Saturday, April 14, 2018

സുഡാനി ഫ്രം നൈജീരിയ


സുഡാനി ഫ്രം നൈജീരിയ

നമ്മുടെ നാട്ടിൽ നടക്കുന്ന  ഫുട്‍ബോൾ

കളിയിൽ ആഫ്രിക്കക്കാരെ കൊണ്ടുവന്ന് കളിപ്പിച്ചു

കണ്ടു വരാറുണ്ട്. അവരുടെ അപാരമായ സ്റ്റാമിന

അതിനൊരു കാരണമാകാം. അതെന്തോ ആകട്ടെ.

ഒരു നൈജീരിയക്കാരനായ സാമുവൽ ഫുട്‍ബോൾ

ടീമിനു വേണ്ടി കളിക്കാൻ വരികയും പിന്നീട്

കുളിമുറിയിൽ വീണ് കാലൊടിഞ്ഞ്

കിടപ്പിലാവുകയും ചെയ്യുന്നു.ടീം മാനേജരും

അവിവാഹിതനുമായ മജീദിന്റെ വീട്ടിൽ

സാമുവലിനെ പരിചരിക്കുയാണ്. വാക്കറിൽ പിടിച്ച്

നടക്കാറായപ്പോൾ സാമുവലിനെ നാട്ടിലേക്ക് കയറ്റി

വിടാൻ തീരുമാനിക്കുന്നു. അപ്പോ ൾ പാസ്പോർട്ട്

കാണാനില്ല. ഫോണിലൂടെ തന്റെ മുത്തശ്ശിയുടെ

മരണവിവരം സാമുവൽ അറിയുന്നതോടെ നാട്ടിൽ

പോവണം എന്ന് നിർബന്ധം പിടിക്കുന്നു സാമുവൽ.

രണ്ട് കുഞ്ഞു പെങ്ങ ൾമാരെ നോക്കാൻ വേണ്ടിയാണ്

താൻ കേരളത്തിലേക്ക് വന്നതെന്ന് പറയുന്നു. പെങ്ങള്മാര്

തനിച്ചാകുന്നതിൽ സാമുവൽ വിഷമിക്കുന്നു.

മജീദിന്റെ വീട്ടിലെ പൈപ്പുതുറന്ന് ഒരാൾ അധികം

വെള്ളം ഉപയോഗിച്ച് കാലു കഴുകുമ്പോേൾ

സാമുവൽ അയാളെ വല്ലാതെ ചീത്ത വിളിക്കുന്ന ഒരു

രംഗം ഉണ്ട്. സാമുവലിന്റെ നാട്ടിൽ വെള്ളം മുതൽ

പൈസ കൊടുത്ത് വാങ്ങേണ്ട ഒന്നാണ്. നമ്മൾ പാഴാ

ക്കുന്ന ജലത്തിന്റെ വില അ പ്പോൾ നമ്മൾ

അറിയാതെ ഓർമ്മിച്ചു പോകും.

സാമുവലിന്റെ പാസ്പോർട്ട് തിരഞ്ഞു നടന്നിട്ട്

ഒരിടത്തും കാണാനില്ല. മജീദും സുഹൃത്തുക്കളും

ഓട്ടോ യിൽ ഓവർലോ ഡ് കയറി പോകുമ്പോൾ

പോലീസ് പിടിക്കുന്നു. ബുക്കും പേപ്പും എട്ടുക്കാൻ

പോകുന്ന മജീദിന്റെ സുഹൃത്ത് ഓട്ടോയുടെ ഡിക്കി

യിൽ ഭദ്രമായിരിക്കുന്ന പാസ്പോർട്ട്

കാണുന്നു.പാസ്പോർട്ട് കണ്ട് സുഹൃത്തുക്കൾ അന്തം

വിടുന്നു.കാരണം അത് ഇനി അവർ അന്വേഷിക്കാൻ

സ്ഥലം ബാക്കിയില്ലല്ലോ. പിന്നെ സാമുവലിനെ അവർ

നാട്ടിലേക്ക് വിമാനം കയറ്റിവിടാനുള്ള ഒരുക്കങ്ങൾ

ചെയ്യുകയാണ്.താരപരിവേഷം ഒട്ടുമില്ലാത്ത ഒരു

ചിത്രം. കേട്ടിരിക്കാൻ പറ്റുന്ന നല്ല ഒരു പാട്ടും.

നമ്മളിൽ ഒരാളായി ഇതിലെ ഓരോരുത്തരേയും

നമുക്ക് തോന്നിപ്പോകും.മജീദിന്റെ ഉമ്മയും അടുത്ത

വീട്ടിലെ ഉമ്മയും സാമുവലിനെ പരിചരിക്കന്നത്

കണ്ടാൽ ഹൃദയസ്പർശിയായി തോന്നും..

മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി ഈ

മനുഷ്യരെല്ലാം മാറുന്ന തുകണ്ടാൽ ഹൃദയം

നിറഞ്ഞു പോകും. സൗഹൃദത്തി ന്റെയും

സ്നേഹത്തിന്റെയും വില ജാതി മതങ്ങൾക്കും

കക്ഷി രാഷട്രീയത്തിനും ദേശങ്ങൾക്കും

അതീതമാണെന്ന് ഈ സിനിമ പറയാതെ പറയുന്നു.

Tuesday, April 3, 2018

സാഹിത്യ മാസഫലം(ആദ്യ പ്രേമം..(നോവൽ)

സാഹിത്യ മാസഫലം
ആദ്യ പ്രേമം..(നോവൽ)
ഇവാൻ തുർഗ നേവ് 1818 ൽ റഷ്യയിൽ ജനിച്ചു.പിതാക്കളും പുത്രൻമാരും
എന്ന നോവലിലെ ബാസാ റോവ് എന്ന കഥാപാത്രം നിഹിലി സ്റ്റുകളുടെ
നിശിത വിമർശനത്തിനു പാത്രമായത് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു.റഷ്യ
വിട്ട് ഫ്രാൻസിൽ താമസമാക്കിയ ഇവാൻ തുർഗ നേവ് ഫ്രഞ്ച്
സാഹിത്യലോകത്തെ പ്രിയ നായി.
അതിഥികൾ പിരിഞ്ഞു പോയിട്ട് വളരെ നേരമായി .ക്ലോക്കിൽ മണി പന്ത്രണ്ടര
അടിച്ചു. ആതിഥേയ നോടൊപ്പം ആ മുറിയിൽ സെർഗേയ് നിക്കൊ ലാ യി
ച്ചും വ്ള ദീ മർപെത്രോ വിച്ചു മല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല.
., അപ്പോൾ നമുക്ക് അങ്ങിനെ തീരുമാനിക്കാം', തന്റെ ചാരുകസേരയിൽ
ചാരി കിടന്ന് അദ്ദേഹം പറഞ്ഞു.. 'നമ്മളോരോരുത്തരും അവരവരുടെ ആദ്യ
പ്രേ മത്തിന്റെ കഥ പറയണം.
സെർഗോയ് നിക്കൊ ലായ്ച്ച് തുടങ്ങട്ടെ.',
.', എനിക്ക് ആദ്യ പ്രേമം അനുഭവപ്പെട്ടിട്ടില്ല. തുടക്കം തന്നെ രണ്ടാമത്തേ തി
ലാ യി രു ന്നു.'.'. അതെങ്ങിനെ '.
'. കാര്യം നിസ്സാരം'
'.' എനിക്ക് 18 വയസ്സുള്ളപ്പോഴാണ് സുന്ദരിയായ ഒരു യുവതിയുമായി ഞാൻ
അടുത്തു തുടങ്ങിയത്. സത്യം പറഞ്ഞാൽ ജീവിതത്തിൽ ഒരിക്കൽ മാത്ര മേ
ഞാൻ പ്രേമ ബദ്ധനായിട്ടുള്ളൂ. തന്റെ ആദ്യ പ്രേമവും അവസാനപ്രേമ വും അതു
തന്നെയായിരുന്നു. എന്നാൽ അത് എന്റെ ആറാമത്തെ വയസ്സിലാണെന്ന്
മാത്രം. അത് വളരെക്കാലം മുൻപായിരുന്ന തിനാൽ വിശദാശം ങ്ങളൊന്നും
ഇപ്പോൾ എനിക്ക്‌ ഓർമ്മയില്ല. ഇനി ഓർക്കാൻ കഴിഞ്ഞാൽ തന്നെ അതിൽ
എന്താണ് രസം?
ആതിഥേയൻ പറഞ്ഞു: എന്റെ ആദ്യ പ്രേമത്തിലും രസകരമായി ഒന്നുമില്ല.
എന്റെ ഭാര്യയായ അന്ന ഇവാനൊവ് നിയ കണ്ടുമുട്ടുന്നതിനു മുൻപ് ഞാൻ
ആരെയും പ്രേ മിച്ചിട്ടില്ല. താമസിയാതെ കല്ല്യാണവും നടന്നു. അത്ര തന്നെ.
അതിനെപ്പറ്റി പറയാൻ എന്തിരിക്കുന്നു.'
വ്ള ദീ മർപെത്രോ വിച്ചിന് രസകരമായ എന്തെങ്കിലും പറയാനുണ്ടാ വും.
വ്ള ദീ മർപെത്രോ വിച്ച് സങ്കോ ചത്തോടെ അതിന് മറുപടി
പറഞ്ഞു.'.'എന്റെ ആദ്യ പ്രേമത്തിന്റെ കഥ അല്പം വിചിത്രമാണ് '.'
.', ഹാ കൊള്ളാം.', ആതിഥേയനു സെർഗോയ് നിക്കോലായിച്ചും ഒരുമിച്ചു
പാഞ്ഞു. അതു തന്നെയാണ് നമുക്ക് വേണ്ടത്. പറയൂ കേ ൾ ക്കട്ടെ..',
.',, കഥ പറയാൻ എനിക്ക് വശമില്ല.ഞാൻ നടന്ന സംഭവങ്ങൾ ഒരു
നോട്ട് ബുക്കിൽ എഴുതി വെച്ചിട്ട് നിങ്ങളെ വായിച്ച് കേൾപ്പിക്കാം.
സുഹൃത്തുക്കൾ ആദ്യം പ്രതിഷേധിച്ച് നോക്കിയെങ്കിലും ഒടുവിൽ വ്ള ദീ
മർപെത്രോ വിച്ച് പറഞ്ഞതിനോട് യോജിച്ചു.രണ്ടാഴ്ച കഴിഞ്ഞ് അവർ വീണ്ടും
സമ്മേളിച്ചപ്പോൾ വ്ള ദീ മർപെത്രോ വിച്ച് തന്റെ വാഗ്ദാനം നിറവേറ്റി.
അദ്ദേഹം തന്റെ നോട്ട് ബുക്കിൽ വായിച്ചതിപ്രകാരമാണെന്ന് പറഞ്ഞ്
നോവൽ ആരംഭിക്കുന്നു.
നോവലിന്റെ അവസാനം ഇങ്ങനെ പറയുന്നു.വ്ള ദീ മറിന് അച്ഛൻ
എഴുതിയത് ഇപ്രകാരമായിരുന്നു.
.','മോനെ സ്ത്രീയുടെ പ്രേമത്തെ സൂക്ഷിക്കുക, സ്ത്രീയുടെ പ്രേമമെന്ന
ആനന്ദത്തെ, വിഷത്തെ സൂക്ഷിക്കുക.'.
ഇത് എന്റെ അഭിപ്രായമല്ല എന്ന് അറിയിക്കുന്നു. എനിക്ക് അങ്ങനെ ഒരു
അഭിപ്രായമില്ല.
നാടകീയമായ രീതിയിലാണ് ഇതിലെ നായികയുമായുളള പ്രേമ വിവരണം
അവസാനിക്കുന്നത്.വിസ്താര ഭയത്താൽ അത് വിവരിക്കുന്നില്ല.
നിങ്ങൾക്കും ആദ്യ പ്രേമത്തെക്കുറിച്ച് എഴുതാം

Monday, April 2, 2018

പ്രണയവർണ്ണങ്ങൾ{കഥ}


പ്രണയവർണ്ണങ്ങൾ
കഥ
ഇന്ന് വാലന്റയിൻസ് ദിനമാണ്.അങ്ങിനെയും ഒരു ദിനമുണ്ടോ അവൾ ചോദിച്ചു.''ഉണ്ട്.അന്ന്

പ്രേമിക്കുന്നവർ പരസ്പരം സന്ദേശം കൈമാറണം' അറിയ്യോ.''ലോകത്തു രണ്ടു പേർതമ്മിൽ എന്ന്

പ്രണയം ഇല്ലാതാകുന്നുവോ അന്ന് ലോകം അവസാനിക്കും'' ''നേരോ?''അവൾ

ചോദിച്ചു.''നേരാണ്''

. അവൾ അത് ശരിക്കും വിശ്വസിച്ചു.ഇന്ന് രാത്രി പന്ത്രണ്ടു മണിക്ക് നിന്റെ മുറിയിൽ ഞാൻ

വരും.""നീ എങ്ങിനെ വരും .ഗെയിറ്റ് പൂട്ടി ,ഉമ്മറത്തെ വാതിൽ അച്ഛൻ അടയ്ക്കും.ഞാൻ കിടക്കുന്ന

മുറിയുടെ വാതിൽ അകത്തുനിന്നു കുറ്റിയും ഇടും.നടക്കില്ല മോനെ."നടക്കും മോളെ അപ്പോ

നിനക്ക് എന്നോട് പ്രണയമില്ലേ ,ലോകം അവസാനിപ്പിക്കാനാണോ പരിപാടി"" "പ്രണയം

ഉണ്ടെച്ചാൽ പാതിരാത്രിക്കാണോ വരിക"'

""ഞാൻ വരുമ്പോൾ നീ നല്ല ഉറക്കത്തിലായിരിക്കും .""

""ഒന്ന് പോടാ ഓരോന്ന് പറയാതെ""

""ഞാൻ വന്നിട്ട് നിന്റെ മൂക്കിൽ വന്നിരിക്കും""

""നീ വന്ന് മൂക്കിൽ ഇരുന്നാൽ ഞാൻ ചത്തു പോവില്ലേ""

""ഇല്ല ""ഒരു പൂമ്പാറ്റയായിട്ടാണ് ഞാൻ വരിക.നിന്റെ തുടുത്ത കവിളിലൊക്കെ ഞാൻ ഉമ്മ വയ്ക്കും.

പെട്ടെന്ന് നീ കണ്ണ് തുറന്നു പേടിച്ചു അലറി കരയും .അടുത്ത മുറിയിൽ നിന്ന് നിന്റെ അച്ഛനും

അമ്മയും വരും.അവർ ലൈറ്റിട്ടു എന്താ മോളെ കരയുന്നതു എന്ന് ചോദിക്കും.""

""സ്വപ്നം കണ്ടു പേടിച്ചതാണെന്നാ തോന്നുന്നേ""അവളുടെ 'അമ്മ പറഞ്ഞു.

അതാ ഭിത്തിയിൽ ഒരു പൂമ്പാറ്റ .അവളുടെ അച്ഛൻ പറഞ്ഞു.""ഓ ഇത് നിന്റെ ദേഹത്ത്

വന്നിരുന്നിട്ടുണ്ടാകും.ഇതിനാണോ പേടിച്ചു കരഞ്ഞത്?"" കിടന്നുഉറങ്ങിക്കോളൂ പറഞ്ഞു അവർ

പോയി. നീ ലൈറ്റ് അണയ്ക്കാതെ പൂമ്പാറ്റയെ തന്നെ നോക്കിയിരിക്കും.അപ്പോൾ ഞാൻ എന്റെ

തനി രൂപത്തിൽ വരും. അതുകണ്ടു നീ ആയിരുന്നോ ഇത് എന്ന് നീ ചോദിക്കും.

അപ്പോൾഅവിടെ വച്ച് നിനക്ക് ഞാൻ എന്റെ വാലന്റയിൻസ് ദിനആശംസകൾ തരും""

ഓരോന്ന് ചാറ്റാതെ പോയികിടന്നു ഉറങ്ങാൻ നോക്കെടാ.""അപ്പോൾ ലോകം അവസാനിച്ചു

കാണണം അല്ലെ നിനക്ക്"

"""ലോകം അവസാനിക്കണെങ്കിൽ അങ്ങോട്ട് അവസാനിക്കട്ടെ"" ശുഭരാത്രി .എന്നാ ശുഭരാത്രി

ലോകം അവസാനിച്ചില്ലെങ്കിൽ നാളെ കാണാം.""(ഇത് ഒരു സാങ്കൽപ്പിക കഥ മാത്രമാണ്)

ഞാൻ ഓർമ്മിക്കുന്നു


ഞാൻ ഓർമ്മിക്കുന്നു : ഇന്നലെ മുതൽ എനിക്ക് തൊണ്ടയടപ്പും ചുമയും ഉണ്ട്.ചുമയ്‌ക്കുള്ള സിറപ്പ്

രാവിലെ കുടിച്ചു.വല്ലാത്ത ക്ഷീണം.11:30 ന്റെ ഇടവേളയ്ക്കു കുട്ടികൾ പുറത്തുപോയപ്പോൾ ഞാൻ

മേശപ്പുറത്തു തല വച്ച് കിടന്നു.ഇടവേള കഴിഞ്ഞ ബെല്ല് കേട്ടതും കുട്ടികൾ ക്ലാസ്സിലേക്ക്

വന്നുകൊണ്ടിരുന്നു.അവർ മേശപുറത്തു തല വച്ച് കിടക്കുന്ന എന്നെ ശ്രദ്ധിക്കാതെ അവരുടെ

ലോകത്തായിരുന്നു.സംസാരങ്ങൾ മുഴങ്ങി കേൾക്കാം. അപ്പോൾ രാഹുൽ ഓടി വന്ന്

ചോദിച്ചു."സർ ,തലവേദനയാണോ?"" ""അതെ"" ഞാൻ പറഞ്ഞു.അവൻ വേഗം കുട്ടികളോടായി

പറഞ്ഞു.""സാറിന് തലവേദനയാണ് എല്ലാവരും മിണ്ടാതിരിക്ക്"".എന്നിട്ട് കുട്ടികളെയൊക്കെ

ഒതുക്കി ഇരുത്തി.പഠിക്കാൻ മടിയനാണ് രാഹുൽ .എന്നാൽ പെരുമാറാനും സ്നേഹിക്കാനും

മിടുക്കനാണ്.അവൻ സംസാരിക്കുന്ന കുട്ടികളെയൊക്കെ നിയന്ത്രിക്കുന്നത് മേശയിൽ

തലവച്ചുകിടക്കുന്ന ഞാൻ അറിയുന്നുണ്ടായിരുന്നു.""സാർ ഉറങ്ങിക്കോട്ടെ ,ശബ്ദം ഉണ്ടാക്കരുത്

എന്ന് പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു.എനിക്ക് വല്ലാത്തൊരു സന്തോഷം തോന്നി.

പൊതുവിദ്യലയങ്ങളിലെ നന്മകളാണ് ഇത്തരം രാഹുൽമാർ.10 മിനിറ്റു ഞാൻ അങ്ങിനെ കിടന്ന

ശേഷം എഴുന്നേറ്റു ക്ലാസ് എടുക്കാൻ തുടങ്ങി.29 കുട്ടികളിൽ ഒരാൾ മാത്രമാണ് അങ്ങിനെ

ചോദിച്ചത് എന്നുള്ളത് മറ്റുള്ളവർക്ക് സ്നേഹമില്ലാഞ്ഞിട്ടല്ല.ആ പെരുമാറ്റത്തിന്റെ രീതി രാഹുലിന്

നല്ല പോലെ അറിയാമായിരുന്നു.പെരുമാറ്റവും മനോഹരമായ ഒരു കലയാണ്.

(ഞാൻ ഓർമ്മിക്കുന്നു എന്ന രൂപത്തിന് ജോബ്രെയ്നോർഡിന്റെ I Remember (1970)എന്ന

ആത്മകഥയോട് കടപ്പാട്.)