പരീക്ഷണങ്ങൾ (കഥ)
സുകുമാരനും സുമതിയ്ക്കും രണ്ട്
പെൺകുട്ടികളാണ് .സുകന്യയും സുലോചനയും.
തലയിൽ പേനും നിലത്ത് ഉറുമ്പും
ഉണ്ടായിരുന്നതുകൊണ്ട് രണ്ടിടത്തും
വെയ്ക്കാതെയാണ് അവരെ വളർത്തിയത്.അവർക്ക്
ഏറ്റവും നല്ല വിദ്യാഭ്യാസം കിട്ടണമെന്ന് അവർ
ആഗ്രഹിച്ചു.അതിന് എത്ര രൂപ മുടക്കാനും
സുകുമാരനും സുമതിയും തയ്യാറായിരുന്നു. സുകന്യ
യേയും സുലോചന യേയും നഗരത്തിലെ
മുന്തിയതെന്ന് തോന്നിച്ച സ്കൂളിൽ തന്നെ
ചേർത്തി.ദിവസവും 30 കിലോമീറ്റർ ദൂരത്തിൽ സ്കൂൾ
ബസിൽ പോയി വരികയാണ് രണ്ടു പേരും .സുകന്യ
പത്താം ക്ലാസിലേക്കും സുലോചന ഏഴാം
ക്ലാസ്സിലേക്കും കടന്നു.
സുകന്യ പത്താം ക്ലാസിലേക്ക് കടന്നതും
പ്രഥമാധ്യാപിക ഇടയ്ക്കിടയ്ക്ക് സുകുമാരന്റെെ
മൊബൈലിലേക്ക് വിളിയ്ക്കാൻ തുടങ്ങി. " മകളെ
വീട്ടിൽ നന്നായി ശ്രദ്ധിക്കണം. അവളുടെ
കാര്യത്തിൽ മാത്രമാണ് ഞങ്ങൾക്കു പേടി ".
" അവൾ നന്നായി വീട്ടിലിരുന്ന് പഠിയ്ക്കുന്നുണ്ട്
ടീച്ചർ ".സുകുമാരൻ പറഞ്ഞു.
" എന്നിട്ടും ക്ലാസ് പരീക്ഷയ്ക്കൊക്കെ മാർക്ക്
കുറവാണല്ലോ?" പ്രഥമാധ്യാപിക പറഞ്ഞു .
"എനിക്ക് പഠിപ്പിക്കാൻ അറിയാമായിരുന്നെങ്കിൽ
സുകന്യയെ ഞാൻ നിങ്ങളുടെ സ്കൂളിൽ
വിടില്ലായിരുന്നല്ലോ.എനിയ്ക്കോ പഠിക്കാൻ
കഴിഞ്ഞില്ല. മക്കളെങ്കിലും നന്നായി പഠിയ്ക്കട്ടെ
എന്നു കരുതിയാണ് കനത്ത ഫീസും തന്ന് അവിടെ
പഠിയ്ക്കാൻ വിട്ടത് " സുകുമാരൻ സഹികെട്ട്
പറഞ്ഞു.
' ഹേമിസ്റ്റർ ,നിങ്ങൾ എന്താണ് പറയുന്നത്? 250
കുട്ടികൾ പത്താം ക്ലാസിൽ പരീക്ഷ എഴുതുന്ന ഈ
സ്കൂളിൽ അവൾ മാത്രം തോറ്റാൽ ഞങ്ങളുടെ നൂറു
ശതമാനം വിജയമാണ് പോകുന്നതെന്ന്
നിങ്ങൾക്കറിയാമോ? നിങ്ങൾ അവളെ വേറെ
ഏതെങ്കിലും സ്കൂളിൽ ചേർക്കൂ". പ്രഥമാധ്യാപിക
പറഞ്ഞു.
" അഞ്ചാം ക്ലാസ്സുമുതൽ അവൾ അവിടെയല്ലേ
പഠിയ്ക്കുന്നത്. ഓണപ്പരീക്ഷ കഴിഞ്ഞ ഈ സമയത്ത്
ടി.സി വാങ്ങിയാൽ അത് അവൾക്കും
വിഷമമാകില്ലേ.?" സുകുമാരൻ പറഞ്ഞു.
"നിങ്ങൾ ഞങ്ങളുടെ വിഷമം മനസ്സിലാക്കണം
മിസ്റ്റർ.നൂറു ശതമാനം വിജയം നഷ്ടപ്പെട്ടാൽ അത്
ഞങ്ങളുടെ അഡ്മിഷനെ ബാധിക്കും" '.
"ഓ അങ്ങിനെയോ '?എന്നാൽ പരമാവധി സമയം
ഞാൻ ഇവിടെ ഇരുത്തി പഠിപ്പിക്കാം. കൂട്ടതൽ സമയം
വായിപ്പിക്കാം."സുകുമാരൻ പറഞ്ഞു.
" അതു മതി, ബാക്കി 249 പേരുടേയും കാര്യത്തിൽ
ഞങ്ങൾക്ക് കോൺഫിഡൻസുണ്ട്.''
"അവൾ ജയിക്കും ടീച്ചർ."സുകുമാരൻ
ആവർത്തിച്ചു.പിന്നെയും ഇടയ്ക്കിടയ്ക്ക് അവളുടെ
പഠിപ്പിനെ പറ്റിയും മാർക്കു കുറവിനെ പറ്റിയും
വിളികൾ ഉണ്ടായി.
മാർച്ചിൽ എസ് എസ്.എൽ.സി പരീക്ഷ വന്നു.
സുകന്യ സകല ദൈവങ്ങളേയും മനസ്സിൽ
പ്രാർത്ഥിച്ച് പരീക്ഷാഹാളിലേക്ക് നടന്നു.പരീക്ഷ
എഴുതി
.
പരീക്ഷ കഴിഞ്ഞു.
" സുകന്യേനീ നന്നായി പരീക്ഷ എഴുതിയിട്ടില്ലേ
?"ടീച്ചർമാർ ചോദിച്ചു.
" ഉം എഴുതിയിട്ടുണ്ട് ".
"ജയിച്ചില്ലെങ്കിൽ നമ്മുടെ സ്കൂളിന്റെ നൂറു ശതമാനം
നീ ഒരുത്തി കാരണം പോകും. ഓർത്തോ?"
"ഞാൻ ജയിക്കും ടീച്ചർ "സുകന്യ പറഞ്ഞു '
മെയ്മാസ പുലരി പിറന്നു. മെയ് ഒന്നാം തീയതി
സുകുമാരന് ഉറക്കം വന്നില്ല. നാളെ റിസൽറ്റ് വരുന്ന
ദിവസമാണ്. "സു ക ന്യേ, നീ ജയിച്ചില്ലെങ്കിൽ
സ്കൂളിന്റെ മാനം പോകും. നൂറു ശതമാനവും പോകും.
പിന്നെനമുക്കെല്ലാവർക്കും കൂടി കെട്ടിത്തൂങ്ങി
ചത്താൽ മതിയാകും "സുകുമാരൻ പറഞ്ഞു.
"നിങ്ങൾ വേണ്ടാത്ത ഓരോന്ന് പറയണ്ട. കിടന്ന്
ഉറങ്ങാൻ നോക്ക്." സുകന്യയുടെ അമ്മ സുമതി
ഭർത്താവിനോട് പറഞ്ഞു.
മെയ് രണ്ടാം തീയതി രാവിലെ തന്നെ റിസൽറ്റ്
അറിയാൻ സൈറ്റിൽ നോക്കി സുകന്യയും
വീട്ടുകാരും ഇരുന്നു. രജിസ്റ്റർ നമ്പർ അടിച്ചു നോക്കി.
" സുകന്യ വിജയിച്ചിരിക്കുന്നു" സുകുമാരൻ ഉറക്കെ
വിളിച്ചു പറഞ്ഞു.
കാർമേഘം കണ്ട മയിലിനെപ്പോലെ സുകന്യ
ആനന്ദപൂരി ത മാ യി അ ച്ഛനും അമ്മയ്ക്കും
അനിയത്തിയ്ക്കും അയൽവാസികൾക്കും മധുരം
നൽകി.
" സുലോചനയെ ഇനി അവിടെ പഠിപ്പിയ്ക്കണ്ട
. നമ്മുടെ തൊട്ടടുത്ത സാധാരണ സ്ക്കൂളിൽ
പഠിപ്പിയ്ക്കാം .അല്ലെങ്കിൽ പത്താം
ക്ലാസിലെത്തുമ്പോൾ നൂറുശതമാനം പോകും പറഞ്ഞ്
വിളി തുടങ്ങിയാൽ നമ്മുടെ കാര്യം കട്ട പുകയാകും "
സുകുമാരൻ പറഞ്ഞു.
"ഓരോരോ പൊങ്ങച്ചം കണ്ട് നമ്മൾ മോഹിച്ചു
പോയി. സുകന്യതോറ്റിരുന്നെങ്കിൽ നമ്മൾ
സഹിച്ചാലും സ്കൂളുകാർ പൊട്ടിതെറിക്കുമായിരുന്നു'.
നമ്മുടെ കാര്യവും ഒരു വഴിക്കായേനേ " സുമതിപറ
ഞ്ഞു. സുകന്യ ജയിച്ചതിൽ സുകുമാരൻ ആശ്വസിച്ചു.