Saturday, July 8, 2017

നാനാത്വത്തിൽ ഏകത്വം


മലയാളികളുടെ വസ്ത്രധാരണരീതികൾ മാറിമാറി വരുന്നത്

കാണുമ്പോൾ അതിശയം തോന്നാറുണ്ട്.ലെഗിൻസ് ഇന്നർ വിയർ

ആയിരുന്നു.അത് ഇപ്പോൾ ഔട്ടർ വിയർ ആയി.ഇപ്പോൾ ഇന്നർ

ആയാലും നല്ല വിലകൊടുക്കണം.വില കൂടുതൽ കൊടുത്തിട്ടു

അത് പുറത്തു കാണിച്ചു നടക്കുന്നതല്ലേ അതിന്റെ

ഒരിത്.വസ്ത്രധാരണത്തിന്റെ പേരിൽ പീഡനം ഉണ്ടാവാൻ

സാധ്യതകുറവാണു.14 സെക്കന്റ്നു താഴെ നോക്കാവൂ എന്ന് മാത്രം

ഇപ്പറഞ്ഞതൊക്കെ ആണുങ്ങൾക്കും ബാധകമാണ്.ഫാന്റം

ഫാഷൻ അകലെയല്ല.വിവിധ മതങ്ങൾ.വിവിധ

ജാതികൾ;വിവിധവസ്ത്ര ധാരണ രീതികൾ .എന്നിട്ടും

നമ്മൾമലയാളീസ് ഒന്നാണ്.ഇതിനെയല്ലേ നാനാത്വത്തിൽ ഏകത്വം

(unity in diversity)എന്ന് പണ്ടൊരൊ പറഞ്ഞത്.

ഇനിയും പുതിയ പുതിയ വസ്ത്രധാരണ രീതികൾ

വരട്ടെ.സ്വാഗതം ചെയ്യാം.

അക്ഷരത്തിന്റെ പുണ്യം


പുസ്തകപ്രേമത്തെക്കാൾ സ്ഥായിയായ സാക്ഷരതാ ലക്ഷ്യമില്ല.ഒരു

കുട്ടിക്കും പുസ്തകവായനയുടെ ആനന്ദം നിഷേധിക്കാവതല്ല.

" എഴുതാനും വായിക്കാനും കഴിയുന്നത് ഭാഗ്യം ഭാഗ്യം.തന്നത്താനേ

എഴുന്നേറ്റുനടക്കാൻ കഴിയുന്നത് ഭാഗ്യം ഭാഗ്യം".സാക്ഷരതാ

പ്രസ്ഥാനം കേരളത്തിൽ സമ്പൂർണ്ണ സാക്ഷരതാ നേടുന്നതിന്

വേണ്ടി പ്രവർത്തിക്കുന്ന സമയത്തു ഉയർന്നു കേട്ട വരികളാണ്

അത്.സമ്പൂർണ്ണ സാക്ഷരത എന്നതിന് ഔപചാരിക വിദ്യാഭ്യാസം

എന്നർത്ഥമില്ല.ഔപചാരിക വിദ്യാഭ്യാസം വേറെ.എഴുതാനും

വായിക്കാനും കഴിയാതിരുന്ന ഒരു വലിയ വിഭാഗത്തെ സാക്ഷരതാ

പ്രവർത്തനത്തിലൂടെ അക്ഷരത്തിന്റെ പുണ്യം എത്തിച്ചു

എന്നുള്ളത് വലിയ കാര്യമാണ്.