മല്ലി അച്ഛനെ ഓർമിക്കാതെ പോകുന്നത് പിന്നിട്ട വഴിയിലെ
എപ്പോഴും മനസ്സിൽ ഓർമ്മവരുന്ന മുഖമാണ്..മല്ലിഅച്ഛനെ
എല്ലാവരും അങ്ങിനെയാണ് വിളിക്കുന്നത്.എല്ലാവരുടെയും
അച്ഛൻ.സ്വാമിയുടെ വീട്ടിലെ 3 വർഷത്തെ താമസത്തിനു ശേഷം
സ്വന്തമായി ഞാൻ താമസിക്കാൻ തുടങ്ങിയപ്പോൾ സ്വാമിയുടെ
വീട്ടിൽ ജോലിയുമായി നിന്നിരുന്ന മല്ലി അച്ഛൻ എന്റെ ഒപ്പം
പോന്ന.എനിക്ക് ചോറ് വച്ച് തരും ..അത്യവശ്യം കറികളും .
പൊന്നി അരി ചോറുമാണ് എനിക്ക് ഇഷ്ടം ..അത് കൊണ്ട് അധികം
കറികളൊന്നും ആവശ്യമില്ലായിരുന്നു ..ചില ദിവസങ്ങളിൽ
ഞാൻ സ്കൂളിൽ പോയി കഴിഞ്ഞാലും മല്ലിഅച്ഛൻ പറമ്പിൽ
ചെത്തികോരി ഉച്ചയോടെ പോകു ..സ്കൂളിൽ പോകുമ്പോൾ
മല്ലിഅച്ഛനോട് ഞാൻ പോയിട്ട് വരാം എന്ന് പറഞ്ഞേ
പോകാറുള്ളൂ ..അത് എനിക്കും വലിയ ആശ്വാസായിരുന്നു.150 മീറ്റർ
ദൂരമേ സ്കൂളിലേക്ക് ഉള്ളൂ.
ഞാൻ രാവിലെ 6am നു എഴുന്നേൽക്ക .മല്ലി അച്ഛൻ വരുന്നുണ്ടോ
എന്ന് ജനലിലൂടെ നോക്കി കിടക്കും.6:30 am നും 7am നും ഇടയിൽ
മല്ലിഅച്ഛൻ വരും..ഒരു ചായ ഇട്ടു മല്ലി അച്ഛൻ
തരും..എനിക്കാണെങ്കിൽ ചായ തിളപ്പിക്കാനും കൂടി മടിയാണ്.
ജേഷ്ഠൻ തന്ന ഒരു സ്റ്റീരിയോ ഉണ്ടായിരുന്നു.അതിൽ രാവിലെ
പ്രാദേശിക വാർത്തകൾ കേൾക്കും.പിന്നെ 7:35am ന്റെ വാർത്ത
കേൾക്കും.8:30am ന്റെ ചലച്ചിത്ര ഗാനവും കേട്ടിട്ട് 9am നു ഞാൻ
നേരെ റോഡിലേക്ക് ഇറങ്ങും.റോഡിൽ പരിചയക്കാരോടൊക്കെ
സംസാരിച്ചു നിൽക്കും.9:46 നു സ്കൂളിലേക്ക് എത്തും. ഉച്ചയ്ക്ക്
വീട്ടിൽ വന്നു ഭക്ഷണം കഴിച്ചിട്ട് പോകും.ഇതാണ് പതിവ്.
മല്ലി അച്ഛൻ വിവാഹിതനും അന്ന് ഏകദേശം 65 വയസു
പ്രായവും കാണും..ഭാര്യയും അടുത്തുള്ള വീടുകളിൽ
സഹായത്തിനു പോയിരുന്നു..അവർക്കു മക്കളില്ലായിരുന്നു ..ഒരു
ചെറിയ വീട്ടിലായിരുന്നു താമസം .പതിയെ സംസാരിക്കുകയും
മെല്ലെ നടക്കുകയും എല്ലാവരോടും സൗമ്യമായി പെരുമാറുകയും
ചെയ്യുന്നതാണ് മല്ലിഅച്ഛന്റെ ശീല .ദേഷ്യത്തിൽ ആരോടും
സംസാരിക്കുന്നതു ഞാൻ കേട്ടിട്ടില്ല ..5സെന്റ് സ്ഥലവും ചെറിയ
ഒരു വീടും മാത്രമായിരുന്നു മല്ലിഅച്ഛന്റെ ആകെ
സമ്പാദ്യം..എപ്പോഴും സന്തോഷവാനായിരുന്നു
അദ്ദേഹം. .നാട്ടുകാർക്കൊക്കെ ഉപകാരി.എല്ലാവരുടെയും കരണ്ടു
ബിൽ അടക്കാൻ പോകും ..അവര്കൊടുക്കുന്ന പൈസയും മല്ലി
അച്ഛന് ആശ്വാസമായിരുന്നു ..അതിലൊക്കെ തൃപ്തനായിരുന്നു
ചില ദിവസങ്ങളിൽ 7am കഴിഞ്ഞു വന്നില്ലെങ്കിൽ ഞാൻ
നോക്കി വീട്ടിൽ പോകും ..അന്ന് കമ്മ്യൂണിക്കേഷന് ഫോൺ
ഉണ്ടായിരുന്നില്ലല്ലോ ..അദ്ദേഹം പനിയായിട്ടു
കിടക്കുകയായിരുന്നു ..ഞാൻ വിളിച്ചു ഡോക്ടറുടെ അടുത്ത്
കൊണ്ടുപോയി മരുന്ന് വാങ്ങികൊടുക്കും ..പൂർണ്ണ വിശ്രമം
എടുത്തു പനി മാറിയിട്ട് വന്നാൽ മതി എന്ന് പറഞ്ഞു വീട്ടിൽ
എന്റെ വിവാഹം കഴിഞ്ഞു ഞാൻ താമസം
മാറുകയുണ്ടായി ..പിന്നീടും അദ്ദേഹത്തെ എന്നും
കാണുമായിരുന്നു ..2009ഓട് കൂടി പ്രായത്തിന്റെ അവശതകൾ
അദ്ദേഹത്തെ ബാധിച്ചിരുന്നു.എന്നാൽ നടക്കാൻ ചെറിയ
ബുദ്ധിമുട്ടുഉണ്ടായിരുന്നത് ഒഴിച്ചാൽ സംസാരിക്കുന്നതിനോ ഒന്നും
അദ്ദേഹത്തിന് ബുദ്ധിമുട്ടില്ലായിരുന്നു
..അദ്ദേഹത്തിന്റെഭാര്യനാലുകൊല്ലംമുൻബവിടപറഞ്ഞിരുന്നു്. .്പ
ബന്ധുവിന് എഴുതിക്കൊടുത്തു. അവർ അവിടെ പുതിയ ഒരു വീട്
വച്ചു.മുറിക്കു ജനാലകൾക്കുവാതിൽ ഒന്നും തന്നെ
വച്ചിരുന്നില്ല ..അതിന്റെ പണികൾ നടക്കുന്നതെ
ഉണ്ടായിരുന്നുള്ളു ..ഇതുപോലെ ഒരു മഴക്കാലത്ത് ഞാൻ കാണാൻ
ചെന്നപ്പോൾ പുതപ്പു വേണം പറഞ്ഞു ..അത്
എത്തിച്ചുകൊടുത്തു ..ആ മഴകാലത്തുതന്നെ ഒരു രോഗത്തിനും
പിടികൊടുക്കാതെ ഒരു ചെറുപുഞ്ചിരിയോടെ
വാർധക്യസഹജമായ മരണത്തിനു അദ്ദേഹം കീഴടങ്ങി.
അത് ഇങ്ങനെയൊരു മഴക്കാലത്തായിരുന്നത് എന്റെ ഓർമയിൽ
ഓടിഎത്തിയപ്പോൾ ഇവിടെ കുറിച്ചു എന്ന് മാത്രം.മല്ലി അച്ഛന്റെ
ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.
(എന്റെ ജീവിതം --എന്റെ വഴികൾ ---സ്മരണകൾ ഇനിയും തുടരും)