Saturday, October 20, 2018
Saturday, September 15, 2018
സ്നേഹം
സ്നേഹം
സ്നേഹമെന്തെന്ന് പഠിപ്പിച്ചത് പ്രളയമാണ്
പണക്കാരനും പാവപ്പെട്ടവനും ഒന്നായ നിമിഷം
വൃദ്ധസദനത്തിലാക്കിയ വൃദ്ധ ദമ്പതികളും
മക്കളും നേരിൽ കണ്ടു ക്യാമ്പിൽ
ഹി ന്ദു മുസ്ലീം ക്രിസ്ത്യാനിയെന്നോ
വേർതിരിവില്ലാതെ സ്നേഹത്തിന്റെ മഴവില്ലിൽ അലിഞ്ഞ നിമിഷങ്ങൾ
നൻമകൾ അവശേഷിക്കട്ടെ പുതിയ ഒരു കേരള സൃഷ്ടിക്കായ്
നൻമയും സ്നേഹവും അവസാനിക്കുന്നില്ല
ലോകവും.
Tuesday, July 17, 2018
ബാല്യകാല സംഭവങ്ങൾ ഓർത്തു പോയി ബ്രോ
ലോ കാൽഭുതങ്ങൾ
ബാല്യകാല സംഭവങ്ങൾ ഓർത്തു പോയി ബ്രോ.
അന്ന് അതൊക്കെ ലോ കാൽഭുതങ്ങളായിരുന്നു.
കുഴിഴാന എന്നാൽ നാട്ടിൽ കാണുന്ന വലിയ ആന
എന്നായിരുന്നു ആദ്യം ധരിച്ചിരുന്നത്.വീട്ടിന്റെ
സൈഡിലുള്ള ഉണക്ക പൊടി മണ്ണിൽ ചെറിയ
ഭംഗിയുള്ള കുഴി ക ൾ കാണാം. അതിലേക്ക് ഒരു
ഉറുമ്പിനെ ഇട്ടു കൊടുക്കും.. അപ്പോളറിയാം
പ്രതികരണം. മുകളിലേക്ക് മണ്ണ് തെറിപ്പിക്കും.
ഉറുമ്പിനെ പിടിച്ചു വലിക്കുംകുഴിയാന.
കുഴിയാനയെ തോണ്ടി പുറത്തിട്ടു. ഒരു ആനയുടെ
രൂപഭംഗിയുള്ള ചെറിയ ഒരു ജീവി. ഇതാണോ ഈ
കുഴിയാന. കുഴിയിൽ ഇരുന്ന് അതിൽ വഴുതി
വീഴുന്ന ചെറു ജീവികളെ പിടിച്ചു തിന്നുന്ന വി രു ത ൻ.
ലോകാ ൽഭുതം 2
ചുവപ്പും കറുപ്പും വരയുള്ള ഒരു ചെറിയ
മനോഹരമായ പുഴു വളരെ വേഗം പോകുന്നതു
കാണാം."ദൈവത്തിന് എണ്ണ കൊണ്ടു പോകുന്ന
പുഴുവാണ് " .വിരൽ കൊണ്ട്
തൊട്ട്നോക്കി.വിരലിൽ എണ്ണമയം
പറ്റിയിട്ടുണ്ട്.ഞങ്ങൾ ഭയഭക്തി ബഹുമാനത്തോടെ
മാത്രമേ ആ പുഴുവിനെ കണ്ടിട്ടുള്ളൂ. ദൈവത്തിന്
എണ്ണ കൊണ്ട് പോയി കൊടുക്കാൻ പോകുന്ന ആ
പുഴുവിനെ ഒരു ശല്യവും ചെയ്യാതെ വേഗം
പോകാൻ അനുവദിക്കും..
ലോ കാൽഭുതം 3
ബാല്യകാലത്തെ കുട്ടിയും കോലും കളി.വലിയ
കോലുകൊണ്ട് ചെറിയ കോലിനെ അടിച്ചു
പറപ്പിക്കുക. ആ കമ്പ് പിടിക്കാം. മിക്കവാറും
പിടിക്കാൻ കിട്ടാറില്ല. സ്വല്പം റിസ്ക്കുള്ള
കളിയാണ്. കണ്ണിലും മൂക്കിലും കൊള്ളാതെ
നോക്കണം. എത്ര ദൂരത്തിലാണ് കമ്പ്പോയത്
അവിടെ നിന്ന് വലിയകമ്പുകൊണ്ട് അളക്കുന്നത്
കാണേണ്ടതാണ്. അതിവേഗം ഓരോ പേര് പറഞ്ഞ്
അളക്കും. തോൽക്കുന്നവരെ പറമ്പ് മുഴുവൻ
ഓടിക്കും.മൊബൈലിൽ ഗെയിം കളിക്കുന്ന
കാലത്ത് എന്തു കുട്ടിയും കോലും..
ലോകാ ൽഭുതം 4
മിഥുനം, കർക്കിടക മാസത്തിലെ മഴയത്ത് വെള്ളം
അധികമാകുന്ന സ്ഥലത്ത് വാഴത്തട കൂട്ടി
കെട്ടിചങ്ങാടമായി അതിൽ കയറി കോലുകൊണ്ട്
കുത്തി മുന്നോട്ട് ചങ്ങാടം പായിച്ചു ള്ളൊരു
കളിയുണ്ടല്ലോ.ഓ ഓർക്കാൻ
രസമുണ്ട്.ഞങ്ങൾക്കൊക്കെ നീന്തലും
അറിയാമായിരുന്നു ട്ടൊ.
Saturday, June 16, 2018
ജാലകവാതിലുകൾ
ജാലകവാതിലുകൾ
ജാലകവാതിലുകൾ തനിയേ തുറന്നു
ജാലകവാതിലുകൾ തനിയേ തുറന്നു
വെളിച്ചം അകത്തേക്ക് തള്ളിക്കയറി
ആരും ആരോടും ഒന്നും പറഞ്ഞില്ല
ഒന്നും പറയേണ്ടിയും വന്നില്ല
നേരം വെളുത്തുതുടങ്ങിയതേയുള്ളൂ
നല്ല പ്രകാശം എങ്ങും പരന്നു
ഓ ദൈവമേ താണനിലത്തേ നീരോടൂ
ആരും ആരോടും ഒന്നും പറഞ്ഞില്ല
ഒന്നും പറയേണ്ടിയും വന്നില്ല
നേരം വെളുത്തുതുടങ്ങിയതേയുള്ളൂ
നല്ല പ്രകാശം എങ്ങും പരന്നു
ഓ ദൈവമേ താണനിലത്തേ നീരോടൂ
Saturday, June 9, 2018
മലതുരക്കൽ
ഇന്ന് (10.6.2017)
കുതിരാൻ വഴി മണ്ണുത്തിയിലേക്കു യാത്ര ചെയ്തപ്പോൾ പെട്ടന്ന്
ഓർമ്മവന്നത് വൈലോപ്പിള്ളിയുടെ
ഇന്ന് കുതിരാൻ വഴി മണ്ണുത്തിയിലേക്കു യാത്ര ചെയ്തപ്പോൾ പെട്ടന്ന്
ഓർമ്മവന്നത് വൈലോപ്പിള്ളിയുടെ മലതുരക്കൽ എന്ന കവിത
യാണ്.നാട്ടിൽ ആദ്യമായി തീവണ്ടി വരുമ്പോൾ അതിനു വേണ്ടി
ഒരുഭാഗം മലതുരക്കേണ്ടതായിട്ടുണ്ട്.യുവതലമുറ മലതുരക്കാൻ
മുന്നിട്ടു ഇറങ്ങുമ്പോൾ പഴയ തലമുറ അത് നടക്കില്ലെന്നു
പറയുന്നു.മകൻ പിക്കാസും കമ്പിപാരയും ഉപയോഗിച്ച് മലതുരന്നു
കൊണ്ടിരുന്നു.നീ എന്തിനാണ് പാഴ് വേല ചെയ്യുന്നത് എന്ന് അച്ഛൻ
ചോദിക്കുന്നു.മലതുരന്നു തുരന്നു അവസാനം മകൻ അപ്പുറത്തു
എത്തുന്നു.സന്തോഷം കൊണ്ട് മകൻ ഉറക്കെ വിളിച്ചു
ചോദിച്ചു.""അപ്പനെൻ ശബ്ദം അപ്പുറത്തു കേൾക്കാമോ? അപ്പോൾ
അച്ഛൻ വിളിച്ചു പറയും ""മകനെ എനിക്ക് അസ്സലായി
കേൾക്കാം"".യുവത്ത്വത്തിന്റെ ശക്തി അപാരമാണ് എന്ന് ഈ
കവിതയിലൂടെ കവി പറയുന്നു.
കുതിരാൻ മലതുരന്നു മറുവശത്തു
എത്തിയിരിക്കുന്നു..പഴയകാലത്തു മനുഷ്യശേഷി മാത്രം
ഉപയോഗപെടുത്തി തീവണ്ടി ഓടിക്കാൻ മലകളും പാറകളും
തുരന്ന അന്നത്തെ തലമുറയെ നമിക്കുന്നതോടൊപ്പംആധുനിക
സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടിയാണെങ്കിലും ഈ
മലതുരന്നു അതിനുള്ളിലൂടെ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള
സംവിധനം ഉണ്ടാക്കുന്ന ഈ തലമുറയിലെ അതിൽ ഭാഗഭാക്കായ
ഓരോരുത്തരെയും നമിച്ചുകൊണ്ടു എന്ന കവിത
യാണ്.നാട്ടിൽ ആദ്യമായി തീവണ്ടി വരുമ്പോൾ അതിനു വേണ്ടി
ഒരുഭാഗം മലതുരക്കേണ്ടതായിട്ടുണ്ട്.യുവതലമുറ മലതുരക്കാൻ
മുന്നിട്ടു ഇറങ്ങുമ്പോൾ പഴയ തലമുറ അത് നടക്കില്ലെന്നു
പറയുന്നു.മകൻ പിക്കാസും കമ്പിപാരയും ഉപയോഗിച്ച് മലതുരന്നു
കൊണ്ടിരുന്നു.നീ എന്തിനാണ് പാഴ് വേല ചെയ്യുന്നത് എന്ന് അച്ഛൻ
ചോദിക്കുന്നു.മലതുരന്നു തുരന്നു അവസാനം മകൻ അപ്പുറത്തു
എത്തുന്നു.സന്തോഷം കൊണ്ട് മകൻ ഉറക്കെ വിളിച്ചു
ചോദിച്ചു.""അപ്പനെൻ ശബ്ദം അപ്പുറത്തു കേൾക്കാമോ? അപ്പോൾ
അച്ഛൻ വിളിച്ചു പറയും ""മകനെ എനിക്ക് അസ്സലായി
കേൾക്കാം"".യുവത്ത്വത്തിന്റെ ശക്തി അപാരമാണ് എന്ന് ഈ
കവിതയിലൂടെ കവി പറയുന്നു.
കുതിരാൻ മലതുരന്നു മറുവശത്തു
എത്തിയിരിക്കുന്നു..പഴയകാലത്തു മനുഷ്യശേഷി മാത്രം
ഉപയോഗപെടുത്തി തീവണ്ടി ഓടിക്കാൻ മലകളും പാറകളും
തുരന്ന അന്നത്തെ തലമുറയെ നമിക്കുന്നതോടൊപ്പംആധുനിക
സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടിയാണെങ്കിലും ഈ
മലതുരന്നു അതിനുള്ളിലൂടെ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള
സംവിധനം ഉണ്ടാക്കുന്ന ഈ തലമുറയിലെ അതിൽ ഭാഗഭാക്കായ
ഓരോരുത്തരെയും നമിച്ചുകൊണ്ടു
കുതിരാൻ വഴി മണ്ണുത്തിയിലേക്കു യാത്ര ചെയ്തപ്പോൾ പെട്ടന്ന്
ഓർമ്മവന്നത് വൈലോപ്പിള്ളിയുടെ
ഇന്ന് കുതിരാൻ വഴി മണ്ണുത്തിയിലേക്കു യാത്ര ചെയ്തപ്പോൾ പെട്ടന്ന്
ഓർമ്മവന്നത് വൈലോപ്പിള്ളിയുടെ മലതുരക്കൽ എന്ന കവിത
യാണ്.നാട്ടിൽ ആദ്യമായി തീവണ്ടി വരുമ്പോൾ അതിനു വേണ്ടി
ഒരുഭാഗം മലതുരക്കേണ്ടതായിട്ടുണ്ട്.യുവതലമുറ മലതുരക്കാൻ
മുന്നിട്ടു ഇറങ്ങുമ്പോൾ പഴയ തലമുറ അത് നടക്കില്ലെന്നു
പറയുന്നു.മകൻ പിക്കാസും കമ്പിപാരയും ഉപയോഗിച്ച് മലതുരന്നു
കൊണ്ടിരുന്നു.നീ എന്തിനാണ് പാഴ് വേല ചെയ്യുന്നത് എന്ന് അച്ഛൻ
ചോദിക്കുന്നു.മലതുരന്നു തുരന്നു അവസാനം മകൻ അപ്പുറത്തു
എത്തുന്നു.സന്തോഷം കൊണ്ട് മകൻ ഉറക്കെ വിളിച്ചു
ചോദിച്ചു.""അപ്പനെൻ ശബ്ദം അപ്പുറത്തു കേൾക്കാമോ? അപ്പോൾ
അച്ഛൻ വിളിച്ചു പറയും ""മകനെ എനിക്ക് അസ്സലായി
കേൾക്കാം"".യുവത്ത്വത്തിന്റെ ശക്തി അപാരമാണ് എന്ന് ഈ
കവിതയിലൂടെ കവി പറയുന്നു.
കുതിരാൻ മലതുരന്നു മറുവശത്തു
എത്തിയിരിക്കുന്നു..പഴയകാലത്തു മനുഷ്യശേഷി മാത്രം
ഉപയോഗപെടുത്തി തീവണ്ടി ഓടിക്കാൻ മലകളും പാറകളും
തുരന്ന അന്നത്തെ തലമുറയെ നമിക്കുന്നതോടൊപ്പംആധുനിക
സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടിയാണെങ്കിലും ഈ
മലതുരന്നു അതിനുള്ളിലൂടെ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള
സംവിധനം ഉണ്ടാക്കുന്ന ഈ തലമുറയിലെ അതിൽ ഭാഗഭാക്കായ
ഓരോരുത്തരെയും നമിച്ചുകൊണ്ടു എന്ന കവിത
യാണ്.നാട്ടിൽ ആദ്യമായി തീവണ്ടി വരുമ്പോൾ അതിനു വേണ്ടി
ഒരുഭാഗം മലതുരക്കേണ്ടതായിട്ടുണ്ട്.യുവതലമുറ മലതുരക്കാൻ
മുന്നിട്ടു ഇറങ്ങുമ്പോൾ പഴയ തലമുറ അത് നടക്കില്ലെന്നു
പറയുന്നു.മകൻ പിക്കാസും കമ്പിപാരയും ഉപയോഗിച്ച് മലതുരന്നു
കൊണ്ടിരുന്നു.നീ എന്തിനാണ് പാഴ് വേല ചെയ്യുന്നത് എന്ന് അച്ഛൻ
ചോദിക്കുന്നു.മലതുരന്നു തുരന്നു അവസാനം മകൻ അപ്പുറത്തു
എത്തുന്നു.സന്തോഷം കൊണ്ട് മകൻ ഉറക്കെ വിളിച്ചു
ചോദിച്ചു.""അപ്പനെൻ ശബ്ദം അപ്പുറത്തു കേൾക്കാമോ? അപ്പോൾ
അച്ഛൻ വിളിച്ചു പറയും ""മകനെ എനിക്ക് അസ്സലായി
കേൾക്കാം"".യുവത്ത്വത്തിന്റെ ശക്തി അപാരമാണ് എന്ന് ഈ
കവിതയിലൂടെ കവി പറയുന്നു.
കുതിരാൻ മലതുരന്നു മറുവശത്തു
എത്തിയിരിക്കുന്നു..പഴയകാലത്തു മനുഷ്യശേഷി മാത്രം
ഉപയോഗപെടുത്തി തീവണ്ടി ഓടിക്കാൻ മലകളും പാറകളും
തുരന്ന അന്നത്തെ തലമുറയെ നമിക്കുന്നതോടൊപ്പംആധുനിക
സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടിയാണെങ്കിലും ഈ
മലതുരന്നു അതിനുള്ളിലൂടെ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള
സംവിധനം ഉണ്ടാക്കുന്ന ഈ തലമുറയിലെ അതിൽ ഭാഗഭാക്കായ
ഓരോരുത്തരെയും നമിച്ചുകൊണ്ടു
Thursday, June 7, 2018
വിജയം നിങ്ങൾക്കുള്ളതാണ്.
സച്ചിൻ തെണ്ടുൽക്കറും വിനോദ് കാംബ്ലിയും
ഒരുമിച്ചു ക്രിക്കറ്റ് കളിച്ചു വളർന്നവരാണ്.അന്ന്
ക്രിക്കറ്റ് ലോകം വിനോദ് കാംബ്ലിഎന്നഅസാമാന്യ
പ്രതിഭ ക്രിക്കറ്റ് ലോകത്തിന്റെ കൊടുമുടിയിൽ
എത്തും എന്ന് പ്രവചിച്ചു.എന്നാൽ പിന്നീട് നമ്മൾ
കണ്ടത് സച്ചിൻ തെണ്ടുൽക്കർ ക്രിക്കറ്റിലെ
ദൈവമായി മാറിയ കാഴ്ചയാണ്.സച്ചിൻ SSLC തോറ്റ
മനുഷ്യനാണ്.സച്ചിനേക്കാൾ പ്രതിഭ ശാലിയാണ്
കാംബ്ലി.പ്രതിഭകൊണ്ട് മാത്രം ഒരാൾ ഉയരങ്ങളിൽ
എത്തില്ല.നമുക്ക് അവരെ ഒന്ന് താരതമ്യം
ചെയ്യാം.സച്ചിന് അച്ചടക്കം ഉണ്ട്.സമർപ്പണം
ഉണ്ട്.ക്രിക്കറ്റല്ലാതെ വേറൊരു ചിന്തയില്ല.ദിവസവും
പരിശീലനം ചെയ്യും.കാംബ്ലിയാകട്ടെ
അച്ചടക്കമില്ല.സമർപ്പണം കുറവ്.ക്രിക്കറ്റല്ലാതെ
വേറെ പരിപാടികളും ഉണ്ട്.ദിവസവും പരിശീലനം
ചെയ്യില്ല.ഇവിടെ പറഞ്ഞു വന്നത്
ഓരോരുത്തരുടെയും കഴിവുകൾ
വിഭിന്നമാണ്.അവരവരുടെ കഴിവുകൾ കണ്ടെത്തി
സമർപ്പണത്തോടുകൂടി കഠിനമായി ശ്രമിച്ചാൽ നല്ല
വിജയവും ഉണ്ടാകും.ഈ ലോകം ഫുൾ A പ്ലസ്
വാങ്ങിയവർക്കുവേണ്ടി മാത്രമല്ല.9 A പ്ലസ്
വാങ്ങിയവർക്കും ഒന്നും വാങ്ങാത്തവർക്കും
തോറ്റവർക്കും കൂടി ഉള്ളതാണ്.എല്ലാത്തിലും
വിജയം ഒളിഞ്ഞിരിക്കുന്നുണ്ട്.അത് കണ്ടെത്തി
നിങ്ങൾക്കുള്ളതാണ്.
Saturday, May 12, 2018
മുക്കൂത്തി ഇട്ട പെണ്ണ് (കഥ)
ഗോപുവിന്റെ ആഗ്രഹമായിരുന്നു കെട്ടുന്നപെണ്ണിന് മൂക്കുത്തി
വേണമെന്ന്.പല പെണ്ണുകാണലും നടന്നു.അതിൽ ആർക്കും
മുക്കൂത്തി ഉണ്ടായിരുന്നില്ല.മുക്കൂത്തി ഇടാത്ത ഒറ്റ കാരണം
കൊണ്ട് പലആലോചനകളും വേണ്ടാന്ന് വച്ചു.മുക്കൂത്തി ഇടാൻ
അവർക്കു താൽപ്പര്യവുമില്ല.""എല്ലാം കൂടി ഒത്തു എങ്ങിനെയാ
ഗോപൂ""'അമ്മ ചോദിച്ചു.
""എനിക്ക് മുക്കൂത്തി ഇട്ട പെണ്ണിനെ തന്നെ കെട്ടിയാൽ മതി""
ഗോപു പറഞ്ഞു.
""അങ്ങിനെ വേണന്ന് വച്ചാൽ കല്യാണം കഴിഞ്ഞു കുത്തിച്ചാൽ
പോരെ""?""
അമ്മ വീണ്ടും പറഞ്ഞു.
""അത് വേണ്ട കല്യാണത്തിന് മുൻപ് ചോദിക്കുന്നതാ
നല്ലതു.കല്യാണം കഴിഞ്ഞു പറ്റില്ലെന്ന് പറഞ്ഞാൽ പിന്നെ
വെറുതെ എന്തിനാ"""ഗോപു പറഞ്ഞു.
''അതൊക്കെ നീ സ്നേഹത്തിൽ പറഞ്ഞാൽ മതിയെന്നേ""
""അതൊന്നും ശരിയാകില്ല.മൂക്കുത്തി ഇട്ട പെണ്ണുങ്ങൾ എത്ര
എങ്കിലോ ഉണ്ടല്ലോ"""
അങ്ങിനെ പലസ്ഥലങ്ങളിലും പെണ്ണ് കണ്ടു അവസാനം മൂക്കുത്തി
ഇട്ട പെണ്ണുള്ള വീട്ടിൽ ഗോപു എത്തി.രണ്ടുപേർക്കും
ഇഷ്ട്ടായി.പത്തിൽ 8പൊരുത്തവും ഉണ്ടെന്നു പണിക്കര്നോക്കി
പറഞ്ഞു.വീട്ടുകാരും സമ്മതം മൂളി.ഗോപുവിന്റെ കല്യാണം
ഭംഗിയായി നടന്നു.
ദിവസങ്ങൾ കടന്നു പോയി.ഗോപു വിന്റെ ഭാര്യ ഓരോ പുതിയ
പുതിയ ആവശ്യങ്ങൾഎന്നും പറയാൻ തുടങ്ങി.പുതിയ
സാരി,ചെരുപ്പ്,ചുരിദാർ ,ഇപ്പോഴത്തെ ടിവി മാറ്റി എൽ ഇ ഡി
ആക്കിയാൽ എന്താ കാണാൻ രസാകും.
""ഓരോന്നിനും ഓരോ സമയമുണ്ട്.എല്ലാം കൂടി വാങ്ങിയാൽ
ബഡ്ജറ്റ് പാളും മോളെ""ഗോപു പറഞ്ഞു നോക്കി.
അവൾ കിണുങ്ങാൻ തുടങ്ങി.ചിലപ്പോൾ അത്
ചീത്തപറച്ചിലിലേക്കും എത്തി.മുക്കൂത്തി ഇട്ട പെണ്ണിനെയല്ല
മൂക്കുകയർ ഇട്ട പെണ്ണിനെയാണ് കെട്ടേണ്ടതെന്നു ഗോപു ആ
നിമിഷം തിരിച്ചറിഞ്ഞു.
Monday, May 7, 2018
പരീക്ഷണങ്ങൾ (കഥ)
പരീക്ഷണങ്ങൾ (കഥ)
സുകുമാരനും സുമതിയ്ക്കും രണ്ട്
പെൺകുട്ടികളാണ് .സുകന്യയും സുലോചനയും.
തലയിൽ പേനും നിലത്ത് ഉറുമ്പും
ഉണ്ടായിരുന്നതുകൊണ്ട് രണ്ടിടത്തും
വെയ്ക്കാതെയാണ് അവരെ വളർത്തിയത്.അവർക്ക്
ഏറ്റവും നല്ല വിദ്യാഭ്യാസം കിട്ടണമെന്ന് അവർ
ആഗ്രഹിച്ചു.അതിന് എത്ര രൂപ മുടക്കാനും
സുകുമാരനും സുമതിയും തയ്യാറായിരുന്നു. സുകന്യ
യേയും സുലോചന യേയും നഗരത്തിലെ
മുന്തിയതെന്ന് തോന്നിച്ച സ്കൂളിൽ തന്നെ
ചേർത്തി.ദിവസവും 30 കിലോമീറ്റർ ദൂരത്തിൽ സ്കൂൾ
ബസിൽ പോയി വരികയാണ് രണ്ടു പേരും .സുകന്യ
പത്താം ക്ലാസിലേക്കും സുലോചന ഏഴാം
ക്ലാസ്സിലേക്കും കടന്നു.
സുകന്യ പത്താം ക്ലാസിലേക്ക് കടന്നതും
പ്രഥമാധ്യാപിക ഇടയ്ക്കിടയ്ക്ക് സുകുമാരന്റെെ
മൊബൈലിലേക്ക് വിളിയ്ക്കാൻ തുടങ്ങി. " മകളെ
വീട്ടിൽ നന്നായി ശ്രദ്ധിക്കണം. അവളുടെ
കാര്യത്തിൽ മാത്രമാണ് ഞങ്ങൾക്കു പേടി ".
" അവൾ നന്നായി വീട്ടിലിരുന്ന് പഠിയ്ക്കുന്നുണ്ട്
ടീച്ചർ ".സുകുമാരൻ പറഞ്ഞു.
" എന്നിട്ടും ക്ലാസ് പരീക്ഷയ്ക്കൊക്കെ മാർക്ക്
കുറവാണല്ലോ?" പ്രഥമാധ്യാപിക പറഞ്ഞു .
"എനിക്ക് പഠിപ്പിക്കാൻ അറിയാമായിരുന്നെങ്കിൽ
സുകന്യയെ ഞാൻ നിങ്ങളുടെ സ്കൂളിൽ
വിടില്ലായിരുന്നല്ലോ.എനിയ്ക്കോ പഠിക്കാൻ
കഴിഞ്ഞില്ല. മക്കളെങ്കിലും നന്നായി പഠിയ്ക്കട്ടെ
എന്നു കരുതിയാണ് കനത്ത ഫീസും തന്ന് അവിടെ
പഠിയ്ക്കാൻ വിട്ടത് " സുകുമാരൻ സഹികെട്ട്
പറഞ്ഞു.
' ഹേമിസ്റ്റർ ,നിങ്ങൾ എന്താണ് പറയുന്നത്? 250
കുട്ടികൾ പത്താം ക്ലാസിൽ പരീക്ഷ എഴുതുന്ന ഈ
സ്കൂളിൽ അവൾ മാത്രം തോറ്റാൽ ഞങ്ങളുടെ നൂറു
ശതമാനം വിജയമാണ് പോകുന്നതെന്ന്
നിങ്ങൾക്കറിയാമോ? നിങ്ങൾ അവളെ വേറെ
ഏതെങ്കിലും സ്കൂളിൽ ചേർക്കൂ". പ്രഥമാധ്യാപിക
പറഞ്ഞു.
" അഞ്ചാം ക്ലാസ്സുമുതൽ അവൾ അവിടെയല്ലേ
പഠിയ്ക്കുന്നത്. ഓണപ്പരീക്ഷ കഴിഞ്ഞ ഈ സമയത്ത്
ടി.സി വാങ്ങിയാൽ അത് അവൾക്കും
വിഷമമാകില്ലേ.?" സുകുമാരൻ പറഞ്ഞു.
"നിങ്ങൾ ഞങ്ങളുടെ വിഷമം മനസ്സിലാക്കണം
മിസ്റ്റർ.നൂറു ശതമാനം വിജയം നഷ്ടപ്പെട്ടാൽ അത്
ഞങ്ങളുടെ അഡ്മിഷനെ ബാധിക്കും" '.
"ഓ അങ്ങിനെയോ '?എന്നാൽ പരമാവധി സമയം
ഞാൻ ഇവിടെ ഇരുത്തി പഠിപ്പിക്കാം. കൂട്ടതൽ സമയം
വായിപ്പിക്കാം."സുകുമാരൻ പറഞ്ഞു.
" അതു മതി, ബാക്കി 249 പേരുടേയും കാര്യത്തിൽ
ഞങ്ങൾക്ക് കോൺഫിഡൻസുണ്ട്.''
"അവൾ ജയിക്കും ടീച്ചർ."സുകുമാരൻ
ആവർത്തിച്ചു.പിന്നെയും ഇടയ്ക്കിടയ്ക്ക് അവളുടെ
പഠിപ്പിനെ പറ്റിയും മാർക്കു കുറവിനെ പറ്റിയും
വിളികൾ ഉണ്ടായി.
മാർച്ചിൽ എസ് എസ്.എൽ.സി പരീക്ഷ വന്നു.
സുകന്യ സകല ദൈവങ്ങളേയും മനസ്സിൽ
പ്രാർത്ഥിച്ച് പരീക്ഷാഹാളിലേക്ക് നടന്നു.പരീക്ഷ
എഴുതി
.
പരീക്ഷ കഴിഞ്ഞു.
" സുകന്യേനീ നന്നായി പരീക്ഷ എഴുതിയിട്ടില്ലേ
?"ടീച്ചർമാർ ചോദിച്ചു.
" ഉം എഴുതിയിട്ടുണ്ട് ".
"ജയിച്ചില്ലെങ്കിൽ നമ്മുടെ സ്കൂളിന്റെ നൂറു ശതമാനം
നീ ഒരുത്തി കാരണം പോകും. ഓർത്തോ?"
"ഞാൻ ജയിക്കും ടീച്ചർ "സുകന്യ പറഞ്ഞു '
മെയ്മാസ പുലരി പിറന്നു. മെയ് ഒന്നാം തീയതി
സുകുമാരന് ഉറക്കം വന്നില്ല. നാളെ റിസൽറ്റ് വരുന്ന
ദിവസമാണ്. "സു ക ന്യേ, നീ ജയിച്ചില്ലെങ്കിൽ
സ്കൂളിന്റെ മാനം പോകും. നൂറു ശതമാനവും പോകും.
പിന്നെനമുക്കെല്ലാവർക്കും കൂടി കെട്ടിത്തൂങ്ങി
ചത്താൽ മതിയാകും "സുകുമാരൻ പറഞ്ഞു.
"നിങ്ങൾ വേണ്ടാത്ത ഓരോന്ന് പറയണ്ട. കിടന്ന്
ഉറങ്ങാൻ നോക്ക്." സുകന്യയുടെ അമ്മ സുമതി
ഭർത്താവിനോട് പറഞ്ഞു.
മെയ് രണ്ടാം തീയതി രാവിലെ തന്നെ റിസൽറ്റ്
അറിയാൻ സൈറ്റിൽ നോക്കി സുകന്യയും
വീട്ടുകാരും ഇരുന്നു. രജിസ്റ്റർ നമ്പർ അടിച്ചു നോക്കി.
" സുകന്യ വിജയിച്ചിരിക്കുന്നു" സുകുമാരൻ ഉറക്കെ
വിളിച്ചു പറഞ്ഞു.
കാർമേഘം കണ്ട മയിലിനെപ്പോലെ സുകന്യ
ആനന്ദപൂരി ത മാ യി അ ച്ഛനും അമ്മയ്ക്കും
അനിയത്തിയ്ക്കും അയൽവാസികൾക്കും മധുരം
നൽകി.
" സുലോചനയെ ഇനി അവിടെ പഠിപ്പിയ്ക്കണ്ട
. നമ്മുടെ തൊട്ടടുത്ത സാധാരണ സ്ക്കൂളിൽ
പഠിപ്പിയ്ക്കാം .അല്ലെങ്കിൽ പത്താം
ക്ലാസിലെത്തുമ്പോൾ നൂറുശതമാനം പോകും പറഞ്ഞ്
വിളി തുടങ്ങിയാൽ നമ്മുടെ കാര്യം കട്ട പുകയാകും "
സുകുമാരൻ പറഞ്ഞു.
"ഓരോരോ പൊങ്ങച്ചം കണ്ട് നമ്മൾ മോഹിച്ചു
പോയി. സുകന്യതോറ്റിരുന്നെങ്കിൽ നമ്മൾ
സഹിച്ചാലും സ്കൂളുകാർ പൊട്ടിതെറിക്കുമായിരുന്നു'.
നമ്മുടെ കാര്യവും ഒരു വഴിക്കായേനേ " സുമതിപറ
ഞ്ഞു. സുകന്യ ജയിച്ചതിൽ സുകുമാരൻ ആശ്വസിച്ചു.
സുകുമാരനും സുമതിയ്ക്കും രണ്ട്
പെൺകുട്ടികളാണ് .സുകന്യയും സുലോചനയും.
തലയിൽ പേനും നിലത്ത് ഉറുമ്പും
ഉണ്ടായിരുന്നതുകൊണ്ട് രണ്ടിടത്തും
വെയ്ക്കാതെയാണ് അവരെ വളർത്തിയത്.അവർക്ക്
ഏറ്റവും നല്ല വിദ്യാഭ്യാസം കിട്ടണമെന്ന് അവർ
ആഗ്രഹിച്ചു.അതിന് എത്ര രൂപ മുടക്കാനും
സുകുമാരനും സുമതിയും തയ്യാറായിരുന്നു. സുകന്യ
യേയും സുലോചന യേയും നഗരത്തിലെ
മുന്തിയതെന്ന് തോന്നിച്ച സ്കൂളിൽ തന്നെ
ചേർത്തി.ദിവസവും 30 കിലോമീറ്റർ ദൂരത്തിൽ സ്കൂൾ
ബസിൽ പോയി വരികയാണ് രണ്ടു പേരും .സുകന്യ
പത്താം ക്ലാസിലേക്കും സുലോചന ഏഴാം
ക്ലാസ്സിലേക്കും കടന്നു.
സുകന്യ പത്താം ക്ലാസിലേക്ക് കടന്നതും
പ്രഥമാധ്യാപിക ഇടയ്ക്കിടയ്ക്ക് സുകുമാരന്റെെ
മൊബൈലിലേക്ക് വിളിയ്ക്കാൻ തുടങ്ങി. " മകളെ
വീട്ടിൽ നന്നായി ശ്രദ്ധിക്കണം. അവളുടെ
കാര്യത്തിൽ മാത്രമാണ് ഞങ്ങൾക്കു പേടി ".
" അവൾ നന്നായി വീട്ടിലിരുന്ന് പഠിയ്ക്കുന്നുണ്ട്
ടീച്ചർ ".സുകുമാരൻ പറഞ്ഞു.
" എന്നിട്ടും ക്ലാസ് പരീക്ഷയ്ക്കൊക്കെ മാർക്ക്
കുറവാണല്ലോ?" പ്രഥമാധ്യാപിക പറഞ്ഞു .
"എനിക്ക് പഠിപ്പിക്കാൻ അറിയാമായിരുന്നെങ്കിൽ
സുകന്യയെ ഞാൻ നിങ്ങളുടെ സ്കൂളിൽ
വിടില്ലായിരുന്നല്ലോ.എനിയ്ക്കോ പഠിക്കാൻ
കഴിഞ്ഞില്ല. മക്കളെങ്കിലും നന്നായി പഠിയ്ക്കട്ടെ
എന്നു കരുതിയാണ് കനത്ത ഫീസും തന്ന് അവിടെ
പഠിയ്ക്കാൻ വിട്ടത് " സുകുമാരൻ സഹികെട്ട്
പറഞ്ഞു.
' ഹേമിസ്റ്റർ ,നിങ്ങൾ എന്താണ് പറയുന്നത്? 250
കുട്ടികൾ പത്താം ക്ലാസിൽ പരീക്ഷ എഴുതുന്ന ഈ
സ്കൂളിൽ അവൾ മാത്രം തോറ്റാൽ ഞങ്ങളുടെ നൂറു
ശതമാനം വിജയമാണ് പോകുന്നതെന്ന്
നിങ്ങൾക്കറിയാമോ? നിങ്ങൾ അവളെ വേറെ
ഏതെങ്കിലും സ്കൂളിൽ ചേർക്കൂ". പ്രഥമാധ്യാപിക
പറഞ്ഞു.
" അഞ്ചാം ക്ലാസ്സുമുതൽ അവൾ അവിടെയല്ലേ
പഠിയ്ക്കുന്നത്. ഓണപ്പരീക്ഷ കഴിഞ്ഞ ഈ സമയത്ത്
ടി.സി വാങ്ങിയാൽ അത് അവൾക്കും
വിഷമമാകില്ലേ.?" സുകുമാരൻ പറഞ്ഞു.
"നിങ്ങൾ ഞങ്ങളുടെ വിഷമം മനസ്സിലാക്കണം
മിസ്റ്റർ.നൂറു ശതമാനം വിജയം നഷ്ടപ്പെട്ടാൽ അത്
ഞങ്ങളുടെ അഡ്മിഷനെ ബാധിക്കും" '.
"ഓ അങ്ങിനെയോ '?എന്നാൽ പരമാവധി സമയം
ഞാൻ ഇവിടെ ഇരുത്തി പഠിപ്പിക്കാം. കൂട്ടതൽ സമയം
വായിപ്പിക്കാം."സുകുമാരൻ പറഞ്ഞു.
" അതു മതി, ബാക്കി 249 പേരുടേയും കാര്യത്തിൽ
ഞങ്ങൾക്ക് കോൺഫിഡൻസുണ്ട്.''
"അവൾ ജയിക്കും ടീച്ചർ."സുകുമാരൻ
ആവർത്തിച്ചു.പിന്നെയും ഇടയ്ക്കിടയ്ക്ക് അവളുടെ
പഠിപ്പിനെ പറ്റിയും മാർക്കു കുറവിനെ പറ്റിയും
വിളികൾ ഉണ്ടായി.
മാർച്ചിൽ എസ് എസ്.എൽ.സി പരീക്ഷ വന്നു.
സുകന്യ സകല ദൈവങ്ങളേയും മനസ്സിൽ
പ്രാർത്ഥിച്ച് പരീക്ഷാഹാളിലേക്ക് നടന്നു.പരീക്ഷ
എഴുതി
.
പരീക്ഷ കഴിഞ്ഞു.
" സുകന്യേനീ നന്നായി പരീക്ഷ എഴുതിയിട്ടില്ലേ
?"ടീച്ചർമാർ ചോദിച്ചു.
" ഉം എഴുതിയിട്ടുണ്ട് ".
"ജയിച്ചില്ലെങ്കിൽ നമ്മുടെ സ്കൂളിന്റെ നൂറു ശതമാനം
നീ ഒരുത്തി കാരണം പോകും. ഓർത്തോ?"
"ഞാൻ ജയിക്കും ടീച്ചർ "സുകന്യ പറഞ്ഞു '
മെയ്മാസ പുലരി പിറന്നു. മെയ് ഒന്നാം തീയതി
സുകുമാരന് ഉറക്കം വന്നില്ല. നാളെ റിസൽറ്റ് വരുന്ന
ദിവസമാണ്. "സു ക ന്യേ, നീ ജയിച്ചില്ലെങ്കിൽ
സ്കൂളിന്റെ മാനം പോകും. നൂറു ശതമാനവും പോകും.
പിന്നെനമുക്കെല്ലാവർക്കും കൂടി കെട്ടിത്തൂങ്ങി
ചത്താൽ മതിയാകും "സുകുമാരൻ പറഞ്ഞു.
"നിങ്ങൾ വേണ്ടാത്ത ഓരോന്ന് പറയണ്ട. കിടന്ന്
ഉറങ്ങാൻ നോക്ക്." സുകന്യയുടെ അമ്മ സുമതി
ഭർത്താവിനോട് പറഞ്ഞു.
മെയ് രണ്ടാം തീയതി രാവിലെ തന്നെ റിസൽറ്റ്
അറിയാൻ സൈറ്റിൽ നോക്കി സുകന്യയും
വീട്ടുകാരും ഇരുന്നു. രജിസ്റ്റർ നമ്പർ അടിച്ചു നോക്കി.
" സുകന്യ വിജയിച്ചിരിക്കുന്നു" സുകുമാരൻ ഉറക്കെ
വിളിച്ചു പറഞ്ഞു.
കാർമേഘം കണ്ട മയിലിനെപ്പോലെ സുകന്യ
ആനന്ദപൂരി ത മാ യി അ ച്ഛനും അമ്മയ്ക്കും
അനിയത്തിയ്ക്കും അയൽവാസികൾക്കും മധുരം
നൽകി.
" സുലോചനയെ ഇനി അവിടെ പഠിപ്പിയ്ക്കണ്ട
. നമ്മുടെ തൊട്ടടുത്ത സാധാരണ സ്ക്കൂളിൽ
പഠിപ്പിയ്ക്കാം .അല്ലെങ്കിൽ പത്താം
ക്ലാസിലെത്തുമ്പോൾ നൂറുശതമാനം പോകും പറഞ്ഞ്
വിളി തുടങ്ങിയാൽ നമ്മുടെ കാര്യം കട്ട പുകയാകും "
സുകുമാരൻ പറഞ്ഞു.
"ഓരോരോ പൊങ്ങച്ചം കണ്ട് നമ്മൾ മോഹിച്ചു
പോയി. സുകന്യതോറ്റിരുന്നെങ്കിൽ നമ്മൾ
സഹിച്ചാലും സ്കൂളുകാർ പൊട്ടിതെറിക്കുമായിരുന്നു'.
നമ്മുടെ കാര്യവും ഒരു വഴിക്കായേനേ " സുമതിപറ
ഞ്ഞു. സുകന്യ ജയിച്ചതിൽ സുകുമാരൻ ആശ്വസിച്ചു.
Wednesday, May 2, 2018
ജലരേഖ(കഥ)
ജലരേഖ(കഥ)
രമ്യ സുന്ദരിയും സുശീലയുമായ ഒരു സ്ത്രീയാണ്.
രമ്യയുടെ മകൾക്ക് മൂന്ന് വയസ്സ് തികയുന്നതേയുള്ളൂ
. രാവിലെ ഇംഗ്ലീഷ് പുസ്തകം തുറന്നു വെച്ച് മാധുരിയെ
ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ശ്രീധരൻ റോഡ്
സൈഡിലുള്ള ആ വീടിന്റെ ഉമ്മറത്തു കൂടി
പോകുമ്പോൾ കാണാറുണ്ട്.
" പറയെടീ ബി എ റ്റി, ബാറ്റ് "
മാധുരി അപ്പോൾ മുറ്റത്തെ മാവിലെ മാങ്ങ ചൂണ്ടിക്കാണിച്ച്
അമ്മാ അതാ മാങ്ങ എന്നു പറയും.
"നിന്നോട് മാങ്ങ എന്നു പറയാനല്ല പറഞ്ഞത് "
"ബി എ റ്റി ബാറ്റ് "
"പറയെ ടീ''
മാധുരിപറയും "ബിഎ റ്റി ബാറ്റ് "
"സി എ ആർ കാർ" പറയ്"
അപ്പോൾ അവൾ പറയും അമ്മാ അതാ ബസ് പോണൂ "
"അതല്ലല്ലോ പറഞ്ഞത് "
"സി എ ആർ ,കാർ പറയെടീ
"അമ്മാ അതാ ഒരു മാമ പോണൂ ".
ചെവി ക്കു പിടിച്ച് തിരിച്ചിട്ട് രമ്യ പറയും,
" പറയെടീസിഎ ആർ കാർ"
"ഉം സി എ ആർ ,കാർ ''
രാവിലത്തെരംഗം കുറച്ചു കൂടി കഠിനമായി ശ്രീധരന്
തോന്നി.
വീടിനടുത്തുള്ള അൺ എയിഡഡ് ഇംഗ്ലീഷ് മീഡിയം
സ്ക്കൂളിൽ പഠിക്കാൻ ചേർത്തിട്ടുണ്ട്.
മാധുരിക്കാണെങ്കിൽ സ്ക്കൂളിൽ പോകാൻ
ഒരുക്കുന്നതു മുതൽ കരച്ചിലാണ്.
" അവളുടെ ഒരു കരച്ചിൽ, നടക്കെട്ടീ''
മാധുരി കരഞ്ഞുകൊണ്ട് നടക്കും.
" ഇന്ന് പോവണ്ട അമ്മാ "
" ഇന്ന് പോവാണ്ടിരുന്നാൽ എങ്ങനെയാ പഠിക്കുക,
നടക്കെടി "
"നാളെ പോവാം അമ്മേ "
" നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല" രമ്യ
കൈയ്യിലിരിക്കുന്ന വടികൊണ്ട് രണ്ട് ചുട്ട
അടികൊടുത്തു.
അവൾ വേഗം കാലുതിരുമ്മി കരഞ്ഞുകൊണ്ട്
സ്ക്കൂളിലേക്ക് നടക്കും. രമ്യ ഒപ്പമുണ്ടാകും.
കരച്ചിൽ ഒന്ന് കുറഞ്ഞ് ഒരു തേങ്ങലായി അവൾ
നടക്കുമ്പോൾ കാലിലണിഞ്ഞിരിക്കുന്ന കുഞ്ഞ്
പാദസ്വരത്തിന്റെ ഝണഝണാ നാദം
മുഴങ്ങികൊണ്ടിരിക്കും.
" എന്തിനാ അതിനെതല്ലുന്നേ" ശ്രീധരൻ ചോദിച്ചു.
"എന്നാലേ പഠിക്കൂ ,ഇപ്പഴേ മടി കാണിച്ചാലെങ്ങനാ "
"ഒരു നാലു വയസായിട്ടൊക്കെ വി ട്ടാൽ പോരേ''
ശ്രീധരൻ ചോദിച്ചു.
"ചെറുപ്പത്തിലേ പഠിയ്ക്കട്ടെ ''
"ഇപ്പോൾ നിങ്ങളൊക്കെ വീട്ടിലുണ്ടല്ലോ" നിങ്ങൾ
പറഞ്ഞു കൊടുത്താൽ പോരേ "'.
" പോര, അവൾ അവിടെ പോയി വൈകുന്നേരം വരെ
പഠിയ്ക്കട്ടെ ,ഇവിടെ ഇങ്ങനെ ഇരുന്ന് കളിച്ചോണ്ടി
രുന്നാൽ മതിയോ "'' രമ്യ പറഞ്ഞു.
ശ്രീധരന് പിന്നെ ഒന്നും പറയാൻ തോന്നിയില്ല. നാലു
വയസ്സിൽ പ്രീ പ്രൈ മറിയിലും അഞ്ച് വയസ്സിൽ
സ്ക്കൂളിലും ചേർത്താൽ പോരെ.. തുമ്പിയെ കൊണ്ട്
കല്ലെടുപ്പിക്കണോ.തങ്ങളെക്കൊണ്ട് സാധിക്കാത്തത്
മക്കളിലൂടെയെങ്കിലും തിരിച്ചുപിടിക്കണം എന്ന ഒരു
മൂഢവിശ്വാസം ഒരു പരിധി വരെ ഇതിലില്ലേ ?
ഭൂഗോളത്തിന്റെ സ്പന്ദനം മുഴുവൻ അൺ എയിഡഡ്
ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലാണ് ഇരിക്കുന്നതെന്ന്
അയാൾക്ക് തോന്നി.
Saturday, April 14, 2018
സുഡാനി ഫ്രം നൈജീരിയ
നമ്മുടെ നാട്ടിൽ നടക്കുന്ന ഫുട്‍ബോൾ
കളിയിൽ ആഫ്രിക്കക്കാരെ കൊണ്ടുവന്ന് കളിപ്പിച്ചു
കണ്ടു വരാറുണ്ട്. അവരുടെ അപാരമായ സ്റ്റാമിന
അതിനൊരു കാരണമാകാം. അതെന്തോ ആകട്ടെ.
ഒരു നൈജീരിയക്കാരനായ സാമുവൽ ഫുട്‍ബോൾ
ടീമിനു വേണ്ടി കളിക്കാൻ വരികയും പിന്നീട്
കുളിമുറിയിൽ വീണ് കാലൊടിഞ്ഞ്
കിടപ്പിലാവുകയും ചെയ്യുന്നു.ടീം മാനേജരും
അവിവാഹിതനുമായ മജീദിന്റെ വീട്ടിൽ
സാമുവലിനെ പരിചരിക്കുയാണ്. വാക്കറിൽ പിടിച്ച്
നടക്കാറായപ്പോൾ സാമുവലിനെ നാട്ടിലേക്ക് കയറ്റി
വിടാൻ തീരുമാനിക്കുന്നു. അപ്പോ ൾ പാസ്പോർട്ട്
കാണാനില്ല. ഫോണിലൂടെ തന്റെ മുത്തശ്ശിയുടെ
മരണവിവരം സാമുവൽ അറിയുന്നതോടെ നാട്ടിൽ
പോവണം എന്ന് നിർബന്ധം പിടിക്കുന്നു സാമുവൽ.
രണ്ട് കുഞ്ഞു പെങ്ങ ൾമാരെ നോക്കാൻ വേണ്ടിയാണ്
താൻ കേരളത്തിലേക്ക് വന്നതെന്ന് പറയുന്നു. പെങ്ങള്മാര്
തനിച്ചാകുന്നതിൽ സാമുവൽ വിഷമിക്കുന്നു.
മജീദിന്റെ വീട്ടിലെ പൈപ്പുതുറന്ന് ഒരാൾ അധികം
വെള്ളം ഉപയോഗിച്ച് കാലു കഴുകുമ്പോേൾ
സാമുവൽ അയാളെ വല്ലാതെ ചീത്ത വിളിക്കുന്ന ഒരു
രംഗം ഉണ്ട്. സാമുവലിന്റെ നാട്ടിൽ വെള്ളം മുതൽ
പൈസ കൊടുത്ത് വാങ്ങേണ്ട ഒന്നാണ്. നമ്മൾ പാഴാ
ക്കുന്ന ജലത്തിന്റെ വില അ പ്പോൾ നമ്മൾ
അറിയാതെ ഓർമ്മിച്ചു പോകും.
സാമുവലിന്റെ പാസ്പോർട്ട് തിരഞ്ഞു നടന്നിട്ട്
ഒരിടത്തും കാണാനില്ല. മജീദും സുഹൃത്തുക്കളും
ഓട്ടോ യിൽ ഓവർലോ ഡ് കയറി പോകുമ്പോൾ
പോലീസ് പിടിക്കുന്നു. ബുക്കും പേപ്പും എട്ടുക്കാൻ
പോകുന്ന മജീദിന്റെ സുഹൃത്ത് ഓട്ടോയുടെ ഡിക്കി
യിൽ ഭദ്രമായിരിക്കുന്ന പാസ്പോർട്ട്
കാണുന്നു.പാസ്പോർട്ട് കണ്ട് സുഹൃത്തുക്കൾ അന്തം
വിടുന്നു.കാരണം അത് ഇനി അവർ അന്വേഷിക്കാൻ
സ്ഥലം ബാക്കിയില്ലല്ലോ. പിന്നെ സാമുവലിനെ അവർ
നാട്ടിലേക്ക് വിമാനം കയറ്റിവിടാനുള്ള ഒരുക്കങ്ങൾ
ചെയ്യുകയാണ്.താരപരിവേഷം ഒട്ടുമില്ലാത്ത ഒരു
ചിത്രം. കേട്ടിരിക്കാൻ പറ്റുന്ന നല്ല ഒരു പാട്ടും.
നമ്മളിൽ ഒരാളായി ഇതിലെ ഓരോരുത്തരേയും
നമുക്ക് തോന്നിപ്പോകും.മജീദിന്റെ ഉമ്മയും അടുത്ത
വീട്ടിലെ ഉമ്മയും സാമുവലിനെ പരിചരിക്കന്നത്
കണ്ടാൽ ഹൃദയസ്പർശിയായി തോന്നും..
മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി ഈ
മനുഷ്യരെല്ലാം മാറുന്ന തുകണ്ടാൽ ഹൃദയം
നിറഞ്ഞു പോകും. സൗഹൃദത്തി ന്റെയും
സ്നേഹത്തിന്റെയും വില ജാതി മതങ്ങൾക്കും
കക്ഷി രാഷട്രീയത്തിനും ദേശങ്ങൾക്കും
അതീതമാണെന്ന് ഈ സിനിമ പറയാതെ പറയുന്നു.
Subscribe to:
Posts (Atom)