വിൽസൻ പെരേരയുടെ ജനനം സാധാരണക്കാരിൽ സാധാരണമായ ഒരു കുടുംബത്തിൽ
നിന്നായിരുന്നു.അടുത്തുള്ള ഗവൺമെന്റ് സ്കൂളിൽ ഒന്നാം ക്ലാസു മുതലാണ് പഠനം
ആരംഭിച്ചത്.എൽ.കെ.ജി, യു.കെ.ജി പഠനമൊന്നും ഉണ്ടായിട്ടില്ല.
ചെറുപ്പത്തിലേ തന്നെ രാവിലെ എണീറ്റാൽ മുത്തശ്ശിയുടെ കയ്യും പിടിച്ച്
അടുത്തുള്ള വിശാല മായ പറമ്പിൽ നിന്ന് പുന്നക്കായ് പെറുക്കി എടുക്കും.
വാവലുകൾ ചപ്പിയിട്ട് കളഞ്ഞവയാണ് താഴെ വീണു കിടക്കുക.പുന്നച്ചോട്ടിലും
മിക്കവാറും എല്ലാ തെങ്ങിൻ ചോട്ടിലും പുന്നക്കാ തൊലി പകുതി ചപ്പിയത്, മുഴുവൻ
തൊലി തിന്നത് കാൽ ഭാഗം തൊലി തിന്നത് എന്ന രീതിയിൽ
കിടക്കുന്നുണ്ടാവും.പിന്നെ മനുഷ്യർ കാണാത്ത സ്ഥലങ്ങളിലും പുന്നക്കായ്
കിടക്കുന്നുണ്ടാവാം. അത് അടുത്ത തലമുറ ഉണ്ടാവാൻ ദൈവം പ്രത്യേകം
സൂക്ഷിച്ചതാവാം. പുന്നക്കായ് പെറുക്കി എടുത്ത് ഒരു പൊട്ടക്കലത്തിൽ ഇട്ടു
വയ്ക്കും.
പിന്നെ പിന്നെ രാവിലെ എണീറ്റാൽ വിൽസൻ തനിയേ ഒരു കൊതുമ്പ്
എടുത്ത് അതിന്റെ അഗ്രത്തിൽ ഒരു കോല് കൊണ്ട് കുത്തി മുന്നോട്ട് തള്ളിയാണ്
പുന്നക്കപെറുക്കാൻ പോകുന്നത്. കൊതുമ്പ് ,വള്ളമാണമെന്നാണ് വിൽ സന്റെ വിചാരം.
ജോലി രസകരവുമായി. പൈസയും സമ്പാദിക്കാം.പുന്നക്കായ് മരങ്ങൾ പൂക്കുമ്പോൾ
വിൽസൻ പെരേരയുടെ മനസും തളിർക്കും.
ദിവസവും പെറുക്കി കൂട്ടുന്ന
പുന്നക്കായ് മാസത്തിൽ ഒരിക്കൽ വീടുകളിലൂടെ പുന്നക്കായ് ഉണ്ടാ പുന്നക്കായ്
ഉണ്ടോ എന്ന് വിളിച്ചു ചോദിച്ചു വരുന്ന വറീത് മാപ്ലയ്ക്ക്
വിൽക്കും.പുന്നയ്ക്ക എണ്ണിയെടുത്തിട്ടാണ് വറീത് മാപ്ല പൈസ കൊടുക്കുക. ആ
ചില്ലറ പൈസകൾ ഉറുമ്പ് അരി മണികൾ കൂട്ടി വയ്ക്കുന്നതു പോലെയാണ് വിൽസൺ പെരേര
കൂട്ടി വെച്ചത്.അത് നിക്ഷേപിക്കാനുള്ള കളിമണ്ണുകൊണ്ടുള്ള ഉ ണ്ടിക പാനി
(കുടുക്ക ) മുത്തശ്ശി ചന്തയിൽ നിന്ന് വാങ്ങി കൊടുത്തിരുന്നു.
സമ്പാദ്യ ശീലം കുട്ടികളിൽ ചെറുപ്പം മുതലേ വളർത്താൻ അന്ന് രക്ഷിതാക്കളും
അധ്യാപകരും ശ്രദ്ധിച്ചിരുന്നു. അനാവശ്യമായി ഒരു പൈസ പോലും ദുർവ്യയം ചെയ്യാൻ
വിൽസൻ പെരേര പഠിച്ചില്ല. അതൊക്കെ ഒരു കാലമായിരുന്നു. ഇന്നത്തെ കുട്ടികളെ
പോലെ പൈസ വീട്ടിൽ നിന്ന് കൊണ്ട് വന്ന് ദുർവ്യയം ചെയ്യുന്ന പരിപാടിയൊന്നും
കുട്ടികളിൽ ഇല്ലായിരുന്നു.
സ്കൂൾ തുറക്കുന്ന സമയത്ത്
നോട്ടുപുസ്തകങ്ങൾ വാങ്ങുന്നതിനോ അല്ലെങ്കിൽ സ്കൂളിൽ നിന്ന് വിനോദയാത്ര
പോകുന്ന സമയങ്ങളിലോ ആണ് വിൽസൻ പെരേര ഉണ്ടിക പൊട്ടിക്കുന്നത്.
ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ. ചെറുപ്പം മുതലേ തുടങ്ങിയ സമ്പാദ്യ
ശീലം വിൽസൻ പെരേരയെന്ന പുന്നക്കായ് പെറുക്കിയെ എത്തിച്ചത് ലക്ഷങ്ങൾ ബിസിനസ്
നടത്തുന്ന രണ്ട് സ്ഥാപനങ്ങളുടെ മുതലാളിയായാണു്.
പത്താം ക്ലാസ് വിജയിച്ചെങ്കിലും ഉപരിപഠനത്തിന് പോകാൻ വിൽസന്റെ വീട്ടിലെ സാമ്പത്തിക സ്ഥിതി അനുവദിച്ചില്ല.
അങ്ങനെ ആക്രി പെറുക്കി കടയിൽ കൊടുക്കുന്ന ജോലി ആദ്യം നടത്തി.പിന്നെ
സൈക്കിളിൽ വീടുകളിൽ നിന്നും പൊട്ടിയ പ്ലാസ്റ്റിക്ക് കളും പഴയ പേപ്പർ,
നോട്ട് ബുക്ക്, പഴയ മാഗസിൻ ഇവ തൂക്കി നോക്കി വീട്ടുകാർക്ക് വില നൽകി
.അതിൽ നിന്നുള്ള ലാഭം കൊണ്ടാണ് നഗരത്തിൽ നിന്ന് കുറച്ചു മാറി വലിയൊരു
ആക്രി കച്ചവട സ്ഥാപനം വിൽസൻ ആരംഭിക്കുന്നത്.
നാട്ടിലെ വീടുകളിൽ
നിന്ന് കൊണ്ടുവരുന്ന ആ ക്രികച്ചവടക്കാരിൽ നിന്ന് വിൽസൺ സാധനങ്ങൾ നേരിട്ട്
എടുത്ത് പൈസ കൊടുക്കുന്നു. ഒരു ദിവസം ലക്ഷങ്ങളുടെ കച്ചവടം ഇന്ന് ഈ ആക്രി
കടയിൽ നടക്കുന്നു. ഇത്തരം മറ്റൊരു കടയും കൂടി അടുത്ത നഗരത്തിലും വിൽ സൻ
പെരേര തുറന്നു. അതാത് ദിവസം വരുന്ന ആ ക്രിസാധനങ്ങളെല്ലാം വലിയ തമിഴൻ
ലോറിയിൽ കയറ്റി എത്തേണ്ടിടത്ത് എത്തിക്കുന്നു.വിൽസൻ പെരേരയുടെ സ്ഥാപനത്തിൽ
പതിനഞ്ചോളം പേർ ജോലിക്കാരായും ഉണ്ട്.
ഏത് തൊഴിലും മാന്യമാണ് എന്നു വിശ്വസിക്കാനുള്ള മനസുറപ്പാണ് ആദ്യം വേണ്ടത്. മറ്റുള്ളവരെ പറ്റിക്കലും കക്കലും ആണ് തെറ്റ്.
സ്വന്തമായി ഏത് തൊഴിലും എടുത്ത് പതിയെ പതിയെ ഉയരങ്ങൾ കീഴടക്കാമെന്ന് ഈ മനുഷ്യൻ നമുക്ക് കാണിച്ചു തരികയാണ്.
ലക്ഷങ്ങളുടെ ബിസിനസ് നടക്കുമ്പോഴും അദ്ദേഹം വന്ന വഴി മറക്കുന്നില്ല.
പത്താം ക്ലാസ് കഴിഞ്ഞ് പഠനത്തിന് വഴി കാണാത്ത കുട്ടികളെ സഹായിക്കാൻ വിൽസൻ
പെരേര മുൻകൈ എടുത്ത് അവർക്കുവേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നു. പത്താം
ക്ലാസുവരെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഗവൺമെന്റ് അനുവദിച്ചു
നൽകിയതുകൊണ്ടാണ് അന്നത്തെ കാലത്ത് തനിക്ക് പത്താം ക്ലാസുവരെയെങ്കിലും
പഠിക്കാൻ കഴിഞ്ഞതെന്ന് വിൽസൻ പെരേര പറയും.
പത്താം ക്ലാസ് കഴിഞ്ഞാൽ
വിദ്യാഭ്യാസത്തിന് ചിലവു വരുന്നുണ്ട്. പുസ്തകം വാങ്ങൽ, ഫീസു കൊടുക്കൽ ഇതിനു
കഴിവില്ലാത്തവർ ഇന്നും നമ്മുടെ നാട്ടിലുണ്ട്. അവരെ സഹായിക്കുക എന്ന
ഉദ്ദേശത്തോടെയാണ് തന്റെ സമ്പാദ്യത്തിന്റെ ഒരു വിഹിതം ഇന്ന് ഈ മനുഷ്യൻ ചെല
വഴിക്കുന്നത്.
കുട്ടികളോട് നന്നായി പഠിക്കാനും സമ്പാദ്യ ശീലം
വളർത്താനും ദുശീലങ്ങളിൽ നിന്ന് വിട്ടു നിൽക്കാനും ഏത് തൊഴിലിനേയും
മാന്യമായി കരുതാനും കിട്ടിയ തൊഴിലിൽ ഇരുന്ന് പടിപടിയായി ഉയരാനും എളിമയും
വിനയവും കാത്തു സൂക്ഷിക്കാനും നൻമയുള്ളവരാകാനും ആണ് വിൽസൻ പെരേര എന്ന
മനുഷ്യന് പറയാനുള്ളത്.
- ശുഭം -
#M@ju