നമ്മുടെ നാട്ടിൽ നടക്കുന്ന ഫുട്‍ബോൾ
കളിയിൽ ആഫ്രിക്കക്കാരെ കൊണ്ടുവന്ന് കളിപ്പിച്ചു
കണ്ടു വരാറുണ്ട്. അവരുടെ അപാരമായ സ്റ്റാമിന
അതിനൊരു കാരണമാകാം. അതെന്തോ ആകട്ടെ.
ഒരു നൈജീരിയക്കാരനായ സാമുവൽ ഫുട്‍ബോൾ
ടീമിനു വേണ്ടി കളിക്കാൻ വരികയും പിന്നീട്
കുളിമുറിയിൽ വീണ് കാലൊടിഞ്ഞ്
കിടപ്പിലാവുകയും ചെയ്യുന്നു.ടീം മാനേജരും
അവിവാഹിതനുമായ മജീദിന്റെ വീട്ടിൽ
സാമുവലിനെ പരിചരിക്കുയാണ്. വാക്കറിൽ പിടിച്ച്
നടക്കാറായപ്പോൾ സാമുവലിനെ നാട്ടിലേക്ക് കയറ്റി
വിടാൻ തീരുമാനിക്കുന്നു. അപ്പോ ൾ പാസ്പോർട്ട്
കാണാനില്ല. ഫോണിലൂടെ തന്റെ മുത്തശ്ശിയുടെ
മരണവിവരം സാമുവൽ അറിയുന്നതോടെ നാട്ടിൽ
പോവണം എന്ന് നിർബന്ധം പിടിക്കുന്നു സാമുവൽ.
രണ്ട് കുഞ്ഞു പെങ്ങ ൾമാരെ നോക്കാൻ വേണ്ടിയാണ്
താൻ കേരളത്തിലേക്ക് വന്നതെന്ന് പറയുന്നു. പെങ്ങള്മാര്
തനിച്ചാകുന്നതിൽ സാമുവൽ വിഷമിക്കുന്നു.
മജീദിന്റെ വീട്ടിലെ പൈപ്പുതുറന്ന് ഒരാൾ അധികം
വെള്ളം ഉപയോഗിച്ച് കാലു കഴുകുമ്പോേൾ
സാമുവൽ അയാളെ വല്ലാതെ ചീത്ത വിളിക്കുന്ന ഒരു
രംഗം ഉണ്ട്. സാമുവലിന്റെ നാട്ടിൽ വെള്ളം മുതൽ
പൈസ കൊടുത്ത് വാങ്ങേണ്ട ഒന്നാണ്. നമ്മൾ പാഴാ
ക്കുന്ന ജലത്തിന്റെ വില അ പ്പോൾ നമ്മൾ
അറിയാതെ ഓർമ്മിച്ചു പോകും.
സാമുവലിന്റെ പാസ്പോർട്ട് തിരഞ്ഞു നടന്നിട്ട്
ഒരിടത്തും കാണാനില്ല. മജീദും സുഹൃത്തുക്കളും
ഓട്ടോ യിൽ ഓവർലോ ഡ് കയറി പോകുമ്പോൾ
പോലീസ് പിടിക്കുന്നു. ബുക്കും പേപ്പും എട്ടുക്കാൻ
പോകുന്ന മജീദിന്റെ സുഹൃത്ത് ഓട്ടോയുടെ ഡിക്കി
യിൽ ഭദ്രമായിരിക്കുന്ന പാസ്പോർട്ട്
കാണുന്നു.പാസ്പോർട്ട് കണ്ട് സുഹൃത്തുക്കൾ അന്തം
വിടുന്നു.കാരണം അത് ഇനി അവർ അന്വേഷിക്കാൻ
സ്ഥലം ബാക്കിയില്ലല്ലോ. പിന്നെ സാമുവലിനെ അവർ
നാട്ടിലേക്ക് വിമാനം കയറ്റിവിടാനുള്ള ഒരുക്കങ്ങൾ
ചെയ്യുകയാണ്.താരപരിവേഷം ഒട്ടുമില്ലാത്ത ഒരു
ചിത്രം. കേട്ടിരിക്കാൻ പറ്റുന്ന നല്ല ഒരു പാട്ടും.
നമ്മളിൽ ഒരാളായി ഇതിലെ ഓരോരുത്തരേയും
നമുക്ക് തോന്നിപ്പോകും.മജീദിന്റെ ഉമ്മയും അടുത്ത
വീട്ടിലെ ഉമ്മയും സാമുവലിനെ പരിചരിക്കന്നത്
കണ്ടാൽ ഹൃദയസ്പർശിയായി തോന്നും..
മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി ഈ
മനുഷ്യരെല്ലാം മാറുന്ന തുകണ്ടാൽ ഹൃദയം
നിറഞ്ഞു പോകും. സൗഹൃദത്തി ന്റെയും
സ്നേഹത്തിന്റെയും വില ജാതി മതങ്ങൾക്കും
കക്ഷി രാഷട്രീയത്തിനും ദേശങ്ങൾക്കും
അതീതമാണെന്ന് ഈ സിനിമ പറയാതെ പറയുന്നു.