
എന്ന് പൊന്നപ്പേട്ടൻ
ഇടയ്ക്കിടയ്ക്ക് പറയാറുണ്ട്.
കള്ള് ഷാപ്പ് കീ ജയ്.
No comments:
Post a Comment