Wednesday, February 28, 2018

ഋതുഭേദങ്ങൾ ( ചെറുകഥ )



സുജ ടീച്ചർ എപ്പോഴും ഉത്സാഹവതിയാണ് .ചിരിച്ചും പറഞ്ഞും ഓടിനടക്കും
.കുട്ടികളെ പഠിപ്പിക്കാനും മിടുക്കിയാണ് .ഇന്നെന്താ വന്നിട്ട് ഒരിടത്ത് തന്നെ
ഇരുന്നാൽ അവിടെത്തന്നെ ഇരിക്കുന്നത് .രാത്രി ഉറങ്ങാഞ്ഞിട്ടായിരിക്കും.
ഉറക്കക്ഷീണം പോലെ തോന്നി അബൂബക്കർ മാഷിന് .രാവിലത്തെ
ഇടവേളയ്ക്കും ഇതു തന്നെ സ്ഥിതി .ഒന്നു ചോദിച്ചു കളയാമെന്ന് വിചാരിച്ച്
അബൂബക്കർ മാഷ് ചോദിച്ചു .
,, എന്താ സുജ ടീച്ചറെ ,ഇജ്ജ് ഒരിടത്തു തന്നെ പൊട്ടൻ കടിച്ച പോലെ
ഇരിക്കണത് ?
"മൂത്ത വന് അഞ്ചാം പനി, എനിക്ക് തീരെ വയ്യ ."
"പനി യുണ്ടോ?
അപ്പൊ അതിനു ഉത്തരം സ്വരംതാഴ്‌ത്തി സുമ ടീച്ചറാണ് പറഞ്ഞതു.
,"ആ കുട്ടിക്ക് ഗർഭ മുണ്ട്‌",ഒരു മാസമായി".
,"ഓ അതാണോ സുജയ്ക്കു നല്ല ക്ഷീണം."
"നല്ലവണ്ണം ഛർദി യുമുണ്ട്. അതു ആദ്യത്തെത്തിനെ ഗര്ഭമായിരിക്കുമ്പോളും
ഉണ്ട്. അവ നി പ്പോ നാലു വയസ്സായി".
"ഓ അപ്പോൾ അതിനു ഒരു തുണയായി "കറക്റ്റ് സമയത്തു തന്നെ ആയല്ലോ ?""
സുജ ടീച്ചർ മൗനം ഭജിച്ചിരുന്നു.
""നിങ്ങൾ കഴിഞ്ഞാഴ്ച ഭർത്താവിന്റെ അടുത്തു പോയി വന്നപ്പോഴേ ഒപ്പിച്ചോ?"
സുജ ടീച്ചർ ഒന്നു ചിരിച്ചു.
"'എന്നാ ടീച്ചർ ഒരു കാര്യം ചെയ്യൂ ,ഹെഡ് മാഷോട് പറഞ്ഞു കുറച്ചു നേരത്തെ
പോകാമായിരുന്നു''.
""പണ്ടേ ദുർബല പിന്നെ ഗർഭിണി എന്നു കേട്ടിട്ടുണ്ട്. ഇപ്പോൾ കണ്ടു "".ബക്കർ
മാഷ് പറഞ്ഞു.
""പിന്നെ പണ്ടൊക്കെ പത്തും പന്ത്രണ്ടും പെറ്റ വരൊക്കെ ഓടി നട ന്നാ
പ്രസവിച്ച ത്.""പി ഇ ടി മാഷ് പറഞ്ഞു.
അതു കേട്ടു ചോറു വെക്കണ രവി ചിരിച്ചു.
""ഇപ്പോൾ നമ്മൾ കഴിക്കുന്നതൊക്കെ മായമല്ലേ.... അതാ ഒന്നിനും പണ്ടത്തെ
പോലെ ആരോഗ്യമില്ലാ ത്ത ത്.""സിന്ധു ടീച്ചർ പറഞ്ഞു.
""ഇന്ന് രണ്ട്‌ പ്രാവശ്യം ഇവിടെ വന്നിരുന്നു ആ കുട്ടി ,ഞാൻ ചായ ഉണ്ടാക്കി
കൊടുത്തു.""അതു കുടിച്ചു. എന്നിട്ടു ഇടയ്ക്കു ഇടയ്ക്കു ഛർദി ക്കണ തും കണ്ടു.
എനിക്ക് കണ്ടിട്ടു സങ്കടാ യി."രവി പറഞ്ഞു.
""ദിവ്യ ഉണ്ണി രണ്ടാമതും കെ ട്ടീ ത്രേ "",സാവിത്രി ടീ ച്ച ർ മൊഴിഞ്ഞു.
""എനിക്ക്‌ ഒരെ ണ്ണ ത്തിനെ നോക്കി നടന്നിട്ട് ഇതു വരെ ശരിയായി
ട്ടില്ല."അപ്പോഴാ അവളുടെ രണ്ടാമത്തെ "".അവിവാഹിതനും വിവാഹ പ്രായ
മായ രവി പറഞ്ഞു.
""അതാ ഇതൊക്കെ കാണുമ്പോൾ സങ്കടം തോന്നുന്നെ ,"" സുജ ടീച്ചറുടെ
പ്രസവ വും രവിയുടെ കല്ല്യാണവും സുഖമായി നടക്കട്ടെ"".ബക്കർമാഷ്
പറഞ്ഞു.''
ഒരാളുടെ ഗർഭ ഛർദ്ദി മാറാനും ഒരാളുടെ കല്യാണം നടക്കാനും ഞാൻ
പ്രാർത്ഥിക്കാം ""പി ടി സി എം ദാസേട്ടൻ പറഞ്ഞു.
""എന്നാ ഞാൻ ക്ലാസ്സിൽ പോകട്ടെ '' ബക്കർമാഷ് പറഞ്ഞു .
ഓരോ കുട്ടിയെയും ഉത്തമ പൗരൻ മാ രാ യി വാർത്തെടുക്കലണല്ലോ അധ്യാപകരുടെ ജോലി .ഇപ്പോൾ
വീണ്ടും തന്റെ വയറ്റിൽ ഒരു ജീവൻ തുടിക്കുന്നു. ഒപ്പം നാല് വയസായ മകന്
അഞ്ചാം പനിയും. ഒരേ സമയം ടീച്ചർക്ക് സന്തോഷവും സന്താപവും മാറി മാറി
അനുഭവ പെട്ടു .ജീ വിതത്തിന്റെ സങ്കീര്ണതയിൽ പെട്ടന്ന് ഒന്നു പകച്ചു.
പിന്നെ ഭയപ്പെടാ നൊന്നു മി ല്ലെന്നു സ്വയം പറഞ്ഞു. ജീവിതം ഒരു പുഴ പോലെ
ഒഴുകി ലക്ഷ്യത്തിൽ എത്താതിരിക്കില്ല.തീർച്ച. ഇടയ്ക്കു തടസ്സങ്ങൾ ഉണ്ടാകാം. ഗതി മാറി
ഒഴുകാം, എന്നാലും പുഴയ്ക്ക് ഒഴുകിയല്ലേ പറ്റു .ഇപ്പോഴത്തെ ഈ
അവശതകളൊക്കെ താൽ ക്കാ ലി ക മല്ലേ എന്നു സ്വയം ആശ്വസിച്ചു. മൂന്നര
മണിയോടുകൂടി ടീച്ചര് ഓഫീസിലേക്ക് നടന്നു .ഹെഡ്മാഷിനെ കണ്ട് അര
മണിക്കൂർ അനുവാദം വാങ്ങി ഗേറ്റ് കടന്നു പുറത്തേക്കു മെല്ലെ നടന്നു .നൂറ്റി മൂന്നു
കൊല്ലം ,നൂറ്റി മൂന്നു തലമുറകൾ പഠിച്ച ആ വിദ്യാല യത്തിൽ നിന്നും വീട്ടിലേക്കു
നാളെ കാണാം എന്നുള്ള പതിവ് സംസാരവുമായി