Saturday, June 16, 2018

ജാലകവാതിലുകൾ

ജാലകവാതിലുകൾ

ജാലകവാതിലുകൾ തനിയേ തുറന്നു


വെളിച്ചം അകത്തേക്ക് തള്ളിക്കയറി

ആരും ആരോടും ഒന്നും പറഞ്ഞില്ല

ഒന്നും പറയേണ്ടിയും വന്നില്ല

നേരം വെളുത്തുതുടങ്ങിയതേയുള്ളൂ

നല്ല പ്രകാശം എങ്ങും പരന്നു

ഓ ദൈവമേ താണനിലത്തേ നീരോടൂ

Saturday, June 9, 2018

മലതുരക്കൽ

ഇന്ന് (10.6.2017)
കുതിരാൻ വഴി മണ്ണുത്തിയിലേക്കു യാത്ര ചെയ്തപ്പോൾ പെട്ടന്ന്
ഓർമ്മവന്നത് വൈലോപ്പിള്ളിയുടെ
ഇന്ന് കുതിരാൻ വഴി മണ്ണുത്തിയിലേക്കു യാത്ര ചെയ്തപ്പോൾ പെട്ടന്ന്
ഓർമ്മവന്നത് വൈലോപ്പിള്ളിയുടെ മലതുരക്കൽ എന്ന കവിത
യാണ്.നാട്ടിൽ ആദ്യമായി തീവണ്ടി വരുമ്പോൾ അതിനു വേണ്ടി
ഒരുഭാഗം മലതുരക്കേണ്ടതായിട്ടുണ്ട്.യുവതലമുറ മലതുരക്കാൻ
മുന്നിട്ടു ഇറങ്ങുമ്പോൾ പഴയ തലമുറ അത് നടക്കില്ലെന്നു
പറയുന്നു.മകൻ പിക്കാസും കമ്പിപാരയും ഉപയോഗിച്ച് മലതുരന്നു
കൊണ്ടിരുന്നു.നീ എന്തിനാണ് പാഴ് വേല ചെയ്യുന്നത് എന്ന് അച്ഛൻ
ചോദിക്കുന്നു.മലതുരന്നു തുരന്നു അവസാനം മകൻ അപ്പുറത്തു
എത്തുന്നു.സന്തോഷം കൊണ്ട് മകൻ ഉറക്കെ വിളിച്ചു
ചോദിച്ചു.""അപ്പനെൻ ശബ്ദം അപ്പുറത്തു കേൾക്കാമോ? അപ്പോൾ
അച്ഛൻ വിളിച്ചു പറയും ""മകനെ എനിക്ക് അസ്സലായി
കേൾക്കാം"".യുവത്ത്വത്തിന്റെ ശക്തി അപാരമാണ് എന്ന് ഈ
കവിതയിലൂടെ കവി പറയുന്നു.
കുതിരാൻ മലതുരന്നു മറുവശത്തു
എത്തിയിരിക്കുന്നു..പഴയകാലത്തു മനുഷ്യശേഷി മാത്രം
ഉപയോഗപെടുത്തി തീവണ്ടി ഓടിക്കാൻ മലകളും പാറകളും
തുരന്ന അന്നത്തെ തലമുറയെ നമിക്കുന്നതോടൊപ്പംആധുനിക
സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടിയാണെങ്കിലും ഈ
മലതുരന്നു അതിനുള്ളിലൂടെ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള
സംവിധനം ഉണ്ടാക്കുന്ന ഈ തലമുറയിലെ അതിൽ ഭാഗഭാക്കായ
ഓരോരുത്തരെയും നമിച്ചുകൊണ്ടു എന്ന കവിത
യാണ്.നാട്ടിൽ ആദ്യമായി തീവണ്ടി വരുമ്പോൾ അതിനു വേണ്ടി
ഒരുഭാഗം മലതുരക്കേണ്ടതായിട്ടുണ്ട്.യുവതലമുറ മലതുരക്കാൻ
മുന്നിട്ടു ഇറങ്ങുമ്പോൾ പഴയ തലമുറ അത് നടക്കില്ലെന്നു
പറയുന്നു.മകൻ പിക്കാസും കമ്പിപാരയും ഉപയോഗിച്ച് മലതുരന്നു
കൊണ്ടിരുന്നു.നീ എന്തിനാണ് പാഴ് വേല ചെയ്യുന്നത് എന്ന് അച്ഛൻ
ചോദിക്കുന്നു.മലതുരന്നു തുരന്നു അവസാനം മകൻ അപ്പുറത്തു
എത്തുന്നു.സന്തോഷം കൊണ്ട് മകൻ ഉറക്കെ വിളിച്ചു
ചോദിച്ചു.""അപ്പനെൻ ശബ്ദം അപ്പുറത്തു കേൾക്കാമോ? അപ്പോൾ
അച്ഛൻ വിളിച്ചു പറയും ""മകനെ എനിക്ക് അസ്സലായി
കേൾക്കാം"".യുവത്ത്വത്തിന്റെ ശക്തി അപാരമാണ് എന്ന് ഈ
കവിതയിലൂടെ കവി പറയുന്നു.
കുതിരാൻ മലതുരന്നു മറുവശത്തു
എത്തിയിരിക്കുന്നു..പഴയകാലത്തു മനുഷ്യശേഷി മാത്രം
ഉപയോഗപെടുത്തി തീവണ്ടി ഓടിക്കാൻ മലകളും പാറകളും
തുരന്ന അന്നത്തെ തലമുറയെ നമിക്കുന്നതോടൊപ്പംആധുനിക
സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടിയാണെങ്കിലും ഈ
മലതുരന്നു അതിനുള്ളിലൂടെ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള
സംവിധനം ഉണ്ടാക്കുന്ന ഈ തലമുറയിലെ അതിൽ ഭാഗഭാക്കായ
ഓരോരുത്തരെയും നമിച്ചുകൊണ്ടു

Thursday, June 7, 2018

വിജയം നിങ്ങൾക്കുള്ളതാണ്.


സച്ചിൻ തെണ്ടുൽക്കറും വിനോദ് കാംബ്ലിയും

ഒരുമിച്ചു ക്രിക്കറ്റ് കളിച്ചു വളർന്നവരാണ്.അന്ന്

ക്രിക്കറ്റ് ലോകം വിനോദ് കാംബ്ലിഎന്നഅസാമാന്യ

പ്രതിഭ ക്രിക്കറ്റ് ലോകത്തിന്റെ കൊടുമുടിയിൽ

എത്തും എന്ന് പ്രവചിച്ചു.എന്നാൽ പിന്നീട് നമ്മൾ

കണ്ടത് സച്ചിൻ തെണ്ടുൽക്കർ ക്രിക്കറ്റിലെ

ദൈവമായി മാറിയ കാഴ്ചയാണ്.സച്ചിൻ SSLC തോറ്റ

മനുഷ്യനാണ്.സച്ചിനേക്കാൾ പ്രതിഭ ശാലിയാണ്

കാംബ്ലി.പ്രതിഭകൊണ്ട് മാത്രം ഒരാൾ ഉയരങ്ങളിൽ

എത്തില്ല.നമുക്ക് അവരെ ഒന്ന് താരതമ്യം

ചെയ്യാം.സച്ചിന് അച്ചടക്കം ഉണ്ട്.സമർപ്പണം

ഉണ്ട്.ക്രിക്കറ്റല്ലാതെ വേറൊരു ചിന്തയില്ല.ദിവസവും

പരിശീലനം ചെയ്യും.കാംബ്ലിയാകട്ടെ

അച്ചടക്കമില്ല.സമർപ്പണം കുറവ്.ക്രിക്കറ്റല്ലാതെ

വേറെ പരിപാടികളും ഉണ്ട്.ദിവസവും പരിശീലനം

ചെയ്യില്ല.ഇവിടെ പറഞ്ഞു വന്നത്

ഓരോരുത്തരുടെയും കഴിവുകൾ

വിഭിന്നമാണ്‌.അവരവരുടെ കഴിവുകൾ കണ്ടെത്തി

സമർപ്പണത്തോടുകൂടി കഠിനമായി ശ്രമിച്ചാൽ നല്ല

വിജയവും ഉണ്ടാകും.ഈ ലോകം ഫുൾ A പ്ലസ്

വാങ്ങിയവർക്കുവേണ്ടി മാത്രമല്ല.9 A പ്ലസ്

വാങ്ങിയവർക്കും ഒന്നും വാങ്ങാത്തവർക്കും

തോറ്റവർക്കും കൂടി ഉള്ളതാണ്.എല്ലാത്തിലും

വിജയം ഒളിഞ്ഞിരിക്കുന്നുണ്ട്.അത് കണ്ടെത്തി

പരിശ്രമിച്ചു കൊണ്ടേയിരിക്കുക.

വിജയം

നിങ്ങൾക്കുള്ളതാണ്.