Sunday, December 17, 2017

വിവാഹം(ചെറുകഥ)


വിവാഹം
അയാൾ രണ്ടാമതും വിവാഹിതനായി.ഇന്നലെ ആയിരുന്നു 
വിവാഹം.ആദ്യഭാര്യയുടെ സമ്മതം ഒന്നുംചോദിക്കാൻ പറ്റിയില്ല.എല്ലാം 
പെട്ടെന്നായിരുന്നു.രണ്ടാം വിവാഹമായതുകൊണ്ടാവാം.അടുത്ത ഏതാനും 
സുഹൃത്തുക്കൾ മാത്രമേ പങ്കെടുത്തുള്ളൂ.വിലകൂടിയ കസവുമുണ്ടും 
ഷർട്ടും 
വാങ്ങി വച്ചിരുന്നു.താലികെട്ടാൻ പോകുന്ന സമയത്തു അതൊന്നും ധരിച്ചല്ല 
അവളുടെ അടുത്ത് 
നിന്നതു.സാധാരണഇടുന്ന.ഡ്രസ്സ്ആണധരിച്ചിരുന്നത്്.പൂമാല അവളുടെ
 കഴുത്തിൽ ഇട്ടു .താലി കെട്ടാൻ മറന്നു.സുഹൃത്ത് ഓർമ്മിപ്പിച്ചപ്പോൾ 
മാത്രമാണ് അക്കാര്യം ഓർത്തത്.വേഗം താലിമാലയെടുത്തു അവളുടെ 
കഴുത്തിൽ കെട്ടി.ഒന്ന് കൂടി മുറുക്കി കെട്ടാൻ സുഹൃത്തുക്കൾ 
പറയുന്നുണ്ടായിരുന്നു.പിന്നെ ഒന്നും ആലോചിച്ചില്ല.ഒന്നുകൂടി 
മുറുക്കികെട്ടി.മുടി പൊന്തിച്ചുതരാൻ ആരുമുണ്ടായിരുന്നില്ല.രണ്ടാം 
വിവാഹമല്ലേ.അതാവാം.കെട്ട് കഴിഞ്ഞപ്പോഴാണ് അയാൾ തന്റെ പുതിയ 
കസവു മുണ്ടിനെകുറിച്ചും ഷർട്ടിനെക്കുറിച്ചും ഓർത്തത്.വേഗം 
അതെടുത്തു ധരിച്ചു. പുതിയ വെള്ള ഷർട്ട് അയാൾക്ക്‌ നന്നായി ഇഷ്ട്ടപ്പെട്ടു. 
അവളുടെ മാലയിൽ കിടന്നിരുന്ന ഒരു ലോക്കറ്റ് അവൾ അയാളുടെ നേരെ 
നീട്ടി.അയാൾ സ്ഥിരമായി ഇടുന്ന മാലയിൽ അത് ഇട്ടോളാൻ പറഞ്ഞു.എന്റെ
 മാലയിൽ ലോക്കറ്റ് ഉണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ അവൾ ചിരിച്ചുകൊണ്ട് 
പറഞ്ഞു.""ഏട്ടൻ ഇത് കൂടി ആ മാലയിൽ ഇട്ടോളൂ.പിന്നെ അയാൾ ഒന്നും 
ആലോചിച്ചില്ല.ആ ലോക്കറ്റും കൂടി അയാളുടെ മാലയിൽ ഇട്ടു.അവൾ 
അയാളുടെ മുഖത്തു നോക്കി ചിരിച്ചു.അയാൾ ശ്രദ്ധിച്ചു നോക്കി.ഇവൾ 
എന്റെ ആദ്യ ഭാര്യ തന്നെയല്ലേ.അതേ എന്റെ സ്വന്തം ആദ്യഭാര്യതന്നെ 
.അയാൾക്ക്‌ വല്ലാത്തൊരു ആശ്വാസം തോന്നി.പെട്ടെന്ന് അയാൾ 
ഉറക്കത്തിൽനിന്ന് എണീറ്റു.ഓ സ്വപ്നത്തിലായിരുന്നോ ഈ രണ്ടാം വിവാഹം.

Monday, November 6, 2017

അറിയാനുള്ള ആഗ്രഹം


7 വയസ്സായ ഒരു ആൺകുട്ടി 10 ആം ക്ലാസ്സിൽ പഠിക്കുന്ന ചേച്ചിയോട് ചേച്ചി SEX എന്ന് പറഞ്ഞാൽ എന്താ?ചേച്ചി അത് പ്ലസ്ടു വിനു പഠിക്കുന്ന ഏട്ടനോട് ചോദിക്കാൻ പറഞ്ഞു.ഏട്ടൻ എന്താണ് പറയുന്നത് എന്ന് കേൾക്കാല്ലോ.ഏട്ടാ ഈ sex എന്നു പറഞ്ഞാൽ എന്താ?ഏട്ടൻ തലയ്ക്കിട്ടൊരു കിഴുക്കുകൊടുത്തു.ഉം ഉം എന്നു കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തെത്തി.എന്തിനാ മോൻ കരയുന്നെ.sex എന്ന് പറഞ്ഞാൽ എന്താ അമ്മേ?അത് ചോദിച്ചതിന് ഏട്ടൻ തലയ്ക്കിട്ടു കിഴുക്കി.SEX എന്താണെന്നു അറിയണത്രെ.മുട്ടയിൽ നിന്നു വിരിഞ്ഞിട്ടില്ല.കയിലുകൊണ്ടു കൊടുത്തു ഒന്നു തലയ്ക്ക്.കരഞ്ഞു അച്ഛന്റെ അടുത്തു ചെന്നു.ഈ sex എന്നു പറഞ്ഞാൽ എന്താ അച്ഛാ?അച്ഛൻ കുളിക്കാൻ എണ്ണയൊക്കെ പുരട്ടി നിൽക്കുകയായിരുന്നു.അച്ഛൻ തല്ലാനും വഴക്കു പറയാനൊന്നും നിന്നില്ല.ഞാൻ കുളിച്ചിട്ടു വന്നിട്ടു പറയാം എന്ന് പറഞ്ഞു.അച്ഛൻ കുളിക്കാൻ പോണ വഴിക്കു വച്ച് സുഹൃത്തിനെ വിളിച്ചു ചോദിച്ചു.മകൻ sex എന്ന് പറഞ്ഞാൽ എന്താണെന്നു ചോദിക്കുന്നു.എന്താ പറയണ്ടേ?ചെക്കന് കാര്യമായ എന്തോ തകരാർ ഉണ്ട് എന്ന് സുഹൃത്ത് പറഞ്ഞു.
അച്ഛൻ കുളികഴിഞ്ഞു വീട്ടിൽ വന്നു.മകനെ അടുത്ത് വിളിച്ചു ചോദിച്ചു :"ആട്ടെ നിനക്ക് ഇപ്പൊ എവിടുന്നു കിട്ടി ഈ sex."അത് ഇന്നലെ ഇവിടെ കൊണ്ടുവന്ന അപ്ലിക്കേഷൻ ഫോമിൽ Sex എന്ന് എഴുതിയിരിക്കുന്നത് കണ്ടു ചോദിച്ചതാ.ഓ അതാണോ കാര്യം.
കുട്ടി ചിന്തിച്ചത് എന്ത്?മുതിർന്നവർ കണക്കുകൂട്ടിയത്എന്ത്?
കുട്ടികൾ അങ്ങിനെയാണ്.എന്തു കണ്ടാലും അറിയാനുള്ള ആഗ്രഹം ഉണ്ടാകും.മുതിർന്നവർ അതിനു സംയമനത്തോടെയും കുട്ടിയുടെ കൗതുകത്തെ കെടുത്താതെയും പക്വതയുടെയും ഉള്ള മറുപടി കുട്ടികൾ ഇഷ്ട്ടപ്പെടുന്നു.ഏവർക്കും നന്മകൾ നേർന്നു കൊണ്ട്

Saturday, July 8, 2017

നാനാത്വത്തിൽ ഏകത്വം


മലയാളികളുടെ വസ്ത്രധാരണരീതികൾ മാറിമാറി വരുന്നത്

കാണുമ്പോൾ അതിശയം തോന്നാറുണ്ട്.ലെഗിൻസ് ഇന്നർ വിയർ

ആയിരുന്നു.അത് ഇപ്പോൾ ഔട്ടർ വിയർ ആയി.ഇപ്പോൾ ഇന്നർ

ആയാലും നല്ല വിലകൊടുക്കണം.വില കൂടുതൽ കൊടുത്തിട്ടു

അത് പുറത്തു കാണിച്ചു നടക്കുന്നതല്ലേ അതിന്റെ

ഒരിത്.വസ്ത്രധാരണത്തിന്റെ പേരിൽ പീഡനം ഉണ്ടാവാൻ

സാധ്യതകുറവാണു.14 സെക്കന്റ്നു താഴെ നോക്കാവൂ എന്ന് മാത്രം

ഇപ്പറഞ്ഞതൊക്കെ ആണുങ്ങൾക്കും ബാധകമാണ്.ഫാന്റം

ഫാഷൻ അകലെയല്ല.വിവിധ മതങ്ങൾ.വിവിധ

ജാതികൾ;വിവിധവസ്ത്ര ധാരണ രീതികൾ .എന്നിട്ടും

നമ്മൾമലയാളീസ് ഒന്നാണ്.ഇതിനെയല്ലേ നാനാത്വത്തിൽ ഏകത്വം

(unity in diversity)എന്ന് പണ്ടൊരൊ പറഞ്ഞത്.

ഇനിയും പുതിയ പുതിയ വസ്ത്രധാരണ രീതികൾ

വരട്ടെ.സ്വാഗതം ചെയ്യാം.

അക്ഷരത്തിന്റെ പുണ്യം


പുസ്തകപ്രേമത്തെക്കാൾ സ്ഥായിയായ സാക്ഷരതാ ലക്ഷ്യമില്ല.ഒരു

കുട്ടിക്കും പുസ്തകവായനയുടെ ആനന്ദം നിഷേധിക്കാവതല്ല.

" എഴുതാനും വായിക്കാനും കഴിയുന്നത് ഭാഗ്യം ഭാഗ്യം.തന്നത്താനേ

എഴുന്നേറ്റുനടക്കാൻ കഴിയുന്നത് ഭാഗ്യം ഭാഗ്യം".സാക്ഷരതാ

പ്രസ്ഥാനം കേരളത്തിൽ സമ്പൂർണ്ണ സാക്ഷരതാ നേടുന്നതിന്

വേണ്ടി പ്രവർത്തിക്കുന്ന സമയത്തു ഉയർന്നു കേട്ട വരികളാണ്

അത്.സമ്പൂർണ്ണ സാക്ഷരത എന്നതിന് ഔപചാരിക വിദ്യാഭ്യാസം

എന്നർത്ഥമില്ല.ഔപചാരിക വിദ്യാഭ്യാസം വേറെ.എഴുതാനും

വായിക്കാനും കഴിയാതിരുന്ന ഒരു വലിയ വിഭാഗത്തെ സാക്ഷരതാ

പ്രവർത്തനത്തിലൂടെ അക്ഷരത്തിന്റെ പുണ്യം എത്തിച്ചു

എന്നുള്ളത് വലിയ കാര്യമാണ്.

Monday, June 26, 2017

.യുവത്ത്വത്തിന്റെ ശക്തി


ഇന്ന് (JUNE 10,2017)കുതിരാൻ വഴി മണ്ണുത്തിയിലേക്കു യാത്ര ചെയ്തപ്പോൾ പെട്ടന്ന്
ഓർമ്മവന്നത് വൈലോപ്പിള്ളിയുടെ മലതുരക്കൽ എന്ന കവിത
യാണ്.നാട്ടിൽ ആദ്യമായി തീവണ്ടി വരുമ്പോൾ അതിനു വേണ്ടി
ഒരുഭാഗം മലതുരക്കേണ്ടതായിട്ടുണ്ട്.യുവതലമുറ മലതുരക്കാൻ
മുന്നിട്ടു ഇറങ്ങുമ്പോൾ പഴയ തലമുറ അത് നടക്കില്ലെന്നു
പറയുന്നു.മകൻ പിക്കാസും കമ്പിപാരയും ഉപയോഗിച്ച് മലതുരന്നു
കൊണ്ടിരുന്നു.നീ എന്തിനാണ് പാഴ് വേല ചെയ്യുന്നത് എന്ന് അച്ഛൻ
ചോദിക്കുന്നു.മലതുരന്നു തുരന്നു അവസാനം മകൻ അപ്പുറത്തു
എത്തുന്നു.സന്തോഷം കൊണ്ട് മകൻ ഉറക്കെ വിളിച്ചു
ചോദിച്ചു.""അപ്പനെൻ ശബ്ദം അപ്പുറത്തു കേൾക്കാമോ? അപ്പോൾ
അച്ഛൻ വിളിച്ചു പറയും ""മകനെ എനിക്ക് അസ്സലായി
കേൾക്കാം"".യുവത്ത്വത്തിന്റെ ശക്തി അപാരമാണ് എന്ന് ഈ
കവിതയിലൂടെ കവി പറയുന്നു.
കുതിരാൻ മലതുരന്നു മറുവശത്തു
എത്തിയിരിക്കുന്നു..പഴയകാലത്തു മനുഷ്യശേഷി മാത്രം
ഉപയോഗപെടുത്തി തീവണ്ടി ഓടിക്കാൻ മലകളും പാറകളും
തുരന്ന അന്നത്തെ തലമുറയെ നമിക്കുന്നതോടൊപ്പംആധുനിക
സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടിയാണെങ്കിലും ഈ
മലതുരന്നു അതിനുള്ളിലൂടെ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള
സംവിധനം ഉണ്ടാക്കുന്ന ഈ തലമുറയിലെ അതിൽ ഭാഗഭാക്കായ
ഓരോരുത്തരെയും നമിച്ചുകൊണ്ടു ഏവർക്കും ശുഭരാത്രി.നാളെ
കാണുന്നത് വരെ വണക്കം

എന്റെ ജീവിതം -എന്റെ വഴി ----സ്മരണകൾ -


പ്രാഗ് ഗ്രാമത്തിലെ മറക്കാൻ പറ്റാത്തൊരു മനുഷ്യനാണ് ശ്രീ.കൊച്ചുണ്ണി ഏട്ടൻ.

എന്ന സാധാരണക്കാരനായ മനുഷ്യൻ.1990 -91 കാലത്താണ് ഞാൻ

അദ്ദേഹത്തെ കാണുന്നത്.6അടി പൊക്കവും അതിനൊത്ത

വണ്ണവും ഉള്ള മനുഷ്യൻ.ഒരു കിന്റൽ ചാക്കോക്കെ പുല്ലുപോലെ

തലയിൽ ചുമന്നുകൊണ്ടുപോയി കൊടുക്കും.ധാരാളം ആടുകളും

അദ്ദേഹത്തിന് ഉണ്ടായിരുന്നു.ആടിനെ കയറിലൊന്നും കെട്ടാതെ

മേച്ചുനടക്കുന്നത് കാണാൻ നല്ല രസമാണ്.ഒരു വടി കൈയിൽ

ഉണ്ടാകും.ആട് ഇവിടെ;ആട് ഇവിടെ എന്നും പറഞ്ഞാണ് ആടിനെ

തെളിക്കുക.
പല വൈകുന്നേരങ്ങളിലും വീടിനു മുൻവശത്തു പാടത്തുള്ള

കിണറ്റിൽ നിന്ന് ഈ മനുഷ്യൻ എനിക്ക് വെള്ളം കോരി

തന്നിട്ടുണ്ട്.എന്തെങ്കിലും ചോദിച്ചാൽ നിഷ്കളങ്കമായി ചിരിച്ചു

മറുപടി പറയും..ഒരു ദിവസം രാത്രി 8മണിക്ക് ഞാനും സുഹൃത്തും

കൂടി അദേഹത്തെ വിളിക്കാൻ വീട്ടിൽ ചെന്നപ്പോൾ വെറും

സിമന്റ് തറയിൽ കിടന്നാണ് ഉറക്കം.

വർഷങ്ങൾ പിന്നെയും കഴിഞ്ഞു.2003 ഓട് കൂടി ശ്രീ.കൊച്ചുണ്ണി ഏട്ടൻ.

വാതത്തിന്റെ പിടിയിലായി.നടക്കാൻ പോലുംവടി

കുത്തിപിടിക്കേണ്ട അവസ്ഥ യിലായി.ജോലി ചെയ്യാനും

കഴിയാതെയായി.വീട്ടുകാർ

വാതത്തിനുള്ള ചികിൽസയൊക്കെ നടത്തി നോക്കി.

58 ഓ 59ഓ വയസോടുകൂടി

2011 ൽ  കൊച്ചുണ്ണി ഏട്ടൻ.ലോകത്തോട് വിടപറഞ്ഞു.

അദ്ദേഹത്തിനു വാതം പിടിപെടാനുള്ള കാരണം സിമന്റ് തറയിൽ

ഷീറ്റ് പോലുംവിriരിക്കാതെ കിടന്നു ഉറങ്ങിയതായിരിക്കാം.ശ്രീകൊച്ചുണ്ണി ഏട്ട
ട്നെയും ഞാൻ സ്മരിക്കുന്നു.അദ്ദേഹത്തിന്റെ ആത്മാവിന്

നിത്യ ശാന്തി ലഭിക്കുമാറാകട്ടെ.

(എന്റെ ജീവിതം -എന്റെ വഴി ----സ്മരണകൾ - )

Sunday, June 25, 2017

എന്റെ ജീവിതം --എന്റെ വഴികൾ ---സ്മരണകൾ


സ്മരണകൾ
ഒരു ചെറുപുഞ്ചിരി
മല്ലി അച്ഛനെ ഓർമിക്കാതെ പോകുന്നത് പിന്നിട്ട വഴിയിലെ

എപ്പോഴും മനസ്സിൽ ഓർമ്മവരുന്ന മുഖമാണ്..മല്ലിഅച്ഛനെ

എല്ലാവരും അങ്ങിനെയാണ് വിളിക്കുന്നത്.എല്ലാവരുടെയും

അച്ഛൻ.സ്വാമിയുടെ വീട്ടിലെ 3 വർഷത്തെ താമസത്തിനു ശേഷം

സ്വന്തമായി ഞാൻ താമസിക്കാൻ തുടങ്ങിയപ്പോൾ സ്വാമിയുടെ

വീട്ടിൽ ജോലിയുമായി നിന്നിരുന്ന മല്ലി അച്ഛൻ എന്റെ ഒപ്പം

പോന്ന.എനിക്ക് ചോറ് വച്ച് തരും ..അത്യവശ്യം കറികളും .

..തൈരും


പൊന്നി അരി ചോറുമാണ് എനിക്ക് ഇഷ്ടം ..അത് കൊണ്ട് അധികം

കറികളൊന്നും ആവശ്യമില്ലായിരുന്നു ..ചില ദിവസങ്ങളിൽ

കാവിൽ ഊട്ടിന് പോകും.

ഞാൻ സ്കൂളിൽ പോയി കഴിഞ്ഞാലും മല്ലിഅച്ഛൻ പറമ്പിൽ

ചെത്തികോരി ഉച്ചയോടെ പോകു ..സ്കൂളിൽ പോകുമ്പോൾ

മല്ലിഅച്ഛനോട് ഞാൻ പോയിട്ട് വരാം എന്ന് പറഞ്ഞേ

പോകാറുള്ളൂ ..അത് എനിക്കും വലിയ ആശ്വാസായിരുന്നു.150 മീറ്റർ

ദൂരമേ സ്കൂളിലേക്ക് ഉള്ളൂ.

ഞാൻ രാവിലെ 6am നു എഴുന്നേൽക്ക .മല്ലി അച്ഛൻ വരുന്നുണ്ടോ

എന്ന് ജനലിലൂടെ നോക്കി കിടക്കും.6:30 am നും 7am നും ഇടയിൽ

മല്ലിഅച്ഛൻ വരും..ഒരു ചായ ഇട്ടു മല്ലി അച്ഛൻ

തരും..എനിക്കാണെങ്കിൽ ചായ തിളപ്പിക്കാനും കൂടി മടിയാണ്.

ജേഷ്ഠൻ തന്ന ഒരു സ്റ്റീരിയോ ഉണ്ടായിരുന്നു.അതിൽ രാവിലെ

പ്രാദേശിക വാർത്തകൾ കേൾക്കും.പിന്നെ 7:35am ന്റെ വാർത്ത

കേൾക്കും.8:30am ന്റെ ചലച്ചിത്ര ഗാനവും കേട്ടിട്ട് 9am നു ഞാൻ

നേരെ റോഡിലേക്ക് ഇറങ്ങും.റോഡിൽ പരിചയക്കാരോടൊക്കെ

സംസാരിച്ചു നിൽക്കും.9:46 നു സ്കൂളിലേക്ക് എത്തും. ഉച്ചയ്ക്ക്

വീട്ടിൽ വന്നു ഭക്ഷണം കഴിച്ചിട്ട് പോകും.ഇതാണ് പതിവ്.

മല്ലി അച്ഛൻ വിവാഹിതനും അന്ന് ഏകദേശം 65 വയസു

പ്രായവും കാണും..ഭാര്യയും അടുത്തുള്ള വീടുകളിൽ

സഹായത്തിനു പോയിരുന്നു..അവർക്കു മക്കളില്ലായിരുന്നു ..ഒരു

ചെറിയ വീട്ടിലായിരുന്നു താമസം .പതിയെ സംസാരിക്കുകയും

മെല്ലെ നടക്കുകയും എല്ലാവരോടും സൗമ്യമായി പെരുമാറുകയും

ചെയ്യുന്നതാണ് മല്ലിഅച്ഛന്റെ ശീല .ദേഷ്യത്തിൽ ആരോടും

സംസാരിക്കുന്നതു ഞാൻ കേട്ടിട്ടില്ല ..5സെന്റ് സ്ഥലവും ചെറിയ

ഒരു വീടും മാത്രമായിരുന്നു മല്ലിഅച്ഛന്റെ ആകെ

സമ്പാദ്യം..എപ്പോഴും സന്തോഷവാനായിരുന്നു

അദ്ദേഹം. .നാട്ടുകാർക്കൊക്കെ ഉപകാരി.എല്ലാവരുടെയും കരണ്ടു

ബിൽ അടക്കാൻ പോകും ..അവര്കൊടുക്കുന്ന പൈസയും മല്ലി

അച്ഛന് ആശ്വാസമായിരുന്നു ..അതിലൊക്കെ തൃപ്തനായിരുന്നു

അദ്ദേഹം.
ചില ദിവസങ്ങളിൽ 7am കഴിഞ്ഞു വന്നില്ലെങ്കിൽ ഞാൻ

നോക്കി വീട്ടിൽ പോകും ..അന്ന് കമ്മ്യൂണിക്കേഷന് ഫോൺ

ഉണ്ടായിരുന്നില്ലല്ലോ ..അദ്ദേഹം പനിയായിട്ടു

കിടക്കുകയായിരുന്നു ..ഞാൻ വിളിച്ചു ഡോക്ടറുടെ അടുത്ത്

കൊണ്ടുപോയി മരുന്ന് വാങ്ങികൊടുക്കും ..പൂർണ്ണ വിശ്രമം

എടുത്തു പനി മാറിയിട്ട് വന്നാൽ മതി എന്ന് പറഞ്ഞു വീട്ടിൽ

വിടും.
എന്റെ വിവാഹം കഴിഞ്ഞു ഞാൻ താമസം

മാറുകയുണ്ടായി ..പിന്നീടും അദ്ദേഹത്തെ എന്നും

കാണുമായിരുന്നു ..2009ഓട് കൂടി പ്രായത്തിന്റെ അവശതകൾ

അദ്ദേഹത്തെ ബാധിച്ചിരുന്നു.എന്നാൽ നടക്കാൻ ചെറിയ

ബുദ്ധിമുട്ടുഉണ്ടായിരുന്നത് ഒഴിച്ചാൽ സംസാരിക്കുന്നതിനോ ഒന്നും

അദ്ദേഹത്തിന് ബുദ്ധിമുട്ടില്ലായിരുന്നു

..അദ്ദേഹത്തിന്റെഭാര്യനാലുകൊല്ലംമുൻബവിടപറഞ്ഞിരുന്നു്. .്പ

ഴയ വീടും സ്ഥലവും

ബന്ധുവിന് എഴുതിക്കൊടുത്തു. അവർ അവിടെ പുതിയ ഒരു വീട്

വച്ചു.മുറിക്കു ജനാലകൾക്കുവാതിൽ ഒന്നും തന്നെ

വച്ചിരുന്നില്ല ..അതിന്റെ പണികൾ നടക്കുന്നതെ

ഉണ്ടായിരുന്നുള്ളു ..ഇതുപോലെ ഒരു മഴക്കാലത്ത് ഞാൻ കാണാൻ

ചെന്നപ്പോൾ പുതപ്പു വേണം പറഞ്ഞു ..അത്

എത്തിച്ചുകൊടുത്തു ..ആ മഴകാലത്തുതന്നെ ഒരു രോഗത്തിനും

പിടികൊടുക്കാതെ ഒരു ചെറുപുഞ്ചിരിയോടെ

വാർധക്യസഹജമായ മരണത്തിനു അദ്ദേഹം കീഴടങ്ങി.

അത് ഇങ്ങനെയൊരു മഴക്കാലത്തായിരുന്നത് എന്റെ ഓർമയിൽ
ഓടിഎത്തിയപ്പോൾ ഇവിടെ കുറിച്ചു എന്ന് മാത്രം.മല്ലി അച്ഛന്റെ

ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.

(എന്റെ ജീവിതം --എന്റെ വഴികൾ ---സ്മരണകൾ ഇനിയും തുടരും)