Monday, June 26, 2017

.യുവത്ത്വത്തിന്റെ ശക്തി


ഇന്ന് (JUNE 10,2017)കുതിരാൻ വഴി മണ്ണുത്തിയിലേക്കു യാത്ര ചെയ്തപ്പോൾ പെട്ടന്ന്
ഓർമ്മവന്നത് വൈലോപ്പിള്ളിയുടെ മലതുരക്കൽ എന്ന കവിത
യാണ്.നാട്ടിൽ ആദ്യമായി തീവണ്ടി വരുമ്പോൾ അതിനു വേണ്ടി
ഒരുഭാഗം മലതുരക്കേണ്ടതായിട്ടുണ്ട്.യുവതലമുറ മലതുരക്കാൻ
മുന്നിട്ടു ഇറങ്ങുമ്പോൾ പഴയ തലമുറ അത് നടക്കില്ലെന്നു
പറയുന്നു.മകൻ പിക്കാസും കമ്പിപാരയും ഉപയോഗിച്ച് മലതുരന്നു
കൊണ്ടിരുന്നു.നീ എന്തിനാണ് പാഴ് വേല ചെയ്യുന്നത് എന്ന് അച്ഛൻ
ചോദിക്കുന്നു.മലതുരന്നു തുരന്നു അവസാനം മകൻ അപ്പുറത്തു
എത്തുന്നു.സന്തോഷം കൊണ്ട് മകൻ ഉറക്കെ വിളിച്ചു
ചോദിച്ചു.""അപ്പനെൻ ശബ്ദം അപ്പുറത്തു കേൾക്കാമോ? അപ്പോൾ
അച്ഛൻ വിളിച്ചു പറയും ""മകനെ എനിക്ക് അസ്സലായി
കേൾക്കാം"".യുവത്ത്വത്തിന്റെ ശക്തി അപാരമാണ് എന്ന് ഈ
കവിതയിലൂടെ കവി പറയുന്നു.
കുതിരാൻ മലതുരന്നു മറുവശത്തു
എത്തിയിരിക്കുന്നു..പഴയകാലത്തു മനുഷ്യശേഷി മാത്രം
ഉപയോഗപെടുത്തി തീവണ്ടി ഓടിക്കാൻ മലകളും പാറകളും
തുരന്ന അന്നത്തെ തലമുറയെ നമിക്കുന്നതോടൊപ്പംആധുനിക
സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടിയാണെങ്കിലും ഈ
മലതുരന്നു അതിനുള്ളിലൂടെ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള
സംവിധനം ഉണ്ടാക്കുന്ന ഈ തലമുറയിലെ അതിൽ ഭാഗഭാക്കായ
ഓരോരുത്തരെയും നമിച്ചുകൊണ്ടു ഏവർക്കും ശുഭരാത്രി.നാളെ
കാണുന്നത് വരെ വണക്കം

No comments:

Post a Comment