Friday, January 12, 2018

നിഷ്കളങ്ക സ്നേഹം വരുത്തിവെച്ച പൊല്ലാപ്പുകൾ അഥവാ ഒരു അഡാർ ലൗ

നിഷ്കളങ്ക സ്നേഹം വരുത്തിവെച്ച പൊല്ലാപ്പുകൾ അഥവാ ഒരു അഡാർ ലൗ

ശ്രീധരൻ 7ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു പെൺകുട്ടിയോട്
പ്രണയം തോന്നി.അവളുടെ പ്രത്യേക തരത്തിലുള്ള ഫ്രോക്കും
വേഷവുമെല്ലാം ശ്രീധരനെ വല്ലാതെ അവളിലേക്ക്‌
ആകർഷിപ്പിച്ചു.അവളുടെ കടക്കണ്ണിലൂടെയുള്ള നോട്ടം അത്
പരസ്പരസ്നേഹം കൂട്ടി.ഇന്നത്തെ പോലെ എടാ പോടാ വിളികളും
അടുത്തുചെന്നുള്ള സംസാരവും അന്നില്ല.
സാർ ക്ലാസ്സ് എടുത്തുകൊണ്ടിരിക്കുമ്പോൾ അവളുടെ കണ്ണുകളിൽ
ശ്രീധരന്റെ കണ്ണ് ഇടയ്ക്കു ഇടയ്ക്കു ഉടക്കും.കടക്കണ്ണിൻ മുന
കൊണ്ടുളള നോട്ടം എന്ന് പറയില്ലേ അത് തന്നെ.അവൾ
ഒരുദിവസം പുതിയ ഒരു ക്യാമലിന്റെ ജോമെട്രിക്കു ബോക്സ്
കൊണ്ടുവന്നു.അവൾ അത് ഇടയ്ക്കു ഇടയ്ക്കു ബാഗിൽ നിന്ന്
എടുത്തു പുറത്തു കാണിച്ചുകൊണ്ടിരുന്നു.ശ്രീധരനും അത്
ഇഷ്ട്ടമായി.അന്ന് തന്നെ അച്ഛനോട് പറഞ്ഞു ശ്രീധരൻ ഒരപുതിയ
ക്യാമലിന് ബോക്സ് ബോക്സ് വാങ്ങിച്ചു.പ്രണയത്തിന്റെ നേർ
സാക്ഷ്യം.അവൾ കടയ്ക്കു വരുമ്പോൾ ശ്രീധരനും കാണാൻ
എതിരേ നടക്കും.അടുത്തെത്തും തോറും ഒരു വിറയൽ.ഒന്നും
മിണ്ടാതെരണ്ടു പേരും ശ്വാസമടക്കിപിടിച്ചു ഇടവഴിയിലൂടെ
കടന്നുപോകും.
അങ്ങിനെയിരിക്കെ 7ആം ക്ലാസ്സിൽ പഠിക്കുന്ന
ശ്രീധരൻഉൾപ്പടെ നാലു ആൺകുട്ടികളെ
നാലുമണിക്ക്മണിക്ക് ശേഷം ഇംഗ്ലീഷ് ഗ്രാമർ പഠിപ്പിക്കാൻ ഒരു
മാസ്റ്റർവന്നു..നാലുമുതൽ അഞ്ചരവരെ  ഇംഗ്ലീഷ് ഗ്രാമർ
മാസ്റ്റർ പഠിപ്പിച്ചിരുന്നു.ഒരു ദിവസം സ്കൂൾ വിട്ടതും ഐ ലൗ യൂ
എന്ന് എഴുതിയ ഒരു നോട്ട്ബുക്കിലെ പേപ്പർ ശ്രീധരന്റെ
സഹപാഠിയായ കണ്ണന്റെ കയ്യിൽ കൊടുത്തു..അവനു
ശ്രീധരന്റെ പ്രണയം അറിയാം.പോകുന്ന വഴിക്കാണ് അവളുടെ
വീട്.അവൻ അത് അവളുടെ നാലാം ക്ലാസ്സിൽ പഠിക്കുന്ന
ആങ്ങളയുടെ കയ്യിൽ കൊടുത്തിട്ടു ചേച്ചിയുടെ കയ്യിൽ
കൊടുക്കാൻ പറഞ്ഞു.അവൻ അത് ചേച്ചിയുടെ കയ്യിൽ
കൊടുത്തു.അത് അവളുടെ 'അമ്മ വാങ്ങി നോക്കി.വേറെ പ്രശനം
ഒന്നും ഉണ്ടായില്ല.കണ്ണൻ ലൗ ലെറ്റർ കൊടുത്തകാര്യം പിറ്റേദിവസം
കൂട്ടുകാരോടെല്ലാം പറഞ്ഞു.
ക്ലാസിലെ കുട്ടികളെല്ലാം വായിക്കാൻ വരാന്തയിൽ നിരത്തി
ഇരുത്തിയിരിക്കുകയായിരുന്നുഉച്ചയ്ക്ക്ശേഷം.അപ്പോൾ സാർ
അതിയെ കടന്നുപോയി.ഒരു വിരുതൻ സർ ലൗ ലെറ്റർ എന്ന്
ഉറക്കെ പറഞ്ഞു.സാർ അത് കേട്ടില്ല.വീണ്ടും ഒന്ന് കൂടികൂടി
ഉറക്കെ ലൗ ലെറ്റർ എന്ന് പറഞ്ഞത് സാർ കേട്ട്.എന്ത് ലൗ ലെറ്റർ
ആണെടാ? സർ ഈ ശ്രീധരൻ ആ പെണ്ണിന് ലൗ ലെറ്റർ
കൊടുത്തു.പിന്നെ വിളിച്ചുപറഞ്ഞവനെ കസ്റ്റഡിറ്റിൽ
എടുത്തു.ചോദ്യം ചെയ്തു.കണ്ണനെ വിളിച്ചു.കണ്ണന്റെ ഒപ്പം
വീട്ടിലേക്കുപോയ ശിവനെ വിളിച്ചു.ശ്രീധരനെ
വിളിച്ചു.പെൺകുട്ടിയെ വിളിച്ചു.കേസ് ഹെഡ്മാസ്റ്ററുടെ
അടുത്തേക്ക് ഫോർവേഡ് ചെയ്തു .എല്ലാവരുടെയും വീട്ടിൽ നിന്ന്
അച്ഛനെ വിളിച്ചുകൊണ്ടു വരാൻ HM പറഞ്ഞു.ശ്രീധരന്റെ അച്ഛൻ
അവിടെ മാഷായിരുന്നു.അദ്ദേഹം അത് കാര്യമായി
എടുത്തിട്ടില്ലായിരുന്നു. കണ്ണന്റെ വീട്ടിൽ പറഞ്ഞു
തീർപ്പാക്കുന്ന കാര്യം സ്കൂളിലെ ഒരു ടീച്ചറും
ഏറ്റെടുത്തു.ശിവന് അച്ഛനെ വിളിച്ചുകൊണ്ടു വരേണ്ടിയും
വന്നു.ശ്രീധരൻ ആ കടലാസ്സിൽ ആകെ എഴുതുയിരുന്നത് ഐ ലൗ
യു എന്ന് മാത്രം.അതിൽ പെണ്കുട്ടിയുടെ പേരോ ശ്രീധരന്റെ
പേരോ എഴുതിയിരുന്നില്ല.
അവൾ സാർ ചോദ്യം ചെയ്തപ്പോൾ ശ്രീധരൻ അവൾക്കു ലൗ ലെറ്റർ
കൊടുക്കാൻ ആരെയും ചുമതലപെടുത്തിയിരുന്നില്ല എന്നും
പറഞ്ഞു.ശ്രീധരൻ സംഭവം കേസായപ്പോഴേ അവളുടെ അടുത്ത്
ചെന്ന് അങ്ങിനെ പറഞ്ഞിരുന്നു.അപ്പോൾ അത്പറയാനുള്ള
ധൈര്യം
ശ്രീധരന് ഉണ്ടായി എന്ന് പറഞ്ഞാൽ മതിയല്ലോ.അവൾ തനിക്കു
എതിര് പറയാതെ സ്നേഹം കാണിച്ചു.അങ്ങിനെ ഒരു ലൗ ലെറ്റർ
കേസ് അവിടെ അവസാനിച്ച.അവൾ ഇന്ന് ഭർത്താവും
കുട്ടികളുമായി എവിടെയോ സന്തോഷത്തോടെ
ജീവിക്കുന്നു.എങ്കിലും ബാല്യകാലത്തുണ്ടായ ആ പ്രണയം
ശ്രീധരൻ ഇടയ്ക്കിടയ്ക്ക് ഓർമിക്കും.ആ ഓർമ്മകൾക്ക് എന്ത്
മധുരമാണ്.ചില ഓർമ്മകൾ അങ്ങിനെയാണ്.മധുരിക്കുന്ന
ഓർമ്മകളുമായി വീണ്ടും കണ്ടുമുട്ടാം.ബൈ