Sunday, March 25, 2018

അമൃതംഗമയ (കഥ)


അമൃതംഗമയ
കഥ
പ്രിയംവദയുടെ യുടെ ഒരേ ഒരു സന്താനമാണ് സോമൻ.പ്രിയംവദയെ

കോയമ്പത്തൂരുള്ള ഉദുമൽപേട്ടയിലേക്കാണ് വിവാഹം കഴിച്ചു

കൊടുത്തിരുന്നത്. അവർക്കൊരു ആൺകുട്ടി പിറന്നു. അവനാണ്

സോമൻ .സോമന് നാലു വയ സുള്ളപ്പോൾ പ്രിയംവദ ഭർത്താവുമായി

തെറ്റി പിരിഞ്ഞ് സ്വന്തം വീട്ടിൽ വന്ന് താമസമായി .അടുത്ത

വീട്ടിൽ മുറ്റം അടിച്ചു വാരാൻ പോകും. അവിടുന്നു കിട്ടുന്ന

ഇഡ്ഡലിയോ ദോശയോ ആണ് പ്രഭാതഭക്ഷണം. അത് സോമനും

കൊടുക്കും
.
സോമനെ അംഗനവാടിയിലോ സ്ക്കൂളിലോ അവർ ചേർത്തില്ല

.ഉദുമൽപേട്ടയിൽ നിന്ന് ഭർത്താവ് വന്ന് സോമനെ കൊണ്ടു

പോയാലോ എന്ന് അവൾ ഭയപ്പെട്ടിരുന്നു. എന്നാൽ ഒരിക്കൽ

പോലും അയാൾ വന്നില്ല . തന്റെ നാലു സെന്റ് സ്ഥലത്തുള്ള ഓല

മേഞ്ഞ ഒറ്റമുറി വീട്ടിൽ അവളുംസോമ നും തനിച്ചു പാർത്തു
.
അയൽവക്കത്തുള്ള വീട്ടിലെ ജോലി കഴിഞ്ഞാൽ അവൾ കാവ്

പരിസരത്ത് എത്തും .അവിടെ തൊഴാൻ വരുന്ന ഭക്തർ അവൾക്ക്

രൂപ കൊടുക്കാറുണ്ട് .ചൊവ്വ , വെള്ളി , ഞായർ ദിവസങ്ങളിൽ

കാവിൽ ഊട്ടുണ്ട് .അവിടുന്ന് അവളുംസോമ നും ഭക്ഷണം

കഴിക്കാറുണ്ട് .ഭക്ഷണം ബാക്കിയുണ്ടെങ്കിൽ കുറച്ചെടുത്ത്

വീട്ടിൽ കൊണ്ടു പോകാറുണ്ട് .

അയാൾ അവിടെ താമസിച്ചിരുന്ന കാലഘട്ടമാണ് പെട്ടെന്ന്

അയാളുടെ ഓർമ്മയിൽ വന്നത് . ഊട്ടുള്ള ദിവസങ്ങളിൽ

പലപ്പോഴും അയാൾ കാവിൽ പോയി ഭക്ഷണം

കഴിക്കാറുണ്ടായിരുന്നു .വിഭവ സമൃദ്ധമായ സദ്യ .വിശപ്പിന്റെ

മുൻപിൽ മനുഷ്യരെല്ലാം ഒരു പോലെയാണ് .മനുഷ്യന്റെ ഏറ്റവും

വലിയ ശത്രു വിശപ്പാണെന്ന് ശ്രീ.എ .പി .ജെ .അബ്ദു ൾ കലാം

എഴുതിയത് അയാൾ ഓർത്തു .

മിക്ക ദിവസങ്ങളിലും കാവിൽ വച്ച് കല്ല്യാണം നടക്കാറുണ്ട്

.കാവി നോട് ചേർന്നഓഡിറ്റോറിയത്തിൽ കല്ലാണ സദ്യയും

നടക്കാറുണ്ട് .അയാളെ എല്ലാവർക്കും അറിയാവുന്നതുകൊണ്ടും

അയാൾ എല്ലാവരുമായി പരിചയമായതിനാലും മിക്ക

കല്ല്യാണത്തിനും അയാളെയും വിളിക്കാറുണ്ടായിരിന്നു .ഉച്ചയ്ക്ക്

കല്ല്യണത്തിന് പോയി വെട്ട് ശാപ്പാട് അടിച്ചിരുന്നു .വെട്ടു ശാപ്പാട്

അങ്ങിനെയാണ് അവിടെയുള്ളവർ കല്ല്യണ സദ്യയ്ക്ക് പറയുക.

അവിടെയുംപ്രിയംവദ യുംസോമ നും ഉണ്ടാവാറുണ്ടായിരുന്നു .അവരും

വയർ നിറയെ ഭക്ഷണം കഴിച്ചിരുന്നു
.
സോമൻ ഒരു ദിവസം ഓടി അയാളുടെ സ്ക്കൂളിലേക്ക് വന്നു

.കുട്ടികളെ കണ്ടതും എല്ലാവരുടേയും പുറകെ എന്തൊക്കെയോ

പറഞ്ഞ് അവൻ ഓടി ചെല്ലും .അവനെ കണ്ട് കുട്ടി കൾ

പേടിച്ചോടും .എല്ലാ കുട്ടിക്ൾക്കും അവനെക്കാൾ വലിപ്പ

കുറവായിരുന്നു .സോമന് പതിനൊന്ന് വയസ്സായിരുന്നു. എൽ .പി

സ്‌ക്കൂളിലെ കുട്ടികൾ അവനെ കണ്ട് പേടിച്ചത് അവന്റെ ശരീരവ

ലിപ്പവും വ്യക്തമല്ലാത്ത സംസാരവും കൊണ്ടായിരുന്നു
.
രണ്ട് ബക്കറ്റ് വെള്ളമെടുത്ത് അവന്റെ ശരീരത്തിലൂടെ ഒഴിച്ച്

സോപ്പ് തേച്ച് ചകിരി കൊണ്ട് ഉരച്ച് കുളിപ്പിക്കാൻ അയാൾക്ക്

തോന്നി .എന്നാൽ എന്തൊരു വൃത്തിയാകും അവൻ .പക്ഷേ

അതിനു പറ്റിയ അന്തരീക്ഷമല്ല അപ്പോൾ .രണ്ടാമത് അവനെ

പിടിച്ചു നിർത്തുക എളുപ്പവുമല്ല .

ഹെഡ്മാസ്റ്റർ അവനെ ഓടിച്ച് പുറത്താക്കുംപ്രിയംവദ ഗയിറ്റിൽ

കാവലുണ്ടാകും. അവൻ ഓടി അവരുടെ അടുത്ത് എത്തും .

പിറ്റേ ദിവസവും അവൻ സ്ക്കുളിൽ എത്തി .അവൻ തുറിച്ച

കണ്ണുകളോടെ സ്നേഹ പൂർവ്വം അയാളെ ' 'മാസേ' എന്നു വിളിച്ചു
.
അയാൾ അവനെ ക്ലാസിൽ കൊണ്ടു പോയി ആൺകുട്ടികളുടെ

ബഞ്ചിൽ ഇരുത്തി .ചിലപ്പോ ൾ ബഞ്ചിനിടയിൽ കൂടി ഓടും .വടി

എടുക്കുമ്പോൾ ഒരിടത്ത് ഇരിക്കും.

ഉച്ചയ്ക്ക് ഭക്ഷണം സ്ക്കൂളിൽ നിന്നു കൊടുത്തപ്പോൾ

ആർത്തിയോടെ തിന്നു .അങ്ങനെ രണ്ട് ദിവസം കൊണ്ട് അവൻ

മറ്റു കുട്ടികളുമായി ഒന്ന് ഇണങ്ങി.കാട്ട്

ജീവിയെപ്പോലെയായിരുന്നു ആ ദ്യംസോമൻ  .ഇപ്പോൾ ഒ രു മ യം

വന്നിരിക്കുന്നു .

എല്ലാ കുട്ടികളും അവനോട് സ്നേഹത്തിൽ പെരുമാറാൻ തുടങ്ങി

.അപ്പോഴും പ്രിയംവദ സ്ക്കൂൾ ഗെയിറ്റിന് മുൻമ്പിൽ

കാവലുണ്ടായിരുന്നു .ഉദ്ദ മൽപേട്ടയിൽ നിന്ന്സോമ ന്റെ അച്ഛൻ

അവനെ തട്ടിക്കൊണ്ടു പോകാതിരിക്കാൻ കാവലായി .

അവനെ നാലാം ക്ലാസ്സിൽ ചേർക്കേണ്ട പ്രായം കഴിഞ്ഞതിനാൽ

അയാളുടെ സ്ക്കൂളിൽ അവനെ ചേർക്കാൻ

നിർവ്വാഹമില്ലായിരുന്നു .

അങ്ങിനെ രണ്ടു ദിവസം കൂടി വന്നതിന് ശേഷം അവൻ

സ്ക്കൂളിൽ വരാതെയായി .അമ്മയോടൊപ്പം കാവു പറമ്പിൽ

നടക്കുന്നുണ്ടാവും
.
സൗജന്യ വും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ട

ജനപ്രതിനിധികൾ ആരും തന്നെ സോമനെ കണ്ടതായി നടിച്ചില്ല

.വെക്കേഷന് അടുത്തുള്ള യു .പി സ്‌ക്കൂളുകാർ ഓരോ

കുട്ടികളുടേയും വീട്ടിൽ സൗജ ന്യമായി ബാഗും യൂണിഫോമും

കൊടുത്തിട്ടു പോയി .അവരും ആദരിദ്ര രൂപങ്ങളേയോ അവരുടെ

വീടോ കണ്ടില്ല .

സോമനും അമ്മയും കിട്ടിയത് ഭക്ഷിച്ച് അലഞ്ഞു നടന്നു.

ഇലക്ഷൻ സമയത്ത് എല്ലാ രാഷ്ട്രീയ പാർട്ടിക്കാരുംപ്രിയംവദ  യുടെ

വോട്ട് ചോദിച്ച് അവളുടെ വീട്ടിലും ചെന്നിരുന്നു. അവരും കണ്ടില്ല

സോമനെ .അല്ലെങ്കിൽ അവന്റെ വിദ്യാഭ്യാസത്തെക്കുറിച്ച്

അവരറിഞ്ഞിട്ടുണ്ടാവില്ല. ആരെങ്കിലും ഒന്ന് ശ്രമിച്ചിരുന്നെങ്കിൽ

സോമന് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുമായിരുന്നു
.
ഒരു ദിവസം രാവിലെ കാവ് പരിസരത്ത് വച്ച് അവന്റെ

ശരീരത്തിൽ പൊള്ളലേറ്റിരിക്കുന്നതായി കണ്ടു .പല ഇsങ്ങളും

വീർത്തിരിക്കുന്നു.

'എന്റെ ദൈവമേ എന്തു പറ്റി ഇവന് '. '

.', പൊള്ളിയതാ ..
'
'. എങ്ങിനെ ? '

.. 'വിളക്കീന്ന് തീ പിടിച്ചതാ... 'അവൾ പറഞ്ഞു .

' ' എപ്പോ? '

'രണ്ടീസായി ' '

'. ഡോക്ടറെ കണ്ടില്ലേ '''.?

,,ഇല്ല പുരട്ടാൻ മരുന്ന് കിട്ടീട്ടുണ്ട് '.

'.' അവനെ ഗവൺമെന്റ് ആശുപത്രയിൽ ഒന്ന്

കാണിക്കാമായിരുന്നു '' അയാൾ പറഞ്ഞു.

അവർ ഒന്നും മിണ്ടിയില്ല
.
'. എന്താസോമ എന്തുപറ്റി?'.'

 സോമൻതുറിച്ചു നോക്കി .

'. മാസേ പൊള്ളി. '

'.വേദനയുണ്ടോ ?. '

...'. ഉം '. എന്നു പറഞ്ഞിട്ട് അവൻ ഇരുന്നിടത്തു നിന്ന് കാലു

പൊന്തിച്ച് മെല്ലെ തല നിലത്താക്കി കിടന്നു .

അയാൾ നടന്നു നീങ്ങി .സ്ക്കൂളിൽ എത്തി .

ഒരാഴ്ചകഴിഞ്ഞ്പ്രിയംവദ യെകണ്ടപ്പോൾ അയാൾ ചോദിച്ചു .', '

'സോമനെ വിടെ '.?

'. അവൻ മരിച്ചു ..'

'. എപ്പോൾ ' ? '

'മിനിഞ്ഞാന്ന് '.

അയാൾ ഒന്ന് ഞെട്ടി .

സോമന്റെ അച്ഛൻ വന്ന് കൊണ്ടുപോകാതിരിക്കാൻ സദാ സമയ

വും അവനെ കൂടെ കൊണ്ട് നടന്ന് അവസാനം അവൻ

ലോകത്തോട് തന്നെ വിട പറഞ്ഞിരിക്കുന്നു
.
''നിന്നെ ഞാനെങ്ങനെയാണ് മറക്കുകസോമൻ , കുറച്ചു ദിവസത്തെ

പരിചയമേ അയാൾക്ക് സോമനോട് ഉണ്ടായിരുന്നുള്ളൂവെങ്കിലും

അയാൾ മനസി ൽ പ റ ഞ്ഞു.

പ്രിയംവദ എന്ന മാതൃഹൃദയത്തിന് ദുഖിച്ചോ വിഷമിച്ചോ

ഇരിക്കാൻ സമയമുണ്ടായിരുന്നില്ല .. 'വിശപ്പ് വല്ലാത്തൊരു

സംഗതിയാണ് .അതിന് വഴികാണാനാണ് അവർ വീണ്ടും

കാവുംപറമ്പിൽ എത്തിയത് .അവൾ കാവിൽ വരുന്ന

ഓരോരുത്തരുടേയും മുന്നിലും കൈ നീട്ടുന്നുണ്ടായിരുന്നു .ആ

ഹൃദയത്തിന്റെ ഉള്ളിൽ എന്തായിരുന്നു ? തീ ആയിരുന്നോ?

വിശപ്പ് ആയിരുന്നോ ?

ആരുമില്ലാത്ത അവളുടെ വേദന ആയിരുന്നോ ?

എന്താണെന്ന് അറിയില്ല .അവൾക്ക് മാത്രം അറിയാം അത് .


ആ വഴി അപ്പോൾ നടന്നു പോയ ഒരാളുടെ മൊബൈലിൽ നിന്ന്

അറബിക്കഥ സിനിമയിലെ പാട്ട് റിംഗ്ടോൺ ആയി ഒഴുകി

.. 'സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ നമുക്ക് സ്വപ്ന

മൊന്നു തന്നെ യന്നുമിന്നു മെന്നു മേ .' അർത്ഥമുള്ളവരികൾ

.എല്ലാവർക്കും സമത്വം ഉണ്ടാകുന്ന ഒരു കാലം അത്

എന്നാണാവോ?

കിഴക്ക് മാനം ചുവന്ന് കഴിഞ്ഞു .ഉദിച്ചുയർന്നു വരുന്ന ഒരു

പുത്തൻപുലരി സമത്വം കൊണ്ടുവരുമെന്ന് അയാൾ ഉറച്ച്

വിശ്വസിച്ചു.കാത്തിരിക്കാം ,ഇനിയും .

Saturday, March 17, 2018

ഗവണ് മെ ന്റ് ഡോക്ടർ(കഥ)

ഗവണ് മെ ന്റ് ഡോക്ടർ
കഥ
ശാന്തേ ച്ചി ക്ക്‌ ശരീരം വേദനയും തുമ്മലും ക ഫ ക്കെ ട്ടും ശ്വാസം മുട്ടലും തല
വേദനയും ഇന്നലെ രാത്രി മുതൽ അനു ഭ വ പ്പെ ട്ട തു കാരണം അടുത്തുള്ള
പ്രാഥമികാ രോ ഗ്യകേന്ദ്ര ത്തിൽ ഡോക്ടറെ കാണാൻ എത്തി. ഒ. പി. ടിക്കെറ്റ്
എടുക്കാൻ നല്ല ക്യു ഉണ്ട്. "പ്രതിരോധ മാണ് നല്ല മരുന്നു";"വാക്‌സിനേ ഷ ൻ
കൃത്യ സമയത്തു തന്നെ കൊടുക്കുക";,"മന്ത് നിവാരണത്തിനുള്ള ഗുളിക
കഴിയ്ക്കുക" തുടങ്ങി ചുവരിൽ പതിച്ചിട്ടുള്ള പോസ്റ്ററുകൾ വായിച്ചു ശാന്തേ ച്ചി
വരിയിലൂടെ മുന്നോട്ടു നീങ്ങി. ഒ. പി. ശീട്ടെ ഴു തു ന്ന മനുഷ്യന്റെ അടുത്തു എത്തി.
വെള്ള നിറത്തിലുള്ള ഷർട്ടും വെള്ള നിറത്തിലുള്ള പാന്റും ധരിച്ച ഒരു മനുഷ്യൻ.
അയാൾ ഇരിക്കുന്ന ക്യാബിനിൽ നിന്ന്‌ മുഖ മുയർത്തി നോക്കി. പേര്
ശാന്ത,ശാന്തേച്ചി പറഞ്ഞു.
'വയസ്സു?"
"35"
""സ്ഥലം?"
"കുന്നുംപുറം"
ഒ. പി. ശീട്ടു ക്യാബി ന്റെ മുൻപിലുള്ള ചെറിയ വാതിലിലൂടെ നീട്ടിയിട്ടു "3
രൂപ""എന്ന് അയാൾ പറഞ്ഞു.3 രൂപ ഒ. പി .ശീട്ടി നു കൊടുത്തിട്ട് ശീട്ടു വാങ്ങി
കയ്യിൽ പിടിച്ചു ശാന്തേച്ചി ഡോക്ടറെ കാണാനുള്ള് വരിയിൽ പോയി നിന്നു.
അവിടെയും നല്ല തിരക്ക് ഉണ്ടായിരുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ
വരി ആണ്. ഒരു പുരുഷനെ നോക്കികഴിഞ്ഞാൽ ഡോക്ടർ അടുത്ത തു ഒരു
സ്ത്രീയെ നോക്കും.
അപ്പോൾ ശാന്തേച്ചി യുടെ കണ്ണു മറ്റൊരു പോസ്റ്ററിൽ ഉടക്കി.""മുല യൂട്ട ൽ
മാതൃത്വത്തിന്റെ മഹത്വം"",ഗർഭിണി പോഷകാഹാരം കഴിക്ക
ണം"",""അമ്മയുടെ ആരോഗ്യമാണ് കുട്ടിയുടെ യും ആരോഗ്യം"".ഞാൻ രണ്ടു
ആണ്കുട്ടികളെ പ്രസവിച്ചതാ. അവരെയൊക്കെ നല്ല പോലെ മുല യൂ ട്ടു കയും
ചെയ്തിട്ടുണ്ട്. ശാന്തേ ച്ചി മനസ്സിൽ പറഞ്ഞു. നല്ല രീതിയിൽ വീട്ടിലെ പണികളും
എടുത്തിട്ടുണ്ട്. അങ്ങിനെ പോഷക മുള്ളത് ഏതെന്നു നോക്കി യൊന്നു മല്ല
കഴിച്ചതെങ്കിലും ഇല ക്ക റികളും വീട്ടിലെ മുരിങ്ങ യി ല യും ചീരയുയും ധാരാളം
കഴിച്ചിട്ടുണ്ട് .അങ്ങിനെ പോയി ശാന്തേച്ചി യുടെ ചിന്തകൾ. ശാന്തേച്ചി യുടെ
കല്യാണം 17ആം വയസ്സിൽ കഴിഞ്ഞതാണ്. അതിനു കാരണവും ഉണ്ട്
.ശാന്തേ ച്ചി യുടെ അമ്മ ശാന്തേച്ചി പള്സ് ടു വിനു പഠിക്കുമ്പോൾ മരണ പ്പെട്ടു.
പിന്നീട്‌ അച്ഛന് ചായ കുടിക്കാൻ പോകുന്ന കടയിലെ സ്ത്രീയുമായി
അടുപ്പത്തിലായി .സങ്കടങ്ങളോ ക്കെ പറഞ്ഞു കൊണ്ട് പിന്നെ അവിടെ യായി
പൊറുതി. കള്ളും കുടിക്കും പണി എടുത്തു കിട്ടുന്ന പൈസ യൊക്കെ
ചയകടക്കാരി യു ടെ പീടികയിൽ കൊണ്ട്‌പോയി കൊടുക്ക ലായി. വല്ല്യ ച്ച ൻ
മാരെല്ലാവരും കൂടി തീരുമാനിച്ചതാണ് പ്ലസ് ടു കഴിഞ്ഞയുടനെ വിവാഹം
നടത്താൻ. അങ്ങിനെ സുന്ദരിയായ ശാന്തേച്ചി യെ സുന്ദരനായ ഒരാളെ
കൊണ്ട് തന്നെ വിവാഹം കഴിപ്പിച്ചു ഭർത്താവ് ഒരു സ്വകാര്യ സ്ഥാപനത്തിൽ
സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്നു. സംതൃപ് ത മായി ജീ വിച്ചു
പോരുന്നു ശാന്തേച്ചി യും കുടുംബവും. മുത്ത മകൻ പ്ലസ്‌ വ ണ്ണി ൽ പഠിക്കുന്നു.
രണ്ടാമത്തെ മകൻ 8 ആം ക്ലാസ്സിലും.
ശാന്തേച്ചി ഓരോന്നു ആ ലോചിച്ചു നിന്നപ്പോൾ തന്റെ മുന്നിലെ സ്ത്രീയും
ഡോക്ടറുടെ അടുത്തെത്തി. അടുത്തതു പുരുഷൻ മാരുടെ വരിയിൽ നിന്നാണ്.
ശാന്തേച്ചി ഡോക്ടറെ കാണാൻ മനസികമായി തയ്യാറെടുത്തു നിന്നു. അടുത്ത
വരിയിൽ നിന്നു ഒരു പുരുഷനും ഡോക്ടറുടെ അടു ത്തെ ത്തി. അയാളും
ഡോക്ടറുടെ അടുത്തു നിന്നു തിരികെ നടന്നപ്പോൾ ഡോക്ടർ തല ഉയർത്തി
നോക്കി. ശാന്തേച്ചി വേഗം നടന്ന്‌ ഡോക്ടറുടെ മുന്നിൽ എത്തി .
""ഇരിക്ക്," ഡോക്ടർ കൈ കൊണ്ട് ആംഗ്യം കാട്ടി.
"ഉം"
""പറ യൂ?
""
""ഇന്നലെ രാത്രിമുതൽ നല്ല ശരീര വേദ ന, ക ഫ് ക്കെട്ടും ശ്വാസം മുട്ടലും ജല
ദോഷവും രാവിലെ മുതൽ നല്ല തു മ്മ ലും ഉണ്ട്"".
''ഉം രാവിലെ ഭക്ഷണം എന്താ ക ഴി ച്ചത്?""
"'കഞ്ഞി"'
""ശോധ ന യുണ്ടോ?""
""ഉം ""ഉണ്ട് എന്ന ഭാവത്തിൽ തലയാട്ടി .
""തല വേദനയൊന്നും ഇല്ലല്ലോ?""
""ഇല്ല""
ഡോക്ടർ ശീട്ടി ലെഴുതി യിരിക്കുന്ന ശാന്തേച്ചി യു ടെ പേരിനു ചുവട്ടിലായി മൂന്നു
തരം മരുന്നു കളുടെ പേര് എഴുതി. ശീട്ടു കയ്യിൽ കൊടുത്തിട്ട് ഡോക്ടർ
പറഞ്ഞു,""നല്ല പോലെ രാവിലെ യും വൈകുന്നേരവും ആവി കൊള്ളുക""
""കൊള്ളാം""
""മരുന്നു ഒരാഴ്ച കഴിക്കുക""""മറിയില്ലെങ്കിൽ വീണ്ടും വന്നു കാണണം"".
""ശരി ഡോക്ടർ""
ശാന്തേച്ചി ശീട്ടുമായി മരുന്നു കൊടുക്കുന്ന സ്ഥലത്തു എത്തി .അവിടെയും വരി
കാണപ്പെട്ടു. ശാന്തേച്ചി വരിയിൽ നിന്നു മരുന്നു വാങ്ങി. ഫർമസിസ്റ്റു പറഞ്ഞു
:''ഈ മൂന്ന് കവറിൽ നിന്നും ഓരോ ഗുളിക വീതം മൂന്നു നേരം. കവറിന് പുറത്തു
എഴുതി യിട്ടുമുണ്ട്''.
''ശരി''ശാന്തേച്ചി പറഞ്ഞു.
ശാന്തേച്ചി ഉച്ചയോടെ വീ ട്ടിൽ എത്തി.
കുറച്ചു കഞ്ഞി കുടിച്ചു. എന്നിട്ടു മൂ ന്നു കവറിൽ നിന്നും ഓരോ ഗുളിക വീതം
എടുത്തു കഴിച്ചു.
''ഡോക്ടറെ കണ്ടോ ശാന്തേ ച്ചി?''അടുത്ത വീട്ടിലെ സുധ ചോദിച്ചു.
അവൾ രാവിലെ കണ്ടതാണ് ശാന്തേച്ചി ഡോക്ടറെ കാണാൻ പോകുന്നത്.
അതാണ് ശാന്തേച്ചി വീട്ടിൽ വന്നതറി ഞ്ഞു അവൾ വിവരം അറിയാൻ ഓടി
എത്തിയത്.
''കണ്ടു മോളെ''
''എന്നിട്ടു എന്തു പറഞ്ഞു ''
''മരുന്നു തന്നു, ഒരാഴ്ചത്തേക്ക് കഴിക്കാൻ പറഞ്ഞു, എന്നാലും ആ സാധനം
വച്ചൊക്കെ ഒന്നു നോക്കുക പോലും ചെയ്തില്ല. എന്നാലല്ലേ നമുക്ക് ഒരു
തൃപ്തിയാവു സുധാ'',ഇതു പറഞ്ഞു ശാന്തേച്ചി ഒന്നു ചിരിച്ചു.
ഡോക്ടറിന് ആളെ കണ്ടപ്പോഴേ കാര്യം പിടികിട്ടി കാണും'' അതാ കുഴലൊന്നും
വച്ചു നോക്കാഞ്ഞത്.''സുധ പറഞ്ഞു.
''നമ്മുടെ അഞ്‌ജലി ഡോക്ടറുടെ വീട്ടിൽ പോയാൽ 150 രൂപ കൊടുത്താലും
കഴുത്തിൽ കിടക്കണ സാധനം വെച്ചു ഞെക്കി നോക്കും ഒരു പത്തു മിനിറ്റ്
തിരിച്ചും മറിച്ചും പരിശോധി ക്കും. ആ പോളിക്ക് എന്ന് പറഞ്ഞു കൊണ്ട്
ഡോക്ടർ വാ പൊളിക്കും ,അപ്പോൾ നമ്മൾ അറിയാതെ വാ പൊളിക്കും.
അപ്പോൾ വായിൽ ടോർച്ഛ് അടിച്ചു നോക്കും. എന്നിട്ടു നാക്ക് നീട്ട് എന്നു
പറയും"-''എന്നിട്ടു അവിടുന്നു തന്നെ ഒരു 200 രൂപ യുടെ മരുന്നും
തരും''.''അപ്പൊ നമുക്ക് വല്ലാത്തൊരു ആശ്വാസം ലഭിക്കും.''.
'''ശാന്തേച്ചിക്കു അഞ്‌ജലി ഡോ ക്ടറുടെ അടുത്തു പോയാ ലേ സമാധാനം
കിട്ടൂ ന്നു ല്ലേ?'' സുധ ചോദിച്ചു.
''ഉം''
''ഇതു കാലാവസ്ഥാ വ്യതിയാനം കൊണ്ടു വരുന്ന അസുഖ മല്ലേ.
ഡോക്ടർക്കു ശാന്തേച്ചി പറഞ്ഞപ്പോഴേ കാര്യം കാര്യം മനസിലായി. അതാ
കുഴലൊന്നും വച്ചു നോ ക്കാതെ മരുന്നു എഴുതി യത്. ആകെ 3 രൂപ യുടെ
ചിലവ് കൊണ്ടു നല്ലൊരു ഡോക്ടറു ടെ സേവനവും കിട്ടി''.
''എന്നാലും എന്റെ സുധാ ,അവിടെ എത്ര മനുഷ്യന്മാരാ പനി;വയറിളക്കം;
ഛർദി അങ്ങിനെ എല്ലാ തരക്കാരും ഉണ്ട്.""
''ഉം''
''ചേച്ചീടെ പോലെ ഒരു ശരീര വേദന യും ജലദോഷവും വന്നാൽ
ഞാനാണെങ്കിൽ ആദ്യം ഒരു കാ ൽ പ്പോ ൾ കഴിക്കും. ഒരു ദിവസം കഴിഞ്ഞിട്ടും
മറിയില്ലെങ്കിലേ ഡോക്ടറുടെ അടുത്തു പോകു. ഇനി അസുഖം എന്താണെന്ന്
നമുക്ക് മനസിലായില്ലെങ്കിൽ അവർക്കും മനസ്സിലാകില്ല നമ്മുടെ
അസുഖം.''സുധ പറഞ്ഞു.
'''ഒന്നു പോടി ഓരോന്നു പറയാതെ''
""ചേച്ചി മരുന്നു കഴിച്ചു വിശ്രമിക്കു. ഞാൻ പിന്നെ വരാം''.
''ശരി'' ശാന്തേച്ചി പറഞ്ഞു.
സുധ നടന്നു പോകുന്നതും നോക്കി ശാന്തേച്ചി അങ്ങിനെ നിന്നു.

                               ആഫ്റ്റർ ഓൾ പിറ്റേദിവസം രാവിലെ കുളിച്ചു കുറിയിട്ടു

അമ്പലത്തിൽ പോയി വന്ന ശേഷം മകന്റെ സ്കൂളിൽ നടക്കുന്ന

രക്ഷകർത്താക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ ശാന്തേച്ചി ചുട്ടുപൊള്ളുന്ന

 വെയിലിനെ വകവെക്കാതെ സ്കൂളിലേക്ക് നടന്നു.